വൈദ്യുതി ഓഫീസുകളിൽ ആവശ്യത്തിന് ഫീൽഡ് ജീവനക്കാരെ നിയമിക്കണം: എൻ.ഡി. അപ്പച്ചൻ
Wednesday, April 17, 2024 5:47 AM IST
കൽപ്പറ്റ: ജില്ലയിൽ നൂറിലധികം ലൈൻമാൻ, വർക്കർ തസ്തികൾ ഒഴിഞ്ഞു കിടക്കുന്നതു വൈദ്യുതി മുടക്കം പരിഹരിക്കുന്നതുൾപടെയുള്ള അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനു പോലും സാധിക്കാത്ത സാഹചര്യത്തിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികളിൽ ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷൻ വയനാട് ജില്ലാ പ്രവർത്തക സംഗമം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വേനൽ മഴയും കാലവർഷ കെടുതികളും പടിവാതിക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വൈദ്യുതി ബോഡിന്‍റെ കനത്ത അനാസ്ഥയാണെന്ന് എൻ.ഡി. അപ്പച്ചൻ കുറ്റപ്പെടുത്തി.

സർവീസിൽ നിന്നു വിരമിക്കുന്ന ടി.കെ. പ്രമോദ്, ബിജു ജേക്കബ് എന്നിവർക്ക് യാത്രയയപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എം. ജംഹർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എം.എം. ബോബിൻ, സതീഷ്, അബ്ദുൾ അസീസ്, ബാബു, ഷെമീർ, അഹമ്മദ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു.