മാനന്തവാടി അമലോത്ഭവമാതാ തീർഥാടനകേന്ദ്രത്തിന്‍റെ പുനഃപ്രതിഷ്ഠ നടത്തി
Wednesday, April 17, 2024 5:46 AM IST
മാനന്തവാടി: മാനന്തവാടി അമലോത്ഭവമാതാ തീർഥാടനകേന്ദ്രത്തിന്‍റെ അഞ്ചാം പതിപ്പ് പുനഃപ്രതിഷ്ഠ നടത്തി. 177 വർഷങ്ങളുടെ ചരിത്രപാരന്പര്യമുള്ള തീർത്ഥാടന കേന്ദ്രം ഗോതിക് ശൈലിയിൽ പുനർനിർമിച്ച് നടത്തിയ പുനപ്രതിഷ്ഠയ്ക്ക് ജില്ലയിലെ കത്തോലിക്ക സഭയിലെ മൂന്ന് റീത്തുകളുടെയും തലവൻമാർ കാർമികത്വം വഹിച്ചു.

കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്‍റെ മുഖ്യ കാർമികത്വത്തിലാണ് പുനഃപ്രതിഷ്ഠ നടത്തിയത്. ശുശ്രൂഷ രാത്രി ഒന്പതോടെ സമാപിച്ചു. ദേവാലയത്തിൽ സ്ഥാപിച്ച വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് വെഞ്ചരിച്ച് ദൈവജനത്തിന് പ്രാർത്ഥനയ്ക്കായ് സമർപ്പിച്ചു.

മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം വചന പ്രഘോഷണവും 20 ജപമാല രഹസ്യങ്ങളുടെ റോസറി പാതയും 14 സ്ഥലങ്ങളിൽ കൊത്തി വച്ചിട്ടുള്ള കുരിശിന്‍റെ വഴിയുടെ വെഞ്ചരിപ്പ് കർമ്മവും നടത്തി.

തുടർന്ന് നടന്ന പൊതുസമ്മേളനം ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. ദേവാലയവും വിശ്വാസവും സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ളതാവണമെന്ന് ഒ.ആർ. കേളു എംഎൽഎ പറഞ്ഞു.

കോഴിക്കോട് രൂപതാ വികാരി ജനറാൾ ഫാ. ജെൻസൻ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം അനുഗ്രഹ പ്രഭാഷണം നടത്തി. മാനന്തവാടി നഗരസഭാ ചെയർപേഴ്സൻ സി.കെ. രക്നവല്ലി സുവനീർ പ്രകാശനം ചെയ്തു.

മാനന്തവാടി ബ്ലോക്ക് പ്രസിഡന്‍റ് ജസ്റ്റിൻ ബേബി, നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ സിന്ധു സെബാസ്റ്റ്യൻ, കൗണ്‍സിലർ സ്മിത തോമസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഇടവക വികാരി ഫാ. വില്യം രാജിന്‍റെ അറുപതാം ജൻമദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. തുടർന്ന് വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.