കടുത്ത വരള്‍ച്ചയില്‍ മയിലുകളും മറ്റു ജീവികളും ചത്തൊടുങ്ങുന്നു
Saturday, April 20, 2024 5:39 AM IST
കരുവാരകുണ്ട്: മലയോര മേഖലയില്‍ അനുഭവപ്പെടുന്ന കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കുടിവെള്ളവും തീറ്റയും ലഭ്യമാകാതെ മയിലുകളും മറ്റു ചെറുപക്ഷികളും ചത്തൊടുങ്ങുന്നു. കാട്ടരുവികളും തോടുകളും ഉൾപ്പെടെ മലയോരത്തെ ഒട്ടുമിക്ക ജലാശയങ്ങളിലും വരള്‍ച്ച നേരിടുകയാണ്.

ജനവാസ കേന്ദ്രങ്ങളില്‍ പതിവായി കൂട്ടമായെത്തിയിരുന്ന മയിലുകളെ ഇപ്പോള്‍ കാണാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടുകളുടെ മുറ്റത്തും വീടുകള്‍ക്ക് മുകളിലുമെത്തി ഏറെസമയം ചെലവഴിച്ചിരുന്ന മയില്‍ക്കൂട്ടങ്ങളെ ദിവസങ്ങളായി കാണുന്നേയില്ല. മലയോര മേഖലയിലെ ചില പ്രദേശങ്ങളില്‍ ഇവ ചത്തു കിടക്കുന്നുണ്ട്.

മയിലുകള്‍ക്കാണ് കൂടുതലും ജീവഹാനി സംഭവിക്കുന്നത്. പക്ഷികള്‍ക്ക് വെള്ളം കുടിക്കുന്നതിന് വേണ്ടി ചില വീട്ടുകാര്‍ വീട്ടുപരിസരങ്ങളിലും മരക്കൊമ്പുകളിലും കുടിവെള്ളം ലഭ്യമാക്കാനുള്ള പാത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം പാത്രങ്ങളില്‍ നിന്ന് മയിലുകള്‍ക്ക് വെള്ളം കുടിക്കാന്‍ കഴിയുന്നില്ല.

ഇതുകൊണ്ടാണ് ഇവ ദാഹജലം കിട്ടാതെ ചാകുന്നത്. കേരള എസ്റ്റേറ്റ് ഭാഗത്തെ ജനവാസ മേഖലയിലാണ് കഴിഞ്ഞദിവസം മയിലുകള്‍ ചത്തു കിടക്കുന്നതായി പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

മയിലുകള്‍ രാത്രിയില്‍ അധിവസിക്കുന്ന ചെറിയ കുറ്റിക്കാടുകളിലും ഇവ ചത്തു കിടക്കുന്നുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മയിലുകളെയും ചെറു ജീവജാലങ്ങളെയും സംരക്ഷിക്കുന്നതിനു അധികൃതര്‍ നടപടികള്‍ കൈക്കൊള്ളണമെന്നാണ് പക്ഷിസ്നേഹികളുടെ ആവശ്യം.