കെണിയിലകപ്പെടാതെ നോക്കാംലഭ്യമായ എല്ലാ വിവരങ്ങളും ഉപയോഗിച്ച് ഗവേഷണം നടത്തുകയെന്നതാണു ആദ്യപടി. വിദേശജോലിക്ക് അപേക്ഷിക്കാനൊരുങ്ങുന്നവർ കന്പനി, റിക്രൂട്ടർ, ജോലിയുടെ സ്വഭാവം, മറ്റു വശങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കാൻ മടിക്കരുത്. അതുപോലെ, റിക്രൂട്ടറുമായി നടത്തുന്ന ഓരോ ആശയവിനിമയവും അതിന്റെ ഡിജിറ്റൽ രേഖകളും സൂക്ഷിച്ചുവയ്ക്കുകയും വേണം. പലപ്പോഴും ഇവ വിലപ്പെട്ട തെളിവുകളുടെ രൂപത്തിൽ ഭാവിയിൽ ഉപകരിച്ചേക്കാം.
യാത്രാവേളയിൽ നമ്മുടെ യാത്രാപദ്ധതികളും ഫോണ് നന്പറും കുടുംബാംഗങ്ങൾക്കു നിർബന്ധമായും നൽകണം. വിദേശത്തു വച്ച് എന്തു സഹായത്തിനും അവിടുത്തെ ഇന്ത്യൻ എംബസിയെയോ ആ രാജ്യത്തെ നിയമപാലകരെയോ സമീപിക്കാൻ ശങ്കിക്കേണ്ട ആവശ്യമില്ല. വിദേശമണ്ണിൽ വച്ച് കെണിയിൽപ്പെടുകയും തങ്ങൾ നിരന്തരം വേട്ടക്കാരുടെ നിരീക്ഷണത്തിലാണെന്നു ഭയപ്പെടുകയും ചെയ്യുന്നവർ, വിശ്വാസമുള്ള മറ്റാരെങ്കിലും വഴി നിയമസഹായം തേടണം.
വിശ്വസ്തനായ ഒരു സഹപ്രവർത്തകനെ ഇതിനായി നിയോഗിക്കാം. കൂടാതെ കെണിയിൽപ്പെടുത്തിയവരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ശ്രമിക്കുക. ഇന്റർപോൾ പോലുള്ള അന്താരാഷ്ട്ര ഏജൻസികൾക്കും ഇത്തരം അത്യാഹിതങ്ങളിൽ അകപ്പെട്ടവരെ രക്ഷിക്കാനാകും. മനുഷ്യക്കടത്തിനെതിരേ പ്രവർത്തിക്കുന്ന ധാരാളം എൻജിഒകൾ ലോകത്തെന്പാടുമുണ്ട്. അവരുമായി ബന്ധപ്പെടുന്നതും ഉചിതമാണ്.