ഐക്യത്തിലും സൗഹാർദത്തിലും വളരാനുള്ള ആഹ്വാനം
Monday, October 14, 2024 12:20 AM IST
ബെന്നി ചിറയില്‍
തന്‍റെ അപ്പസ്‌തോലിക യാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷല്‍ സെക്രട്ടറി മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ കർദിനാളായി ഉയർത്തിയതുവഴി ഫ്രാന്‍സിസ് മാർപാപ്പ സീറോമലബാർ സഭയ്ക്കും ഭാരതസഭയ്ക്കും നൽകുന്ന പ്രാധാന‍്യം വളരെ വലുതാണെന്നു വ‍്യക്തമാക്കുകയാണ്. അദ്ദേഹത്തിന്‍റെ മെത്രാഭിഷേകം നവംബറില്‍ 24ന് ചങ്ങനാശേരിയിലും കര്‍ദിനാള്‍ പദവിയിലേക്കുള്ള സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് വത്തിക്കാനിലും നടക്കും.

അങ്ങേക്കു ലഭിച്ച കര്‍ദിനാള്‍ പദവി സീറോമലബാര്‍ സഭയുടെ വളര്‍ച്ചയില്‍ എങ്ങനെ പ്രതിഫലിക്കും?

ഫ്രാന്‍സിസ് മാര്‍പാപ്പ ഈ മാസം ആറിന് പ്രഖ്യാപിച്ച 21 കര്‍ദിനാള്‍മാരില്‍ ഏറ്റവും അവസാനത്തെ പേരാണ് എന്‍റേത്. അതിനുശേഷം ഒമ്പതിനു വൈകുന്നേരമാണ് പാപ്പായെ നേരിട്ടു കാണാനുള്ള അവസരം ലഭിച്ചത്. വിശ്വസ്തതയോടെ ശുശ്രൂഷകള്‍ നിര്‍വഹിച്ചതിനുള്ള അംഗീകാരമാണു നല്‍കിയതെന്ന് മാര്‍പാപ്പ പറഞ്ഞു. സഭയുടെ വളര്‍ച്ച എന്നത് പ്രഥമവും പ്രധാനവുമായി ആത്മീയവളര്‍ച്ചയാണ്. അതിലേക്കുള്ള വഴി എളിമയുടെയും വിശ്വസ്തതയുടെയും വഴിയാണെന്ന ഓര്‍മപ്പെടുത്തലാണ് ഈ നിയമനമെന്ന് ഞാന്‍ മനസിലാക്കുന്നു.

യൂറോപ്യന്‍ രാജ്യങ്ങള്‍ വിട്ട് ഇന്തോനേഷ്യ, ടൊറൊന്‍റോ, അള്‍ജീരിയ, പെറു, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു കൂടുതല്‍ കര്‍ദിനാള്‍മാരെ നിയമിച്ചതിലെ സഭയുടെ ലക്ഷ്യം?

എല്ലാ കാലത്തേക്കാളും അധികമായി സഭയുടെ സാര്‍വത്രിക സ്വഭാവം അടിവരയിടുന്ന തീരുമാനങ്ങളും പരിഷ്‌കാരങ്ങളും ഫ്രാന്‍സിസ് പാപ്പാ നടത്തിയിട്ടുണ്ട്. അതിന്‍റെ അവസാനത്തെ ഉദാഹരണമാണ് പുതിയ കര്‍ദിനാള്‍ നിയമനങ്ങള്‍. എല്ലാവരെയും ഉള്‍ക്കൊള്ളണമെന്ന സഭയുടെ സാര്‍വത്രിക മാനമാണ് ഇതിലൂടെ പാപ്പാ വ്യക്തമാക്കുന്നത്. സെപ്റ്റംബര്‍ രണ്ടു മുതല്‍ 13 വരെ ഇന്തോനേഷ്യ, പാപ്പുവാ, ന്യൂഗിനിയ, തിമോര്‍ലിസ്റ്റ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ യാത്രയ്ക്കുശേഷം സെപ്റ്റംബര്‍ 18ന് ബുധനാഴ്ച പതിവായി നല്‍കുന്ന സന്ദേശത്തിൽ പിതാവ് പറഞ്ഞത് സഭ ഇപ്പോഴും യൂറോപ്പ് കേന്ദ്രീകൃതമായ ഒരു ശൈലിയും പാശ്ചാത്യവുമാണെന്നാണ്. അതിലുമൊക്കെ എത്രയോ വലുതാണ് സഭ എന്നുള്ള കാര്യം പാപ്പാ പറഞ്ഞത് ഞാന്‍ ഓര്‍ക്കുകയാണ്.

ആധുനിക കാലത്ത് സഭ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെ; എങ്ങനെ നേരിടും?

1. ഭൗതികവാദം: ഭൗതികതയ്ക്ക് അമിതപ്രാധാന്യം നല്‍കുന്ന ജീവിതശൈലി, ധനവും ഇതര ഭൗതിക നേട്ടങ്ങളും വിഗ്രഹങ്ങളാകുന്ന അവസ്ഥ.
2. തെറ്റായ മതേതരവാദം: എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നതിനു പകരം മതങ്ങള്‍ ഒന്നും ആവശ്യമില്ല എന്ന നിലപാട്.
3. ആപേക്ഷികവാദം: വസ്തുനിഷ്ഠമായത് ഒന്നുമില്ലെന്നും എല്ലാം വ്യക്തിനിഷ്ഠമാണെന്നുമുള്ള കാഴ്ചപ്പാട്. സത്യാനന്തര കാലഘട്ടത്തിന്‍റെ പ്രത്യേകതയാണിത്.
4. ആഴമേറിയ വിശ്വാസത്തിന്‍റെ അഭാവം: വിശ്വാസമുണ്ടെന്ന് അവകാശപ്പെടുന്നവര്‍തന്നെ കേവലം ഭൗതികനേട്ടങ്ങള്‍ക്കായും കാര്യസാധ്യങ്ങള്‍ക്കായും മാത്രം ദൈവത്തെ തേടുന്ന അവസ്ഥ.
5. വിശ്വാസവും ജീവിതവും തമ്മിലുള്ള പൊരുത്തക്കേട്: ശരിയായ ജീവിത സാക്ഷ്യത്തിന്‍റെ അഭാവം.

മാര്‍പാപ്പയുമായുള്ള സൗഹൃദബന്ധം എത്രമാത്രം; വിദേശയാത്രകള്‍ ക്രമീകരിക്കുന്നതു സംബന്ധിച്ച്?

ചങ്ങനാശേരി അതിരൂപതയുടെ മൈനര്‍ സെമിനാരിയിലേക്ക് അധികാരികള്‍ എന്നെ സ്വീകരിച്ചപ്പോള്‍ ഹൃദയത്തില്‍ തീവ്രമായ ഒരു ആഗ്രഹം ഉണ്ടായിരുന്നു. പാവപ്പെട്ടവരിലും രോഗികളിലും ദുര്‍ബലരിലും പ്രായമായവരിലും ഈശോയുടെ സാന്നിധ്യം നല്‍കി ശുശ്രൂഷ ചെയ്യുക. അതുകൊണ്ടുതന്നെയാണ് ഒരു ഇടവക വൈദികനായി ശുശ്രൂഷ ചെയ്യാന്‍ ആഗ്രഹിച്ചത്.

വത്തിക്കാന്‍റെ നയതന്ത്ര വിഭാഗത്തിലെ ജോലിയുടെ ഭാഗമായി ഇറാനില്‍ ജോലി ചെയ്യുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്. പ്രത്യേകിച്ച് പാവപ്പെട്ടവരോടും ദുര്‍ബലരോടും വേദനിക്കുന്നവരോടും ആദരവും കാരുണ്യവുമാണ് പാപ്പായുടെ ആദര്‍ശമെന്നു മനസിലായി. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി സ്വപ്നം കണ്ട ആ പൗരോഹിത്യ ജീവിത ശൈലിയുടെതന്നെ ഒരു അവതരണവും പൂര്‍ത്തീകരണവുമായാണ് ഇതിനെ കാണാനായത്.

യാത്രകളില്‍ മാര്‍പാപ്പയുടെ കൂടെ അമ്പതിനടുത്ത പരിവാരങ്ങളുണ്ടാകും. വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണക്കാരായ ശുചീകരണ തൊഴിലാളികള്‍ വരെ ഈ സംഘത്തിലുണ്ടാകും. അതായത്, എല്ലാ ശുശ്രൂഷാ മേഖലയിലുമുള്ള ആളുകളില്‍ ഒന്നോ രണ്ടോ പേരുണ്ടാകുമെന്നു ചുരുക്കം. യാത്രയില്‍ പാവപ്പെട്ടവര്‍ ജീവിക്കുന്ന സ്ഥലങ്ങൾ, രോഗികളായ കുട്ടികളോ വയോജനങ്ങളോ താമസിക്കുന്ന കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലെ സന്ദര്‍ശനങ്ങളും ഉള്‍പ്പെടുത്താറുണ്ട്.

താമസത്തിനുള്ള മുറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ലളിതമായവ വേണമെന്ന് പാപ്പാ നി‍ഷ്കര്‍ഷിക്കാറുണ്ട്. പാപ്പായുടെ യാത്രയ്ക്കു മുമ്പ് എല്ലാം സ്ഥലങ്ങളും രണ്ടു പ്രാവശ്യമെങ്കിലും സന്ദര്‍ശിക്കുകയും വേണ്ട എല്ലാ ക്രമീകരണങ്ങളും വാഹനസുരക്ഷ ഉൾപ്പെടെ സജ്ജമാക്കണം. ഒപ്പം യാത്ര ചെയ്യുകയും വേണം. ഇത്തരം വലിയ ഉത്തരവാദിത്വങ്ങളാണ് എന്നില്‍ നിക്ഷിപ്തമായിരിക്കുന്നത്.


മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശന നടപടികള്‍ എത്രമാത്രം മുന്നോട്ടു പോയി?

ആദ്യകാലം മുതല്‍ ഭാരത സന്ദര്‍ശനത്തിനായി പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2020ല്‍ പ്ലാന്‍ ചെയ്ത ഓഷ്യാനിയാ യാത്ര കോവിഡ് മൂലം മാറ്റിവച്ചിരുന്നു. ഈ യാത്രയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയത്. പ്ലാനിട്ട പല യാത്രകളും ഇനിയും നടക്കാനുണ്ട്. ഭാരത സന്ദര്‍ശനം എന്ന പാപ്പായുടെ ആഗ്രഹം താമസംവിനാ സാക്ഷാത്കരിക്കുമെന്നാണു കരുതുന്നത്.

അങ്ങയുടെ സ്ഥാനലബ്ധിയില്‍ കേരള സഭയ്ക്കും ഭാരതസഭയ്ക്കുമുള്ള നേട്ടം?

ഭാരത സഭയ്ക്കും കേരള സഭയ്ക്കും നേട്ടം എന്നതിനേക്കാള്‍ അത് നല്‍കുന്ന മനോഹരമായ ഒരു സന്ദേശം ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ലോകസമാധാനത്തിനും മതസൗഹാര്‍ദത്തിനും ഐക്യത്തിനുംവേണ്ടി തീവ്രമായി ആഗ്രഹിക്കുന്ന ഒരു പിതാവാണ് സഭയ്ക്കുള്ളത്. ഈ മൂല്യങ്ങളെല്ലാം നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന സംസ്‌കാരമാണ് കേരളത്തിലെ സമൂഹത്തിന്‍റേത്. ഒരു ഭാരതീയന് പ്രത്യേകമായ ഒരു അംഗീകാരം ലഭിക്കുമ്പോള്‍ കൂടുതല്‍ ഐക്യവും സമാധാനവും സൗഹൃദവും ഉറപ്പിച്ചു വളരാനുള്ള വലിയൊരു ആഹ്വാനമായി കാണുന്നു.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലുമായുള്ള ബന്ധം ജീവിതത്തെ എങ്ങനെ സ്വാധീനിച്ചു?
ജീവിക്കുക എന്നത് സഭയാണ് എന്നു പ്രഖ്യാപിച്ച അഭിവന്ദ്യ പവ്വത്തില്‍ പിതാവാണ് എന്നെ സെമിനാരിയിലേക്കു സ്വീകരിച്ചതും തിരുപ്പട്ടം നല്‍കിയതും, തുടര്‍ന്ന് വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തിലേക്ക് അയച്ചതും. റോമില്‍വച്ച് നേരില്‍ കണ്ട പവ്വത്തില്‍ പിതാവിനോട് ഞാന്‍ നന്ദി പറഞ്ഞപ്പോള്‍ “നന്ദി ഹൃദയത്തില്‍ ഉണ്ടെങ്കില്‍ ചങ്ങനാശേരി അതിരൂപതയെയും തിരുസഭയെയും സ്‌നേഹിച്ചുകൊണ്ട് പ്രകടിപ്പിക്കുക” എന്നാണ് അദ്ദേഹം പറഞ്ഞത്. വന്ദ്യപിതാവിനെ ഞാന്‍ എല്ലാ ആദരവോടുംകൂടി സ്മരിക്കുന്നു. പിതാവിന്‍റെ പ്രാര്‍ഥന എനിക്കെന്നും ലഭിക്കുമെന്നും വിശ്വസിക്കുന്നു.

ചെറിയ പ്രായത്തില്‍ ലഭിച്ച വലിയ ഉത്തരവാദിത്വത്തെ എങ്ങനെ കാണുന്നു?

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ തന്നെയാണ് എന്‍റെ പ്രതീക്ഷയും ആശ്വാസവും. പത്രോസിന്‍റെ പിന്‍ഗാമിക്കടുത്ത ശുശ്രൂഷയെക്കുറിച്ച് പാപ്പാ വിശേഷിപ്പിക്കുന്നത് “ഞാനൊരു പാപിയാണ്” എന്നാണ്. എനിക്കും അതുതന്നെയേ പറയാനുള്ളൂ. ഞാൻ ഏറെ കുറവുകളുള്ള ഒരു പാപിയാണ്. അതുപോലെതന്നെ സാധാരണ കഴിവുകള്‍ മാത്രമുള്ള ഒരു വ്യക്തിയുമാണ്. ദൈവത്തിന്‍റെ കൃപയിലാണ് അപ്രതീക്ഷിതവും പ്രധാനപ്പെട്ടതുമായ ഉത്തരവാദിത്വങ്ങള്‍ വന്നുഭവിച്ചത്. അത് എനിക്കു തനിയെ ചെയ്യാവുന്നതല്ല, അതുകൊണ്ടുതന്നെ എല്ലാവരുടെയും പ്രാര്‍ഥനയും സഹായവും വളരെ പ്രധാനപ്പെട്ടതാണ്.

മാർപാപ്പമാരുടെ യാത്രകള്‍ വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമികളുടെ തീര്‍ഥാടനമാണ്. അതിൽ വിവിധ മേഖലകളില്‍പ്പെട്ടവരുടെ അധ്വാനത്തെ കോര്‍ത്തിണക്കുക എന്നതാണ് എന്‍റെ ജോലി. ഈ വലിയ ഉത്തരവാദിത്വങ്ങള്‍ സഫലീകരിക്കാന്‍ ദൈവാനുഗ്രഹം പ്രധാനപ്പെട്ടതാണ്.

മെത്രാഭിഷേകം സംബന്ധിച്ച്?

ഈ മാസം 24ന് ചങ്ങനാശേരിയിലെത്തും. മാതൃരൂപതയായ ചങ്ങനാശേരിയില്‍വച്ച് നവംബർ 24ന് മെത്രാഭിഷേകം നടത്താനാണ് ആഗ്രഹം. അതു സംബന്ധിച്ച ഒരുക്കങ്ങൾ നടന്നുവരികയാണ്. ഉച്ചകഴിഞ്ഞ രണ്ടിന് മെത്രാപ്പോലിത്തൻ പള്ളിയിലായിരിക്കും മെത്രാഭിഷേകം.

സഭാതനയർക്കു നൽകാനുള്ള സന്ദേശമെന്താണ്?

സുവിശേഷത്തിന്‍റെ അന്തഃസത്തയിലേക്ക് നാം മടങ്ങണം. പാപ്പായുടെ ആഹ്വാനത്തിന് ചെവികൊടുക്കണം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബെല്‍ജിയം സന്ദര്‍ശിച്ച വേളയില്‍ കത്തോലിക്കാ സഭ; പ്രത്യേകിച്ച്, യൂറോപ്പിലെ സഭ, നേരിടുന്ന മുഖ്യ വെല്ലുവിളികളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് “വിശ്വാസത്തിന്‍റെ പ്രതിസന്ധി” എന്നാണ്. അതായത്, ദൈവചിന്തയും ധാര്‍മികബോധവും ഒഴിവാക്കിക്കൊണ്ടുള്ള ഒരു മനുഷ്യപുരോഗതി ആധുനിക മനുഷ്യന്‍ സ്വപ്നം കാണുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായി പാപ്പാ നിര്‍ദേശിച്ചത് സുവിശേഷത്തിന്‍റെ അന്തഃസത്തയിലേക്ക് നാം മടങ്ങണം എന്നതാണ്. ഈശോ മുന്നോട്ടുവച്ച സദ്‌വാര്‍ത്ത അതിന്‍റെ യഥാര്‍ഥ സൗന്ദര്യത്തോടെ നാം പ്രഘോഷിക്കണം.

യഥാര്‍ഥ ക്രിസ്തുവിശ്വാസികള്‍ ഒരു ന്യൂനപക്ഷമായി മാറിയേക്കാം. എന്നാല്‍, സുവിശേഷസാക്ഷ്യം നല്‍കുന്ന ഒരു സമൂഹമായിരിക്കണം. ഇതിന് പതിവ് അജപാലനരീതികളില്‍നിന്നും വിശ്വാസം കൈമാറുന്ന ശൈലിയില്‍നിന്നും ചിലപ്പോള്‍ ഒരു പരിവര്‍ത്തനം ആവശ്യമായി വന്നേക്കാം. എന്നിരുന്നാലും വെല്ലുവിളികളാണ് സഭയെ കൂടുതല്‍ കരുത്തുറ്റവളാക്കുന്നത്.

പ്രശ്‌നങ്ങളുടെ നടുവിലാണ് സഭയുടെ അനന്യത കൂടുതല്‍ പ്രകാശിതമാകുന്നത്. സമകാലീന പ്രശ്‌നങ്ങള്‍ക്കുള്ള സഭയുടെ ഉത്തരം, ലോകത്തിന്‍റെ ചിന്താധാര അനുസരിച്ചല്ലല്ലോ; വിശ്വാസത്തിന്‍റെ കാഴ്ചപ്പാടിലാണ്. സഭ ആധുനിക മനുഷ്യനുമായി നിരന്തരം ക്രിയാത്മകമായി സംവദിക്കണം. മനുഷ്യരില്‍ ദൈവത്തെ കണ്ട് അവരെ, പ്രത്യേകിച്ച് ദുര്‍ബലരെയും വാര്‍ധക്യാവസ്ഥയില്‍ ഉള്ളവരെയും പാവപ്പെട്ടവരെയും ഉദാരമായി സഹായിക്കാത്ത വിശ്വാസജീവിതം പൊള്ളയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.