അതിശയം, പ്രാചീന ഒളിന്പിക്സ്
Friday, July 26, 2024 1:42 AM IST
ഡോ. എം.സി. വസിഷ്ഠ്
ചരിത്രത്തില്‍നിന്ന് ആധുനിക മനുഷ്യൻ ഉൾക്കൊണ്ട രണ്ടു പാഠങ്ങളുണ്ട്. മനുഷ്യസമൂഹത്തിന്‍റെ വികസനം കായികമത്സരങ്ങളിലൂടെ മാത്രമേ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ എന്നതും കായിക മത്സരങ്ങള്‍ സമാധാന പരിപോഷണത്തിനായി ഉപയോഗിക്കാമെന്നതും. ഈ ചിന്തകൾ ആധുനിക മനുഷ്യനു നല്‍കിയത് പ്രാചീന ഗ്രീസും പ്രാചീന ഗ്രീസില്‍ ഉത്ഭവിച്ച ഏറ്റവും വലിയ കായികമേളയായ ഒളിമ്പിക്സുമാണ്.

തുടക്കം

ഹോമറിന്‍റെയും പിണ്ടാറിന്‍റെയും കവിതകള്‍ക്കും ഹെറഡോട്ടസിന്‍റെയും പ്ലേറ്റോയുടെയും ലേഖനങ്ങള്‍ക്കും പുറമേ ഗ്രീസില്‍നിന്നു കണ്ടെത്തിയിട്ടുള്ള പൗരാണിക തെളിവുകളും ഒളിമ്പിക്സിന്‍റെ ചരിത്രം രചിക്കാൻ സഹായിച്ചു. 766 ബിസിയാണ് രേഖപ്പെടുത്തിയ ആദ്യത്തെ ഒളിമ്പിക്സിന്‍റെ വര്‍ഷം. മതത്തിന്‍റെ സ്വാധീനത്തില്‍ വളര്‍ന്നുവികസിച്ച കായികമേളയാണ് ഒളിമ്പിക്സ്.

ഒളിമ്പിക്സുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങള്‍ ഗ്രീക്ക് പുരാണങ്ങളില്‍ കാണാം. ഗ്രീക്ക് മിത്തോളജി ഒളിമ്പിക്സിനെ ഗ്രീക്കുകാരുടെ ദൈവമായ സിയൂസിനോടും ശക്തിയുടെ പ്രതീകമായ ഹെര്‍ക്കുലീസിനോടും ബന്ധിപ്പിക്കുന്നു.

776 ബിസിക്കു മുമ്പുതന്നെ ഒളിമ്പിക്സ് ആരംഭിച്ചിട്ടുണ്ടാകുമെന്നാണ് പൊതുവേ ചരിത്രകാരന്മാര്‍ കരുതുന്നത്. 1370 ബിസിയില്‍തന്നെ ഗ്രീസില്‍ ഒളിമ്പിക്സ് മത്സരങ്ങള്‍ ആരംഭിച്ചിരുന്നുവെന്നു ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നു.

യുദ്ധം നിർത്തിവച്ചു

പ്രാചീന ഗ്രീസിലെ നഗരമായ ഒളിമ്പിയ ആയിരുന്നു ഒളിമ്പിക്സിന്‍റെ വേദി. വെറും കായികമത്സരങ്ങള്‍ മാത്രമായിരുന്നില്ല പ്രാചീന ഗ്രീസിലെ ഒളിമ്പിക്സ്. മതപരമായ ആഘോഷം കൂടിയായിരുന്നു. ഒളിമ്പിയ പ്രദേശം സിയൂസ് ദേവനു പ്രിയപ്പെട്ടതായിരുന്നു. ഒളിമ്പിക്സ് മത്സരങ്ങള്‍ക്കു പുറമേ ദേവപ്രീതിക്കായി നടത്തിയിരുന്ന മറ്റ് മത്സരങ്ങളായിരുന്നു പൈത്തിയന്‍ ഗെയിംസും നീമിയന്‍ ഗെയിംസും. പൈത്തിയന്‍ ഗെയിംസ് ഡല്‍ഫിയില്‍ അപ്പോളോ ദേവന്‍റെയും നീമിയന്‍ ഗെയിംസ് സിയൂസ് ദേവന്‍റെയും പ്രീതിക്കായാണ് നടത്തിയിരുന്നത്.

പ്രാചീന ഗ്രീസിലെ ഒളിമ്പിക്സിന്‍റെ പ്രധാന സന്ദേശം സമാധാന പ്രോത്സാഹനമായിരുന്നു. ഒളിമ്പിക്സിന്‍റെ സമയത്ത് നഗരരാഷ്‌ട്രങ്ങള്‍ യുദ്ധങ്ങളിലോ സംഘര്‍ഷങ്ങളിലോ ഏര്‍പ്പെട്ടിരുന്നില്ല.
അത്‌ലറ്റിക്സ്, തത്വശാസ്ത്ര ചര്‍ച്ചകള്‍, കലാപ്രകടനങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു പ്രാചീന ഒളിമ്പിക്സ്. ഏകദിന മേളയായി ആരംഭിച്ച ഒളിമ്പിക്സ് പിന്നീട് അഞ്ചു ദിവസവും ഏഴു ദിവസവും നീണ്ടുനില്‍ക്കുന്ന മത്സരപരമ്പരയായി വികസിച്ചു. ഓട്ടമത്സരം മാത്രമായിരുന്നു ആദ്യകാല ഒളിമ്പിക്സില്‍ ഉണ്ടായിരുന്നത്.

സോക്രട്ടീസും പ്ലേറ്റോയും

ഹെല്ലാസ് (പ്രാചീന ഗ്രീസുകാര്‍ അകപ്പെട്ടിരുന്ന ലോകം) പൗരന്മാർക്കു മാത്രമാണ് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ അനുവാദം ഉണ്ടായിരുന്നത്. ചുരുക്കത്തില്‍ ഗ്രീക്ക് ഭാഷയും ഗ്രീക്ക് ഇതിഹാസങ്ങളും ഗ്രീക്ക് മതവും പോലെ പ്രാചീന ഗ്രീക്കുകാരെ ഒന്നിപ്പിച്ചിരുന്ന ഘടകമായിരുന്നു ഒളിമ്പിക്സ്.

ഓട്ടമത്സരത്തിനു പുറമേ ഗുസ്തിയും തേരോട്ട മത്സരങ്ങളും ആയിരുന്നു ജനപ്രീതിയാര്‍ജിച്ച ഇനങ്ങള്‍. നിരവധി മരണങ്ങള്‍ക്കിടയാക്കിയ മത്സരമായിരുന്നു തേരോട്ടം. ഒളിമ്പിക്സിലെ രണ്ടാം ദിവസമായിരുന്നു ഇവ നടത്താറ്. 462 ബിസിയില്‍ ഒളിമ്പിക്സില്‍ രഥങ്ങള്‍ പങ്കെടുത്തിരുന്നു എന്നതിനു തെളിവുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഒരേ വ്യക്തിയുടെതന്നെ നിരവധി രഥങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.

രണ്ടാം ദിവസത്തിനു ശേഷം പെന്‍റാത്തലണ്‍ മത്സരങ്ങളാണ് നടന്നിരുന്നത്. വാള്‍പയറ്റ്, കുതിരസവാരി, ഓട്ടമത്സരം‍ എന്നിവ ഉള്‍പ്പെട്ടതായിരുന്നു പെന്‍റാത്തലണ്‍. ഉച്ചയ്ക്കു ശേഷമായിരുന്നു ബോക്സിംഗ്, ഗുസ്തി എന്നിവ അരങ്ങേറിയിരുന്നത്.


തൂക്കത്തിന്‍റെ പരിധിയോ സമയപരിധിയോ റിംഗോ ഇല്ലാത്ത വിചിത്ര മത്സരങ്ങളായിരുന്നു ബോക്സിഗും ഗുസ്തിയും. തത്വശാസ്ത്ര സംവാദങ്ങളും ഗെയിംസിനോടനുബന്ധിച്ചു നടന്നിരുന്നു. തത്വശാസ്ത്ര സംവാദങ്ങളില്‍ പങ്കെടുക്കാന്‍ സോക്രട്ടീസും പ്ലേറ്റോയും എത്തിച്ചേര്‍ന്നു.

സ്ത്രീകളില്ലാതെ

പ്രാചീന ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഒളിമ്പിക്സ് മത്സര വിജയികള്‍ക്കു വീരപരിവേഷം ഉണ്ടായിരുന്നു. അവര്‍ സിയൂസ് ദേവന്‍റെ പ്രിയപ്പെട്ടവരായി വാഴ്ത്തപ്പെട്ടു. വിജയികള്‍ക്കു വലിയ പാരിതോഷങ്ങളും നല്‍കി. ഒലിവ് മരത്തിന്‍റെ ഇലകള്‍ക്കൊണ്ടുണ്ടാക്കിയ കിരീടം വിജയികള്‍ക്ക് സമ്മാനിച്ചിരുന്നു.

സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെങ്കിലും കാഴ്ചക്കാരായി അവര്‍ ഒളിമ്പിക്സില്‍ എത്തിയിരുന്നു എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ചുരുക്കത്തില്‍, പ്രാചീന ഗ്രീസിലെ ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്കും അടിമകള്‍ക്കും അപ്രാപ്യമായിരുന്നു ഒളിമ്പിക്സ്.
ഗ്രീക്ക് നഗരരാഷ്‌ട്രങ്ങളുടെ പതനത്തിനു വഴി തെളിച്ച പെല്‍പ്പൊന്നേഷ്യന്‍ യുദ്ധങ്ങള്‍ക്കു ശേഷം ഹെലനിസ്റ്റിക് യുഗത്തിലും ഒളിമ്പിക്സ് നടന്നിരുന്നു. എന്നാല്‍, ഗ്രീസില്‍നിന്ന് ഒളിമ്പിക്സ് റോമിലെത്തിയതോടെ അതിന്‍റെ രൂപവും ഭാവവും മാറി.

146 ബിസിയില്‍ ഗ്രീക്ക് നഗര രാഷ്‌ട്രങ്ങള്‍ റോമക്കാര്‍ കീഴടക്കിയതോടെയാണ് ഒളിമ്പിക്സ് റോമിലെത്തിയത്. റോമ സാമ്രാജ്യത്തില്‍ ഒളിമ്പിക്സ് ക്രൂരതയുടെയും അഴിമതിയുടെയും കേന്ദ്രങ്ങളായി അധഃപതിച്ചു.

ഒളിമ്പിക്സിലെ ഏറ്റവും വലിയ അഴിമതി ക്രൈസ്തവ മര്‍ദനത്തിന്‍റെ പേരില്‍ ചരിത്രത്തില്‍ കുപ്രസിദ്ധനായ നീറോ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടതായിരുന്നു. 67 എഡിയില്‍ ഒളിമ്പിക്സില്‍ നടന്ന തേരോട്ട മത്സരത്തില്‍ വിധികര്‍ത്താക്കളെ നീറോ ചക്രവര്‍ത്തി കൈക്കൂലി നല്‍കി സ്വാധീനിക്കുകയും വിജയം അനുകൂലമാക്കുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം നീറോ ചക്രവര്‍ത്തി കൊല്ലപ്പെട്ടതോടെ അദ്ദേഹത്തിന്‍റെ ഒളിമ്പിക്സിലെ എല്ലാ മത്സര വിജയങ്ങളും റദ്ദാക്കപ്പെട്ടു.

പ്രാചീന ഒളിമ്പിക്സിന്‍റെ അന്ത്യം

അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍റെയും പേരിലല്ല പ്രാചീന ഒളിമ്പിക്സ് നിരോധിക്കപ്പെട്ടത്. പ്രാചീന ഒളിമ്പിക്സ് നിരോധിക്കപ്പെട്ടത് ക്രൈസ്തവമതത്തിന്‍റെ പേരിലായിരുന്നു. ദൈവത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണ് എന്ന ആശയമാണ് ക്രൈസ്തവ മതം ഉയര്‍ത്തിപ്പിടിച്ചത്. ഇതു റോമ ചക്രവര്‍ത്തിമാരുടെ നിലനില്പിനു ഭീഷണിയായിരുന്നു.

റോമ സാമ്രാജ്യത്തില്‍ ക്രൈസ്തവര്‍ ഭീകരമര്‍ദനത്തിനു വിധേയമായിരുന്നു. നിരവധി ക്രൈസ്തവരാണ് റോമാ സാമ്രാജ്യത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, ഓരോ ക്രിസ്ത്യാനിയുടെയും രക്തസാക്ഷിത്വം റോമില്‍ ക്രൈസ്തവ മതത്തെ കൂടുതല്‍ ജനപ്രിയമാക്കി. ക്രിസ്തുമതത്തിന്‍റെ ജനപ്രിയത അതിനെ അംഗീകരിക്കാന്‍ റോമ ചക്രവര്‍ത്തിമാരെ നിര്‍ബന്ധിച്ചു.

393 എഡിയില്‍ റോമാ ചക്രവര്‍ത്തി തിയോഡിഷസ് ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമായി അംഗീകരിക്കുകയും എല്ലാ വിധത്തിലുള്ള ക്രൈസ്തവ വിരുദ്ധ ആഘോഷങ്ങളും നിരോധിക്കുകയും ചെയ്തു.

അങ്ങനെ ക്രൈസ്തവവിരുദ്ധം എന്നു കരുതപ്പെട്ട ഗ്രീക്ക്/റോമന്‍ ആരാധനാലയങ്ങളും അവരുടെ പ്രധാന ആഘോഷമായ ഒളിമ്പിക്സും നിരോധിക്കപ്പെട്ടു. 393 എഡിയില്‍ നിരോധിക്കപ്പെട്ട പ്രാചീന ഒളിമ്പിക്സ് പിന്നീട് ആധുനിക ഒളിമ്പിക്സായി പുതിയ രൂപഭാവങ്ങളോടെ പുനര്‍ജീവിച്ചത് 1896 ലാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.