കേന്ദ്ര ബജറ്റ്: കേരള ബിജെപിക്കു ക്ഷീണം, നിരാശയിൽ സംസ്ഥാനവും
Thursday, July 25, 2024 1:11 AM IST
സാബു ജോണ്‍
മൂന്നാം മോദി സർക്കാരിന്‍റെ ആദ്യബജറ്റ് വന്നപ്പോൾ ന്യായീകരിക്കാൻ പോലുമാകാത്ത നിലയിലായി കേരളത്തിലെ ബിജെപി. ചരിത്രത്തിലാദ്യമായി കേരളത്തിൽനിന്നു ലോക്സഭാംഗമുണ്ടാകുകയും അദ്ദേഹം കേന്ദ്രമന്ത്രിസഭയിൽ ഇടംപിടിക്കുകയും ചെയ്തിട്ടും കേരളത്തിനു പേരെടുത്തു പറയാൻ ഒരു പദ്ധതി പോലും ബജറ്റിൽ ഇല്ലാതെപോയി. ലോക്സഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്തു രൂപപ്പെട്ട രാഷ്‌ട്രീയാന്തരീക്ഷം അനുകൂലമാക്കി മാറ്റാൻ സാധിക്കുന്നതായില്ല കേന്ദ്രബജറ്റ്.

സംസ്ഥാന സർക്കാരിനും ആശ്വസിക്കാൻ വകയില്ല. കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രം സ്വീകരിച്ച നിലപാടുതന്നെയായിരിക്കും ഇനിയും തുടരുക എന്ന വ്യക്തമായ സൂചനയാണു കേന്ദ്ര ബജറ്റ് നൽകിയത്. ശക്തമായ കേന്ദ്രവിരുദ്ധത പറയാൻ ഒരു കൂട്ടുകാരനെ കിട്ടി എന്നതു മാത്രമാണ് അവർക്കുണ്ടായ ഗുണം. കേരളത്തോടു കാട്ടിയ അവഗണനയ്ക്കെതിരേ എൽഡിഎഫിനേക്കാൾ ശക്തമായ പ്രതിഷേധമാണ് യുഡിഎഫ് ഇന്നലെ പ്രകടിപ്പിച്ചത്. പാർലമെന്‍റിൽ ഉൾപ്പെടെ ഇരു കൂട്ടരും കേന്ദ്രാവഗണനയ്ക്കെതിരേ ഒരുമിച്ചു പോരാടും എന്നു കരുതാം.

എന്തു പറയും ബിജെപി?

മോദി ഗാരന്‍റി എന്ന വാക്കാണു കേരളത്തിൽ ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഏറ്റവും കൂടുതലായി ഉപയോഗിച്ചത്. കേരളത്തിന്‍റെ വികസനം എന്ന ഒറ്റമുദ്രാവാക്യമാണ് അവർ മുന്നോട്ടുവച്ചത്. വിജയസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന തൃശൂർ, തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ അവർ വ്യക്തമായ വികസന രൂപരേഖതന്നെ അവതരിപ്പിച്ചു. അതിന്‍റെ പേരിലായിരുന്നു വോട്ടു തേടിയത്.

അങ്ങനെ വിജയിച്ച സുരേഷ് ഗോപി കേന്ദ്രത്തിൽ ടൂറിസം ഉൾപ്പെടെയുള്ള വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രികൂടി ആയതോടെ കേന്ദ്രബജറ്റിൽ കേരളത്തിനു ഗുണകരമായ എന്തെങ്കിലുമൊക്കെ പദ്ധതികൾ ഉണ്ടാകുമെന്നു സാധാരണക്കാർ വരെ പ്രതീക്ഷിച്ചു. എന്നാൽ, ബജറ്റ് വന്നപ്പോൾ കേരളത്തിന് ഒന്നുമില്ല. ബജറ്റിനെ ന്യായീകരിക്കാൻ ബിജെപി നേതാക്കൾ പാടുപെടുന്നതാണു കണ്ടത്.

ബജറ്റിലെ പൊതുപ്രഖ്യാപനങ്ങളുടെ ഗുണം കേരളത്തിനും ലഭിക്കുമെന്ന ന്യായം മാത്രമാണു ബിജെപി നേതാക്കൾക്കു പറയാനുണ്ടായിരുന്നത്. ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രാപ്തമാകുന്ന ന്യായീകരണമല്ല അത്.

ഇനിയും എയിംസ് ഇല്ല

എയിംസ് എന്നത് മികച്ച ചികിത്സാസൗകര്യം ലഭിക്കുന്നതിനുള്ള സ്ഥാപനം മാത്രമല്ല ഇന്നു മലയാളിക്ക്. അതൊരു ആത്മാഭിമാനത്തിന്‍റെ വിഷയംകൂടിയാണ്. ഒരു എയിംസ് പോലുമില്ലെങ്കിൽ പിന്നെ എന്തു സംസ്ഥാനം എന്ന നിലയിലാണിപ്പോൾ കാര്യങ്ങൾ. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചാലക്കുടി എംഎൽഎ സനീഷ്കുമാർ ജോസഫ് അവതരിപ്പിച്ച അനൗദ്യോഗിക ബില്ലിൽ എയിംസ് ചാലക്കുടി മണ്ഡലത്തിൽ സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ബില്ലിന്‍റെ ചർച്ചയ്ക്കിടയിൽ എയിംസിനുവേണ്ടി നിരവധി എംഎൽഎമാർ അവകാശവാദമുന്നയിച്ചതു കണ്ടപ്പോൾത്തന്നെ എയിംസ് എത്രമാത്രം അഭിമാനപ്രശ്നമായി മാറിയെന്നു വ്യക്തമായിരുന്നു.

കേരളത്തിനു വാഗ്ദാനം ചെയ്തിട്ടുള്ള എയിംസ് കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചുകഴിഞ്ഞു എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അന്നു നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകാലത്ത് സുരേഷ് ഗോപി തൃശൂരിൽ എയിംസ് ചർച്ചാവിഷയമാക്കി മാറ്റി. സ്വാഭാവികമായും ഇത്തവണത്തെ ബജറ്റിൽ എയിംസ് ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ, ഒരിക്കൽക്കൂടി കേന്ദ്രം കേരളത്തെ അവഗണിച്ചു.

സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ

കേരളത്തിനു പ്രത്യേക പാക്കേജ് എന്ന നിലയിൽ 25,000 കോടി രൂപ അനുവദിക്കണമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിനു മുന്പായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു സാന്പത്തികവർഷങ്ങളിൽ കടത്തിൽ വരുത്തിയ വെട്ടിക്കുറവാണ് ഈ തുക. കൂടാതെ, വിഴിഞ്ഞം തുറമുഖത്തിന്‍റെ പശ്ചാത്തലസൗകര്യ വികസനത്തിനായി 5,000 കോടി രൂപയുടെ പ്രത്യേക സഹായം, കേരളത്തിന് എയിംസ്, കടപരിധിയിൽ വർധന തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇതൊന്നും ബജറ്റിൽ ഇടംപിടിച്ചില്ല.


കടമെടുക്കുന്നതിലുൾപ്പെടെ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച കർശനമായ ഉപാധികളും നിയന്ത്രണങ്ങളും സംസ്ഥാനത്തെ സാന്പത്തികമായി തളർത്തിയെന്നാണു സംസ്ഥാന സർക്കാർ വാദിക്കുന്നത്. ക്ഷേമപെൻഷൻ ഉൾപ്പെടെ കുടിശികയായതും മറ്റു ചെലവുകൾ നടത്താൻ സാധിക്കാതെ വന്നതും ഇതുമൂലമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിക്ക് ഇതു കാരണമായതായും ഇടതുപക്ഷം വിലയിരുത്തുന്നു.

കേന്ദ്രത്തിൽ ബിജെപിക്കുണ്ടായ തെരഞ്ഞെടുപ്പു തിരിച്ചടിയുടെ പശ്ചാത്തലത്തിൽ അവരുടെ നിലപാടുകളിൽ മയമുണ്ടാകുമെന്നു കേരളം പ്രതീക്ഷിച്ചിരുന്നു. കേരളത്തിന്‍റെ ആവശ്യങ്ങളോട് അനുഭാവപൂർവമായ പരിഗണന ഉണ്ടായാൽ സാന്പത്തികഞെരുക്കത്തിൽനിന്നു പുറത്തുവരാമെന്നും സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചു. എന്നാൽ, എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായിരിക്കുകയാണ്.

കേന്ദ്രസർക്കാരിന്‍റെ നിലപാടുകളിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നാണു ബജറ്റിലൂടെ അവർ വ്യക്തമായിരിക്കുന്നത്. സാന്പത്തിക നില മെച്ചപ്പെടുത്താൻ സർക്കാരിനു മറ്റു മാർഗങ്ങൾ തേടേണ്ടിവരും. കേന്ദ്രത്തിനെതിരേ കേസ് കൊടുത്തതു ദോഷമായി എന്നൊരു ചിന്തയും ഭരണപക്ഷത്തെ ഒരു വിഭാഗത്തിനിടയിലുണ്ട്. കേസ് വന്നതോടെ കേന്ദ്രത്തിനു പ്രതികാരമനോഭാവമുണ്ടായി എന്ന വിലയിരുത്തലിലാണിത്.

കേന്ദ്രവിരുദ്ധത മുറുക്കി യുഡിഎഫ്

കേരളത്തിന്‍റെ സാന്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം സംസ്ഥാന സർക്കാരിന്‍റെ മോശമായ സാന്പത്തിക മാനേജ്മെന്‍റ് ആണെന്ന നിലപാടായിരുന്നു ഇക്കാലമത്രയും യുഡിഎഫ് സ്വീകരിച്ചുവന്നിരുന്നത്. കേന്ദ്രത്തിനെതിരേ മയമുള്ള വിമർശനവും സംസ്ഥാന സർക്കാരിനെതിരേ മയമില്ലാത്ത വിമർശനവുമായിരുന്നു അവരുടെ നയം. എന്നാൽ, ഇന്നലെ കേന്ദ്രബജറ്റ് വന്നപ്പോൾ കേരളത്തെ കേന്ദ്രം അവഗണിച്ചു എന്നാരോപിച്ചു ശക്തമായ വിമർശനവുമായി യുഡിഎഫ് രംഗത്തു വന്നു. യോജിച്ച പ്രക്ഷോഭം നടത്തണമെന്നുവരെ അഭിപ്രായമുണ്ടായി.

കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരായി അതിശക്തമായ പോരാട്ടമാണു കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടക്കുന്നത്. കേന്ദ്രത്തിനെതിരേ യോജിച്ച പ്രക്ഷോഭം നടത്താം എന്ന ഇടതുപക്ഷത്തിന്‍റെ ആവശ്യത്തോടു യുഡിഎഫ് നേരത്തേ മുഖം തിരിക്കുകയായിരുന്നു. സർക്കാരിനൊപ്പം നിന്നു യോജിച്ച സമരം നടത്തിയാൽ ഭരണപക്ഷത്തിനായിരിക്കും അതു രാഷ്‌ട്രീയമായി ഗുണം ചെയ്യുക എന്ന തിരിച്ചറിവിലായിരുന്നു അവർ യോജിച്ച പ്രക്ഷോഭത്തിനു തയാറാകാതിരുന്നത്. ഇനി തത്കാലം തെരഞ്ഞെടുപ്പുകളില്ല. കേന്ദ്രനയങ്ങളെയും കേരളത്തോടുള്ള അവഗണനയെയും വിമർശിക്കുന്നതിൽ യുഡിഎഫും ഇനി ഒരിഞ്ചു പോലും പിറകോട്ടു പോകില്ല.

ബിജെപിക്കു ക്ഷീണം തീർക്കണം

അടുത്ത വർഷം അവസാനം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വൻകുതിപ്പു നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎയും ബിജെപിയും. കേന്ദ്രബജറ്റ് ആ തയാറെടുപ്പിനു വലിയ തിരിച്ചടിയാണു നൽകിയിരിക്കുന്നത്. എന്തെങ്കിലും പ്രഖ്യാപനങ്ങളിലൂടെ ഈ തിരിച്ചടിയിൽനിന്നു കരകയറുക എന്നതാകും ഇനി ബിജെപിയുടെ മുന്നിലുള്ള വഴി. ഏതായാലും കേരളത്തിലെ ബിജെപിയുടെ രാഷ്‌ട്രീയമോഹങ്ങൾക്കു തിരിച്ചടി നൽകുന്നതായി ഇത്തവണത്തെ കേന്ദ്രബജറ്റ് എന്നതിൽ സംശയമില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.