സയൻസ് ഭ്രമത്തിന്‍റെ പരിണതഫലമെന്ത് ?
Thursday, July 25, 2024 1:04 AM IST
ഷിനു ആനത്താരയ്ക്കൽ
ഇത്തവണത്തെ പ്ലസ് വൺ പ്രവേശനത്തിൽ ചിലേടത്തെങ്കിലും കുട്ടികൾ ആഗ്രഹിക്കുന്ന സ്കൂളും കോമ്പിനേഷനും ലഭിച്ചില്ലെന്നു പറയുന്നുണ്ട്. അതു പക്ഷേ, ചില മുൻവിധികളെയാണ് വെളിപ്പെടുത്തുന്നത്. മലബാറിലുൾപ്പെടെ ആവശ്യമുള്ളിടത്ത് അഡീഷണൽ ബാച്ച് അനുവദിക്കാമെന്ന സർക്കാർ തീരുമാനം ഉചിതമായി. എങ്കിലും യഥാർഥ വസ്തുത എന്തെന്നും എങ്ങനെ പരിഹരിക്കാമെന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു.

പുതിയ പ്രവണത

കോവിഡിനു ശേഷം ഹയർ സെക്കൻഡറി മേഖലയിൽ ചില പ്രത്യേക പ്രവണതകൾ (മധ്യ കേരളത്തിൽ കൂടുതലായും) കണ്ടുവരുന്നുണ്ട്. പത്തു കഴിയുന്ന കുട്ടികൾക്കെല്ലാം സയൻസ് മതിയെന്ന നിർബന്ധബുദ്ധി! കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ തിരഞ്ഞെടുത്താൽ തന്‍റെ കുട്ടി കുറഞ്ഞവനായിപ്പോകുമോയെന്ന രീതിയിൽ പ്രതികരിക്കുന്ന രക്ഷാകർത്താക്കളുമുണ്ട്. അതുകൊണ്ടുതന്നെ കുട്ടി അല്ലെങ്കിൽ രക്ഷിതാവ് സയൻസ് ജ്വരവുമായി അഡ്മിഷനെ സമീപിക്കുന്നു. കിട്ടിയില്ലെങ്കിൽ അതിരൂക്ഷമായ പ്രതികരണങ്ങളും.

എന്തുകൊണ്ടു സയൻസ്?

പത്താം ക്ലാസ് വരെ സയൻസ് വിഷയങ്ങൾക്കു യാതൊരു പ്രാധാന്യവും കല്പിക്കാതെയാണ് മിക്ക കുട്ടികളും പഠിച്ചു മുന്നേറുന്നത്. രക്ഷിതാക്കൾ പോലും കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളാണ് കുട്ടിയുടെ പഠനത്തിന്‍റെ അളവുകോലായി കാണുന്നത്. ഉദാഹരണമായി എട്ട്, ഒൻപത് ക്ലാസുകളിൽ കേരള സിലബസിലെ ഫിസിക്സ് / കെമിസ്ട്രി പാഠപുസ്തകങ്ങളിൽ എത്രയോ പരീക്ഷണങ്ങൾ പരാമർശിക്കുന്നുണ്ട്. അതിലധികവും കുട്ടിക്ക് വീട്ടിൽ വച്ചു പോലും സ്വയം ചെയ്തു നോക്കാവുന്നവയാണ്. എന്നാൽ, അതിനു കുട്ടിയെ ആരും നിർബന്ധിക്കുന്നില്ല.

നിലവിലെ പാഠ്യപദ്ധതിയിൽ ഹൈസ്കൂൾ ക്ലാസുകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് ആഴ്ചയിൽ കേവലം രണ്ടു പീരിയഡുകൾ മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പല സയൻസ് അധ്യാപകരും പാഠഭാഗങ്ങൾ (തിയറി ) പഠിപ്പിച്ചു തീർക്കാനുള്ള വ്യഗ്രതയിൽ പരീക്ഷണങ്ങൾക്ക് (ലാബ് വർക്ക്) വലിയ പ്രാധാന്യം കൊടുക്കുന്നുമില്ല. കേവലമൊരു സ്ക്രൂ ഗ്വേജോ, വെർണിയർ കാലിപ്പറോ പോലും പരിചയിക്കാതെ ഹയർ സെക്കൻഡറിയിലെത്തുന്ന ധാരാളം കുട്ടികളുണ്ട്.

എല്ലാവർക്കും സയൻസ്

ഇങ്ങനെ ശരാശരി ഗ്രേഡുമായി എത്തുന്ന കുട്ടിക്കും പ്ലസ് വണിന് സയൻസ് വേണം! കുട്ടിക്ക് നേഴ്‌സിംഗാണ് ലക്ഷ്യം. ഏറ്റവും ചുരുങ്ങിയ പ്രായത്തിൽ (22-24 വയസിനുള്ളിൽ) ജോലിയിൽ പ്രവേശിക്കാമെന്നതും വിദേശത്തേക്കു കടക്കാനായാൽ ലക്ഷങ്ങൾ സമ്പാദിക്കാമെന്നതും കുടിയേറ്റത്തിന് ഏറ്റവും അനുയോജ്യമായ പ്രൊഫഷനാണെന്നതും പരിഗണിക്കുമ്പോൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും ആഗ്രഹത്തിനു കുറ്റം പറയാനുമാകില്ല. അതായത്, ഇക്കാലത്തെ പൊതുസമൂഹത്തിന്‍റെ ചിന്തയിൽ മെഡിക്കൽ ഫീൽഡ് മാത്രമാണ് എന്തെങ്കിലും സാധ്യത പകർന്നു നൽകുന്നത്. അതുകൊണ്ടുതന്നെ പന്ത്രണ്ടാം ക്ലാസ് ഏറ്റവും മികച്ച രീതിയിൽ (ഫുൾ എപ്ലസ് ഉൾപ്പെടെ) പൂർത്തീകരിച്ചിറങ്ങുന്ന കുട്ടിയോട് അടുത്ത കോഴ്‌സ് എന്തെന്നു ചോദിക്കുമ്പോഴും മറുപടി ഒന്നു മാത്രം; “നഴ്സിംഗ്'' !

ഒട്ടനവധി സാധ്യതകളും അവസരങ്ങളുമുള്ള ഗവേഷണ (Research) മേഖലകളെക്കുറിച്ച് ഏറ്റവും മിടുക്കരായ കുട്ടികൾ പോലും ചിന്തിക്കുന്നില്ലെന്നത് എത്ര സങ്കടകരമാണ്. കഴിഞ്ഞ ഒന്നുരണ്ടു ദശകമായി നാം അനുവർത്തിക്കുന്ന അറിവു നിർമാണ / ഗവേഷണാത്മക / വിമർശനാത്മക പാഠ്യപദ്ധതിയുടെ ബാക്കിപത്രമാണിതെന്നതല്ലേ അതിശയകരം!

സയൻസ് ഒരു ട്രെൻഡ് ആയി മാറുന്പോൾ കുറച്ചു നാളുകൾക്കു ശേഷം സംഭവിക്കാവുന്നതെന്തെന്നുകൂടി ചിന്തിക്കണം. മിടുക്കരും ശരാശരിക്കാരും മത്സരിച്ചു സയൻസ് പഠിച്ച ശേഷം എല്ലാവരും ഡോക്ടർ, നഴ്സ്, എൻജിനിയർ ആയെന്നു സങ്കല്പിക്കുക... അവർക്കെല്ലാം എവിടെയാണ് ജോലി? സയൻസിതര മേഖലയിലുണ്ടാകാവുന്ന തൊഴിൽരംഗങ്ങളിലേക്ക് ആവശ്യത്തിനു പ്രഫഷണലുകളെ കിട്ടാതെ വരും. ഓർക്കുക; സയൻസ് നിർബന്ധമില്ലാത്ത പോലീസുൾപ്പെടെയുള്ള സേനാ വിഭാഗങ്ങൾ, അധ്യാപകർ, സർക്കാർ ജോലികൾ, മാധ്യമങ്ങൾ, കമ്പനികൾ തുടങ്ങി ബാങ്കിംഗ് സ്ഥാപനങ്ങളുൾപ്പെടെയുള്ള മേഖലകളിലും എക്കാലത്തും അവസരങ്ങൾ ഉണ്ടാകുമെന്നതിനു സംശയമില്ല. അതായത്, രക്ഷിതാക്കളുടെ അനാവശ്യ ആശങ്കകളും മുൻധാരണകളുമാണ് ആദ്യം തിരുത്തേണ്ടത്.


ചില നിരീക്ഷണങ്ങൾ

പ്ലസ് വണിന് അപേക്ഷിക്കുന്ന ഭൂരിഭാഗം കുട്ടികളിലും രക്ഷിതാവിന്‍റെ താത്പര്യവും മുൻവിധിയുമാണ് പ്രതിഫലിക്കുന്നത്.

* കരിയർ ഗൈഡൻസ് പരിശീലനം കുട്ടികൾക്കു നൽകുന്നതിനേക്കാളുപരിയായി രക്ഷിതാക്കൾക്കും നൽകണം. പത്താം ക്ലാസ് ഘട്ടത്തിൽതന്നെ രക്ഷിതാക്കളെയും ബോധവത്കരിക്കണം (പല സ്കൂളുകളിലും നടപ്പാക്കുന്നുണ്ടെങ്കിലും രക്ഷിതാക്കൾ വേണ്ടത്ര താത്പര്യം കാണിക്കാറില്ല).

* അഡ്മിഷൻ സമയത്ത് എല്ലാ സ്കൂളുകളിലും സർക്കാർ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കാറുണ്ടെങ്കിലും അക്ഷയ കേന്ദ്രങ്ങളെയാണ് കുട്ടികൾ പൊതുവെ ആശ്രയിക്കുന്നത്. അവിടെവച്ചു സംഭവിക്കുന്ന ചെറിയ അശ്രദ്ധകൾ കുട്ടിയെ അനാവശ്യ / അസ്വീകാര്യ/ വിദൂര സ്ഥലത്തുള്ള സ്കൂൾ / കോമ്പിനേഷനിലെത്തിക്കുന്ന സന്ദർഭങ്ങളും കുറവല്ല. അതു പിന്നീട് മുഴുവൻ സമയ ദുഃഖമായി തുടരുന്നു.

* പത്താം ക്ലാസിൽ ശരാശി ഗ്രേഡ് വാങ്ങി പ്ലസ് വൺ സയൻസിലെത്തുന്ന ഭൂരിഭാഗം കുട്ടികളും ശരാശരിക്കാർ തന്നെയായാണ് പുറത്തിറങ്ങുന്നത്. അവരിൽ മിക്കവരും കൊമേഴ്സ് /ഹ്യുമാനിറ്റീസ് ക്ലാസുകളിലായിരുന്നെങ്കിൽ മെച്ചപ്പെട്ട ഫലം ലഭിക്കുമായിരുന്നെന്നു രക്ഷിതാക്കൾക്കു മനസിലാകുന്നില്ല. കുട്ടി കഷ്ടപ്പെട്ടു സയൻസ് പഠിച്ചു ശരാശരി മാർക്കുമായി പുറത്തിറങ്ങുന്നതാണോ അതോ കൊമേഴ്സ് /ഹ്യുമാനിറ്റീസ് പഠിച്ച് ഉയർന്ന മാർക്കുമായി പുറത്തിറങ്ങുന്നതാണോ നല്ലതെന്നു രക്ഷിതാക്കൾ ചിന്തിക്കണം.

* കൊമേഴ്സ്, ഹ്യുമാനിറ്റീസ് പഠിച്ചിട്ട് എന്തു ചെയ്യാനാണ് എന്നു വിലപിക്കുന്നവരുമുണ്ട്. സ്വന്തം വിഷയത്തിൽ തികഞ്ഞ അവഗാഹവും ജോലി ചെയ്യാനുള്ള മനസുമുണ്ടെങ്കിൽ അവസരങ്ങൾ തേടിവരും.

* കുട്ടിയുടെ പഠനമെന്നത് കുട്ടിയുടെ അഭിരുചി, ശാരീരിക ക്ഷമത, താത്പര്യം തുടങ്ങിയ ഘടകങ്ങളടിസ്ഥാനമാക്കിയാവണം. രക്ഷിതാവിന്‍റെ ആഗ്രഹം, പൊങ്ങച്ചം തുടങ്ങിയ കാര്യങ്ങൾക്ക് ഒട്ടും പ്രസക്തിയില്ല.

ശാരീരിക ക്ഷമത പ്രധാനം

പല പ്രഫഷനുകൾക്കും ശാരീരിക ക്ഷമതയ്ക്കു വലിയ പ്രാധാന്യമുണ്ട്. ചെറിയ ഒരു പരീക്ഷണം വീട്ടിൽ നടത്തി നോക്കാം. മൊബൈൽ ഫോണിൽ തുടർച്ചയായിട്ട് രണ്ടു സിനിമ കാണാൻ കുട്ടിയോട് ആവശ്യപ്പെട്ടിട്ട് നിരീക്ഷിക്കുക. (അടുപ്പിച്ച് രണ്ടു മൂന്നു ദിവസം നിരീക്ഷിക്കുന്നതാണ് ഉചിതം). 5- 6 മണിക്കൂർ ദൈർഘ്യമുള്ള ഒറ്റയിരിപ്പിനിടയിൽ നടുവേദന പ്രകടിപ്പിക്കുന്നുണ്ടോ കണ്ണിൽകൂടി വെള്ളം വരുന്നുണ്ടോ/ തിരുമ്മുന്നുണ്ടോ തലവേദന പ്രകടിപ്പിക്കുന്നുണ്ടോ ഏകാഗ്രത നഷ്ടമാകുന്നുണ്ടോ എന്നിങ്ങനെ നിരീക്ഷിക്കുക. അത്തരം അസ്വസ്ഥത പ്രകടിപ്പിക്കുന്ന കുട്ടിയെ എങ്ങനെയാണ് ഭാവിയിൽ ഐടി പ്രഫഷണലാക്കുക? സ്വന്തം ടാസ്ക് പൂർത്തീകരിക്കാനായി 10 -12 മണിക്കൂറൊക്കെ തുടർച്ചയായി കംപ്യൂട്ടറിനു മുമ്പിലിരിക്കാനുള്ളവരാണവർ എന്നത് ആദ്യം തിരിച്ചറിയേണ്ടത് രക്ഷിതാക്കളാണ്. ഇങ്ങനെ തന്നെയാണ് ഒാരോ പ്രഫഷനും. എല്ലാവരും പോകുന്നു അതുകൊണ്ടു ഞാനും പോകുന്നു എന്ന മനോഭാവം ഭാവിയിൽ തിരിച്ചടിയാവുകയേയുള്ളൂ.

(ലേഖകൻ കോട്ടയം രാമപുരം സെന്‍റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.