വിദ്യാഭ്യാസ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് ആഘാതം
Wednesday, July 24, 2024 1:09 AM IST
ബാബു കള്ളിവയലിൽ

1961ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 10(23 സി) പ്രകാരം അംഗീകാരം ലഭിക്കുന്ന യൂണിവേഴ്സിറ്റികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപത്രികൾ, ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന മത ജീവകാരുണ്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വരുമാനം പൂർണമായും നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, ധനകാര്യ ബില്ലിലൂടെ കൊണ്ടുവന്ന ഭേദഗതിയെത്തുടർന്ന് ഈ ആനുകൂല്യം നിർദിഷ്ട സ്ഥാപനങ്ങൾക്ക് മാത്രമായി ചുരുക്കി.

പൂർണമായോ ഗണ്യമായോ സർക്കാരിന്‍റെ പണംകൊണ്ട് നടത്തപ്പെടുന്ന ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റികൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയും സർക്കാർ സഹായമില്ലാതെ പ്രവർത്തിക്കുന്ന മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ അവരുടെ വാർഷിക മൊത്ത വരുമാനം അഞ്ചു കോടി രൂപയിൽ കൂടാതെ ഇരിക്കുകയും ആണെങ്കിൽ മേൽ പറഞ്ഞ വകുപ്പിലെ ആനുകൂല്യങ്ങൾ ലഭ്യമാണ്.

ഇവ ഒഴികെയുള്ള എല്ലാ മതജീവകാരുണ്യ സ്ഥാപനങ്ങളുടെയും യൂണിവേഴ്സിറ്റി ഉൾപ്പടെയുള്ള വിദ്യാഭാസ സ്ഥാപനങ്ങൾ ആശുപത്രികൾ തുടങ്ങിയവയുടെ വകുപ്പ് 10(23 സി) പ്രകാരം പുതുതായി അംഗീകാരം ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ആദായനികുതി വകുപ്പ് 2024 ഒക്ടോബർ ഒന്നു മുതൽ നിർത്തലാക്കി. ഈ അംഗീകാരം നിലവിലുണ്ടെങ്കിൽ അതിന്‍റെ കാലാവധി തീരുന്നതു വരെ തുടരും. തന്മൂലം മേൽപ്പറഞ്ഞ അംഗീകാരം ഇല്ലാത്ത സ്ഥാപനങ്ങൾ നികുതി ഇളവിനായി വകുപ്പ് 12 പ്രകാരമുള്ള അംഗീകാരത്തിനായി അപേക്ഷിക്കണം.

ഈ രണ്ട് അംഗീകാരവും നിലവിലുണ്ടെങ്കിൽ ഇതിൽ ഒന്നു മാത്രമേ തുടരാനാവൂ. ഇവ രണ്ടും ഇല്ലെങ്കിൽ നികുതി ഇളവിനായി വകുപ്പ് 12 പ്രകാരമുള്ള അംഗീകാരത്തിനായി അപേക്ഷിക്കണം. ഈ വകുപ്പ് അനുസരിച്ച് മൊത്തവരുമാനത്തിന്‍റെ 85 ശതമാനം അതാത് വർഷം ചിലവാക്കിയിരിക്കണം. അല്ലാത്തപക്ഷം കുറവ് വരുത്തിയ തുകയ്ക്ക് നികുതി അടക്കണം. നിശ്ചിത കാര്യങ്ങൾക്കായി വരുമാനം അഞ്ച് വർഷത്തേക്ക് കൂട്ടിവയ്ക്കാനുള്ള അപേക്ഷ കൊടുത്ത് നികുതി ഒഴിവാക്കാനുള്ള ആനുകൂല്യം തുടരുന്നുണ്ട്.

2024 ഒക്ടോബർ ഒന്നു മുതൽ ഏതെങ്കിലും ട്രസ്റ്റിന്‍റെയോ സ്ഥാപനത്തിന്‍റെയോ വരുമാനവുമായി ബന്ധപ്പെട്ട് സെക‌്ഷൻ 12 അഥവാ 11 എന്നിവയുടെ പ്രയോജനം ലഭിക്കുന്നതിന് അത്തരം ട്രസ്റ്റോ സ്ഥാപനമോ നിശ്ചിത കാലയളവിനുള്ളിൽ ട്രസ്റ്റിന്‍റെയോ സ്ഥാപനത്തിന്‍റെയോ രജിസ്ട്രേഷനായി പ്രിൻസിപ്പൽ കമ്മീഷണർക്കോ കമ്മീഷണർക്കോ നിശ്ചിത ഫോമിലും രീതിയിലും അപേക്ഷ നൽകേണ്ടതാണ്.

അനുവദനീയമായ സമയത്തിനപ്പുറം അപേക്ഷ സമർപ്പിച്ചാൽ, പ്രിൻസിപ്പൽ കമ്മീഷണർ അല്ലെങ്കിൽ കമ്മീഷണർക്ക്, അപേക്ഷ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തുന്നതിന് ന്യായമായ കാരണമുണ്ടെന്ന് ബോധ്യപ്പെട്ടാൽ, അത്തരം കാലതാമസം ക്ഷമിക്കുകയും അത്തരം അപേക്ഷ സമയത്തിനുള്ളിൽ ഫയൽ ചെയ്തതായി കണക്കാക്കുകയും ചെയ്യാവുന്നതാണ്.

ധർമസ്ഥാപനങ്ങളുടെ ലയനം

1961ലെ ആദായനികുതി നിയമത്തിലെ വകുപ്പ് 12 എബി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതോ അംഗീകൃതമായതോ ആയ മത, ധർമസ്ഥാപനങ്ങളുടെ ലയനം കൈകാര്യം ചെയ്യുന്നതിനായി വകുപ്പ് 12 എസി 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് നിബന്ധനകൾക്കു വിധേയമായിരിക്കും നികുതി ആനുകൂല്യം.

ആദായനികുതി ഘടനയിലെ മാറ്റങ്ങൾ

പുതിയ നികുതി സന്പ്രദായത്തിലുള്ളവർക്കു മാത്രമാണ് നികുതിഘടനയിലെ താഴെപ്പറയുന്ന മാറ്റത്തിന്‍റെ ആനുകൂല്യം.

മൂന്നുമുതൽ ആറു ലക്ഷം രൂപ വരെയുള്ള അഞ്ച് ശതമാനത്തിന്‍റെ നികുതിഘടന എഴു ലക്ഷമായി ഉയർത്തി. 10 ശതമാനത്തിന്‍റെ നികുതി ഘടന 7,00,001 മുതൽ 10,00,000 ആയി ഉയർത്തി. മറ്റ് സ്ലാബുകളിൽ മാറ്റമൊന്നും വരുത്തിയില്ല.

ശമ്പളക്കാർക്കുള്ള ആനുകൂല്യങ്ങൾ

ശമ്പളമുള്ള വ്യക്തികൾക്കും പെൻഷൻകാർക്കും പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ 50,000 രൂപയിൽനിന്ന് 75,000 രൂപയായി വർധിപ്പിച്ചു. കൂടാതെ കുടുംബ പെൻഷനുള്ള കിഴിവ് 15,000 രൂപയിൽനിന്ന് 25000 രൂപയായി വർധിപ്പിച്ചു.

സർക്കാരിതര ജീവനക്കാരുടെ ദേശീയ പെൻഷൻ പദ്ധതിയിലേക്ക് (എന്‍പിഎസ്) തൊഴിലുടമ അടയ്ക്കുന്ന വിഹിതത്തിനുള്ള നികുതിയിളവിന്‍റെ പരിധി ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍നിന്ന് 14 ശതമാനമായി വര്‍ധിപ്പിച്ചു. നിലവിൽ കേന്ദ്രസംസ്ഥാന ജീവനക്കാർക്കു മാത്രയിരുന്നു 14 ശതമാനത്തിന്‍റെ ആനുകൂല്യം. നടപ്പു സാമ്പത്തികവർഷം മുതലാണ് ഈ ഭേദഗതികളുടെ ആനുകൂല്യം ലഭിക്കുക.


മൂലധന വർധന ലാഭം നിർണയിക്കുന്നതിൽ സമൂല മാറ്റം

ഇന്നലെ മുതൽ എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെയും ദീർഘകാല മൂലധന നേട്ടത്തിനു 12.5 ശതമാനം നികുതി നിരക്ക് പ്രഖ്യാപിച്ചു. എന്നാൽ നാണ്യപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കിയുള്ള (കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ്) വാങ്ങിയ വിലയുടെ പുനർനിർണയത്തിനുള്ള സൗകര്യം ഇന്നലെ മുതൽ പൂർണമായും നിർത്തലാക്കി.

ഇത് ഭൂമി, കെട്ടിടം, ഓഹരി തുടങ്ങി എല്ലാവിധ ആസ്തികൾക്കും ബാധകമാണ്. വകുപ്പ് 48ൽ വരുത്തിയ ഭേദഗതിയെത്തുടർന്നാണിത്. നിലവിൽ ഇൻഡക്സ് സേഷൻ കണക്കാക്കി ലാഭം നിർണയിച്ചാൽ നികുതിനിരക്ക് 20 ശതമാനവും അല്ലാത്ത പക്ഷം 10 ശതമാനവും ആയിരുന്നു.

മൂലധനനേട്ട നികുതി സംബന്ധിച്ച് സുപ്രധാനമായ ചില മാറ്റങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികൾ, ഓഹരിഅധിഷ്ഠിത ഫണ്ടുകൾ, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ യൂണിറ്റുകൾ, സീറോ കൂപ്പൺ ബോണ്ടുകൾ തുടങ്ങിയവ 12 മാസമെങ്കിലും കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തിയായി തുടർന്നും കണക്കാക്കും.

അതുപോലെ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികളും ഭൂമി, കെട്ടിടം തുടങ്ങിയുള്ള സ്ഥാവര വസ്തുക്കൾ 24 മാസമെങ്കിലും കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തി ആയാണ് നിലവിൽ കണക്കാക്കിയിരുന്നത് തുടരും. എന്നാൽ ഇവ ഒഴികെയുള്ള ദീർഘകാല മൂലധന ആസ്തിയുടെ നിർവചനം മാറ്റി.

ബജറ്റ് പ്രഖ്യാപന ദിനം മുതൽ മേൽപ്പറഞ്ഞവ ഒഴികെ ഉള്ള സാമ്പത്തിക, സാമ്പത്തികേതര ആസ്തികളെല്ലാം 24 മാസം കൈവശം വച്ചശേഷം വിറ്റാൽ അത് ദീർഘകാല മൂലധന വർധന ലാഭമായി (ലോങ്ങ് ടേം കാപ്പിറ്റൽ ഗേയിൻ) കണക്കാക്കും. നിലവിൽ ഇത് 36 മാസം ആയിരുന്നു.

ചുരുക്കത്തിൽ, ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളും മറ്റും ഒഴികെ ഉള്ള എല്ലാ സാമ്പത്തിക, സാമ്പത്തികേതര ആസ്തികളെല്ലാം 24 മാസം കൈവശം വച്ചാൽ ദീർഘകാല മൂലധന ആസ്തിയായും അല്ലാത്തവ ഹ്രസ്വകാല മൂലധന ആസ്തിയായും കണക്കാക്കും.

പാർട്ണർമാർക്കുള്ള ശമ്പളം

പാർട്ണർഷിപ് ഫേമുകളുടെ അറ്റാദായത്തിൽനിന്ന് നിശ്ചിത നിരക്കിൽ പാർട്ണർമാരുടെ ശമ്പളം കിഴിക്കാവുന്നതാണ്. നഷ്ടക്കണക്കാണെങ്കിൽ പരമാവധി ഒന്നര ലക്ഷം രൂപയും ലാഭമാണെങ്കിൽ ആദ്യത്തെ മൂന്ന് ലക്ഷം രൂപയ്ക്ക് 90 ശതമാനവും ബാക്കി ലാഭത്തിന്‍റെ 60 ശതമാനം വരെ ആയിരുന്നു പരമാവധി കിഴിവ് തേടാമായിരുന്നത്. ഇത് യഥാക്രമം മൂന്ന് ലക്ഷം രൂപയും ആറു ലക്ഷം രൂപയും ആയി ഉയർത്തി. നടപ്പ് സാമ്പത്തികവർഷം മുതൽ ഇതിന്‍റെ ആനുകൂല്യം ലഭിക്കും.

(ലേഖകൻ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്‍റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്‍റസ്
ഓഫ് ഇന്ത്യയുടെ ദേശീയ കൗൺസിൽ മുൻ അംഗവുമാണ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.