ആത്മീയതയുടെ അപാരതീരം
Tuesday, July 23, 2024 11:08 PM IST
ഡോ. ടി.ജെ. ജോഷ്വാ അച്ചനെ ആദ്യമായി കണ്ടതെന്നാണെന്നു കൃത്യമായി ഓർത്തെടുക്കാനാവുന്നില്ല. എന്നാൽ അച്ചനെ ഞാൻ ആദ്യമായി കേൾക്കുന്നത് മാത്യൂസ് ദ്വിതീയൻ ബാവയുടെ അധ്യക്ഷതയിൽ പഴയ സെമിനാരിയിലെ ഒരു സമ്മേളനത്തിൽ പ്രസംഗിച്ചപ്പോഴാണ്. അച്ചന്‍റെ ഏറ്റവും നല്ല കാലമാണ്, പ്രഭാഷകനെന്ന നിലയിൽ പ്രതാപകാലവും. പൊതുരംഗത്ത് പ്രഫ. സുകുമാർ അഴീക്കോടും എം.പി. മന്മഥനും എം.എൻ. വിജയനും എം.കെ. സാനുമാസ്റ്ററുമൊക്കെ കത്തിനിൽക്കുന്ന കാലം. ആത്മീയമേഖലയിൽ എഴുത്തുകാരനും പ്രഭാഷകനുമെന്ന നിലയിൽ അന്നും അദ്വിതീയൻ ജോഷ്വാ അച്ചൻതന്നെ.

വേദിയിൽ നേരേ നിവർന്ന് എഴുന്നേറ്റുനിന്നാൽ കൃത്യം ആറടി പൊക്കം, ശുദ്ധ ശുഭ്ര വൈദികവേഷം-തലയിൽ കറുത്ത വട്ടത്തൊപ്പി. നേരിയ ചുവപ്പു കലർന്ന വെളുത്ത നിറം. കൈയിൽ സ്വർണവർണ നിറത്തിലുള്ള വാച്ചും ചെയിനും. പാദം നിറഞ്ഞു കട്ടിത്തോൽ ചെരിപ്പ്. ആജാനുബാഹുവായിരുന്ന അധ്യക്ഷൻ മാത്യൂസ് ദ്വിതീയൻ വാബയ്ക്ക് കട്ടയ്ക്കു നിൽക്കുന്ന മുഖ്യപ്രഭാഷകനായിരുന്നു ജോഷ്വാ അച്ചൻ.

ഇന്നും എന്‍റെ മനസിൽ പ്രഭാഷണവേദികളെ കീഴടക്കി നിന്നിരുന്ന വേദ വിജ്ഞാനീയൻ ഡോ. ടി.ജെ. ജോഷ്വാ അച്ചനെന്ന ‘വാഗ്ഭടാനന്ദ’നാണ്. താരതമ്യമില്ലാത്ത പ്രഭാഷകനായിരുന്നു അച്ചൻ. പരന്ന വായനയുടെ പിൻബലവും ആഴമായ ആത്മീയജ്ഞാനത്തിന്‍റെ ആധികാരികതയും വേദവിജ്ഞാനീയത്തിന്‍റെ ആൾരൂപമെന്ന ജനമനസുകളിലെ പ്രതിച്ഛായയും സഭാ വിത്യാസമില്ലാതെ വിശ്വാസികൾക്കിടയിൽ അച്ചനു ലഭിച്ചിരുന്ന വിശ്വാസ്യതയും ആദരവും സർവസഭകളോടും സമുദായങ്ങളോടും അച്ചൻ പുലർത്തിപ്പോന്ന അതിരുകളില്ലാത്ത ആ സൗഹൃദവുമാണ് കേരളത്തിലെ അറിയപ്പെടുന്ന ആത്മീയർക്കിടയിൽ അച്ചന്‍റെ ഗ്രാഫുയർത്തിയത്.

താരതമ്യമില്ലാത്ത അധ്യാപകനായിരുന്ന ഡോ. ടി.ജെ. ജോഷ്വാ അച്ചൻ ഓർത്തഡോക്സ് സഭയുടെ ആസ്ഥാന വിദ്യാമന്ദിരമായ കോട്ടയം പഴയ സെമിനാരിയിൽ അറുപതു വർഷം തുടർച്ചയായി പഠിപ്പിച്ചത് ലോകമെന്പാടുമുള്ള ക്രിസ്ത്യൻ സെമിനാരികളിലെ ഇന്നുവരെ ഭേദിക്കപ്പെടാത്ത റിക്കാർഡാവണം. സ്വന്തം ഗുരുനാഥനെ സഭാ ഗുരുരത്നം എന്ന പദവി നൽകിയാണ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ ആദരിച്ചത്.


അച്ചന്‍റെ പേരിൽ ഡോ. ടി.ജെ. ജോഷ്വാ ഫൗണ്ടേഷൻ സ്ഥാപിച്ചപ്പോൾ അച്ചൻ ഒരു സഭയുടെ മാത്രം സ്വത്തല്ലെന്നും സർവസഭകളുടെയും പൊതുസ്വത്താണെന്നും പറഞ്ഞു. ഫൗണ്ടേഷന്‍റെ ചെയർമാൻ സ്ഥാനത്തേക്ക് എന്നെയും സെക്രട്ടറിയായി ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അച്ചനെയും നിയോഗിച്ചതും പൗലോസ് ദ്വിതീയൻ ബാവയായിരുന്നു. പിന്നീട് മാത്യൂസ് തൃതീയൻ ബാവയും ഫൗണ്ടേഷന്‍റെ എക്യുമെനിക്കൽ സ്വഭാവം നിലനിർത്തണമെന്നുതന്നെ നിർദേശിക്കുകയാണുണ്ടായത്.

ഡോ. ജോഷ്വാ അച്ചനു ഭക്തിയും വിശ്വാസവും ആരാധനയും ഒന്നുതന്നെയായിരുന്നുവെന്നതാണ് ശരി-ഹൃദയസ്പർശിയായിരുന്നു അച്ചന്‍റെ സ്ഫുടമായ ഉച്ചാരണശുദ്ധിയോടെയുള്ള പ്രാർഥനകളും ആരാധനാശുശ്രൂഷകളും വേദവിജ്ഞാനീയ പ്രഭാഷണങ്ങളും. അച്ചന്‍ പൗലോസ് ശ്ലീഹായുടെ ഒരു ഫാനായിരുന്നുവെന്നു പറയണം. പൗലോസ് ശ്ലീഹായെപ്പറ്റി പറയാത്ത ഒരു പ്രസംഗംപോലും ജോഷ്വാ അച്ചൻ ഇന്നേവരെ നടത്തിയിട്ടില്ല. അച്ചനെ കൃത്യമായി നിർവചിക്കാനും പ്രയാസമാണ്. നലം തികഞ്ഞ ആത്മീയ ചിന്തകനായിരുന്നു അച്ചൻ.

നാല്പതു വർഷത്തോളം അച്ചൻ മുടങ്ങാതെ പത്രമാധ്യമങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും ചിന്താവിഷയങ്ങളെഴുതിയിരുന്നു. തൊണ്ണൂറ്റിയാറാം വയസിലും എഴുതുന്നതിലും പറയുന്നതിലുമൊന്നും ആവർത്തനമുണ്ടായതുമില്ല. അതായിരുന്നു ജോഷ്വാ അച്ചന്‍റെ ദൈവാധീനം.

ഡോ. സിറിയക് തോമസ് (മുൻ വൈസ് ചാൻസർ -എംജി യൂണിവേഴ്സിറ്റി)

പ്രാർഥനാ പ്രണാമം...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.