പ്രതീക്ഷയുടെ കിരണമായി സർവേ!
Tuesday, July 23, 2024 1:45 AM IST
ജോർജ് കള്ളിവയലിൽ

കോവിഡിനു ശേഷം ഉയിർത്തെഴുന്നേൽപ്പിന്‍റെ പാതയിലാണ് ഇന്ത്യൻ സന്പദ്‌വ്യവസ്ഥ എന്നാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പറഞ്ഞത്.

രാജ്യത്തെ സന്പദ്‌വ്യവസ്ഥ സുസ്ഥിരവും ശക്തവുമായ നിലയിലാണെന്ന് (സ്ട്രോംഗ് വിക്കറ്റ് ആൻഡ് സ്റ്റേബിൾ ഫുട്ടിംഗ്) ധനമന്ത്രി പാർലമെന്‍റിൽ ഇന്നലെ സമർപ്പിച്ച 2023-24 വർഷത്തെ സാന്പത്തികസർവേ അവകാശപ്പെടുന്നു. സാന്പത്തികസ്ഥിതി അവലോകനം ചെയ്യുന്നതിനായി കേന്ദ്രബജറ്റിന് മുന്നോടിയായി സർക്കാർ അവതരിപ്പിക്കുന്ന വാർഷിക രേഖയാണു സാന്പത്തിക സർവേ.

ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ പ്രത്യാശയുടെ കിരണങ്ങൾ വിതറുന്നതാണു സാന്പത്തിക സർവേയിലെ കണ്ടെത്തലുകൾ. രാജ്യത്തിന്‍റെ സാന്പത്തികനില ഭദ്രമാണെങ്കിൽ നിർമലയുടെ ഏഴാമത്തെ പൊതുബജറ്റിൽ വൻ പദ്ധതികളും ക്ഷേമ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. പക്ഷേ അതുണ്ടാകുമോയെന്നതു കണ്ടറിയണം.

സാധാരണക്കാർ, തൊഴിലാളികൾ, കർഷകർ, ചെറുകിട-ഇടത്തരം-പരന്പരാഗത വ്യവസായികൾ, വ്യാപാരികൾ, ഇടത്തരം ശന്പളക്കാർ തുടങ്ങിയവർക്ക് ആശ്വാസം നൽകുമെങ്കിൽ നല്ലത്. അതല്ല, ചങ്ങാത്ത മുതലാളിമാരായ കോർപറേറ്റുകളുടെ താത്പര്യങ്ങൾക്കാണു മുൻതൂക്കം നൽകുന്നതെങ്കിൽ ഭൂരിപക്ഷം ജനങ്ങളും വഞ്ചിക്കപ്പെട്ടുവെന്നു കരുതേണ്ടിവരും.

വീണ്ടും കുതിക്കുന്ന ജിഡിപി

നടപ്പു സാന്പത്തികവർഷം രാജ്യം 6.5 മുതൽ ഏഴു ശതമാനം വരെ സാന്പത്തികവളർച്ച നേടുമെന്നാണു സാന്പത്തിക സർവേ പറയുന്നത്. 2024-25 വർഷത്തെ മുൻകൂട്ടിയുള്ള കണക്കനുസരിച്ച് 8.2 ശതമാനം ജിഡിപി വളർച്ച നേടുമെന്നായിരുന്നു റിപ്പോർട്ട്.

റിസർവ് ബാങ്കിന്‍റെ കണക്കനുസരിച്ച് 2025 മാർച്ചിൽ അവസാനിക്കുന്ന സാന്പത്തിക വർഷം ഇന്ത്യ 7.2 ശതമാനം വളർച്ച നേടും. കേന്ദ്ര-സംസ്ഥാന സർക്കാരുകളും സ്വകാര്യമേഖലയും സംയുക്തമായി ശ്രമിച്ചാൽ ഏഴു ശതമാനം സാന്പത്തികവളർച്ച നേടാനാകുമെന്നാണു സർവേയുടെ വിലയിരുത്തൽ.

“കഴിഞ്ഞ ദശകത്തിൽ നടപ്പാക്കിയ ഘടനാപരമായ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ ഇടത്തരം കാലയളവിൽ ഇന്ത്യൻ ‌സമ്പദ്‌വ‍്യവസ്ഥയ്ക്ക് സുസ്ഥിരമായ അടിസ്ഥാനത്തിൽ സുസ്ഥിരമായ ഏഴു ശതമാനം വളർച്ച കൈവരിക്കാനാകും. ഇതിന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും സ്വകാര്യമേഖലയും തമ്മിലുള്ള ത്രികക്ഷി കരാർ ആവശ്യമാണ്’’-സർവേ പറയുന്നു. സാന്പത്തികവളർച്ച നേടുന്നതിന് സ്വകാര്യ കോർപറേറ്റ് മേഖലയുടെയും സംസ്ഥാന സർക്കാരുകളുടെയും പിന്തുണ ആവശ്യമാണെന്നു സാന്പത്തിക സർവേയിൽ പരോക്ഷമായി ഊന്നിപ്പറയുകയാണ്.

നികുതി കൂടി; കമ്മി കുറഞ്ഞു

ധനക്കമ്മി കുറച്ചുവെന്നതാണു സാന്പത്തിക സർവേയിൽ പ്രധാന നേട്ടമായി അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 6.4 ശതമാനമായിരുന്ന ധനക്കമ്മി ഈ വർഷ 5.6 ശതമാനം ആയി കുറഞ്ഞു. പ്രത്യക്ഷ, പരോക്ഷ നികുതികളിലെ വർധനയാണ് ഇതിനു പ്രധാനമായും സഹായിച്ചത്. സാധാരണക്കാരായ പൗരന്മാരും ശന്പളക്കാരും കച്ചവടക്കാരും ചെറുകിട, ഇടത്തരം വ്യവസായികളും കൂടുതൽ നികുതി നൽകേണ്ടിവരുന്നുവെന്നതാകും സാന്പത്തിക സർവേ തയാറാക്കിയ കേന്ദ്ര ധനമന്ത്രാലയത്തിലെ മേധാവികളും ഉദ്യോഗസ്ഥരും നേരിട്ടു പറയാത്തത്.

നികുതി വരുമാനം യാഥാസ്ഥിതിക ബജറ്റ് എസ്റ്റിമേറ്റുകളേക്കാളും കൂടിയെന്നു സർവേ പറയുന്നു. പ്രത്യക്ഷവും പരോക്ഷവുമായ നികുതികളിൽ ശക്തമായ വളർച്ചയുണ്ടായിട്ടുണ്ട്. ബജറ്റിൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വർധന നികുതിയേതര വരുമാനങ്ങളിലും ഉണ്ടായി. വൻ റവന്യു വരുമാനങ്ങളും നിയന്ത്രിത റവന്യു ചെലവുമായി സംയോജിപ്പിച്ചപ്പോൾ ധനക്കമ്മി കുറഞ്ഞുവെന്നു സർവേ ചൂണ്ടിക്കാട്ടുന്നു.

നിർമിതബുദ്ധി വെല്ലുവിളി

നിർമിതബുദ്ധി (എഐ) ഇന്ത്യയിലെ തൊഴിൽവിപണിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കേന്ദ്രസർക്കാരിന്‍റെ സാന്പത്തികസർവേതന്നെ പറയുന്നു. തൊഴിൽ മേഖലയിൽ ഭാവിയിലെ ഏറ്റവും വലിയ മാറ്റവും തടസവും എഐ ആണ്. എന്നാൽ, ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള ഇന്ത്യയിൽ നിർമിതബുദ്ധിയിലെ വളർച്ച ഒരുപോലെ വെല്ലുവിളിയും സാധ്യതയുമാണ്.
അമേരിക്ക, യൂറോപ്പ് അടക്കമുള്ള വികസിത രാജ്യങ്ങളുടേതിലും വളരെ കുറവാണ് നിലവിൽ നിർമിതബുദ്ധിയുടെ ഉപയോഗം.

പ്രത്യേകിച്ച് വ്യവസായ റോബട്ടുകളുടെ ചെലവും സാങ്കേതികതകളും മനുഷ്യജോലിക്കാരെ അപേക്ഷിച്ചു കൂടുതലായതിനാൽ നിർമാണമേഖലയിൽ നിർമിതബുദ്ധി പാശ്ചാത്യ രാജ്യങ്ങളുടേതുപോലെ ഉപയോഗിക്കുന്നില്ല. എന്നാൽ, മറ്റു മേഖലകളിൽ യുവാക്കളുടെ തൊഴിൽ സാധ്യതയ്ക്കു വെല്ലുവിളിയാണിതെന്നു സർവേ മുന്നറിയിപ്പു നൽകുന്നു. കൃഷി സാങ്കേതികവിദ്യ, വ്യവസായം, വാഹന, ആരോഗ്യ സംരക്ഷണ മേഖലകളിൽ നിർമിതബുദ്ധിയുടെ വലിയ വളർച്ചയുണ്ട്.

പൊള്ളുന്ന വിലക്കയറ്റം

അവശ്യസാധനങ്ങൾക്കെല്ലാം തീവില ആണെങ്കിലും പണപ്പെരുപ്പം കുറഞ്ഞുവെന്നാണ് സാന്പത്തിക സർവേയിലെ കണ്ടെത്തൽ. ചില ഭക്ഷ്യവസ്തുക്കളുടെ വില കൂടിയിട്ടുണ്ടെന്നു കേന്ദ്രസർക്കാരിന്‍റെ ആധികാരിക സർവേയിൽ സമ്മതിച്ചതുതന്നെ ഭാഗ്യം. കഴിഞ്ഞ വർഷം 6.6 ശതമാനമായിരുന്ന ഭക്ഷ്യ വിലക്കയറ്റം. നടപ്പുവർഷത്തിൽ 7.5 ശതമാനം ആയാണു കൂടിയത്.


പ്രതികൂല കാലാവസ്ഥയും ഉത്പാദനം കുറഞ്ഞതുമാണു വിലവർധനയ്ക്കു കാരണം. കാലാവസ്ഥാ വ്യതിയാനങ്ങളും ശോഷിച്ച ജലസംഭരണികളും കാരണം കർഷകർ വെല്ലുവിളികൾ നേരിട്ടതായും സാന്പത്തിക സർവേയിൽ പറയുന്നു. പക്ഷേ, രാജ്യത്തെ പൊതുവായ വിലക്കയറ്റം നിയന്ത്രണവിധേയമാണെന്ന് ഇതേ സർവേ അവകാശപ്പെട്ടു.

ശതമാനക്കണക്കിൽ പണപ്പെരുപ്പം കുറഞ്ഞുവരികയാണെന്നും സാന്പത്തിക സർവേ അവകാശപ്പെട്ടു. കോവിഡ് മഹാമാരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണു പണപ്പെരുപ്പം. അപ്രതീക്ഷിതമായ മഴക്കുറവോ, നയപരമോ അന്താരാഷ്‌ട്ര തലത്തിലുള്ള ഞെട്ടിക്കുന്ന സ്ഥിതിവിശേഷമോ ഉണ്ടായില്ലെങ്കിൽ 2025 സാന്പത്തികവർഷത്തിൽ 4.5 ശതമാനവും അടുത്ത വർഷം 4.1 ശതമാനവുമായി പണപ്പെരുപ്പം കുറയുമെന്നാണു സാന്പത്തിക സർവേയിലെ പ്രവചനം.

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശക്തവും ഫലപ്രദവുമായ ഇടപെടലുകളും പദ്ധതികളും ആവശ്യമാണ്. പാൽ, മുട്ട, മത്സ‍്യം, മാസം, പച്ചക്കറികൾ, പയർ, പരിപ്പ്, എണ്ണ, അരി, ഗോതന്പ് അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോത്പന്നങ്ങളുടെയും വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ജനം. വിലകൾ റോക്കറ്റ് പോലെ കുതിച്ചുയർന്നിട്ടും കണക്കുകൾകൊണ്ട് ജനങ്ങളെ കബളിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ ശ്രമമെന്നു സാന്പത്തിക സർവേയിലും വ്യക്തമാകും.

വളരുന്ന സ്വകാര്യ നിക്ഷേപം

മൂലധന നിക്ഷേപവും സ്വകാര്യ നിക്ഷേപവും കൂടുന്നതാണു സാന്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നത്. 2023-24ൽ മൊത്ത സ്ഥിര മൂലധന രൂപീകരണം ഒന്പതു ശതമാനം വർധിച്ചു. കടമെടുക്കുന്ന പണം മൂലധന നിക്ഷേപത്തിനായി കൂടുതലായി വിനിയോഗിക്കാനായെന്നും സർവേ പറയുന്നു. അത്രയും നല്ലത്. ഭവനനിർമാണ റിയൽ എസ്റ്റേറ്റ് മേഖലയിൽ ആശാവഹമായ സ്വകാര്യ നിക്ഷേപമുണ്ടാകുന്നുണ്ട്.

സർക്കാരിന്‍റെ ദീർഘകാല വീക്ഷണത്തിന്‍റെ ഭാഗമാണ് ആറ് മടങ്ങ് വളർച്ചാതന്ത്രമെന്നും സർവേ പറയുന്നു. സ്വകാര്യ നിക്ഷേപം വർധിപ്പിക്കുന്നതിൽ ബോധപൂർവമായ ശ്രദ്ധയാണ് ആദ്യത്തേത്. രണ്ടാമതായി ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (എംഎസ്എംഇ) വളർച്ചയ്ക്കും വികസനത്തിനും തന്ത്രപ്രധാനമായ മുൻഗണന നൽകിയെന്ന് അവകാശവാദമുണ്ട്.

ഭാവിയിലെ വളർച്ചയുടെ എൻജിനായി കൃഷിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞു പ്രയോജനപ്പെടുത്തുകയും നയപരമായ തടസങ്ങൾ നീക്കുകയുമെന്നതാണു മൂന്നാമത്തെ പ്രധാന കാര്യമായി സാന്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലെ ഹരിത പരിവർത്തനത്തിനു ധനസഹായം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയാണു നാലാമത്തേത്. വിദ്യാഭ്യാസ-തൊഴിൽ വിടവ് നികത്തലാണ് അഞ്ചാമത്തേത്. ഇന്ത്യയുടെ പുരോഗതി നിലനിർത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമുള്ള ശേഷി വർധിപ്പിക്കുകയെന്നതാണ് ആറാമത്തേത്.

കറന്‍റ് അക്കൗണ്ട് കമ്മി കുറഞ്ഞുവരുന്നതും നല്ല സൂചനയാണ്. 2023 സാന്പത്തികവർഷത്തിൽ ജിഡിപിയുടെ രണ്ടു ശതമാനം ആയിരുന്ന കറന്‍റ് അക്കൗണ്ട് കമ്മി 2024ൽ 0.7 ശതമാനമായി കുറഞ്ഞതു വലിയ പുരോഗതിയാണെന്നു സർവേ അഭിപ്രായപ്പെട്ടു. ചരക്കുകളുടെ ആഗോള ഡിമാൻഡ് കുറയുന്നതു ബാഹ്യ സന്തുലിതാവസ്ഥയെ സമ്മർദത്തിലാക്കിയിട്ടുണ്ടെങ്കിലും ശക്തമായ സേവന കയറ്റുമതി ഇതിനെ വലിയ തോതിൽ സമതുലിതമാക്കിയെന്നാണു സാന്പത്തിക സർവേ വിലയിരുത്തിയത്.

കുതിച്ച് ഓണ്‍ലൈൻ വിപണി

ഇന്ത്യയിലെ ഇ-കൊമേഴ്സ് വ്യവസായം 2030ഓടെ 35,000 കോടി ഡോളർ മറികടക്കാൻ സാധ്യതയുണ്ടെന്നാണു സാന്പത്തിക സർവേ പറയുന്നത്. ഇ-കൊമേഴ്സ് ഉൾപ്പെടെയുള്ള ആധുനിക റീട്ടെയിലിന്‍റെ വിഹിതം മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ മൊത്തം റീട്ടെയിലിന്‍റെ 30-35 ശതമാനമായി ഉയരും. സാങ്കേതിക മുന്നേറ്റങ്ങളും സർക്കാർ നയങ്ങളും പുതിയകാല ബിസിനസ് മോഡലുകളുമാണ് ഓണ്‍ലൈൻ വ്യാപാരത്തെ പരിപോഷിപ്പിച്ചത്.

ഡിജിറ്റൽ ഇന്ത്യ പരിപാടി, യുപിഐ, ഒരു ജില്ല-ഒരു ഉത്പന്നം (ഒഡിഒപി) ഓപ്പണ്‍ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി), പുതിയ വിദേശ വ്യാപാര നയം, എഫ്ഡിഐ പരിധികളിലെ ഇളവ്, ഇ-കൊമേഴ്സിനായുള്ള ഉപഭോക്തൃ സംരക്ഷണം ഭേദഗതി ചട്ടങ്ങൾ തുടങ്ങിയവ ഓണ്‍ലൈൻ വ്യാപാരത്തിന് പ്രോത്സാഹനമായി. പലചരക്കു സാധനങ്ങൾ അടക്കമുള്ളവയുടെ ഓണ്‍ലൈൻ ഓർഡറുകളിൽ 52 ശതമാനം വർധനയുണ്ട്.

എങ്കിലും വർധിച്ചുവരുന്ന ഓണ്‍ലൈൻ തട്ടിപ്പുകൾ, ഓണ്‍ലൈൻ വില്പനയ്ക്കുള്ള വൈദഗ്ധ്യത്തിലെ അപര്യാപ്ത, വ്യക്തികളുടെ വിവരങ്ങളിലെ സ്വകാര്യതാ പ്രശ്നങ്ങൾ എന്നിവ ഇന്ത്യയിലെ ഇ-കൊമേഴ്സിന്‍റെ വളർച്ചയ്ക്കു വെല്ലുവിളിയാണെന്ന് സാന്പത്തിക സർവേ ചൂണ്ടിക്കാട്ടി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നു സർവേ അഭിപ്രായപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.