പ്രളയം, മാലിന്യം: അമ്പേ തോറ്റ് മലയാളി
Tuesday, July 23, 2024 1:41 AM IST
ഡോ. വി. സുഭാഷ് ചന്ദ്രബോസ്

99ലെ (1924) മഹാപ്രളയത്തിനു നൂറ്റാണ്ടു തികഞ്ഞ ഈ വേളയിൽ പ്രളയം വീണ്ടും വരാനും വരാതിരിക്കാനുമുള്ള സാധ്യതകൾ പലരും പറയുന്നുണ്ട്. മഴ മലയാളിയുടെ സ്വകാര്യ അഹങ്കാരവും ഗ്രാമീണതയുടെ നൊസ്റ്റാൾജിയയുമായിരുന്ന കാലം പോയി എന്നു പറയാം. മാനം കറുക്കുമ്പോൾ തീരത്തു മാത്രമല്ല, നഗരത്തിൽപോലും മലയാളിക്കു നെഞ്ചിടിപ്പാണ്.

ഉരുൾപൊട്ടലോ പ്രളയമോ വെള്ളക്കെട്ടോ എന്താണ് വരാൻ പോകുന്നതെന്ന ആശങ്കയും. ആഗോളതാപനവും കാലാവസ്ഥാമാറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ചെറിയ പ്രദേശത്തു കുറഞ്ഞ സമയത്തിൽ അതിതീവ്ര മഴയെന്ന രീതിയിൽ സംസ്ഥാനത്തെ സൂക്ഷ്മ കാലാവസ്ഥയും മാറിക്കഴിഞ്ഞു. മഴയുടെ രീതിയും കാലവുമെല്ലാം കീഴ്മേൽ മറിഞ്ഞു.

ഇങ്ങനെ പെയ്താൽ...

1924ലും 2018ലും ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലാണ് പ്രളയം വന്നത്. 1924ൽ രണ്ടാഴ്ചക്കാലം തുടർച്ചയായ മഴയും ജൂലൈ 16, 17, 18 ദിവസങ്ങളിലെ അതിതീവ്ര മഴയുമാണ് മൂന്നാറിനെയും മധ്യതിരുവിതാംകൂറിനെയും പ്രളയ ദുരന്തത്തിലേക്കു നയിച്ചത്. 2018ൽ ഓഗസ്റ്റിലെ മൂന്നു ദിവസമായിരുന്നു ഏറ്റവും വലിയ പ്രശ്നം.

ഭൂവിനിയോഗ മാറ്റം, നിർമാണരീതികൾ, വനങ്ങൾ, കാവുകൾ, വയലുകൾ, തണ്ണീർത്തടങ്ങൾ, മലകൾ എന്നിവയിലെ കാര്യമായ ശോഷണം എന്നിവ മൂലം അധികമഴയെ ഉൾക്കൊള്ളാൻ മണ്ണിനു കഴിയുന്നില്ല. ബംഗാൾ ഉൾക്കടലിനോടൊപ്പംതന്നെ അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും ക്രമാതീതമായി ചൂടാകുന്നു.

ശരാശരി 20 ദിവസം തീവ്രമായി ചൂടായിരുന്ന കടൽവെള്ളം ഇപ്പോൾ 125 ദിവസമൊക്കെ ചൂടാകുന്നതും പുതിയ പ്രതിസന്ധിയാണ്. ചൂടു കൂടുന്പോൾ നീരാവിയും കൂടും. കൂടിയ നീരാവിയുടെ സഞ്ചാര രീതിയിൽ വ്യത്യാസമുണ്ടാകുമ്പോൾ അവ അന്തരീക്ഷത്തിന്‍റെ ആർദ്രത കൂട്ടും.

മഴ കുറഞ്ഞാൽ നല്ല ചൂട് അനുഭവപ്പെടുകയും ചെയ്യും. തുടർച്ചയായി അധികമഴയും വരൾച്ചയും വരുന്നത് നല്ല ലക്ഷണമല്ല. കൂടുതൽ മഴയെ കരുതിവയ്ക്കാനുള്ള സ്ഥലവും കഴിവും മണ്ണിനില്ല. ശരാശരി മൂന്നു മീറ്റർ ആഴം മാത്രമുള്ള മേൽമണ്ണിന് ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന മഴവെള്ളത്തിനും കണക്കുണ്ട്.

പ്രളയം വന്നിട്ടും

2018ലെ പ്രളയത്തോടുകൂടി ദുരന്തങ്ങൾ ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു നല്ലൊരു ധാരണയായിട്ടുണ്ട്. അതേസമയം, കനത്ത മഴ പ്രളയമാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങളിൽ നാം മുന്നോട്ടു പോയിട്ടില്ല. പാലക്കാട് ചിറ്റൂർ ഗായത്രി പുഴയിൽ കുളിക്കാനിറങ്ങിയവർ മൂലത്തറ ഡാം തുറക്കുന്നത് അറിഞ്ഞില്ല.

നാലു പേരാണ് ചുഴിയിൽ കുടുങ്ങിയത്. മഴകൂടി ഉണ്ടായിരുന്നുവെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേനെ. ഡാമുകൾ തുറക്കുന്നതിലും മുന്നറിയിപ്പ് നൽകുന്നതിലും ഇനിയും പ്രഫഷണൽ ആകാനുണ്ട്. ഭൂതത്താൻകെട്ട് ഡാം ഉൾപ്പെടെ തുറന്നപ്പോൾ ആലുവയിൽ ഉൾപ്പെടെ വെള്ളം ക്രമാതീതമായി ഉയർന്നു. തുടർച്ചയായി മഴ പെയ്താൽ എങ്ങനെ തരണം ചെയ്യുമെന്നു നമുക്കിനിയും അറിയില്ല.

കാലാവസ്ഥാ പ്രവചനം ജില്ലാ അടിസ്ഥാനത്തിലാണ്. റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകളെല്ലാം ജില്ലയ്ക്ക് ഒന്നാകെ ബാധകമാകണമെന്നില്ല. ജില്ലയിൽ ഏതെങ്കിലും ഭാഗത്തായിരിക്കും തീവ്രമഴ. അതിൽ കൃത്യത ഇല്ലാത്തതിനാൽ ജില്ലയ്ക്കാകെ മുന്നൊരുക്കങ്ങൾ വേണ്ടിവരുന്നു. ബ്ലോക്ക് അടിസ്ഥാനത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലുമുള്ള പ്രവചന മുന്നറിയിപ്പുകൾ ഉടനെ ഉണ്ടാകുമെന്നു കരുതാം.

മാലിന്യം വില്ലൻ

പ്രളയത്തേക്കാൾ വലിയ ഭീഷണിയാണ് മാലിന്യം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പ്രദേശങ്ങളിലെ തോടുകളും കനാലുകളും നിറയെ മാലിന്യങ്ങളാണ്. തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും കൊച്ചി കനാലും കോഴിക്കോട്ടെ കനോലി കനാലും എല്ലാം മാലിന്യവാഹിനികൾ. ഓടകളിൽ മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെടുന്നതോടെ മഴയിൽ നഗരങ്ങളിൽ മിന്നൽ വെള്ളപ്പൊക്കം ഉണ്ടാകുന്നു.


സംസ്ഥാനത്ത് പ്രതിദിനം 10,044 ടണ്ണും പ്രതിവർഷം 3.7 മില്യൺ ടണ്ണും ഖര മാലിന്യമാണുണ്ടാകുന്നത്. വ്യക്തിഗത കണക്കെടുത്താൽ നഗരങ്ങളിൽ ഓരോ വ്യക്തിയും 400 മുതൽ 500 ഗ്രാം വരെയും മുനിസിപ്പാലിറ്റികളിൽ 300 ഗ്രാമും ഗ്രാമപഞ്ചായത്തുകളിൽ 200 ഗ്രാമും മാലിന്യം സൃഷ്ടിക്കുന്നു.

മാലിന്യക്കൂനകൾ

അജൈവമാലിന്യങ്ങളിൽ ആറു ശതമാനം പേപ്പറുകളും നാലു ശതമാനം പ്ലാസ്റ്റിക്കും ഒരു ശതമാനം മെറ്റലും ഒരു ശതമാനം ഗ്ലാസും രണ്ടു ശതമാനം റബർ, ലതർ എന്നിവയും മറ്റുള്ളവ 10 ശതമാനവുമാണ്. ശേഖരണ കവറേജ് 54 ശതമാനമാണ്. ഹരിതകർമസേന സ്വീകരിക്കുന്നത് 20 മുതൽ 40 ശതമാനം വരെയുള്ള മാലിന്യവുമാണ്. ആകെ മാലിന്യങ്ങളുടെ 48 ശതമാനം വീടുകളിൽനിന്നും 30 ശതമാനം സ്ഥാപനങ്ങളിൽനിന്നും ബാക്കി മറ്റു തലങ്ങളിൽനിന്നുമാണ് രൂപപ്പെടുന്നത്.മാലിന്യം വലിച്ചെറിയുന്നതിൽ യാതൊരു മടിയുമില്ല എന്നതു പ്രധാന വെല്ലുവിളി.

സംസ്ഥാനത്ത് പ്രതിദിനം 633 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഉണ്ടാകുന്നത്. ഓരോ വ്യക്തിയും ശരാശരി 18.5 ഗ്രാം പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്നു. ഇവയിൽ 70 ശതമാനവും കടലുകളിലാണ് എത്തുന്നത്. വിവിധ നീരൊഴുക്കു വഴിയാണ് ഇവ പോകുന്നത്.

ഖരദ്രവ മാലിന്യനിർമാർജനത്തിന് സമഗ്രവും ശാസ്ത്രീയവുമായ പരിഹാരങ്ങൾ ഇനിയുമുണ്ടാകണം. നിലവിലെ രീതികളായ പൈപ്പ് കമ്പോസ്റ്റ്, മൺകല കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്‍റ് എന്നിവയ്ക്കു പരിമിതികളേറെയാണ്. കമ്പോസ്റ്റ് ആക്കുന്ന വളം ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതും പ്രശ്നമാണ്. തുമ്പൂർമൂഴി പദ്ധതിക്കൊക്കെ നല്ല പരിപാലനം ആവശ്യമാണ്. അതുകൊണ്ടുതന്നെ പലേടത്തും സംസ്കരണം പരാജയമാണ്.

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, കണ്ണൂരിലെ ചപ്പാരപ്പടവ്, ആറ്റിങ്ങൽ, സുൽത്താൻ ബത്തേരി തുടങ്ങിയ നിരവധി ഇടങ്ങളിൽ നന്നായി മാലിന്യ പരിപാലനം നടക്കുന്നുണ്ട്. ആലപ്പുഴയിലെ തുമ്പൂർമൂഴി മാതൃക വിജയമാണ്. അതേസമയം, സംസ്ഥാനമാകെ കണക്കാക്കുമ്പോൾ സ്ഥിതി ആശാവഹമല്ല. മുനിസിപ്പൽ ആക്ട് അനുസരിച്ച് മാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യമായ ചുമതലയാണ്. നിയമവും ശിക്ഷയുമൊക്കെയുണ്ടെങ്കിലും ഒന്നും വേണ്ടത്ര പ്രായോഗികമാകുന്നില്ല.

നാം തോറ്റു പോകുകയാണോ‍?

പ്ലാസ്റ്റിക്കിനു ബദൽ ഉത്പന്നങ്ങളെക്കുറിച്ചു പറഞ്ഞുതുടങ്ങിയിട്ടു നാളേറെയായി. തുണി, പേപ്പർ, ചണം, പാള, വാഴയില, പരുത്തി, മുള എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങൾ ഇനിയും വ്യാപകമായിട്ടില്ല. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ വ്യാപകമാകാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കണം.

ജലസംരക്ഷണവും മാലിന്യസംസ്കരണവും പരസ്പരബന്ധിതമാണ്. മുനിസിപ്പൽ കെട്ടിടനിർമാണ ചട്ടങ്ങൾ അനുസരിച്ചു കെട്ടിടങ്ങളോടൊപ്പം 2004 മുതൽ മഴവെള്ള സംഭരണം നിർബന്ധമാണ്. ഈ ഒരു ചെറിയ കാര്യം പോലും കൃത്യമായി നടത്താൻ നമുക്കറിയില്ല. കെട്ടിടനമ്പർ ഇടുമ്പോൾ മഴവെള്ള സംഭരണ സംവിധാനം ഒഴിവാക്കി കൊടുക്കുന്നവരുണ്ട്. ഒന്നുകിൽ ശിപാർശ, അല്ലെങ്കിൽ കൈക്കൂലി. രണ്ടായാലും മലയാളി തോൽക്കുന്നു.

നാം പരാജയപ്പെടുന്ന മറ്റൊരു മേഖലയാണ് സെപ്റ്റേജ് ട്രീറ്റ്മെന്‍റ്. സംസ്ഥാനത്ത് 30 ശതമാനം കക്കൂസുകൾ മാത്രമേ സെപ്റ്റിക് ടാങ്കുകളായുള്ളൂ. ബാക്കി 70 ശതമാനം കുഴിക്കക്കൂസുകളാണ്.

ഇവ സമയബന്ധിതമായി നീക്കി സുരക്ഷിതമായി സംസ്കരിക്കുന്നതിൽ നാം എങ്ങുമെത്തിയിട്ടില്ല. ഇങ്ങനെ നീക്കപ്പെടുന്ന മനുഷ്യവിസർജ്യം പോലും ഓടകളിലും പുഴകളിലും ഒഴുക്കുന്നതാണ് നിലവിലെ രീതികൾ. ഇതൊക്കെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ വികസിപ്പിക്കണം.

പ്രളയം ഒഴിവാക്കാൻ കഴിയില്ല. പക്ഷേ, ദുരന്തങ്ങൾ കുറയ്ക്കാം. മാലിന്യപരിപാലനമാകട്ടെ, ജനങ്ങളും സംവിധാനങ്ങളും വിചാരിച്ചാൽ സമ്പൂർണമായി വിജയിപ്പിക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.