കുടുംബകേന്ദ്രീകൃത അജപാലകൻ; ധന്യൻ ജോസഫ് വിതയത്തിലച്ചൻ
Monday, July 22, 2024 2:26 AM IST
സിസ്റ്റർ ഡോ. റോസ്മിൻ മാത്യു സിഎച്ച്എഫ്
അജപാലനമേഖലയിൽ നിറഞ്ഞ വിശുദ്ധിയും വിശ്വസ്തതയും കൈമുതലാക്കി അജഗണങ്ങളുടെ മണമറിഞ്ഞ് അവരോടൊപ്പം അവർക്കുവേണ്ടി ജീവിച്ച ഒരു നല്ല ഇടയനാണ് ഇടവകവൈദികനും ഹോളിഫാമിലി സന്യാസിനീ സമൂഹത്തിന്‍റെ സഹസ്ഥാപകനുമായ ധന്യൻ ജോസഫ് വിതയത്തിലച്ചൻ. വിതയത്തിലച്ചനെ എല്ലാവരും സ്നേഹപൂർവം പിതാവേ എന്നാണ് വിളിച്ചിരുന്നത്.

ശുശ്രൂഷാമേഖലകളിലെല്ലാം തന്‍റേതായ ശൈലിയിൽ ദൈവമഹത്വത്തിനായി അജഗണങ്ങളുടെ നന്മയ്ക്കായി രാവും പകലുമില്ലാതെ ത്യാഗമനുഷ്ഠിച്ച് പ്രാർഥിക്കുകയും അധ്വാനിക്കുകയും ചെയ്ത ഒരു ധന്യവ്യക്തിത്വം. പൗരോഹിത്യജീവിതത്തെയും അജപാലനശുശ്രൂഷയെയും പിതാവ് ഏറെ വിലമതിച്ചിരുന്നു. ഏഴ് പതിറ്റാണ്ടു നീണ്ട തന്‍റെ അജപാലന ദൗത്യത്തിൽ പിതാവ് ഏറ്റവും അധികം പ്രാധാന്യം നല്കിയിരുന്നത് കുടുംബകേന്ദ്രീകൃത അജപാലന ശുശ്രൂഷയ്ക്കായിരുന്നു.

ക്രിസ്തുവിന്‍റെ ജീവിതാദർശങ്ങളും സുവിശേഷമൂല്യങ്ങളും ജീവിതശൈലിയും സ്വന്തമാക്കിയ തീക്ഷ്ണമതിയായ ഒരു കുടുംബപ്രേഷിതനായിരുന്നു ധന്യൻ വിതയത്തിൽ പിതാവ്. താൻ മറ്റുള്ളവരോടു പറയുകയും അവരെ പഠിപ്പിക്കുകയും ചെയ്യുന്നവ സ്വയം പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്ത ആദർശധീരനായ മാതൃകാ വൈദികൻ.

പൗരോഹിത്യജീവിതത്തോടും അജപാലനശുശ്രൂഷയോടും നൂറു ശതമാനം വിശ്വസ്തതയും സത്യസന്ധതയും പുലർത്തിയ പുണ്യാത്മാവാണ് ധന്യൻ വിതയത്തിൽ പിതാവ്. പിതാവിന്‍റെ രചനകളിൽ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: “വൈദികർ, ജീവിക്കുന്ന പുണ്യവാന്മാരും സേവനസന്നദ്ധരായ ഇടയരുമായിരിക്കണം. ദൈവജനം അതാണ് ആഗ്രഹിക്കുന്നത്” (ഉപദേശം, 1). ഇതായിരുന്നു പിതാവിന്‍റെ പൗരോഹിത്യവീക്ഷണംതന്നെ. നമ്മുടെ രൂപതകളിൽ അദ്ദേഹമായിരുന്ന എല്ലാ ഇടവകകളിലും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ എത്രമാത്രമെന്ന് പറഞ്ഞറിയിക്കാൻ പ്രയാസമാണ്. അദ്ദേഹം എല്ലാവർക്കും പ്രത്യേകിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് പ്രിയങ്കരനായിരുന്നു. പാവപ്പെട്ടവരുടെ ഭവനങ്ങൾ അദ്ദേഹത്തിന് സുപരിചിതങ്ങളായിരുന്നു” (ഉപദേശം, 1).

കുടുംബങ്ങളുടെ കൂട്ടായ്മയാണ് സഭ എന്നും കുടുംബം ഗാർഹിക സഭയാണെന്നും ഒരു നൂറ്റാണ്ടു മുന്പേ തിരിച്ചറിഞ്ഞ കുടുംബപ്രേഷിതനായിരുന്നു ധന്യൻ വിതയത്തിൽ അച്ചൻ. 1896ൽ കണ്ടശാംകടവ് പള്ളിയിൽ വികാരിയായിരുന്ന കാലത്ത് വിതയത്തിലച്ചൻ കച്ചമുണ്ടുടുത്ത് വെള്ളത്തിൽകൂടി നീന്തിക്കടന്ന്, വെള്ളപ്പൊക്കവും പകർച്ചവ്യാധിയും മൂലം ദുരിതമനുഭവിച്ചിരുന്ന എല്ലാവരെയും സന്ദർശിച്ചിരുന്നതായും രോഗപീഡകളാൽ ക്ലേശമനുഭവിച്ചിരുന്നവർക്ക് രോഗീലേപനം കൊടുത്തിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട് (ഉപദേശം, 1).

1902 ഏപ്രിൽ 30ന് പുത്തൻചിറ ഇടവകയുടെ വികാരിയായി ചുമതലയേറ്റതിനുശേഷം ഇരുപതു വർഷം പുത്തൻചിറയിൽ കുടുംബങ്ങൾക്കൊരു കെടാവിളക്കായി ധന‍്യൻ വർത്തിച്ചു. പിതാവിന്‍റെ സാന്നിധ്യവും ശുശ്രൂഷയും വലിയ അനുഗ്രഹമായിട്ടാണ് ജാതിമതഭേദമെന്യേ എല്ലാ കുടുംബങ്ങൾക്കും വ്യക്തികൾക്കും അനുഭവപ്പെട്ടത്.

ധന്യൻ വിതയത്തിൽ പിതാവ് രോഗികളോട്, ദരിദ്രരോട്, അവശത അനുഭവിക്കുന്നവരോട് താനായിരുന്ന സ്ഥലങ്ങളിലും പ്രത്യേകിച്ച് പിതാവിന്‍റെ പ്രധാന കർമമണ്ഡലമായ പുത്തൻചിറ, കുഴിക്കാട്ടുശേരി പ്രദേശത്തും തന്‍റെ മാനുഷിക ഗുണങ്ങൾ പ്രകടമാക്കിയിരുന്നു. അതോടൊപ്പംതന്നെ വിതയത്തിൽ പിതാവിൽ നിറഞ്ഞുനിന്നിരുന്ന ആർദ്രതയുടെയും അനുകന്പയുടെയും മാനുഷികമായ ഗുണങ്ങൾ വിശുദ്ധ മറിയം ത്രേസ്യയുടെയും അതുപോലെതന്നെ ആത്മീയമായ ഉപദേശങ്ങൾ തേടി പിതാവിന്‍റെ അരികിൽ അണഞ്ഞിട്ടുള്ള എല്ലാവരുടെയും ജീവിതത്തെ സ്വാധീനിക്കാനും ആകർഷിക്കാനും ഇടവരുത്തിയിട്ടുണ്ടെന്ന് പറയാൻ സാധിക്കും. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് പുത്തൻചിറ, കുഴിക്കാട്ടുശേരി പ്രദേശങ്ങളിൽ ഉടലെടുത്ത നിരവധിയായ വൈദികസന്യസ്ത ദൈവവിളികൾ. ഓരോ കുടുംബത്തിന്‍റെയും ആത്മീയകാര്യങ്ങളിൽ മാത്രമല്ല, സമഗ്രമായ ഉന്നമനത്തിനും ഊന്നൽ കൊടുത്തിരുന്നുവെന്നത് പിതാവിന്‍റെ അജപാലനശുശ്രൂഷയുടെ എടുത്തുപറയേണ്ട ഒരു പ്രത്യേകതയായിരുന്നു.


പരിശുദ്ധ ത്രിത്വത്തിന്‍റെ അതിരറ്റ സ്നേഹവും കരുണയും നിരന്തരം ഹൃദയത്തിൽ അനുഭവിച്ച പിതാവ് ദൃഢവിശ്വാസത്തോടെ മറ്റുള്ളവരെ ഉപദേശിച്ചു: “ലോകത്തിലുള്ള എല്ലാവരും ദൈവത്തിന്‍റെ മക്കളാണെന്ന് നാം മറക്കരുത്. ദൈവം വിധിയാളനല്ല, കാരുണ്യവാനാണ്” (ഉപദേശം, 3). ഒരു നൂറ്റാണ്ടു നീണ്ട തന്‍റെ ജീവിതത്തിലുടനീളം താൻ കണ്ടുമുട്ടിയവരിലും സന്ദർശിച്ച ഭവനങ്ങളിലും പിതാവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരിലും ഊഷ്മളമായ സ്നേഹത്തിന്‍റെ, സൗഹൃദത്തിന്‍റെ, സാന്ത്വനത്തിന്‍റെ, കരുണയുടെ, അതിലുപരി വിശുദ്ധിയുടെ വിത്ത് വിതയ്ക്കുവാൻ പിതാവിന് സാധിച്ചു. ത്രിത്വസ്നേഹത്താൽ ജ്വലിച്ച് “ആദ്യമായി സ്നേഹചൈതന്യത്തോടെ സ്വഭവനത്തിൽ ജീവിക്കുവാൻ പഠിക്കുക. അതിനുശേഷമാണ് ഭവനസന്ദർശനത്തിന് ഇറങ്ങേണ്ടത്” (ഉപദേശം, 3) എന്ന് തന്‍റെ ആത്മീയപുത്രിമാരോട് ആഹ്വാനംചെയ്ത ധന്യനായ പിതാവിന്‍റെ വാസസ്ഥലം, ജാതിമതഭേദമെന്യേ, ഏവർക്കും കൂടപ്പിറപ്പുസ്നേഹവും കരുണാർദ്രസ്നേഹവും ആതിഥ്യമര്യാദയും നിറഞ്ഞുനിൽക്കുന്ന ഒരു അഭയസ്ഥാനമായിരുന്നു.

“പുത്തൻചിറയുടെ വിയാനിയായും പിതാവായും” അറിയപ്പെടുന്ന വിതയത്തിൽ പിതാവിന് “പുത്തൻചിറയുടെ അഡ്വക്കേറ്റ്” എന്ന വിശേഷണം കൂടി നൽകുന്നതിൽ തെല്ലും അതിശയോക്തിയില്ല. കാരണം, ഇടവകയുടെ അകത്തും പുറത്തും ദൈവത്തിനും മനുഷ്യർക്കും ഇടയിലും, മനുഷ്യർ തമ്മിൽ തമ്മിലും അനുരഞ്ജനം സാധ്യമാക്കാൻ അർപ്പണബോധത്തോടെ പരിശ്രമിച്ച ഒരു യഥാർഥ അനുരഞ്ജകനായിരുന്നു വിതയത്തിൽ പിതാവ്. ജാതിമതഭേദമെന്യേ, എല്ലാവരെയും ശ്രവിക്കുന്നതിലും നയിക്കുന്നതിലും പിതാവിനുള്ള ക്ഷമയും കരുണയും ജ്ഞാനവും അസാധാരണമായിരുന്നു. പലപ്പോഴും പിതാവിന്‍റെ മുറിയുടെ മുന്പിൽ ധാരാളം ജനങ്ങൾ വന്നുനില്ക്കുമായിരുന്നു. തന്നോട് സംസാരിക്കുന്നവർക്ക് യുക്തമായ പരിഹാരമാർഗം പിതാവ് നിർദേശിച്ചു കൊടുത്തിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നല്കുന്നതോടൊപ്പം തന്നെ അവരെ ദൈവത്തിലേക്ക് അടുപ്പിക്കാനും ഏറെ ശ്രദ്ധാലുവായിരുന്നു. പല കുടുംബകലഹങ്ങളും പിതാവിന്‍റെ മധ്യസ്ഥതയിൽ തീർക്കാൻ ജനങ്ങൾ പിതാവിന്‍റെ അടുത്തു വരുക പതിവായിരുന്നു.

കുടുംബങ്ങൾ തമ്മിലുള്ള ഭിന്നതയും വഴക്കുകളും തീർക്കാൻ വീടുകളിൽ പോയി വ്യക്തികളെ അനുരഞ്ജനപ്പെടുത്തിയതിനുശേഷം, അനുരഞ്ജനകൂദാശയ്ക്ക് അവരെ ഒരുക്കിയിരുന്നു. ചില സന്ദർഭങ്ങിൽ പരിശുദ്ധ കന്യകാമറിയത്തിന്‍റെ പ്രത്യേക ഇടപെടലുകളോടുകൂടി വിശുദ്ധ മറിയം ത്രേസ്യയോടൊപ്പം ഭവനങ്ങൾ സന്ദർശിച്ച് രോഗികളെയും മരണാസന്നരെയും കുന്പസാരിപ്പിക്കുകയും അവരെ നന്മരണത്തിന് ഒരുക്കുകയും അവർക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കുകയും ചെയ്തിരുന്നു (ഡയറി, ഭാഗം 10). കൂടാതെ, മറ്റു മതസ്ഥരുടെയും ഭവനങ്ങൾ സന്ദർശിച്ച് രോഗികൾക്കുവേണ്ടി പിതാവ് പ്രാർഥിച്ചിരുന്നു.

പുത്തൻചിറ ഇടവകയിലെ തന്‍റെ ഇരുപത് വർഷത്തെ അജപാലനശുശ്രൂഷയ്ക്കുശേഷം വികാരിപദവിയിൽനിന്നു വിരമിച്ചിട്ടും തുടർന്നുള്ള 42 വർഷവും, അതായത് മരണംവരെയും, പിതാവ് തന്‍റെ കുടുംബവ്യക്തികേന്ദ്രീകൃത അജപാലനശുശ്രൂഷ ഏറെ വിശ്വസ്തതയോടെ നിറവേറ്റി. പഴയതിനെയെല്ലാം തച്ചുടയ്ക്കുന്ന, എന്തിലും ഏതിലും പുതുമ തേടുന്ന ഇന്നത്തെ സംസ്കാരത്തിന് വിപരീതമായി ധന്യൻ വിതയത്തിൽ പിതാവ് വിശുദ്ധ മറിയം ത്രേസ്യയുടെ കുടുംബപ്രേഷിത ദർശനത്തിനും ചൈതന്യത്തിനും ലേശം പോലും മങ്ങലേൽപ്പിക്കാതെ അതിനെ പരിപോഷിപ്പിക്കുകയും ഈ മഹനീയ ദൗത്യം തീക്ഷ്ണതയോടെ സഫലീകരിക്കാൻ സമൂഹതനയരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കുടുംബങ്ങളുടെ സൂക്ഷിപ്പുകാരനായി സ്വർഗത്തിലിരുന്ന് ദൈവസ്നേഹത്തിന്‍റെ മാധുര്യം നുകർന്ന് ഇന്നും ഈ പുണ്യതാതൻ എല്ലാ കുടുംബങ്ങളുടെയും സമഗ്ര വളർച്ചയ്ക്കും ഉന്നമനത്തിനുമായി മാധ്യസ്ഥ്യം പ്രാർഥിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.