കമ്മി കുറയ്ക്കും, ജനപ്രിയം അകലെ
Monday, July 22, 2024 1:35 AM IST
റ്റി.സി. മാത്യു
തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞു. സീറ്റ് കുറഞ്ഞു. ഈ സാഹചര്യത്തിൽ മൂന്നാം മോദി സർക്കാർ ബജറ്റിനെ ജനപ്രിയമാക്കുമോ? തന്‍റെ ഏഴാം ബജറ്റ് നാളെ അവതരിപ്പിക്കുന്ന ധനമന്ത്രി നിർമല സീതാരാമൻ അതിനുള്ള ഉത്തരം നൽകും.

ഒന്നു തീർച്ച. ജനപ്രിയമാക്കാൻവേണ്ടി ബജറ്റിൽ കാര്യമായ മാറ്റം വരുത്താൻ നരേന്ദ്ര മോദി അനുവദിക്കില്ല. രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്ന്: ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടാത്തതിനാൽ സർക്കാർ ദുർബലമായി എന്ന ധാരണ വരുത്താൻ മോദി ആഗ്രഹിക്കുന്നില്ല. ഘടകകക്ഷികൾക്കു വഴങ്ങിക്കൊടുത്തെന്നും വോട്ടു കിട്ടാൻ വിവിധ വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചെന്നും കേൾക്കാൻ താത്പര്യമില്ല. രണ്ട്: മോദി സർക്കാരിന്‍റെ ധനകാര്യ ഭരണത്തെ മൂലധന വിപണിയും വിദേശ ധനകാര്യ സ്ഥാപനങ്ങളും അംഗീകരിച്ചിട്ടുണ്ട്. അതിൽനിന്നു പിന്നാക്കം പോകാൻ മോദി ഉദ്ദേശിക്കുന്നില്ല.എങ്കിലും ചില്ലറ ഘടകകക്ഷി പ്രീണനവും വോട്ടുബാങ്ക് രാഷ്‌ട്രീയവും പ്രതീക്ഷിക്കുന്നതാകും യുക്തിസഹം.

നായിഡു മുതൽ നിതീഷ് വരെ

ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാർട്ടിക്ക് അമരാവതിയിൽ പുതിയ തലസ്ഥാന നഗരം പണിയാനും പോളവാരം ജലസേചന പദ്ധതി പുനരുദ്ധരിച്ചു വേഗം പൂർത്തിയാക്കാനും ധനസഹായം വേണം. വിശാഖപട്ടണത്ത് ബിപിസിഎലിന്‍റെ എണ്ണ ശുദ്ധീകരണശാല എന്ന ആവശ്യവുമുണ്ട്. ഇവയൊക്കെ സമയമെടുക്കുന്ന മൂലധന നിക്ഷേപ പദ്ധതികൾ ആയതിനാൽ അനുവദിച്ചു നൽകാൻ വലിയ പ്രയാസമില്ല. ബിഹാറിലെ നിതീഷ് കുമാറിന് പ്രത്യേക ബിഹാർ പാക്കേജ് വേണം. ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്‌ട്രയിൽ കാര്യമായ പദ്ധതികൾ പ്രഖ്യാപിക്കേണ്ടതുണ്ട്.

കർഷകർ, യുവാക്കൾ, സ്ത്രീകൾ, ഇടത്തരം വരുമാനക്കാർ, ചെറുകിട സംരംഭകർ തുടങ്ങി വിവിധ വിഭാഗങ്ങളെ ബിജെപിയിലേക്ക് ആകർഷിക്കാവുന്ന നികുതി നിർദേശങ്ങളും ക്ഷേമപദ്ധതികളും പ്രതീക്ഷിക്കുന്നവർ ഏറെയാണ്. നാഗരിക സമ്പന്നർക്കുവേണ്ടിയല്ല, ഗ്രാമീണർക്കും യുവാക്കൾക്കും ഇടത്തരക്കാർക്കുംവേണ്ടിയാണ് സർക്കാർ എന്ന ധാരണ ജനിപ്പിക്കാൻ തക്ക പലതും ബജറ്റിലുണ്ടാകും എന്നു കരുതാൻ ന്യായമുണ്ട്.

വാനോളം പ്രതീക്ഷകൾ

ബജറ്റിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ കുറച്ചൊന്നുമല്ല. ശമ്പളവരുമാനക്കാരുടെ സ്റ്റാൻഡാർഡ് ഡിഡക്‌ഷൻ 50,000 രൂപയിൽനിന്ന് ഒരു ലക്ഷം രൂപയാക്കൽ, ഭവനവായ്പകൾക്ക് കൂടുതൽ നികുതിയിളവ്, ആദായനികുതിയുടെ താഴ്ന്ന സ്ലാബിൽ പുനഃക്രമീകരണം, പുതിയ നികുതി സമ്പ്രദായത്തെ കൂടുതൽ സ്വീകാര്യമാക്കാൻ മാറ്റങ്ങൾ എന്നിവയൊക്കെ പരക്കെയുള്ള പ്രതീക്ഷകളാണ്.

സ്ത്രീകൾക്കു കൂടുതൽ പാചകവാതക സബ്സിഡിയോ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയോ ചികിത്സാസഹായ പരിപാടിയോ പ്രഖ്യാപിക്കുമെന്നും പലരും കരുതുന്നു. തൊഴിലുറപ്പിന് അടക്കം ഗ്രാമീണവികസനത്തിനു കൂടുതൽ തുക അനുവദിക്കുമെന്നും പ്രതീക്ഷയുണ്ട്. ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതി 70 കഴിഞ്ഞവർക്കു സൗജന്യമാക്കുകയും ആനുകൂല്യം ഇരട്ടിപ്പിക്കുകയും ചെയ്യും എന്നും ചിലർ കരുതുന്നു. കിസാൻ സമ്മാൻ പദ്ധതിയിലെ തുക വർധിപ്പിക്കുന്നതും പ്രതീക്ഷിക്കുന്ന കാര്യമാണ്.

ഇതെല്ലാം ജനങ്ങളുടെ കെെയിലെ മിച്ചവരുമാനം കൂട്ടുകയും അവരുടെ ഉപഭോഗം വർധിപ്പിക്കുകയും ചെയ്യും. അതു വ്യാപാര- വ്യവസായ മേഖലകളെ സഹായിക്കും. എന്നാൽ ആ വഴിക്കുള്ള നീക്കങ്ങളിൽ അധികം പ്രതീക്ഷ വേണ്ട.

ധനകാര്യ നിയന്ത്രണം പ്രധാനം

ഒന്നു തീർച്ച. കമ്മി കുറച്ചുകൊണ്ടു മാത്രമേ സർക്കാർ മുന്നോട്ടു നീങ്ങൂ. അമിതമായ ജനപ്രിയ പദ്ധതികളോ പ്രീണന പരിപാടികളോ നികുതിയിളവുകളോ പ്രതീക്ഷിക്കുന്നത് അസ്ഥാനത്താകും.

കോവിഡ് കാലത്തു നഷ്ടപ്പെട്ട ധനകാര്യ നിയന്ത്രണം തിരിച്ചു കൊണ്ടുവരുക തന്നെയാകും മാേദിയുടെ ലക്ഷ്യം. റിസർവ് ബാങ്കിൽനിന്നു ലഭിച്ച വലിയ ലാഭവീതംപോലും കമ്മികുറയ്ക്കലിന് ഉപയോഗിച്ചാൽ അദ്ഭുതപ്പെടേണ്ടതില്ല. 2024-25 ലേക്കുള്ള ഇടക്കാല ബജറ്റിൽ ജിഡിപിയുടെ 5.1 ശതമാനം ധനകമ്മി ആണു നിർമല സീതാരാമൻ ലക്ഷ്യമിട്ടത്. 16.85 ലക്ഷം കാേടി രൂപ വരും ഇത്. ഇതിൽ 11.75 ലക്ഷം കോടി രൂപ കടപ്പത്രമിറക്കി നേടണം. ഈ ധനകമ്മി അഞ്ചു ശതമാനത്തിൽ താഴെയാക്കാൻ നിർമല തുനിയുമോ എന്നാണ് എല്ലാവരും നോക്കുന്നത്. അടുത്ത വർഷം ധനകമ്മി 4.5 ശതമാനം ആക്കുമെന്നു മന്ത്രി നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

കമ്മി താഴ്ത്തി നിശ്ചയിച്ചാൽ പല നേട്ടങ്ങളുണ്ട്. ഒന്ന്: രാജ്യാന്തര റേറ്റിംഗ് ഏജൻസികൾ അനുകൂലമായി പ്രതികരിക്കും. അതു വഴി വിദേശ വായ്പകൾക്കു പലിശ കുറയും. രണ്ട്: ആഭ്യന്തര കടമെടുപ്പ് കുറയും. അത് ആഭ്യന്തര പലിശനിരക്കുകൾ കുറയാൻ സഹായിക്കും. മൂന്ന്: സർക്കാരിന്‍റെ കടമെടുപ്പ് കുറയുമ്പോൾ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ വായ്പ എടുക്കാനാകും. സ്വകാര്യ മൂലധന നിക്ഷേപം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് അതു സഹായമാകും.

അടിസ്ഥാനസൗകര്യ വികസനം മുഖ്യം

നരേന്ദ്ര മോദി സർക്കാരിന്‍റെ പത്തു വർഷം എന്തിനായിരുന്നു ഊന്നൽ എന്നു നോക്കിയാൽ അടിസ്ഥാനസൗകര്യ വികസനം എന്ന ഉത്തരമാണു ലഭിക്കുക. കുറഞ്ഞ കാലംകൊണ്ടു വലിയ വളർച്ച നേടിയ രാജ്യങ്ങളെല്ലാം അടിസ്ഥാനസൗകര്യ വികസനത്തിനാണ് തുടക്കത്തിൽ മുൻഗണന നൽകിയത്. നല്ല പാതകളും റെയിൽവേയും തുറമുഖങ്ങളും ഉണ്ടാക്കുമ്പോൾ സ്വകാര്യ മൂലധനം കൂടുതൽ ഫാക്ടറികൾ ആരംഭിച്ച് ഉത്പാദനം വർധിപ്പിക്കും. രണ്ടു കാര്യങ്ങളും തൊഴിൽ കൂട്ടും. ബജറ്റ് ചെലവിന്‍റെ 23 ശതമാനം മൂലധനച്ചെലവാക്കിയത് ഈ ലക്ഷ്യത്തിലാണ്.


ഈ വികസനതന്ത്രം പക്ഷേ ആഗ്രഹിച്ചതുപോലെ വിജയിച്ചില്ല. റോഡ് -റെയിൽ നിർമാണം കൂടുതൽ യന്ത്രവത്കൃതമായതിനാൽ തൊഴിൽവർധന ഉദ്ദേശിച്ചതുപോലെ സംഭവിച്ചില്ല. ടെലികോമിലും ഊർജമേഖലയിലും മൂലധന നിക്ഷേപം പ്രധാനമായും യന്ത്രങ്ങൾക്കും സാങ്കേതികവിദ്യക്കുമാണ് ഉപയോഗിക്കുന്നത്. അവ തൊഴിൽ കൂട്ടുന്നില്ല.

സ്വകാര്യമേഖല മൂലധന നിക്ഷേപം നടത്താത്തതിനാൽ കൂടുതൽ ഫാക്ടറികൾ കൂടുതൽ തൊഴിൽ ഉണ്ടാക്കുമെന്ന മോഹവും നടന്നില്ല. ഫലം? തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നു. ഉത്പാദനമേഖല വളർന്നുമില്ല. മേക്ക് ഇൻ ഇന്ത്യയും അതിന്‍റെ വകഭേദങ്ങളും അവതരിപ്പിച്ചിട്ടും സ്വകാര്യ മൂലധനനിക്ഷേപം മെച്ചപ്പെട്ടില്ല.

ഗതാഗതവും പാർപ്പിടവും

എങ്കിലും ഇത്തവണയും ഈ സമീപനത്തിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. അടിസ്ഥാനസൗകര്യ വികസനത്തിനു ഗണ്യമായ തുക നീക്കിവയ്ക്കും. ഇടക്കാല ബജറ്റിൽ റോഡ്, റെയിൽവേ പദ്ധതികൾക്കു വിഹിതം കാര്യമായി വർധിപ്പിച്ചിരുന്നില്ല. തലേ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ റോഡിന് 0.6 ഉം റെയിൽവേക്ക് അഞ്ചും ശതമാനമേ വർധിപ്പിച്ചുള്ളൂ. ആ പോരായ്മ സമ്പൂർണ ബജറ്റിൽ തിരുത്തുമെന്നാണു പ്രതീക്ഷ. മൊത്തം 11.11 ലക്ഷം കോടി രൂപയാണ് ഇടക്കാല ബജറ്റിൽ മൂലധനച്ചെലവ്. അതു ഗണ്യമായി വർധിപ്പിക്കും എന്നാണു സൂചന.

പാർപ്പിടനിർമാണ മേഖലയ്ക്കു ബജറ്റ് വലിയ മുൻഗണന നൽകുമെന്നു സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. ഗ്രാമീണ മേഖലയിൽ നടത്തുന്ന പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവെെ) വിപുലീകരിക്കും, നഗരങ്ങളിലെ ഇടത്തരക്കാർക്കും ദുർബല വിഭാഗങ്ങൾക്കുംവേണ്ടി പുതിയ സ്കീം പ്രഖ്യാപിക്കും; ഭവനവായ്പയ്ക്ക് നികുതി ഇളവ് വർധിപ്പിക്കും എന്നൊക്കെയാണു പ്രതീക്ഷകൾ. ഇതിൽ നല്ലപങ്ക് പ്രതീക്ഷകളും നടപ്പായെന്നു വരും. ഭവനവായ്പാ സ്ഥാപനങ്ങൾ മുതൽ റിയൽ എസ്റ്റേറ്റുകാരും സിമന്‍റ്, പെയിന്‍റ്, സ്റ്റീൽ, സാനിട്ടറി, ഇലക്‌ട്രിക്കൽ കേബിൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ കമ്പനികളും ഇതിൽ നേട്ടമുണ്ടാക്കും.

ട്രംപ് വന്നാൽ പ്രതിരോധച്ചെലവ് കൂട്ടണം

അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്‍റാകാനുള്ള സാധ്യത വർധിച്ചത് പ്രതിരോധ സന്നദ്ധത കൂട്ടാൻ ഇന്ത്യപോലുള്ള രാജ്യങ്ങളെ നിർബന്ധിതമാക്കും. ശീതയുദ്ധാനന്തര ലോകത്തിൽ ഉണ്ടായിരുന്ന സുരക്ഷാബോധം നഷ്ടമാക്കുന്നതാണ് പുതിയ സാഹചര്യം. സഖ്യരാജ്യങ്ങളിലായാലും മിത്ര രാജ്യങ്ങളിലായാലും ഇടപെടുന്ന രീതി ട്രംപ് ഭരണകൂടത്തിന് ഉണ്ടാവില്ല. ചെെനയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണികൾ പ്രതിരോധിക്കാൻ ഇന്ത്യ തനിയേ സജ്ജമാകേണ്ടതുണ്ട്. ഇതിനർഥം ഇന്ത്യ കൂടുതൽ തുക പ്രതിരോധ സമാഹരണത്തിനു മുടക്കണം എന്നതാണ്. ആയുധങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും വർധിപ്പിക്കുന്നതിനു മുന്പെന്നത്തേക്കാളും ആവശ്യവും പ്രാധാന്യവും ഉണ്ട്.

പ്രതിരോധ മേഖലയിലെ പല കമ്പനികളുടെയും ഓഹരികൾ സമീപകാലത്തു ലഭിച്ച ഓർഡറുകളുടെ ബലത്തിൽ കുതിച്ചുകയറി. ഓഹരിവില പത്തു മടങ്ങായ കാെച്ചിൻ ഷിപ്‌യാർഡ് തന്നെ ഉദാഹരണം. പ്രതിരോധ കമ്പനികൾക്ക് ഇനിയും കൂടുതൽ ഓർഡറുകൾ ലഭിച്ച് അവയുടെ ഓഹരികൾ വീണ്ടും കയറാം.

വരുമാനം കൂടുന്നു, നിർമല ഹാപ്പി!

നിർമല സീതാരാമൻ ഇപ്പോൾ ഹാപ്പിയാണ് എന്നു വേണം കരുതാൻ. കാരണം ഇഷ്ടംപോലെ പണമുണ്ട്. നികുതിപിരിവ് പ്രതീക്ഷയിലധികം വർധിച്ചു. ജൂലൈ 11 വരെയുള്ള കണക്കനുസരിച്ച് പ്രത്യക്ഷ നികുതി പിരിവിൽ 19.54 ശതമാനമാണു വർധന. കഴിഞ്ഞ വർഷം 4.80 ലക്ഷം കോടി രൂപ കിട്ടിയ സ്ഥാനത്ത് ഈ വർഷം കിട്ടിയത് 5.74 ലക്ഷം കോടി.

നികുതിപിരിവിൽ 11 ശതമാനം മാത്രം വർധന ലക്ഷ്യമിട്ടാണു നിർമല ഫെബ്രുവരിയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ആദായനികുതി 10.43 ലക്ഷം കോടിയും കമ്പനി നികുതി 11.56 ലക്ഷം കോടിയുമടക്കം 22 ലക്ഷം കോടി രൂപ പ്രത്യക്ഷനികുതിയിൽ പ്രതീക്ഷിച്ചു. നികുതിപിരിവ് 18 മുതൽ 20 വരെ ശതമാനം വർധിച്ചേക്കാം എന്നാണ് ഇടക്കാല കണക്കു സൂചിപ്പിക്കുന്നത്. 22 ലക്ഷം കോടി എന്ന ലക്ഷ്യം കടന്ന് 24 ലക്ഷം കോടി രൂപയിലേക്ക് പ്രത്യക്ഷനികുതി എത്തിയാൽ ചെലവിടാൻ കൂടുതൽ തുക ലഭിക്കും. കഴിഞ്ഞ വർഷം കിട്ടുമെന്നു പുതുക്കിയ എസ്റ്റിമേറ്റിൽ കണക്കാക്കിയ തുകയേക്കാൾ കൂടുതൽ ഒടുവിൽ ലഭിച്ചു എന്നതും ഓർക്കണം.

മേയിൽ റിസർവ് ബാങ്കും നിർമലയ്ക്കു വലിയ സമ്മാനം നൽകി. റിസർവ് ബാങ്കിന്‍റെ ലാഭവീതമായി 2.11 ലക്ഷം കോടി രൂപ സർക്കാരിനു നൽകി. കഴിഞ്ഞ വർഷം 87,416 കോടി മാത്രം നൽകിയ സ്ഥാനത്താണിത്.

കേന്ദ്ര എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്ടി എന്നിവയിലും ശരാശരിയേക്കാൾ വർധനയുള്ളതായി ആദ്യ രണ്ടു മാസങ്ങളിലെ കണക്ക് കാണിക്കുന്നു. പാെതുമേഖലാ ബാങ്കുകൾ, എണ്ണക്കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, മറ്റു പാെതുമേഖലാ കമ്പനികൾ എന്നിവയിൽനിന്നുള്ള ലാഭവീതത്തിലും ഗണ്യമായ വർധനയുണ്ട്. എല്ലാംകൂടി ധനമന്ത്രിക്കു സുഭിക്ഷകാലം.
ഈ നല്ല കാലംകൊണ്ടു നികുതിദായകർക്ക് ആശ്വാസം നൽകാൻ നിർമല തയാറാകില്ല. എങ്കിലും ബജറ്റിന്‍റെ വലുപ്പം 50 ലക്ഷം കോടി രൂപയിലേക്കു വർധിപ്പിക്കാൻ കഴിയും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.