ശതാബ്ദിയിലെത്തിയ ‘പ്രാസംഗികൻ’
Monday, July 22, 2024 1:30 AM IST
ടോംസ് ജോസഫ്
നാലുവർഷ ബിരുദ കോഴ്സുകളും പാഠപുസ്തക പരിഷ്കരണങ്ങളുമൊക്കെയായി വിദ്യാഭ്യാസവും സിലബസ് നിർണയവുമൊക്കെ വാർത്തകളിൽ ഇടംപിടിക്കുന്ന നാളുകളാണിത്. മനുഷ്യമസ്തിഷ്കത്തിലേക്ക് അറിവിനെ കുത്തിനിറയ്ക്കൽ മാത്രമല്ല വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നും മൂല്യാഭിവൃദ്ധിയും മുഖ്യമാണെന്നും തിരിച്ചറിയപ്പെടുന്നതോടെ ബാലാഭ്യസനത്തിലടക്കം സന്മാർഗബോധനത്തിന്‍റെ പ്രാധാന്യം വെളിപ്പെടുന്നു. ലോകയുദ്ധം മനുഷ്യന്‍റെ ഔന്നത്യബോധത്തിൽ ആഘാതമാവുകയും ധാർമികബോധനം കാലഘട്ടത്തിന്‍റെ ആവശ്യമായി മാറുകയും ചെയ്ത ഘട്ടത്തിൽ ക്രൈസ്തവ വേദഗ്രന്ഥമായ ബൈബിളിലെ സദുപദേശഭാഗങ്ങളെ ചെറുപൈതങ്ങൾക്കുപകാരാർഥം മലയാളീകരിച്ച ആണ്ടുമാലിൽ മാണിക്കത്തനാരുടെ സംഭാവനകളെ അംഗീകരിക്കാൻ മലയാളി ഇന്നും വേണ്ടത്ര മനസുകാട്ടിയിട്ടില്ല.

പീഡാനുഭവപാന, പ്രേമാമൃതം, ദിവ്യമാതൃക എന്നീ കൃതികൾ രചിച്ച മാണിക്കത്തനാർ പഴയനിയമത്തിലെ ആദ്യ അഞ്ചു പുസ്തകങ്ങളും സുഭാഷിതങ്ങളും പ്രഭാഷകനും പുതിയനിയമത്തിലെ എല്ലാ ഗ്രന്ഥങ്ങളും തർജമ ചെയ്ത് ബൈബിൾ മലയാളതർജമയിൽ കത്തോലിക്കമാർഗത്തിലെ അഗ്രഗാമിയുമായി. സ്കറിയ സക്കറിയ പറയുന്നപോലെ ‘ആത്മാവിഷ്കാരത്തിന്‍റെ ഭക്തിമാധുര്യത്തോടെ’ ബൈബിൾ തർജമയിലിടപെട്ട അദ്ദേഹം 225 ചെറുപദ്യങ്ങളിലായി പ്രഭാഷകഗ്രന്ഥത്തെ കൈരളിക്കു സമ്മാനിച്ചിട്ട് നൂറാണ്ടുകൾ തികയുന്നു.

അനുപദതർജമയ്ക്കു മുതിരാതെ വേദവാക്യങ്ങളെ കാര്യസാധ്യം മുൻനിർത്തി തെരഞ്ഞെടുത്തു തർജമപ്പെടുത്തി, വ്യാഖ്യാനത്തോടെ അവതരിപ്പിക്കുന്ന ശൈലിയിൽ ‘പ്രാസംഗികൻ’ മാന്നാനത്തെ സെന്‍റ് ജോസഫ് അച്ചുകൂടത്തിൽനിന്നു പ്രസിദ്ധീകൃതമായത് 1924ലാണ്. ‘വിശുദ്ധ ഗ്രന്ഥത്തിൽനിന്നും ബുദ്ധിചാതുര്യപൂർവവും അധ്വാനശാലിയായ തേനീച്ചയെപ്പോലെയും, കാതലായവയെ ശേഖരിച്ച്’ പദ്യരൂപം ചമച്ച് കോർണേലിയൂസ് ആ ലാപിദേ (Cornelius a Lapide) എന്ന വേദവിദഗ്ധന്‍റെ വ്യാഖ്യാനത്തോടൊപ്പം പ്രസിദ്ധീകരിച്ച ഈ കൃതി സന്മാർഗബോധനോന്മുഖമാകയാൽ ക്രൈസ്തവർക്കു മാത്രമല്ല മലയാളഭാഷ വശമുള്ള ആർക്കും ഗുണകരമായി ഭവിക്കാനിടയുണ്ട്.

ചൊട്ടയിലെ ശീലം ചുടല വരെ

ഒന്നാം ലോകയുദ്ധാനന്തരം ലോകസമാധാന പുനഃസ്ഥാപനത്തിനുള്ള മാർഗമായി ബാലാഭ്യസനത്തെ തിരിച്ചറിഞ്ഞുകൊണ്ടാണ് ‘ശ്ലെമോന്‍റെ സുഭാഷിതങ്ങൾ’, ‘പ്രാസംഗികൻ’ എന്നീ ഗ്രന്ഥങ്ങളുടെ തർജമയിൽ താനേർപ്പെടുന്നതെന്ന് മാണിക്കത്തനാർ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘മലയാളഭാഷ സംസാരിക്കുന്ന ബാലഗണത്തിന്‍റെ നന്മ’ ലക്ഷ്യമിട്ടുള്ള ഈ തർജമോദ്യമം ലക്ഷ്യപൂർത്തിക്കനുസൃതം ‘കുട്ടികൾ വേഗത്തിൽ പഠിക്കുവാനും ദീർഘനാൾ മനസിൽ നിറുത്തുവാനും ക്ഷണത്തിൽ പ്രയോഗത്തിൽ വരുത്തുവാനുമായി’ ചെറുപദ്യങ്ങളായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു.

ദിവാൻ പേഷ്കാറുടെ താത്പര്യപ്രകാരം ബാലാഭ്യസനത്തെക്കുറിച്ചു കൊല്ലത്തെ ഡിവിഷൻ കച്ചേരിയിൽ 1867 ഓഗസ്റ്റ് 13നു റവ. ജോർജ് മാത്തൻ നടത്തിയ പ്രഭാഷണം സുവിദിതമാണ്. ഈ പ്രസംഗത്തിൽ സുശീലാകരണത്തെ ബാലാഭ്യസനത്തിന്‍റെ മുഖ്യസാധ്യമായെണ്ണുന്ന ജോർജ് മാത്തൻ ‘മനുഷ്യരെ ദൈവഭക്തിയിലും സ്വശാസനത്തിലും സന്മാർഗത്തിലും ശീലിപ്പിക്കുന്നത് അവരുടെ സൗഭാഗ്യത്തിന് ആവശ്യമാകുന്നു’ എന്ന നിലപാടുറപ്പിക്കുകയും ജ്ഞാനികളിലേക്കു ജ്ഞാനിയായി എണ്ണുവാൻ തക്കവണ്ണം അറിവും വിദ്യയുമുണ്ടായിരുന്നാലും ദൈവഭക്തിയും ധർമശീലവും കൂടാതെ സൗഭാഗ്യം അസാധ്യമെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. ബാലാഭ്യസനത്തെക്കുറിച്ചു മാണിക്കത്തനാരുടെ ദർശനവും സമാനമാണ്.

“മക്കൾക്കു നീ ജനകനെന്നൊരവസ്ഥയാർന്നാൽ
തക്കത്തിൽ നല്ല പരിശിക്ഷണമേകിടേണം
പൊക്കം വളർന്നുബലമേറുവതിന്നുമുമ്പേ
വെക്കംകുനിയ്ക്കുക കഴത്തയി! ബുദ്ധിപൂർവ്വം ” എന്നു വേദോപദേശത്തെ തർജമ ചെയ്യുന്ന മാണിക്കത്തനാർ, ‘പരിശിക്ഷണം’ ബുദ്ധിയെയും ‘കുനിയ്ക്കുക കഴത്ത്’ എന്നത് ആശകളെയും ഉദ്ദേശിച്ചാണെന്നും ബുദ്ധിയെ പരിശിക്ഷണം ചെയ്യാഞ്ഞാൽ മൂഢന്മാരായും ആശകളെ ശരിപ്പെടുത്തായ്കിൽ മുട്ടാളരും സ്വേച്ഛാനുവർത്തികളുമായി വ്യക്തികൾ മാറുമെന്ന വിശദീകരണവുമേകുന്നു. തർജമയ്ക്കു തെരഞ്ഞെടുത്തിരിക്കുന്ന ഭാഗങ്ങളൊക്കെയും ലക്ഷ്യസമൂഹത്തിന്‍റെ ധാർമികോന്നതിക്ക് ഉതകുന്നവയെന്ന് ഉറപ്പാക്കാൻ മാണിക്കത്തനാരുടെ ധിഷണശ്രദ്ധ പുലർത്തിയിട്ടുമുണ്ട്.

ഈശ്വരപ്രേരണയുടെ ദൈവശാസ്ത്രം

സ്വതന്ത്രവിവർത്തനത്തിനു മുതിരുമ്പോഴും വിശുദ്ധ ഗ്രന്ഥത്തിന്‍റെ ദൈവനിവേശിത സ്വഭാവത്തെപ്പറ്റി മാണിക്കത്തനാർക്കു സംശയങ്ങളില്ല. ബാലാഭ്യസനം ലക്ഷ്യമിടുന്ന കൃതിയുടെ മുഖവുര വിശുദ്ധഗ്രന്ഥരചനയിലെ ഈശ്വരപ്രേരണയുടെ തത്ത്വചിന്താപരവും ദൈവശാസ്ത്രീയവുമായ വിശകലനമുൾക്കൊണ്ട് ഗാംഭീര്യമാർജിക്കുന്നു. കൃതിയുടെ മുഖ്യലക്ഷ്യം ബാലഗണമാകുമ്പോഴും മറ്റുള്ള വായനക്കാരെയും അഭിസംബോധന ചെയ്യുന്നതിൽ ഗ്രന്ഥമോ തർജമകാരനോ പരാജയപ്പെടുന്നില്ല. ‘ഈശ്വരപ്രേരണയുടെ പ്രകൃതി, അതിന്‍റെ വ്യാപ്തി ആദിയായവയെപ്പറ്റിയുള്ള അറിവ് വേദവാക്യങ്ങളിന്മേലുള്ള ബഹുമാനം സംവർധമാക്കുമെന്നുള്ള പ്രതീക്ഷമൂലം ഈ ഗ്രന്ഥത്തിന്‍റെ ആരംഭത്തിൽത്തന്നെ ആ പ്രേരണയെപ്പറ്റി അല്പം പ്രതിപാദിച്ചിട്ടുണ്ട്.


മലയാളഭാഷയിൽ ഏതദ്വിഷയകമായി ഇതുവരെ യാതൊന്നും പ്രസിദ്ധീകൃതമായിട്ടില്ലാത്തതുകൊണ്ട് ഇതു മലയാളഭാഷ സംസാരിക്കുന്ന ക്രിസ്തീയ ലോകത്തിനെല്ലാം പ്രത്യേക വിധത്തിൽ ഉപയുക്തമായിത്തീരുമെന്നു കരുതുന്നു’ എന്ന മുഖക്കുറിപ്പ് തർജമയുടെ ലക്ഷ്യസമൂഹത്തെ സംബന്ധിച്ച ധാരണകളേകുന്നു.

“ചാരിത്രശുദ്ധി, വിനയം, നെറി, യാത്മബോധം,
പാരിൽപ്രസിദ്ധി, ദയ, നീതി, നിരന്തഭാഗ്യം,
ഭൂരിപ്രതാപമിവയൊക്കെ ലഭിയ്ക്കുവാനായ്
ക്കോരിച്ചൊരിഞ്ഞു തുണചെയ്‌വതു ദൈവവാക്യം.
എന്നാലിതാ മഹിതമെന്നു മഹാശയന്മാ
രൊന്നാകെ വാഴ്ത്തുമൊരു പുസ്തകമീശ്വരോക്തം
നന്നായ് ത്തിരഞ്ഞു ചിലതാദരവോടെടുത്തി ട്ടിന്നായമട്ടു പറയുന്നിതു മന്ദനാം ഞാൻ” എന്നു കുറിക്കുമ്പോൾ ദൈവവചനസംക്ഷേപമായ ഈ കൃതിയുടെ ഫലശ്രുതിയും തർജമകാരന്‍റെ സ്ഥാനവും അടയാളപ്പെടുത്തുകയാണ് മാണിക്കത്തനാർ. ഈശ്വരപ്രേരണയുടെ സ്വാഭാവ, വ്യാപ്തി, ഫലങ്ങളെ വിശദമാക്കി ശാസ്ത്ര, ചരിത്ര ബദ്ധതകളിലേക്കു നോട്ടമയയ്ക്കാൻ ഗ്രന്ഥകാരൻ തയാറാവുന്നു. വേദഗ്രന്ഥനിർമിതിയിലെ ദൈവിക, മാനുഷിക ഇടങ്ങളെയും ഇടപെടലുകളെയും സസൂക്ഷ്മം അവതരിപ്പിച്ചശേഷമാണു തർജമകാരന്‍റെ ദൗത്യത്തെ അദ്ദേഹം സ്ഥാനപ്പെടുത്തുന്നത്.

തർജമയിലെ ജാഗ്രതയും വ്യക്തതയും

ഭാഷയുടെ ചലനാത്മകതുല്യതയിലൂന്നിയ ആശയവിവർത്തനമാണ് പ്രഭാഷകഗ്രന്ഥ തർജമയിൽ മാണിക്കത്തനാർക്കു പ്രിയം. സ്രോതഭാഷയിലെ ആശയത്തിനു ലക്ഷ്യഭാഷയിലെ വാക്യഘടനയ്ക്കും ശൈലിക്കും ആശയപ്രകാശനരീതിക്കുമനുസൃതം ഉത്തമ തത്സമങ്ങൾ കണ്ടെത്തുന്നതിനൊപ്പം കാല, ദേശാവസ്ഥകളുടെ ചരിത്രാത്മകതയെ മറന്നുകളയാതിരിക്കുകയും ചെയ്യുന്ന മാണിക്കത്തനാരുടെ ശൈലി തർജമയിൽ അനുകരണീയവും തർജമപഠനങ്ങളിൽ ശ്രദ്ധേയവുമാണ്.

തർജമയുടെ സാംസ്കാരിക യുക്തികളെ തിരിച്ചറിഞ്ഞുള്ള ഉദ്യമങ്ങളായിരുന്നു മാണിക്കത്തനാരുടേതെന്നതും ശ്രദ്ധേയം. മലയാളിക്കു ബൈബിളും ബൈബിളറിവും പകരാനുള്ള ശ്രമത്തിൽ മാണിക്കത്തനാർക്ക് പ്രിയതരവും ആധാരവുമാകുന്നത് വിശുദ്ധ ഗ്രന്ഥത്തിന്‍റെ സുറിയാനിമൂലമായ പ്ശീത്തായാണ്. സുറിയാനി പാരമ്പര്യത്തിലഭിമാനിച്ചിരുന്ന നാട്ടുക്രിസ്ത്യാനിയുടെ നിലപാടുകൂടിയാണത്. എന്നാൽ പ്രാസംഗികനിൽ അനുപദ തർജമയ്ക്കു മുതിരാത്തതിനാൽ ബൈബിളിന്‍റെ സുറിയാനി, ലത്തീൻ മൂലങ്ങളിലെ വ്യതിരിക്തതകളെ എടുത്തുകാട്ടുവാനുള്ള ശ്രമം തർജമകാരൻ നടത്തുന്നില്ല. വേദവചനങ്ങളെ പദ്യരൂപത്തിലും കൊർണേലിയൂസിന്‍റെ വ്യാഖ്യാനങ്ങളെ ഗദ്യരൂപത്തിലും തർജമപ്പെടുത്തുന്ന ഈ കൃതി ബൈബിളിലെ അധ്യായ, വാക്യ വിഭജനരീതി കൈയൊഴിഞ്ഞ് യഥാക്രമം നൂറും നൂറ്റിയിരുപത്തിയഞ്ചും പദ്യങ്ങളുള്ള രണ്ടു സർഗങ്ങളായി ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നു.

സർവാശ്ലേഷിയായ കാവ്യഭാഷ

ബൈബിൾ തർജമയിൽ അനുകരണീയ മാതൃക സൃഷ്ടിച്ചു മുന്നേറിയ മാണിക്കത്തനാർ, “പ്രതിപാദിതവിഷയത്തിന്‍റെ പ്രകൃതിഭേദംകൊണ്ടും വിദേശഭാഷയിൽനിന്നു പലതും അനുപദമായി പരിഭാഷചെയ്തു ചേർക്കേണ്ടിവന്നതുകൊണ്ടും ഭാഷാസൗഷ്ഠവം കുറെയെല്ലാം പരിത്യജിക്കേണ്ടി വന്നിട്ടുണ്ട്” എന്നു പ്രസ്താവിക്കുമ്പോഴും പ്രാസംഗികനിലെ ഭാഷ ഭംഗിയിലും വിനിമയശേഷിയിലും തെല്ലും പിന്നിലല്ലെന്നതിനു ദൃഷ്ടാന്തങ്ങൾ അനവധിയുണ്ട്.

“കത്തുന്നവഹ്നി നിതരാം സലിലം ചൊരിഞ്ഞാ
ലുത്തുംഗഭക്ത! കെടുമക്ഷണമെന്നു നൂന
മെത്തുന്ന കല്മഷമടുത്തതു നിന്നെ വെല്ലാ
നെത്തുന്നതിന്നൊരു നിവാരണമാണു ധർമ്മം” എന്നിത്യാദി വരികളിൽ ദൈവോക്തികൾ കാവ്യസുരഭിലമാകുന്നു.

മതഭാഷയെന്ന നിലയിൽ സുറിയാനിയോടു കേരള ക്രൈസ്തവർക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന മാണിക്കത്തനാർ ബൈബിളിലെ മറ്റു ഗ്രന്ഥങ്ങളുടെ തർജമയിൽ രൂഢാർത്ഥവും വൈകാരികാർത്ഥവും പേറുന്ന ക്രൈസ്തവപദാവലിയെ സൂക്ഷ്മസുന്ദരമായി ഉൾച്ചേർത്തിരുന്നു. എന്നാൽ ലക്ഷ്യസമൂഹം മലയാളമറിയുന്ന ബാലഗണം മുഴുവനുമാകുന്നതിനാലാവണം ഏവർക്കും പ്രാപ്യവും ഗ്രാഹ്യവുമായ പദാവലി തെരഞ്ഞെടുക്കാൻ പ്രാസംഗികനിൽ തർജമകാരൻ ശ്രദ്ധിച്ചിട്ടുണ്ട്.

“ബുദ്ധിയ്ക്കു ചേരുംപടി സർവ്വവും നീ
ശ്രദ്ധിയ്ക്ക നേടാൻ തവ ബാല്യകാലേ
ബുദ്ധിബ്ഭ്രമത്താലതു ചെയ്തിടാഞ്ഞാൽ
സിദ്ധിപ്പതെമ്മട്ട വയസ്‌സനായാൽ?” തുടങ്ങിയ മട്ടിൽ മാണിക്കത്തനാർ ഭാഷാന്തരപ്പെടുത്തുന്ന ബൈബിൾ ഭാഗങ്ങൾ ഏവർക്കും സ്വീകാര്യവും ഗുണോപദേശകവുമായി ഭവിക്കുന്നു.

(എസ്ബി കോളജ് മലയാളം വിഭാഗം അസിസ്റ്റന്‍റ് പ്രഫസറാണ് ലേഖകന്‍)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.