മുരളീധരൻ പറഞ്ഞതിൽ പതിരില്ല!
Sunday, July 21, 2024 1:27 AM IST
അനന്തപുരി /ദ്വിജൻ
കേരളത്തിലെ ജനങ്ങൾക്കു താമരയോടുള്ള അയിത്തം മാറിയെന്നതാണ് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു തരുന്ന ഏറ്റവും ശക്തമായ പാഠമെന്ന കെ. മുരളീധരന്‍റെ നിരീക്ഷണം യാഥാർഥ്യബോധമുള്ളതാണ്. കോൺഗ്രസും സിപിഎമ്മും പോലെയൊരു പാർട്ടിയാണ് ബിജെപിയുമെന്ന് ഒരു വിഭാഗം ആളുകൾ ചിന്തിച്ചുതുടങ്ങിയെന്നു കാണാം.

ആർഎസ്പി നേതാവും ശക്തനായ പത്രപ്രവർത്തകനുമായിരുന്ന കെ. ബാലകൃഷ്ണന്‍റെ 40-ാം ചരമവാർഷികത്തിൽ കെ. ബാലകൃഷ്ണനും ഇടതു രാഷ്‌ട്രീയവും എന്ന വിഷയത്തിൽ പ്രസംഗിക്കവേയാണ് മുൻ കെപിസിസി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍റെ മകനുമായ കെ. മുരളീധരന്‍റെ പരാമർശം. സുരേഷ് ഗോപി സിനിമാക്കാരൻ ആയതുകൊണ്ടല്ല തൃശൂരിൽ ജയിച്ചത്. എല്ലാ വിഭാഗത്തിലുമുള്ളവർ വോട്ട് ചെയ്തതുകൊണ്ടാണെന്നും മുരളി പറഞ്ഞു. രാജീവ് ചന്ദ്രശേഖർ കുറേക്കൂടി നേരത്തേ തലസ്ഥാനത്തു വന്നിരുന്നെങ്കിൽ സ്ഥിതി മാറുമായിരുന്നില്ലേയെന്നും മുരളി ആശങ്ക പ്രകടിപ്പിച്ചു. ഗൗരവത്തോടെ കണക്കിലെടുക്കേണ്ട രാഷ്‌ട്രീയ നിരീക്ഷണമാണ്. ഇന്ത്യ മുഴുവൻ ഇന്ദിരയെ തള്ളിയ 1977ൽ കേരളം അവർക്കൊപ്പം നിന്നതുപോലെ ബിജെപിയെ ഭാരതം ആകെ പുറന്തള്ളുന്ന സാഹചര്യം വന്നാലും കേരളത്തിൽ അവർ നേട്ടം കൊയ്തുകൂടെന്നില്ല.

ഇടതു-വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനം ഇരുമുന്നണിയിലും പരന്പരാഗത വോട്ടുകളിൽ വലിയ ചോർച്ചയുണ്ടാക്കുന്നുണ്ട്. സിപിഎമ്മിന്‍റെ കരുത്തായിരുന്ന ഈഴവസമൂഹത്തിൽ ഉണ്ടാകുന്ന ചോർച്ച അവരെ ഭയപ്പെടുത്തുന്നതാണ്. സിപിഎം സമീപനങ്ങളിൽ മാറ്റം വരുത്തത്തക്കവിധം ശക്തമായിട്ടുണ്ട് ആ അടിയൊഴുക്ക്. അതു മനസിലാക്കിയ രമേശ് ചെന്നിത്തല, ന്യൂനപക്ഷ വർഗീയത കളിച്ചു തോറ്റ സിപിഎം വീണ്ടും ഭൂരിപക്ഷ വർഗീയത കളിച്ചുതുടങ്ങുന്നുവെന്ന് കുറ്റപ്പെടുത്തിയത് അർഥഗർഭമായാണ്.

പ്രീണനം വേണ്ട

ഒരു സമുദായത്തെയും പ്രീണിപ്പിക്കാതെ എല്ലാവർക്കും നീതി ചെയ്യുന്ന ഒരു ഭരണമാണു വേണ്ടത്. ഓരോ പാർട്ടിയും പറയുന്നതും ചെയ്യുന്നതും ജനങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനു ക്രൈസ്തവകേന്ദ്രങ്ങളിൽ വലിയ നേട്ടമുണ്ടായത് അവർ എല്ലാവരോടും തുല്യ അകലം പാലിക്കുമെന്നുള്ള കരുതലിലും ജനാധിപത്യമുന്നണിയിൽ ലീഗ് പറയുന്നതേ നടക്കൂ എന്ന തിരിച്ചറിവിലും ആയിരുന്നുവെന്ന് ഓർക്കുക. അതിനുശേഷം ന്യൂനപക്ഷ വകുപ്പു കേരളത്തിൽ മുസ്‌ലിം സമുദായത്തിൽനിന്നുള്ളവർ മാത്രം വഹിക്കുന്ന ഏർപ്പാട് നിർത്തണമെന്നുള്ള ക്രൈസ്തവ നേതാക്കളുടെ ആഗ്രഹപ്രകടനംപോലും കാറ്റിൽ പറത്തി ആ സമുദായക്കാരനെത്തന്നെ കണ്ടുപിടിച്ചു കൊടുക്കുകകൂടി ചെയ്തതതോടെ ഇടതുമുന്നണിയും ജനാധിപത്യമുന്നണിയുടെ വഴിയേതെന്നു ക്രൈസ്തവരിൽ ഒരു വിഭാഗം മനസിലാക്കി. അവർ ഉറച്ചു പ്രതികരിക്കുകയും ചെയ്തു.

സംവരണം സംബന്ധിച്ച കോണ്‍ഗ്രസ് ചിന്തകളും സമീപനങ്ങളും ഹൈന്ദവരായ പിന്നാക്കക്കാരിൽ സംശയമുണ്ടാക്കുന്നുണ്ട്. കർണാടകയിൽ ഒബിസി സംവരണം കോണ്‍ഗ്രസ് മുസ്‌ലിംകൾക്കു നൽകാൻ തയാറായി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ഹരിയാനയിലും മുസ്‌ലിംകൾക്കു സംവരണം ഏർപ്പെടുത്തുമെന്നും പിന്നാക്കക്കാരുടെ സംവരണത്തിൽ വെള്ളം ചേർക്കപ്പെടുമെന്നുമുള്ള ബിജെപിയുടെ ആക്ഷേപം പിന്നാക്ക സമുദായക്കാരെ വല്ലാതെ കുഴക്കുന്നുണ്ട്.

കേരളത്തിൽ എത്രയോ മുന്പേ മുസ്‌ലിംകൾക്ക് ഒബിസി സംവരണമായി. ഇടതു-വലുതു മുന്നണികൾ ഇക്കാര്യത്തിൽ ഒറ്റ മനസാണ്. കേരളത്തിലെ മുസ്‌ലിംകൾക്കു ന്യൂനപക്ഷ ആനുകൂല്യങ്ങളും ഒബിസി ആനുകൂല്യങ്ങളും ഒരുപോലെ കിട്ടുന്നു. ഇത് ഈഴവാദി പിന്നാക്കക്കാരിൽ സന്ദേഹം ഉണ്ടാക്കുന്നുണ്ട്. രണ്ടു മുന്നണിക്കാരും ഞങ്ങളെ പറഞ്ഞു പറ്റിക്കുകയായിരുന്നോ എന്ന ചിന്ത അവരിൽ ബലപ്പെടുന്നു. ഈഴവർക്കു കളി മനസിലായിത്തുടങ്ങിയതിന്‍റെ അടയാളമാണോ വോട്ടുചോർച്ച? ഏതായാലും മുരളീധരൻ പറഞ്ഞതു ഗൗരവത്തിലെടുത്താലും ഇല്ലെങ്കിലും അടിയൊഴുക്കുകൾ ബലപ്പെടുന്നുണ്ട്.

എംഇഎസ് നേതാവായ ഫസൽ ഗഫൂർ ഏതാനും കാലം മുന്പ് മുസ്‌ലിം സമൂഹത്തോടു നടത്തിയ ഒരു പ്രസംഗത്തിൽ പറഞ്ഞ കണക്ക് ഓർക്കുക. ഭാരതത്തിൽ മുസ്‌ലിംകൾ 30 ശതമാനമായാൽ ഇന്ത്യയിൽ അധികാരം പിടിക്കുമെന്നായിരുന്നു അത്. 70 ശതമാനം പലതായി പിണങ്ങിനിൽക്കുന്പോൾ 30 ശതമാനം ഒന്നിച്ചുനിന്നാൽ ജയം ഉറപ്പാണ്. ഈ സാധ്യതയെ ഹിന്ദുത്വ കാർഡ് ഉപയോഗിച്ചു മറികടക്കാനാണ് ബിജെപി ശ്രമം.


ഒരു വ്യക്തിക്കും അധികാരം തലയ്ക്കു പിടിക്കാതിരിക്കാൻ പാർട്ടികൾ നോക്കണമെന്ന് ആർഎസ്എസ് പലവട്ടം മുന്നറിയിപ്പു നല്കി. അധികാരം കൈയാളുന്നവരുടെ അഹങ്കാരത്തെക്കുറിച്ച് ആർഎസ്എസ് നൽകിയ മുന്നറിയിപ്പിനു പിന്നാലെ അധികാരികൾക്കു ദൈവമായി എന്ന തോന്നൽ വരുന്നതു വലിയ ആപത്താണെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് ഓർമിപ്പിച്ചു. ആർക്കാണ് ഭാഗവത് ഈ ഉപദേശം കൊടുത്തതെന്ന് എല്ലാവർക്കും അറിയാം. മോദിക്കെതിരേയുള്ള ഒളിയന്പായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഈ വാക്കുകളെ വ്യാഖ്യാനിച്ചു. അധികാരം തലയ്ക്കു പിടിച്ച ആർക്കും ചേരുന്ന തൊപ്പിതന്നെയാണിത്.

പുതുമയില്ലാത്ത നൂറുദിന പരിപാടി

പിണറായി സർക്കാരിന്‍റെ നാലാമത് ശതദിന പരിപാടികൾ മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ തിരിച്ചടിയിൽനിന്നു കരകയറാനാണ് പുതിയ 100 ദിന പരിപാടികൾ. 47 വകുപ്പുകൾ നടപ്പാക്കുന്ന 13,013.4 കോടിയുടെ പദ്ധതികളാണ് പിണറായി പ്രഖ്യാപിച്ചത്. ഇക്കാലത്ത് 700 പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും 364 പദ്ധതികൾ ആരംഭിക്കുകയും ചെയ്യും.

സർക്കാരിന്‍റെ പതിവു പരിപാടികൾ അല്ലാതെ പുതിയതൊന്നും ഈ 100 ദിന പരിപാടികളിൽ കണ്ടില്ല. പെൻഷൻ അടക്കം മറ്റു പല കാര്യങ്ങളെക്കുറിച്ചും വലിയ പരാതികൾക്കു പരിഹാരമായിട്ടുമില്ല. പണമടച്ചു കാത്തിരിക്കുന്ന 5.23 ലക്ഷം പേർക്കാണ് ഡ്രൈവിംഗ് ലൈസൻസ് കിട്ടാത്തത്.ഉദാഹരണങ്ങൾ നിരവധി. എല്ലാ സർക്കാർ സേവനങ്ങൾക്കും ചാർജ് വല്ലാതെ കൂട്ടുന്നു. ധനമന്ത്രിയുടെ ബി പ്ലാൻ വല്ലാതെ ദുഷിപ്പിക്കും.

രവീന്ദ്രൻ നായരും ലിഫ്റ്റും

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ രോഗി 42 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങി ഒറ്റയ്ക്കു കഴിയേണ്ടിവന്നതു ഗിന്നസ് ബുക്കിൽ ചേർക്കപ്പെടാവുന്ന സംഭവമാകണം. നമ്മുടെ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനത്തിൽ ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ടെന്ന സൂചനയാണ് ഇതു നൽകുന്നത്.

സംഭവത്തിനുശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് ചില പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പരിശീലനം നിർബന്ധം, രോഗികളോടും കൂട്ടിരിപ്പുകാരോടും സഹാനുഭൂതിയോടെ പെരുമാറണം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരും ആശുപത്രി സൂപ്രണ്ടുമാരും നിരന്തരം ആശുപത്രിയിൽ സന്ദർശനം നടത്തണം, മെഡിക്കൽ കോളജുകളിലെ സുരക്ഷ സംബന്ധിച്ചു പ്രത്യേക യോഗം, ഓരോ വിഭാഗത്തിലും ചെക്ക് ലിസ്റ്റുകൾ ഏർപ്പെടുത്തും, ലിഫ്റ്റിൽ ഓട്ടോമാറ്റിക് റെസ്ക്യു ഡിവൈസ് സംഘടിപ്പിക്കും, ഓരോ ദിവസവും ലിഫ്റ്റ് താഴെ കൊണ്ടുവന്നു പരിശോധിച്ചു ലോക്ക് ചെയ്യണം... ഇങ്ങനെ നീളുന്നു പുതിയ നിർദേശങ്ങൾ. നിർദേശങ്ങളില്ലാത്തതല്ല, പാലിക്കാത്തതാണു പ്രശ്നം.

ലിഫ്റ്റുകൾ സംബന്ധിച്ച് ഇലക്‌ട്രിക്കൽ ഇൻസ്പക്ടറേറ്റ് പറയുന്ന ഉപാധികൾപോലും മെഡിക്കൽ കോളജുകളിൽ പാലിക്കുന്നില്ലെന്നാണ് പറയുന്നത്. ഇവയുടെ ലൈസൻസ് പുതുക്കുന്നുണ്ടോയെന്ന് ആർക്കും ഉറപ്പില്ല. റെസ്ക്യു സംവിധാനം ഉണ്ടെങ്കിൽ അഥവാ ലിഫ്റ്റിന് ഇടയ്ക്കു കേടു സംഭവിച്ചാലും ലിഫ്റ്റിലുള്ള ബാറ്ററി ഉപയോഗിച്ച് തൊട്ടടുത്ത നിലയിൽ എത്തേണ്ടതാണ്. ഒന്നും നടന്നില്ല. അതൊന്നും ഇല്ലെന്നു വ്യക്തം. രവീന്ദ്രൻ നായർ രക്ഷപ്പെട്ടു കഴിഞ്ഞപ്പോൾ മനുഷ്യാവകാശ കമ്മിഷൻ വരെ ഇടപെട്ടു. അനന്തരം എല്ലാം പഴയതുപോലെ!

രമേഷ് നാരായണും ആസിഫലിയും

കഴിഞ്ഞ തിങ്കളാഴ്ച കൊച്ചിയിലെ ക്രൗണ്‍പ്ലാസ ഹോട്ടലിൽ നടന്ന ഹൃദ്യമായ ചടങ്ങ് ഒരു വലിയ മനുഷ്യന്‍റെ ഹൃദയച്ചെറുപ്പംകൊണ്ട് വല്ലാത്ത അനുഭവമാക്കി. നടൻ ആസിഫലിയിൽനിന്നു സമ്മാനം വാങ്ങാൻ രമേഷ് നാരായൺ കാണിച്ച വൈമനസ്യമാണ് ചടങ്ങിൽ കരിനിഴൽ വീഴ്ത്തിയത്. ചടങ്ങിൽ രമേഷ് നാരായണെ സംഘാടകർ വേണ്ടതുപോലെ പരിഗണിക്കാത്തതിലുള്ള വിഷമവും സങ്കടവും അദ്ദേഹം മറ്റൊരു രീതിയിൽ പ്രകടിപ്പിച്ചതാണെന്ന വാദവുമുണ്ട്.
പക്ഷേ, ദൃശ്യം കണ്ട സോഷ്യൽ മീഡിയ രമേഷ് നാരായണെ ശരിക്കും കൈകാര്യം ചെയ്തു.

സംഭവം പെട്ടെന്നു വർഗീയമായി വരെ ചിത്രീകരിക്കാൻ തുടങ്ങി. അതാണ് കേരളം എത്തിച്ചേർന്നിരിക്കുന്ന ദുരന്ത മുനന്പ്. അതോടെ ആസിഫലി ഇടപെട്ടു. സ്നേഹത്തിനു നന്ദി. പക്ഷേ, തന്‍റെ പേരിൽ വിദ്വേഷം പടർത്തരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു.

രമേഷ് നാരായൺ തന്നെ വിളിച്ചെന്നും എന്നാൽ അദ്ദേഹം തന്നോടു മാപ്പു പറയാൻ താൻ സമ്മതിക്കില്ലെന്നും ആസിഫലി പറഞ്ഞു. ആസിഫലിയുടെ ചിരിയിൽ പലർക്കും രമേഷ് നാരായണോടുള്ള ആദരവ് അലിഞ്ഞുപോയി എന്നതാണ് സത്യം. നമ്മുടെ പെരുമാറ്റംകൊണ്ട് മറ്റുള്ളവർക്ക് ഒരു രീതിയിലും പോരായ്മ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.