ആന സെൻസസിലെ കള്ളക്കളി
Sunday, July 21, 2024 1:20 AM IST
ജയിംസ് വടക്കന്‍
കേരളത്തില്‍ നാല് ആന റിസര്‍വ് (Elephant Reserve) ആണുള്ളത്. വയനാട്, നിലമ്പൂര്‍, ആനമുടി, പെരിയാര്‍. അവയുടെ വിസ്തൃതിയും ആനകളുടെ 2023ലെ കണക്കും ഇങ്ങനെ. വനം മന്ത്രി പറഞ്ഞത് 1,793 ആനയെന്നായിരുന്നെങ്കിലും ആന റിസര്‍വിലെ കണക്കുകള്‍ കൂട്ടിയാല്‍ അത് 1,804 ആകും. ഏഴ് വര്‍ഷത്തിനിടയില്‍ 4,243 കാട്ടാനകളെ കേരളത്തിലെ കാടുകളില്‍ കാണാതായെങ്കില്‍ കേരളത്തിലെ കാടുകള്‍ ആനകള്‍ക്ക് അനുയോജ്യമല്ലെന്നാണ് അർഥം. അതിനാല്‍ മുഴുവന്‍ കാട്ടാനകളെയും സുരക്ഷിതമായ മറ്റ് സംസ്ഥാന വനങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കാൻ തയാറാവുകയാണ് വേണ്ടത്.

ആരുടെ താത്പര്യം?

ആനകളുടെ എണ്ണം പെരുകിയതു ചൂണ്ടിക്കാട്ടി കർഷക സംഘടനകൾ പ്രതിഷേധം തുടങ്ങിയതോടെയാണ് കണക്കുകൾ തിരിഞ്ഞുകുത്തുന്നതായി വനം-വന്യജീവി ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തിയതും ബദല്‍ കണക്കെടുക്കൽ ആരംഭിച്ചതും. എല്ലാ വർഷവും ആന സെൻസസ് നടത്താറില്ല. 1993, 1997, 2002, 2005, 2007, 2010, 2012, 2017 വര്‍ഷങ്ങളിലാണ് സെന്‍സസ് നടത്തിയത്. തുടർച്ചയായ വർഷങ്ങളിൽ നടത്താറില്ല. എന്നാൽ, 2023ൽ ആന സെൻസസ് നടത്തിയതിനു പിന്നാലെ 2024ല്‍ വനംവകുപ്പ് പ്രത്യേക താത്പര്യമെടുത്തു വീണ്ടും ആന സെൻസസ് നടത്തി. തൊട്ടുപിന്നാലെ ആനകളുടെ എണ്ണം കുറച്ചുകാണിച്ചു റിപ്പോർട്ടും പുറത്തുവിട്ടു. ഈ നീക്കങ്ങൾ അടിമുടി ദുരൂഹമാണ്.

10-07-2024ല്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചത്, കാട്ടാനകളുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ധന ഉണ്ടായിട്ടില്ല എന്നായിരുന്നു. ഇതിൽനിന്നുതന്നെ വനം മന്ത്രിയുടെ ലക്ഷ്യം വ്യക്തം. 1993-2017 കാലഘട്ടത്തില്‍ ദേശീയ തലത്തില്‍ ആനകളുടെ എണ്ണം 17 ശതമാനം കൂടിയപ്പോൾ കേരളത്തില്‍ അത് 63 ശതമാനം വർധിച്ചെന്ന സംസ്ഥാന വനംവകുപ്പിന്‍റെയും കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്‍റെയും മുൻ കണക്കുകൾ നിലനിൽക്കെയാണ് പുതിയ കണക്കുകൾ തട്ടിക്കൂട്ടി തടിതപ്പാൻ വനംവകുപ്പ് ശ്രമിക്കുന്നത്.

വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം മുഴുവന്‍ കേന്ദ്രം നല്‍കുന്നതാണെന്ന വിവരവും, മരിച്ചവരുടെ ആശ്രിതര്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെയും വനം മന്ത്രിയുടെയും പ്രസ്താവനകളും ഉറപ്പുകളും‍ വസ്തുതാവിരുദ്ധമാണെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് വിവാദ ആന സെൻസസ് നടത്തിയത്. പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ നിയമസഭയില്‍ വനം മന്ത്രിക്കെതിരേ ആഞ്ഞടിച്ചതും ഇതില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം നിയമസഭാ കക്ഷി യോഗത്തിൽ വാഴൂര്‍ സോമനെ ശാസിച്ചതുമായ വാർത്തകളൊക്കെ ഇതിന്‍റെ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ.


കേന്ദ്രം അംഗീകരിക്കുമോ?

കാട്ടിലെ ആനകള്‍ സംസ്ഥാനങ്ങളുടെ സ്വത്തല്ല, ദേശത്തിന്‍റെ പൊതുസ്വത്താണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര പ്രോജക്ട് എലിഫന്‍റ് ഡിവിഷന്‍ കേരളത്തിന്‍റെ 2024ലെ തട്ടിക്കൂട്ട് ആന സെന്‍സസിനെ എങ്ങനെ വിലയിരുത്തും എന്നതു കാണേണ്ടതാണ്.

അരിക്കൊമ്പന്‍ വിഷയത്തില്‍ സുപ്രീംകോടതി വരെ പൊതുതാത്പര്യ ഹര്‍ജികളുമായി പോയ ആനസംരക്ഷണ സംഘടനകളുടെ നിലപാടും അറിയേണ്ടതുണ്ട്. അതിനിടെ 2024ലെ ആന സര്‍വേയില്‍ പങ്കെടുത്ത വനം-വന്യജീവി ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളും ചര്‍ച്ചകളും ഹിഡൻ അജൻഡ തുറന്നുകാട്ടുന്നതാണെന്നു കർഷക സംഘടനകൾ പറയുന്നു.

2024ലെ ആന കണക്കെടുപ്പില്‍ 90 ശതമാനം പ്രദേശത്തും ആനകളെ നേരില്‍ക്കണ്ട കണക്കുകള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആന കണക്കെടുപ്പില്‍ പങ്കെടുത്ത അംഗങ്ങളുടേതെന്ന പേരിൽ വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. കണക്കെടുപ്പില്‍ ആന കുറഞ്ഞു എന്ന ഗിമ്മിക്കുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാകും.

പട്ടണങ്ങളിലെ ഫോറസ്റ്റ് ഓഫീസ്

പട്ടണങ്ങളിലുള്ള മുഴുവന്‍ വനം വന്യജീവി ഓഫീസുകളും വന്യജീവി ആക്രമണം ഏറെയുള്ള വനാതിര്‍ത്തികളിലേക്കു മാറ്റണം. സാമൂഹ്യ വനവത്കരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ വന്യജീവി സംഘര്‍ഷം ഒഴിവാക്കാന്‍ അവിടേക്കു നിയമിക്കണം. വനംവകുപ്പിലെ മൂന്നിലൊന്ന് ഫോഴ്‌സിനെയും വന്യജീവി സംഘര്‍ഷം നേരിടാനുള്ള ആര്‍ആര്‍ടി (റാപിഡ് റെസ്‌പോണ്‍സ് ടീം) യിലേക്കി മാറ്റി നിയമിക്കണം.



വിവരങ്ങൾ ലഭിച്ചിട്ടും വന്യജീവി ആക്രമണം തടയാൻ ഒന്നും ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരേ കേസ് എടുക്കണം. അവരെ സര്‍വീസില്‍നിന്നു പിരിച്ചുവിടുകയും വേണം. എങ്കിലേ ഈ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കൂ, ജനങ്ങൾക്കു സമാധാനത്തോടെ ജീവിക്കാൻ കഴിയൂ.
(അവസാനിച്ചു)

(ലേഖകൻ പാലാ സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍, സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ട്രസ്റ്റിയും കര്‍ഷക ഉച്ചകോടികളുടെ ഉപദേഷ്ടാവുമാണ്.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.