ആംനസ്റ്റി 2024: നികുതി കുടിശിക ഒഴിവാക്കാൻ സുവർണാവസരം
Saturday, July 20, 2024 12:42 AM IST
കെ.എൻ. ബാലഗോപാൽ (ധനകാര്യ മന്ത്രി)
ചെറുകിട വ്യാപാര മേഖലയുടെ ഏറ്റവും വലിയ പരാതിയാണ് നികുതി കുടിശികയും നിയമനടപടികൾ മൂലമുള്ള നൂലാമാലകളും. ഇതിൽ വാസ്‌തവവുമുണ്ട്‌. ഉദ്യോഗസ്ഥരുടെ തെറ്റായ അസെസ്‌മെന്‍റും സാങ്കേതികപ്രശ്‌നങ്ങളും കാരണം തങ്ങൾ ദുരിതം നേരിടുന്നെന്നാണ് വ്യാപാരികളുടെ പ്രധാന പരാതി. നികുതി കുടിശിക കേസുകളുടെ നടത്തിപ്പിന് നികുതി വകുപ്പിന്‍റെ ശേഷി വലിയ തോതിൽ നീക്കവയ്ക്കേണ്ടിവരികയും ചെയ്യുന്നു. ചെറിയ നികുതി കുടിശികയിൽ പലിശയും പിഴയും ചേർത്തു വലിയ തുക കിട്ടാനുള്ളതായിട്ടാണ് സർക്കാർ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതെല്ലാം പരിഗണിച്ചാണ് നികുതി കുടിശികകളിൽ ആനംസ്റ്റി പദ്ധതികൾ തുടങ്ങിയത്‌. എന്നാൽ, ഇവയും ഫലപ്രദമായില്ലെന്നാണ് കണക്കുകൾ.

ചെറുകിട വ്യാപാര മേഖലയെ നികുതി കുടിശിക മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊടുത്തതാണ് ഇപ്പോൾ നിയമസഭ അംഗീകരിച്ച "ആംനസ്റ്റി 2024' നികുതി കുടിശിക തീർപ്പാക്കൽ പദ്ധതി. നേരത്തേ ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന ഈ പദ്ധതിയിലൂടെ വ്യാപാര മേഖലയ്ക്ക് ഉണർവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ജിഎസ്ടിക്കു മുന്പ് നിലനിന്നിരുന്ന മൂല്യവർധിത നികുതി, പൊതുവിൽപ്പന നികുതി, നികുതിയിന്മേലുള്ള സർചാർജ്, കാർഷിക ആദായ നികുതി, അഡംബര നികുതി, കേന്ദ്ര വിൽപ്പന നികുതി എന്നീ നിയമങ്ങൾക്കു കീഴിൽ ഉണ്ടായിരുന്ന കുടിശികകളാണ് ഈ പദ്ധതി പരിഗണിക്കുന്നത്. അതേസമയം, പൊതുവിൽപ്പന നികുതി നിയമത്തിലെ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട നികുതി, ടേൺഓവർ ടാക്‌സ്‌, കോംപൗണ്ടിംഗ് നികുതി എന്നിവയ്ക്ക് ആംനസ്റ്റി 2024 പദ്ധതി ആനുകൂല്യം കിട്ടില്ല.

ഗുണം വ്യാപാരമേഖലയ്ക്ക്

ചെറുകിട വ്യാപാരികൾക്കാണ് പദ്ധതി ഏറെ പ്രയോജനകരം. അമ്പതിനായിരം രൂപയിൽ താഴെയുള്ള കുടിശികകളെ നികുതിത്തുകയുടെ മാത്രം അടിസ്ഥാനത്തിൽ പൂർണമായി ഒഴിവാക്കും. അതായത് പിഴ, പലിശ എന്നിവ നോക്കാതെ നികുതിത്തുക മാത്രം നോക്കി, അത് അമ്പതിനായിരത്തിൽ താഴെ ആണെങ്കിൽ, ഒരു രൂപ പോലും പുതുതായി ഈടാക്കാതെ, ഒരു അപേക്ഷപോലും ആവശ്യപ്പെടാതെ ഒഴിവാക്കും.

അൻപതിനായിരം രൂപയിൽ താഴെയുള്ള കുടിശികകളുള്ള ഇരുപത്തിരണ്ടായിരത്തിൽപരം വ്യാപാരികളുണ്ട്‌. ആകെയുള്ള കുടിശികകളുടെ 44 ശതമാനം ഈ വിഭാഗത്തിലാണെങ്കിലും ഇതിന്‍റെ ആകെ മൂല്യം 116 കോടി രൂപയാണ്. ഇതിൽത്തന്നെ പിഴയും പലിശയും ഒഴിവാക്കിയാൽ പിരിഞ്ഞുകിട്ടാനുള്ള നികുതി 33 കോടിയും. ചെറുകിട വ്യാപാര മേഖലയില്‍ വളരെ ചെറിയ തുകകളായി ചിതറിക്കിടക്കുന്ന ഈ കുടിശികകളുടെ ആകെ മൂല്യം സർക്കാരിനു പിരിഞ്ഞുകിട്ടാനുള്ള ആകെ തുകയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. 1960-61 മുതൽ 2017-18 സാമ്പത്തിക വർഷം വരെയുള്ള കുടിശികകൾ ഇവയിലുണ്ട്.

സ്ലാബ് സംവിധാനം

ആംനസ്റ്റി 2024 കുടിശികകളെ തുകയുടെ അടിസ്ഥാനത്തിൽ സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ സ്ലാബിൽ അൻപതിനായിരം രൂപയിൽ താഴെയുള്ളവയാണ്. അവ പൂർണമായും ഒഴിവാക്കും. രണ്ടാം സ്ലാബ് അൻപതിനായിരം രൂപ മുതൽ പത്തുലക്ഷം രൂപ വരെയുള്ളതാണ്. ഈ സ്ലാബിൽ നികുതിത്തുകയുടെ 30 ശതമാനം അടച്ചാൽ കുടിശിക തീർക്കാം.

മൂന്നാമത്തെ സ്ലാബ് പത്തുലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ. ഈ സ്ലാബിലെ കുടിശികകളെ രണ്ടായി തിരിച്ചിട്ടുണ്ട്. കോടതി വ്യവഹാരത്തിലുള്ള കുടിശിക നികുതിത്തുകയുടെ 40 ശതമാനം അടച്ചു തീർപ്പാക്കാം. വ്യവഹാരം ഇല്ലാത്ത കുടിശികകളുടെ 50 ശതമാനം അടച്ച്‌ തീർപ്പാക്കാനാകും.

നാലാമത്തെ സ്ലാബിലെ ഒരു കോടി രൂപയിൽ കൂടുതലുള്ള കുടിശികകളെ രണ്ടായി തിരിച്ചു. വ്യവഹാരത്തിലുള്ള കുടിശിക ആണെങ്കിൽ നികുതിത്തുകയുടെ 70 ശതമാനം അടച്ചു തീർപ്പാക്കാം. വ്യവഹാരം ഇല്ലാത്ത കുടിശികയിൽ നികുതിത്തുകയുടെ 80 ശതമാനം അടച്ചാൽ തീരും.

പിഴയും പലിശയും ഇല്ല

നാലു സവിശേഷതകൾ പദ്ധതിക്കുണ്ട്.

1. എല്ലാ സ്ലാബിലും പിഴയും പലിശയും പൂർണമായി ഒഴിവാക്കുന്നു.


കുടിശിക തീർക്കാൻ താത്പര്യമുള്ളവർക്കുപോലും തടസമാകാറുള്ള പിഴയും പലിശയുമാണ് പൂർണമായി ഒഴിവാക്കുന്നത്.

2. അടച്ച തുകയുടെ ആനുകൂല്യം

നേരത്തേ അടച്ച തുകകൾ ഈ പദ്ധതിയുടെ ഭാഗമായി അടച്ചതായി കണക്കാക്കി ആനുകൂല്യം നല്‍കും. ഭാഗികമായി അടച്ച തുകകൾ, റിക്കവറിയിലൂടെ സർക്കാർ ഈടാക്കിയ തുക എന്നിവയുടെ കിഴിവ് ഈ പദ്ധതിയിൽ ലഭിക്കും. ഉദാഹരണത്തിന് അഞ്ചു ലക്ഷം കുടിശിക തീർപ്പാക്കാൻ പദ്ധതിപ്രകാരം ഒന്നര ലക്ഷം രൂപ അടയ്‌ക്കേണ്ട വ്യാപാരി നേരത്തേ ഒരു ലക്ഷം അടച്ചിട്ടുണ്ടെങ്കില്‍, ബാക്കി അൻപതിനായിരം അടച്ചാൽ മതിയാകും. പദ്ധതി പ്രകാരം അടയ്ക്കേണ്ടത് ഒന്നര ലക്ഷവും എന്നാൽ നേരത്തേതന്നെ അതില്‍ കൂടുതൽ തുക അടച്ചിട്ടുണ്ടെങ്കില്‍ പുതുതായി അടയ്ക്കാതെ കുടിശിക തീരും.

3. ഓരോ നോട്ടീസും ഓരോ കുടിശിക

ഓരോ കുടിശികയെയും പ്രത്യേകം പ്രത്യേകമായി തീർപ്പാക്കാം. ഓരോ വ്യാപാരിക്കും ഒന്നിലധികം കുടിശികകൾ ഉണ്ടായേക്കാം. മുൻ നികുതിനിയമങ്ങളിൽ ഓരോ വർഷവും അസസ്മെന്‍റ് നടക്കുമ്പോൾ അതൊരു പുതിയ കുടിശിക ആകാനുള്ള സാധ്യത ഉണ്ടായിരുന്നു. ഒന്നിച്ചു തീർക്കാൻ സാധിക്കണമെന്നില്ല. പുതിയ പദ്ധതിയിൽ ഓരോ ഓർഡറിനെയും ഓരോ കുടിശികയായാണ് കണക്കാക്കുന്നത്. ഇതിനാൽ താത്പര്യമുള്ള കുടിശികകൾ ആദ്യമടയ്ക്കാം.

4. കെട്ടിവച്ച തുകയുടെ ആനുകൂല്യം

നിലവിൽ നികുതിനിയമങ്ങള്‍ക്കു കീഴിൽ ഒരു വ്യവഹാരം നടത്താൻ നികുതിക്കുടിശികയുടെ ഇരുപതു ശതമാനംവരെ കെട്ടിവയ്ക്കണം. ആംനസ്റ്റി 2024ൽ ചേരാൻ താല്‍പര്യപ്പെടുന്ന വ്യാപാരികൾക്ക് ഇങ്ങനെ കെട്ടിവച്ച തുക ഈ പദ്ധതിയുടെ ഭാഗമായി നല്‍കാൻ സാധിക്കും.

ഉദാഹരണത്തിന് രണ്ടാം സ്ലാബിൽ 30 ശതമാനം തുക പദ്ധതി പ്രകാരം അടയ്ക്കേണ്ട വ്യാപാരിക്കു നിലവിൽ കോടതിയിൽ കെട്ടിവച്ചിരിക്കുന്ന 20 ശതമാനം തുക കിഴിച്ചു കേവലം 10 ശതമാനം അടച്ചാൽ ആംനസ്റ്റി 2024 പദ്ധതി അനുസരിച്ചു കുടിശിക തീർപ്പാക്കാം.

വേഗം ചേർന്നാൽ ആനുകൂല്യം

ആംനസ്റ്റി 2024 പദ്ധതിയിൽ ആദ്യ സമയത്തു ചേരുന്നവർക്കാണ് മേൽപ്പറഞ്ഞ സ്ലാബുകളിലെ നിരക്കുകൾ ബാധകമാവുക. ഈ പദ്ധതിയിൽ ചേരാൻ വൈകും തോറും ആനുകൂല്യം കുറയും. അതായത് ഈ മാസം പദ്ധതിയിൽ ചേർന്നാൽ അടയ്ക്കേണ്ടി വരുന്നതിനേക്കാൾ കൂടുതൽ തുക ഒടുക്കിയാലേ പിന്നീട് കുടിശിക തീർപ്പാക്കാൻ സാധിക്കൂ.

പദ്ധതിയുടെ നടത്തിപ്പ്

ജിഎസ്ടി വകുപ്പിന്‍റെ പുനഃസംഘടനയുടെ ഭാഗമായി 2023ൽ ഓരോ ജില്ലയിലും കുടിശിക ഈടാക്കൽ വേഗത്തിലാക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം സൃഷ്ടിച്ചിരുന്നു. ഈ അരിയർ റിക്കവറി സംവിധാനം ആയിരിക്കും പദ്ധതിയിലെ തീർപ്പ് കല്പിക്കുന്ന പ്രാഥമിക അഥോറിറ്റി. പദ്ധതിപ്രകാരം അടയ്ക്കേണ്ട തുക ഒടുക്കിയതിന്‍റെ ചെല്ലാൻ സഹിതം ഓൺലൈൻ അപേക്ഷ നല്‍കി പദ്ധതിയിൽ ചേരാം. അപേക്ഷ ജില്ലാ തല അഥോറിറ്റി പരിശോധിച്ച് ആംനസ്റ്റി സർട്ടിഫിക്കറ്റ് നല്‍കും. അടച്ച തുക കുറഞ്ഞുപോയാൽ അധികമായി അടയ്ക്കേണ്ട തുക എത്രയാണെന്നുള്ളതും ജില്ലാ തല അഥോറിറ്റി അറിയിക്കും. ഏതെങ്കിലും വിവരങ്ങൾ വ്യാപാരിയുടെ പക്കൽ ഇല്ലെങ്കില്‍ ജില്ലാ അഥോറിറ്റിയെ സമീപിച്ചാൽ സഹായിക്കും.

ജിഎസ്ടിയിലും സമാന പദ്ധതി

ജിഎസ്ടി കൗൺസിലും വ്യാപാരമേഖലയ്ക്ക് ഊർജം പകരുന്ന ചില തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. 53-ാമത്‌ ജിഎസ്ടി കൗൺസിൽ യോഗത്തിന്‍റെ രണ്ടു പ്രധാന തീരുമാനങ്ങൾ കേരളത്തിലെ വ്യാപാരികൾക്കും ആശ്വാസമാകും. ആദ്യത്തേത് 2021 നവംബര്‍ 30നുമുമ്പായി എടുത്ത 2020-21 സാമ്പത്തികവർഷം വരെയുള്ള മുഴുവന്‍ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും നിലവിലെ നിയമപ്രകാരമുള്ള സമയപരിധി നോക്കാതെ അനുവദിച്ചുനൽകും.

രണ്ടാമത്തേത് 2019-20 സാമ്പത്തികവർഷം വരെയുള്ള സെക്‌ഷൻ 73 നോട്ടീസുകൾ (മനപ്പൂർവമായ നികുതി വെട്ടിപ്പ് ഇല്ലാത്ത നോട്ടീസുകൾ) തീർപ്പാക്കാൻ അവയുടെ പിഴയും പലിശയും ഒഴിവാക്കി നല്‍കിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.