4,234 ആനകള്‍ എവിടെ?; ആനകളുടെ എണ്ണം കുറച്ചുകാണിച്ച് കുതന്ത്രം
Saturday, July 20, 2024 12:38 AM IST
ജയിംസ് വടക്കന്‍
വനത്തിനു താങ്ങാൻ കഴിയുന്നതിൽപരം ആനകള്‍ കേരളത്തില്‍ പെരുകിയെന്നും അതാണ് നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിക്കുന്നതെന്നുമുള്ള കാര്യങ്ങൾ കുറെക്കാലമായി ചർച്ചയിലുള്ളതാണ്. ആനകളുടെ എണ്ണം പെരുകിയെന്നതിനു സർക്കാർ കണക്കുകൾതന്നെ പിൻബലമായിരുന്നു.

എന്നാൽ, ഈ ആരോപണത്തിന്‍റെ മുനയൊടിക്കാൻ വനംവകുപ്പ് പുതിയ തന്ത്രവുമായി രംഗത്തിറങ്ങിയെന്ന് ആരോപണം. ആനകളുടെ എണ്ണം പെരുകിയെന്ന കണക്കിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് തുടരെ ആനസെൻസസ് നടത്തുകയാണ്. കേന്ദ്രത്തിന്‍റെ ആധികാരിക കണക്കുകൾ നിലനിൽക്കുന്പോഴാണ് സംസ്ഥാന വനംവകുപ്പിന്‍റെ ഈ കള്ളക്കളി.

2023 ഫെബ്രുവരി എട്ടിന് ആന സെൻസസ് നടത്തുമെന്ന പ്രഖ്യാപനം വനംമന്ത്രി നിയമസഭയിൽ നടത്തി. 2023 മേയ് 17 മുതൽ 19 വരെ സംസ്ഥാനത്തെ 11199 ചതുരശ്ര കിലോമീറ്റർ വനമേഖലയിൽ ആന സെൻസസ് നടത്തിയെന്ന് 2023ലെ ആന സെൻസസ് രേഖയുടെ ആമുഖത്തിൽ പറയുന്നു. എന്നാൽ, ഇതിൽ തൃപ്തിവരാതെ വീണ്ടും സെൻസസ് നടത്തി. കേന്ദ്രത്തിന്‍റെ കണക്കിൽ ആനകൾ പെരുകുന്പോൾ സംസ്ഥാനത്തിന്‍റെ ഒാരോ കണക്കിലും ആനകളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് കൗതുകകരം.

വന്യജീവി സംഘർഷത്തിൽ ഫലപ്രദമായ നടപടികളെടുക്കുന്നതിനു പകരം കണക്കുകളിൽ ആനയെ കുറച്ചുകാണിച്ചുള്ള രക്ഷപ്പെടലാണ് അധികൃതർ നടത്തുന്നതെന്ന് ജനങ്ങൾ ആരോപിക്കുന്നു. വന്യജീവി ആക്രമണമുണ്ടാകുന്ന സമയത്ത് വനം ഉദ്യോഗസ്ഥർ മാളങ്ങളിൽ ഒളിക്കുകയാണെന്ന ആരോപണം പീരുമേട് എംഎൽഎ വാഴൂർ സോമൻ അടക്കമുള്ളവർ ഉയർത്തിയിരുന്നു. ഈ ആരോപണം നേരിടുന്ന വനംവകുപ്പും അവരുടെ കീഴിലുള്ള പെരിയാർ പറന്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനുമാണ് ആന സെൻസസ് നടത്തിയതെന്നതാണ് മറ്റൊരു കൗതുകം.

കേന്ദ്രത്തിനു കണക്കുണ്ട്

ആനകളുടെ സഞ്ചാരം നിയന്ത്രിക്കാന്‍ കാട്ടില്‍ സംസ്ഥാനങ്ങള്‍ക്ക് അതിര്‍ത്തിയില്ല. കേരളത്തിലെ പശ്ചിമഘട്ടത്തിലെ കാടുകളിലെ ആനവിഹാരം കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വനത്തിലൂടെയാണ്. അതിനാൽത്തന്നെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ നിയന്ത്രണത്തിലുള്ള "പ്രോജക്ട് എലിഫന്‍റ് ഡിവിഷന്‍' നടത്തുന്ന ദേശീയതലത്തിലുള്ള ആന കണക്കെടുപ്പാണ് ദേശീയ/അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

പ്രോജക്ട് എലിഫന്‍റ് ഡിവിഷന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 1993ല്‍ രാജ്യത്ത് ആകെയുണ്ടായിരുന്നത് 25,569 ആനകളായിരുന്നെങ്കില്‍ അതില്‍ തെക്കേ ഇന്ത്യയില്‍ മാത്രം 11,353 എണ്ണമുണ്ടായിരുന്നു. കേരളത്തില്‍ 3500, കര്‍ണാടകത്തില്‍ 5500, തമിഴ്‌നാട്ടില്‍ 2307 എന്നതായിരുന്നു ആന എണ്ണം.

2007ല്‍ കേരളത്തിലെ ആനകള്‍ 6,068 ആയി. 2012ല്‍ അത് 5942ഉം 2017ൽ 5706 ഉം ആയിരുന്നു.2017ല്‍ ദേശീയതലത്തില്‍ ആനകൾ 29,964 എണ്ണവും. 1993-2017 കാലഘട്ടത്തില്‍ ദേശീയതലത്തിലെ ആനകളുടെ പെരുപ്പം 17 ശതമാനം ആയിരുന്നെങ്കില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആനകള്‍ പെരുകിയത് കേരളത്തിലായിരുന്നു. 1993ലെ 3500ല്‍നിന്നു 2017ലെ 5706ലേക്ക്. 63 ശതമാനം വർധന എന്നായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കണക്ക്.


ആന പെരുകൽ

കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തില്‍ ആന സംഘര്‍ഷത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കാനിടയായ കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ കേരളത്തില്‍ വലിയ വിവാദങ്ങൾ ഉയർന്നു. കേരള വനത്തിനു താങ്ങാനാവുന്നതിലേറെ ആനകൾ ഇവിടെയുണ്ടെന്ന് വ്യക്തമായി.

"അരിക്കൊമ്പന്‍' മാതൃകയില്‍ ഇവയെ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

35 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള പാലായിലെ സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് കാവിലുംപാറ ആസ്ഥാനമാക്കി രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് വനം, വന്യജീവി, പശ്ചിമഘട്ട മേഖലയിലെ കര്‍ഷകപ്രശ്‌നങ്ങള്‍ തുടങ്ങിയ പഠിക്കാന്‍ പരിസ്ഥിതി/വന്യജീവി മേഖലകളിലെ ഡോക്ടറേറ്റ് അടക്കം നേടിയ വിദഗ്ധരെ ഉള്‍പ്പെടുത്തി "സേവ് വെസ്റ്റേണ്‍ ഗാട്ട്‌സ് പീപ്പിള്‍ ഫൗണ്ടേഷന്‍' എന്ന ഗവേഷണകേന്ദ്രം സ്ഥാപിച്ചിരുന്നു. അതിലെ വിദഗ്ധരാണ് ഈ ആനക്കണക്കുകൾ ചർച്ചയാക്കിയത്. ഈ സാഹചര്യം നിലനിൽക്കേയാണ് കേന്ദ്രകണക്കുകളെ മറികടക്കാൻ സംസ്ഥാന വനംവകുപ്പ് സ്വന്തം നിലയ്ക്ക് ആന സെൻസസ് നടത്തിയത്. കണക്ക് കുറച്ചുകാണിക്കുകയാണ് ലക്ഷ്യമെന്ന് ഇതിൽനിന്നുതന്നെ വ്യക്തം. എന്നാൽ, പുതിയ സെൻസസിലെ കണ്ടെത്തൽ സംസ്ഥാനം നേരത്തേതന്നെ നടത്തിയ കണക്കുകൾക്കു വിരുദ്ധമാണെന്നതാണ് വിചിത്രം.

2017ല്‍ സംസ്ഥാന വനം വകുപ്പ് നടത്തിയ ആന കണക്കെടുപ്പില്‍ ആനകളുടെ എണ്ണം "ആനപിണ്ട' കണക്കെടുപ്പില്‍ 6,036 ആനകളായിരുന്നു. എന്നാല്‍, 2023ലെ ആനപിണ്ട ആനക്കണക്കെടുപ്പില്‍ കേരളത്തിലെ ആനകളുടെ എണ്ണം 2,386 ആയി കുത്തനെ കുറഞ്ഞു. കുറഞ്ഞു എന്നല്ല കുറച്ചു എന്നതാണ് ശരിയെന്നു പശ്ചിമഘട്ടത്തിലെ കര്‍ഷകസംഘടനകൾ പറയുന്നു. 2023 മേയ് 17 മുതല്‍ 19 വരെ നടത്തിയ കണക്കെടുപ്പില്‍ "തൃപ്തി' വരാതെ തൊട്ടടുത്ത വര്‍ഷം 2024 മേയ് 23 മുതല്‍ 25 വരെ മറ്റൊരു "അസാധാരണ' ആന കണക്കെടുപ്പും വനംവകുപ്പ് നടത്തി. പക്ഷേ, ആ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചില്ല. മന്ത്രി ജൂലെ 16ന് പത്രസമ്മേളനം നടത്തി 1,793 ആനകളെന്ന് പ്രഖ്യാപിച്ചു.

വിവിധ കണക്കെടുപ്പുകളിൽ ആനകളുടെ എണ്ണം ഇങ്ങനെ:

1. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം(2017) - 5706
2. സംസ്ഥാന വനംവകുപ്പ് (2017) - 6036
3.സംസ്ഥാന വനംവകുപ്പ് (2023)- 2386
4. സംസ്ഥാന വനംവകുപ്പ് (2024)- 1793

കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് കേരളത്തില്‍ കാണാതായ ആനകള്‍ 4,243!

കേരളത്തിലെ കാടുകളില്‍ ആനകള്‍ കൂടിയതല്ല ആന ആക്രമണം പെരുകാൻ കാരണമെന്നു വാദിക്കാൻ തെറ്റായ കണക്കുകള്‍ ഉണ്ടാക്കുന്നവർ 4,243 ആനകള്‍ കഴിഞ്ഞ ഏഴു വര്‍ഷത്തില്‍ എവിടെപ്പോയി എന്നതിന് ഉത്തരം പറഞ്ഞേതീരൂ.

‌(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.