‘ആമയിഴഞ്ചാൻ’ ഒരു താക്കീത്
Friday, July 19, 2024 12:29 AM IST
പ്രഫ. എം.ജി. സിറിയക്
സമീപകാലത്തു നമ്മുടെ നാട്ടിലുണ്ടായ ഗൗരവയേറിയ ഒരു ശുചിത്വപ്രശ്നമാണ് തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ കുടുങ്ങി ഒരാൾ മരിക്കാനിടയായ സംഭവം. മാലിന്യ നിർമാർജനത്തിൽ നമ്മുടെ കഴിവുകേട് വിളിച്ചറിയിക്കുന്ന ഒന്നാണ് ഈ സംഭവം. തോട്ടിലെ മാലിന്യം കൂടുതലും പ്ലാസ്റ്റിക് കുപ്പികളായിരുന്നു എന്നാണ് മനസിലാകുന്നത്. അതു നാട്ടുകാരിട്ടതും റെയിൽവേയിൽനിന്നുള്ളതും ഉണ്ടാകും എന്നതിൽ തർക്കമില്ല. സ്രോതസിലെ മാലിന്യം വേർതിരിച്ചു സംഭരിച്ച് ജൈവമാലിന്യങ്ങൾ സ്വന്തം സ്ഥലത്തുതന്നെ സംസ്കരിച്ച് അജൈവ മാലിന്യങ്ങൾ കോർപറേഷനെ ഏല്പിക്കുന്ന സംവിധാനം ഈ പ്രദേശങ്ങളിൽ ഒട്ടും ഫലപ്രദമല്ല എന്നാണ് മനസിലാകുന്നത്.

ജൈവമാലിന്യങ്ങളും തോട്ടിൽ ഇടുന്നുണ്ടാകും എന്നതിനാൽ ഒഴുകുന്നത് മലിനജലം തന്നെയെന്നതിലും തർക്കത്തിനു കാര്യമില്ല. നമ്മുടെ തലസ്ഥാനത്തുതന്നെ ഇങ്ങനെയൊരു സാഹചര്യം വർഷങ്ങളായി നിലനിൽക്കുന്നു എന്നത് ഇങ്ങനെയൊരു സാഹചര്യം നേരിടുന്നതിൽ നമ്മുടെ പരിമിതിയാണു വിളിച്ചറിയിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ പുഴയിലേക്കും അരുവികളിലേക്കും വലിച്ചെറിയുന്നത് പലരുടെയും സംസ്കാരമാണ്. അതിന്‍റെ അപകടം പലരും മനസിലാക്കിയിട്ടില്ല എന്നതാണു സത്യം. ഇതു കടലിലെത്തി അവിടെയും നാശങ്ങളുണ്ടാക്കും. നമുക്കു കിട്ടുന്ന മത്സ്യസന്പത്ത് ഇല്ലെന്നാകും. അതുപോലെ മറ്റു നിരവധി ദോഷഫലങ്ങളും.

നാടൊരു മാലിന്യസങ്കേതം

കേരളം ഒരു മാലിന്യസങ്കേതമാണ് എന്നു പറഞ്ഞാൽ തെറ്റാകില്ല. ബ്രഹ്‌മപുരത്ത് ഖരമാലിന്യ ശേഖരത്തിനു തീപിടിച്ച് എറണാകുളം പട്ടണമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജനജീവിതം ദുഃസഹമായത് ആരും മറന്നിട്ടുണ്ടാകില്ല. അടുത്തകാലത്ത് തിരുവനന്തപുരത്തു സംഭവിച്ചതുപോലെ മഴപെയ്തു കഴിഞ്ഞാൽ ഉടൻതന്നെ വെള്ളപ്പൊക്കമായി. ഇങ്ങനെ വെള്ളപ്പൊക്കമുണ്ടാകുന്പോൾ ജലസ്രോതസുകളുടെ മലിനീകരണവും മറ്റു പരിസ്ഥിതി പ്രശ്നങ്ങളും സംഭവിക്കുന്നു.

പെരിയാറിൽ സംഭവിച്ചതുപോലെ ഫാക്ടറിയിലെ മലിനജലം ശുദ്ധീകരിക്കാതെ പുഴയിലേക്കു തുറന്നുവിട്ടതുമൂലം മത്സ്യങ്ങൾ ചത്തുപൊങ്ങി. ഇതെല്ലം നമ്മൾ പെട്ടെന്ന് ശ്രദ്ധിച്ച വലിയ പ്രശ്നങ്ങളാണ്. ഇതല്ലാതെയും ധാരാളം ചെറിയ പ്രശ്നങ്ങൾ പല സ്ഥലത്തും എപ്പോഴും നടക്കുന്നു. ഇങ്ങനെയുള്ള സംഭവങ്ങൾ നമ്മൾ ഈ കാര്യങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണം എന്നുള്ള താക്കീതാണു നൽകുന്നത്.

മാലിന്യ സംസ്കരണത്തിന് പരിഹാരമായി എന്നു കൊട്ടിഘോഷിക്കുന്പോൾതന്നെ ദിനംപ്രതി ഇക്കാര്യത്തിൽ നാം പിന്നോട്ടുപോകുന്നു എന്നതാണ് യഥാർഥ വസ്തുത. രാഷ്‌ട്രീയ ഇച്ഛാശക്തി ഏറ്റവും കുറവുള്ള ഒരു മേഖലയാണിത്. വോട്ട് കിട്ടുന്ന വികസനത്തെപ്പറ്റി മാത്രമാണ് നാം എപ്പോഴും ചിന്തിക്കുന്നത്. എല്ലാവരും മനസിലാക്കേണ്ട ഒരു സത്യമുണ്ട്. നമ്മുടെ നാട്ടിൽ ഇപ്പോൾ ഏറ്റവും അനിവാര്യമായ വികസനമാണ് ശുചിത്വം. അതു മനസിലാക്കി ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകാം. നമ്മുടെ അവസ്ഥ ബലഹീനമാണ്. നിയമങ്ങൾ ഉണ്ടാക്കിയാലും അതു നടപ്പിലാക്കാനും നമുക്കു പരിമിതികളാണ്. മാലിന്യ സംസ്കരണം യഥാരീതിയിൽ ചെയ്യാത്തവർക്ക് 5,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ചുമത്താൻ നിയമമുണ്ടാക്കി. മഴവെള്ളസംഭരണം എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും വേണമെന്ന് നിയമമുണ്ടാക്കി. അതൊക്കെ എത്രമാത്രം നടപ്പിലാക്കാൻ സാധിച്ചു എന്നതു ഗൗരവമായി ചിന്തിക്കേണ്ട കാര്യങ്ങളാണ്.

മലിന്യസംസ്കരണത്തിൽ നമ്മുടെ ദയനീയാവസ്ഥ വിളിച്ചറിയിക്കുന്നവയാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ. ഈ നാട്ടിൽ ഇന്നുള്ളവർക്കും വരുന്ന തലമുറകൾക്കും ജീവിക്കണമെങ്കിൽ നിർബന്ധമായും ചെയ്യണ്ട കാര്യങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ് ഈ സംഭവങ്ങൾ. ഈ പ്രശ്നം ഉയർന്നുവന്നപ്പോൾ തോട്ടിലെ മാലിന്യം നീക്കി ശുദ്ധീകരിക്കേണ്ടത് റെയിൽവേയാണോ തിരുവനന്തപുരം കോർപറേഷനാണോ എന്നതായിരുന്നു ആദ്യമുണ്ടായ തർക്കം. ഹൈക്കോടതി ഇടപെട്ട് അത് റെയിൽവേതന്നെയാണു ചെയ്യേണ്ടത് എന്ന ഉത്തരവ് നല്കിയതിനാൽ ആ പ്രശ്നം തത്കാലം പരിഹരിക്കപ്പെട്ടു. കേരള സോളിഡ് വേയ്സ്റ്റ് മാനേജ്മെന്‍റ് പ്രോജക്ട് എന്ന പേരിൽ ലോകബാങ്കിന്‍റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിന്‍റെയും സഹായത്തോടെ 2100 കോടി രൂപ മുടക്കി കേരളത്തിൽ നടപ്പിലാക്കിക്കൊണ്ടി രിക്കുന്ന വലിയ ഖരമാലിന്യ സംസ്കരണ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു.


തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്

നിയമനുസരിച്ച് മാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബാധ്യതയാണ്.എന്നാൽ, കേരളത്തിൽ എത്രമാത്രം ഇത് പ്രയോഗികമാകും എന്നത് സംശയമുള്ള കാര്യമാണ്. എല്ലാവരും ഉണ്ടാക്കുന്ന ഖരമാലിന്യങ്ങൾ ഫലപ്രദമായി സംസ്കരിക്കുന്നതിനുള്ള കഴിവ് നമ്മുടെ തദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നു സ്വായത്തമാക്കും എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. കേരളം ജനസാന്ദ്രത കൂടുതലുള്ള പ്രദേശമാണ്. നഗരവത്കരണവും കൂടുതലാണ്. ഉയർന്ന ജീവിതനിലവാരം നിലനിർത്തുന്നവരുമാണ്. പ്രകൃതിസ്രോതസുകളുടെ ഉപയോഗം അധികമാണ്. അതിനാൽതന്നെ മാലിന്യങ്ങളും അധികമാകും. കേരളത്തിന്‍റെ സ്ഥിതി മറ്റു പല സംസ്ഥാനങ്ങളിൽനിന്നും വിഭിന്നമാണ്.

റെയിൽവേയും മാലിന്യങ്ങളും

റെയിൽവേ സ്റ്റേഷനുകൾ പല തരത്തിലുളള മാലിന്യങ്ങളുടെയും കേന്ദ്രങ്ങളാണ്. തിരുവനന്തപുരം മാത്രമല്ല, എല്ലാ റെയിൽവേ സ്റ്റേഷനുകളും മാലിന്യ സ്രോതസുകളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവരുടെ സംവിധാനം മാത്രമുപയോഗിച്ച് എല്ലാ ഖരമാലിന്യങ്ങളെയും സംസ്കരിക്കുക എളുപ്പമല്ല. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പോലെയുളള വലിയ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ ഇതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയാണു വേണ്ടത്.

സ്വകാര്യ സ്ഥാപനങ്ങളെയും സഹകരിപ്പിക്കാം. ഇതിന് നിയമനിർമാണം ആവശ്യമായി വരും. ഫലപ്രദമായി നടപ്പിലാക്കിയാൽ ഇങ്ങനെയുള്ള സംവിധാനങ്ങളിൽനിന്നു ലാഭവുമുണ്ടാക്കാം.

സ്രോതസിലെ സംസ്കരണം

സ്രോതസിലെ മാലിന്യസംസ്കരണം എന്നാൽ എവിടെയാണോ മാലിന്യം ഉത്പാദിപ്പിക്കുന്നത് അവിടത്തന്നെ വേർതിരിക്കലും സംസ്കരണവും നടക്കണം എന്നതാണ്. ഇതിൽ നമുക്ക് നാമമാത്രമായ പുരോഗതിയേ നേടാൻ സാധിച്ചിട്ടുള്ളൂ. ഇപ്പോൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും ശേഖരിച്ച് ഹരികർമസേനയ്ക്ക് കൈമാറുകയും ജൈവമാലിന്യങ്ങൾ സ്വന്തം സ്ഥലത്തുതന്നെ സംസ്കരിക്കുകയും ചെയ്യുകയെന്നതാണ് അനുവർത്തിക്കാവുന്ന സമീപനം.

പട്ടണങ്ങളിലെ ജൈവമാലിന്യം മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഖരമാലിന്യ സംസ്കരണ ശാലയിൽ സംസ്കരിച്ച് വളമാക്കി വിൽക്കുന്നു. സ്രോതസുകളിൽ സംസ്കരണം യഥാവിധി നടന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഖരമാലിന്യ ശുദ്ധീകരണ ശാലയിൽ മാലിന്യം കുറയും. ഈ പ്രക്രിയ എത്രമാത്രം ഫലവത്താകുന്നോ അതിനനുസരിച്ച് സംസ്ഥാനത്തെ ഖലമാലിന്യപ്രശ്നം പരിഹരിക്കപ്പെടും. ഇതിന്‍റെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാപ്തമാകുക എന്നതാണ്.

ജനങ്ങളും ഖരമാലിന്യവും

മാലിന്യ സംസ്കരണകാര്യത്തിൽ ജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ഏറെക്കാലമായി പറയുന്നുവെങ്കിലും ഇക്കാര്യത്തിൽ വലിയ പുരോഗതിയുണ്ടാക്കാൻ നമുക്കു സാധിച്ചിട്ടില്ല. ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിച്ച് ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കണം. വീടുകളും സ്ഥാപനങ്ങളും നല്ല ഖര-ദ്രവമാലിന്യ സംസ്കരണ കേന്ദ്രങ്ങളായി മാറണം. അല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ സർക്കാരിനെയോ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എല്ലാവരും എല്ലാ വിഭാഗീയതയും മറന്ന് ഒന്നിച്ചു പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്.

പ്ലാസ്റ്റിക് നിരോധനം

പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും സംഭരിച്ച് റീസൈക്കിൾ ചെയ്ത് പുനരുപയോഗിച്ചില്ലെങ്കിൽ കാര്യങ്ങൾ അപകടമാണ്. അത് വലിയ നാശങ്ങൾക്കിടയാക്കും. അങ്ങനെ ഒരു സാഹചര്യമുണ്ടായാൽ പരിപൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കേണ്ടിവരാം. ആ അവസ്ഥയിൽ പെട്ടെന്ന് ആളുകൾക്കു പ്രയാസമുണ്ടാകുമെങ്കിലും അത് അനിവാര്യമാണെങ്കിൽ ചെയ്യാതെ മറ്റു മാർഗമില്ല.

(ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജ് സിവിൽ എൻജിനിയറിംഗിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.