ഉമ്മൻ ചാണ്ടി ഇന്നും ജീവിക്കുന്നു
Thursday, July 18, 2024 3:44 AM IST
സാബു ജോണ്‍
കേരളത്തിന്‍റെ പൊതുമണ്ഡലത്തിൽ ഉമ്മൻ ചാണ്ടി എന്ന പേര് ഉയർന്നു കേൾക്കാത്ത ഒരു ദിവസം പോലും കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായിട്ടില്ല. വിടവാങ്ങി ഒരുവർഷം കഴിയുന്പോഴും കേരളത്തിന്‍റെ രാഷ്‌ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ ഉമ്മൻ ചാണ്ടി എന്ന പേര് മിന്നിത്തിളങ്ങി നിൽക്കുകയാണ്.

വിഴിഞ്ഞം തുറമുഖത്തു മദർഷിപ്പിനു സ്വീകരണം നൽകിയ പൊതുപരിപാടിയിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഒരിടത്തുമുണ്ടായിരുന്നില്ല. അധികാരികൾ മറയ്ക്കാൻ ശ്രമിച്ചപ്പോഴും വിഴിഞ്ഞവുമായി ബന്ധപ്പെട്ട് പൊതുമണ്ഡലത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഉമ്മൻ ചാണ്ടിയുടെ പേരാണ്. കേരളത്തിന്‍റെ വികസനത്തിനു വിഴിഞ്ഞം തുറമുഖ പദ്ധതി കുതിപ്പു പകരുമെങ്കിൽ അതിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഉമ്മൻ ചാണ്ടിയോടാണെന്ന കാര്യത്തിൽ സംശയമില്ല.

ആയിരക്കണക്കിനു കോടിയുടെ അഴിമതി ആരോപണങ്ങളുമായി അന്നത്തെ പ്രതിപക്ഷം രംഗത്തുവന്നപ്പോൾ പതറിയിരുന്നെങ്കിൽ ഇന്ന് വിഴിഞ്ഞം തുറമുഖം ഉണ്ടാകുമായിരുന്നില്ല. പിന്നെയും പതിറ്റാണ്ടുകൾ പദ്ധതിക്കു വേണ്ടിവരുമായിരുന്നു.

എന്നാൽ അന്ന് ഉമ്മൻ ചാണ്ടി കാട്ടിയ നിശ്ചയദാർഢ്യമാണ് വിഴിഞ്ഞം പദ്ധതിക്കു തുണയായത്.

സാധാരണക്കാരുടെ ആശ്രയം

കേരളത്തിലെ സാധാരണക്കാർക്ക് ഉമ്മൻ ചാണ്ടി ആശ്രയമായിരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ ഫോണിൽ വിളിക്കാം. നേരിൽ കാണാം. അവിടെ വിലക്കുകളില്ല. നിയന്ത്രണങ്ങളില്ല.

രാഷ്‌ട്രീയനേതാക്കളുടെയും ഭരണകർത്താക്കളുടെയുമൊക്കെ ധാർഷ്ട്യവും അഹങ്കാരവും സ്വേച്ഛാധിപത്യ ശൈലിയുമൊക്കെ കേരള രാഷ്‌ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന സമയമാണിത്. അപ്പോഴും ആളുകൾ ചൂണ്ടിക്കാട്ടുന്ന ഉത്തമമാതൃക ഉമ്മൻ ചാണ്ടിയാണ്. രാഷ്‌ട്രീയ എതിരാളികളെ കുടുക്കുക എന്ന രാഷ്‌ട്രീയശൈലിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തന്‍റെനേരേ പ്രയോഗിച്ചതൊക്കെ തിരിച്ചു പ്രയോഗിക്കാൻ അവസരം ലഭിച്ചപ്പോഴും അദ്ദേഹം അതിനു തുനിഞ്ഞില്ല.

നികത്താനാകാത്ത വിടവ്

ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയിൽ വലിയൊരു വിടവു സൃഷ്ടിച്ചു. ആർക്കും എന്തു പ്രശ്നവും പറഞ്ഞു സമീപിക്കാവുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. പ്രശ്നങ്ങളുണ്ടാകുന്പോൾ മധ്യസ്ഥനാകാൻ കഴിയുന്നയാൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് എത്രയോ നിയോജകമണ്ഡലങ്ങളിലെ വിമതശല്യം ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ ഒഴിവായി.

സംസ്ഥാനത്തെ എല്ലാ ജാതി, മത, സാമൂഹ്യ വിഭാഗങ്ങൾക്കും ഒരുപോലെ സ്വീകാര്യനായിരുന്നു ഉമ്മൻ ചാണ്ടി. ദീർഘകാലമായി ഇത്തരം വിഭാഗങ്ങളെ കോണ്‍ഗ്രസിനോടും യുഡിഎഫിനോടും അടുപ്പിച്ചുനിർത്തിയതും ഉമ്മൻ ചാണ്ടിയായിരുന്നു. സമീപനാളുകളിൽ ഇത്തരം വിഭാഗങ്ങൾ കോണ്‍ഗ്രസിൽനിന്ന് അകലുന്ന പ്രവണത കാണുന്പോഴാണ് ഉമ്മൻ ചാണ്ടിയുടെ സ്വാധീനം വ്യക്തമാകുന്നത്.

അസാധാരണമായ ഭരണമികവ്

ഭരണകർത്താവ് എന്ന നിലയിൽ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം അത്യസാധ്യമായ മിടുക്കാണു കാട്ടിയിട്ടുള്ളത്. മുഖ്യമന്ത്രിക്കസേരിയിലെത്തുന്നതിനു മുന്പ് ഉമ്മൻ ചാണ്ടി നാലു തവണകളിലായി ആകെ അഞ്ചു വർഷത്തിൽ താഴെ മാത്രമാണ് മന്ത്രിപദവിയിലിരുന്നിട്ടുള്ളത്. ആ ചുരുങ്ങിയ കാലയളവിൽ കേരളം എക്കാലവും ശ്രദ്ധിക്കപ്പെട്ട തീരുമാനങ്ങളും പരിഷ്കാരങ്ങളും അദ്ദേഹം നടപ്പിലാക്കി. ആദ്യമായി മന്ത്രിസഭയിലെത്തി തൊഴിൽവകുപ്പു കൈകാര്യം ചെയ്തപ്പോഴാണ് തൊഴിലില്ലായ്മവേതനം നടപ്പിലാക്കിയത്.

വെറും 79 ദിവസം ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് പോലീസുകാരുടെ യൂണിഫോം പരിഷ്കരിച്ചത്. പഴയ നിക്കറും കൂർത്ത തൊപ്പിയും മാറ്റി മാന്യമായ വേഷത്തിലേക്കു കേരള പോലീസ് മാറിയത് ഉമ്മൻ ചാണ്ടിയുടെ തീരുമാനപ്രകാരമാണ്. കരുണാകരൻ സർക്കാരിൽ മികച്ച ധനമന്ത്രി എന്ന പേരെടുക്കാനും അദ്ദേഹത്തിനു സാധിച്ചു.


നിയമസഭാംഗമായി 34 വർഷത്തിനു ശേഷമാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പദവിയിലെത്തുന്നത്. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ സമുന്നതനേതൃത്വത്തിൽ അതിനും എത്രയോ കാലം മുന്പേ എത്തിച്ചേർന്ന ഉമ്മൻ ചാണ്ടി സ്ഥാനമാനങ്ങളിൽനിന്ന് അകന്നുനിന്ന ചരിത്രമാണു കൂടുതലും പറയാനുള്ളത്. കെ. കരുണാകരൻ മാറി എ.കെ. ആന്‍റണി മുഖ്യമന്ത്രി ആയപ്പോൾ പോലും ഉമ്മൻ ചാണ്ടി മന്ത്രിപദവിയിൽനിന്നു മാറിനിൽക്കുയായിരുന്നു.

ഉമ്മൻ ചാണ്ടി സ്റ്റൈൽ

ആദ്യതവണ മുഖ്യമന്ത്രിയായപ്പോൾതന്നെ ഉമ്മൻ ചാണ്ടി സ്റ്റൈൽ എന്തെന്നു കേരളം കണ്ടു. അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യമുയർത്തി ഉമ്മൻ ചാണ്ടി ചടുലമായ നീക്കങ്ങൾ നടത്തി. എന്നാൽ ആഭ്യന്തരസംഘർഷങ്ങളും പിളർപ്പും തമ്മിലടിയുമെല്ലാമായി ജനങ്ങൾ വെറുത്തുപോയ യുഡിഎഫിനെ വീണ്ടും ജയിപ്പിക്കാൻ ഈ നടപടികൾ പോരായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവായ അഞ്ചുവർഷവും ഉമ്മൻ ചാണ്ടി ജനങ്ങൾക്കിടയിലായിരുന്നു.അടുത്ത തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി വീണ്ടും അധികാരത്തിലെത്തിയപ്പോൾ ആ സർക്കാരിന് ആരും അധികം ആയുസ് കൽപിച്ചില്ല. സർക്കാർ കാലാവധി പൂർത്തിയാക്കിയത് ഉമ്മൻ ചാണ്ടിയുടെ മിടുക്കുകൊണ്ടാണെന്നതിൽ സംശയമില്ല.

ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തും പാർട്ടിയിലെ ഭിന്നതകൾ പരിഹരിച്ചുമായിരുന്നു അഞ്ചു വർഷത്തെ ഈ യാത്ര. അവസാനനാളുകളിൽ പാർട്ടിക്കള്ളിലുണ്ടായ പ്രശ്നങ്ങളും സോളാർ പോലെയുള്ള ആരോപണങ്ങളുമായിരുന്നു ഏറെക്കുറെ ഉറപ്പായിരുന്നു തുടർഭരണം തട്ടിക്കളഞ്ഞത്.

ജനസന്പർക്കം

ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരിയെക്കുറിച്ചു പറയുന്പോൾ ജനസന്പർക്ക പരിപാടിയെ മറക്കാനാകില്ല. പതിനെട്ടും ഇരുപതും മണിക്കൂർ ഒരേ നിൽപ്പു നിന്നുകൊണ്ടു പതിനായിരക്കണക്കിന് ആളുകളുടെ പരാതികൾക്കു പരിഹാരം കണ്ട ഈ പരിപാടി ലോകം ശ്രദ്ധിച്ചു. അന്ന് അതിനെ പരിഹസിച്ചവർപോലും പിന്നീട് മറ്റു രൂപത്തിലായാലും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ നിർബന്ധിതമായത് ജനസന്പർക്ക പരിപാടിയുടെ സ്വാധീനത്തിനു തെളിവായി.

സാധാരണക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനു നിരവധിയായ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയപ്പോഴും സംസ്ഥാനത്തിന്‍റെ ഭാവിക്കു സുപ്രധാനമായ മെഗാപദ്ധതികൾക്കും ഉമ്മൻ ചാണ്ടി രൂപംനൽകുകയോ നടപ്പിലാക്കുകയോ ചെയ്തത് അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണത്തിന് ഉദാഹരണമാണ്.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്നു കൊച്ചിയിലൂടെ മെട്രോ ട്രെയിൻ ഓടുന്നുണ്ടെങ്കിൽ, കണ്ണൂരിൽ വിമാനമിറങ്ങുന്നുണ്ടെങ്കിൽ, വിഴിഞ്ഞത്ത് ലോകത്തിലെ വലിയ കപ്പലുകൾ അടുക്കുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ ഉമ്മൻ ചാണ്ടിയാണെന്നു സമ്മതിക്കേണ്ടി വരും.അസാധാരണമായ വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി.

ഭരണാധികാരിയായും സംഘാടകനായും ജനകീയനായ രാഷ്‌ട്രീയനേതാവായും സ്വന്തമായ വഴി വെട്ടിത്തെളിച്ചയാളാണ് അദ്ദേഹം. ആ വഴി തികച്ചും വ്യത്യസ്തമായിരുന്നു. ആ യാത്ര സാധാരണ പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളം ദുർഘടവുമായിരുന്നു.

ജീവിതസായാഹ്നത്തിൽ അദ്ദേഹത്തിനു മനസറിയാത്ത കാര്യങ്ങളിൽ ഒരുപാടു പഴി കേൾക്കേണ്ടി വന്നു. അത് അദ്ദേഹത്തെ തളർത്തിയോ എന്നറിയില്ല. സ്വന്തം നിരപരാധിത്വം തെളിയിക്കപ്പെടുന്നത് അദ്ദേഹത്തിനു കാണാൻ സാധിച്ചു.

എങ്കിലും കേരളരാഷ്‌ട്രീയവും കേരളീയസമൂഹവും ഉമ്മൻ ചാണ്ടിയോടു നീതി കാട്ടിയില്ല. അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തടിച്ചുകൂടിയ ജനലക്ഷങ്ങളുടെ വികാരപ്രകടനങ്ങൾ അതിനുള്ള പശ്ചാത്താപമായി വേണമെങ്കിൽ കാണാം.

പുതുപ്പള്ളി പള്ളിമുറ്റത്തെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ഈ മനുഷ്യൻ സത്യമായും നീതിമാനായിരുന്നു. ഇന്നു കേരളവും അതുതന്നെ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.