ഒന്നേയുള്ളൂ ഉമ്മൻ ചാണ്ടി
Thursday, July 18, 2024 3:39 AM IST
ആരവങ്ങൾക്കൊപ്പം ഒഴുകിനടന്ന്, ആൾക്കൂട്ടങ്ങൾ പകർന്നുനൽകിയ ഊർജമാവാഹിച്ചു ജനഹൃദയത്തിൽ ഇടംനേടിയ നേതാവിനെയാണ്, അതിലുപരി പച്ചമനുഷ്യനെയാണ് കേരളത്തിന് നഷ്ടപ്പെട്ടത്. ഉമ്മൻ ചാണ്ടിയെന്നാൽ രണ്ടില്ല, ഒന്നേയുള്ളൂ എന്നു കേരളത്തിനു ബോധ്യപ്പെട്ട ഒരു വർഷമാണ് കഴിഞ്ഞുപോയത്.

കോണ്‍ഗ്രസ് മുന്നോട്ടു വച്ച ഈ സോഷ്യൽ ഡെമോക്രാറ്റിക് മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ അഞ്ചു ദശാബ്ദങ്ങളിലെ അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ഇടപെടലുകൾ നിരീക്ഷിച്ചാൽ മനസിലാകും.

തെരഞ്ഞെടുപ്പു വിജയത്തിനും പരാജയത്തിനും അപ്പുറം ഒരു പൊതുപ്രവർത്തകനിൽനിന്നു ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനുള്ള ഉത്തരം കൂടിയാണ് ഉമ്മൻ ചാണ്ടിയുടെ സുതാര്യമായ ജീവിതവും മരണവും. എഴുപതുകൾ മുതൽതന്നെ ജനപക്ഷത്തു നിന്നുകൊണ്ടുള്ള ചില അനന്യമായ മാതൃകകൾ കേരളം മുന്നോട്ടുവച്ചിട്ടുണ്ട്.

അതിൽ കാലഹരണപ്പെടാത്ത ഒന്നുമാത്രമേയുള്ളൂ. ഉമ്മൻ ചാണ്ടി മുന്നോട്ടുവച്ച മാതൃക. സാധ്യതകളുടെയും വിട്ടുവീഴ്ചകളുടെയും ചാണക്യതന്ത്രങ്ങളുടെയും വിവിധ രാസക്കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന അധികാരരാഷ്‌ട്രീയത്തിന്‍റെ കയ്പ്പും ചവർപ്പുമുള്ള കഷായത്തിലേക്ക്, അനുകന്പയുടെയും മനുഷ്യസ്നേഹത്തിന്‍റെയും തേൻമധുരം കലർത്തി ചുറ്റുമുള്ളവർക്കെല്ലാം പകർന്നുനൽകുകയായിരുന്നു ഉമ്മൻ ചാണ്ടി.

അതുകൊണ്ടുതന്നെ ഉമ്മൻ ചാണ്ടിയോടൊപ്പം അന്യമായത് ഒരു രാഷ്‌ട്രീയസംസ്കാരം കൂടിയാണ്. പൈലറ്റ് വാഹനങ്ങളുടെ നീണ്ട നിരയില്ലാതെ കേരളത്തിലുടനീളം സഞ്ചരിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. ഹെലികോപ്റ്റർ അടക്കമുള്ളവയിൽ മുഖ്യമന്ത്രിമാരെ കാണുന്ന നമുക്ക് ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ കിടന്നുറങ്ങുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രം മനസിൽ വരും.


2004-06 കാലയളവിൽ അദ്ദേഹത്തിന്‍റെ മന്ത്രിസഭയിൽ അംഗമായിരിക്കാൻ ലഭിച്ച അവസരം ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരിയെ ആഴത്തിലറിയാനുള്ള ദിനങ്ങളായിരുന്നു. അദ്ദേഹം ആദ്യ തവണ മുഖ്യമന്ത്രിയായി മാസങ്ങൾക്കുള്ളിലാണ് സുനാമിയെന്ന അസാധാരണ ദുരന്തത്തെ കേരളത്തിന് നേരിടേണ്ടി വന്നത്.

അത്രയും ഭീകരമായ സാഹചര്യത്തെ അന്നുവരെ നേരിടേണ്ടി വന്ന പരിചയമില്ലാതിരുന്നിട്ടും ഒരു നിമിഷം പോലും പരിഭ്രമിക്കാതെ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് തകർന്നടിഞ്ഞുപോയ ജനതയെ നെഞ്ചോടുചേർത്ത് ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്നു മാതൃകകാട്ടിയ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് നേരിൽക്കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്.

ഞാൻ വഹിച്ചിരുന്ന ടൂറിസം, ദേവസ്വം വകുപ്പുകളിൽ പൂർണസ്വാതന്ത്ര്യവും നിർലോഭമായ പിന്തുണയും അദ്ദേഹം നൽകിയിരുന്നു. ആ നേതൃഗുണവും പരിചയസന്പത്തും കരുതലും ഇന്നും കേരളം ആവശ്യപ്പെടുന്ന കാലമാണിത്.

കെ.സി. വേണുഗോപാൽ എംപി (എഐസിസി ജനറൽ സെക്രട്ടറി)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.