ഓസിയുടെ ഓർമയ്ക്ക് ഒരാണ്ട്
Thursday, July 18, 2024 3:38 AM IST
കേരളീയ പൊതുസമൂഹത്തിനിടയിൽ ആഴത്തിൽ പതിഞ്ഞ പേരാണ് ഉമ്മൻ ചാണ്ടിയുടേത്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി അതിവേഗം ബഹുദൂരം സഞ്ചരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അവരുമായി എപ്പോഴും ഇഴുകിചേർന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളെല്ലാം. പാവപ്പെട്ടവർക്കും സാധാരണ പാർട്ടി പ്രവർത്തകർക്കും വളരെ വേഗത്തിൽ പ്രാപ്യമായിരുന്നു അദ്ദേഹത്തിന്‍റെ സാന്നിധ്യം. അവരുടെ ഏതു പ്രശ്നങ്ങൾക്കും അദ്ദേഹത്തിന് ഒരു പരിഹാരമുണ്ടായിരുന്നു.

ജനങ്ങളുമായി ഇത്രയധികം ഇടപഴകി പ്രവർത്തിക്കുകയും 24 മണിക്കൂറും അവർക്കുവേണ്ടി ജീവിക്കുകയും ചെയ്ത മറ്റൊരു നേതാവിനെ കാണുക പ്രയാസമാണ്.

പതിനെട്ടു വർഷക്കാലം ഞാനും ഉമ്മൻ ചാണ്ടിയും കൂടി കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തു. ഈ കാലത്ത് ഞങ്ങൾ തമ്മിൽ ഇണങ്ങിയിട്ടുണ്ട്, പിണങ്ങിയിട്ടുണ്ട്. പരിഭവം പറഞ്ഞിട്ടുണ്ട്, സന്തോഷിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഇഴപിരിയാത്ത വലിയൊരു സൗഹൃദവും ആഴത്തിലുള്ള വ്യക്തിബന്ധവും ഞങ്ങൾ തമ്മിലുണ്ടായിരുന്നു. അന്നത്തെ ആ രസതന്ത്രമാണ് കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയത്. ആൾക്കൂട്ടമായിരുന്നു അദ്ദേഹത്തിന്‍റെ ശക്തി.

ആൾക്കൂട്ടത്തിനിടയിൽ നിന്നുകൊണ്ടു മാത്രമേ അദ്ദേഹത്തിന് തീരുമാനങ്ങൾ എടുക്കാൻ കഴിയുമായിരുന്നുള്ളൂ. രഹസ്യം പറയാൻ പറ്റിയ ഇടം ആൾക്കൂട്ടത്തിനിടയിലാണെന്ന് അദ്ദേഹം പറയുമായിരുന്നു. പാർട്ടിയിലെയും ഭരണത്തിലെയും രഹസ്യസ്വഭാവമുള്ള പല സുപ്രധാന വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തതും തീരുമാനമെടുത്തതും ആൾക്കൂട്ടത്തിനു നടുവിലായിരുന്നു.


ലീഡർ കെ. കരുണാകരന്‍റെ പ്രായോഗിക ശൈലിയാണ് ഉമ്മൻ ചാണ്ടി പുലർത്തിയതെന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. കെ. കരുണാകരന്‍റെയും ഉമ്മൻ ചാണ്ടിയുടെയും മന്ത്രിസഭകളിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അപ്പോഴൊക്കെയും ഈ രണ്ടു നേതാക്കളുടെയും പ്രവർത്തനശൈലി വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി എന്ന നിലയിൽ മറ്റു മന്ത്രിമാർക്കു നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന അവസരത്തിലാണ് എനിക്കതു കൂടുതൽ ബോധ്യമായത്. സാധാരണ ജനങ്ങളോടും സാധാരണ പാർട്ടി പ്രവർത്തകരോടും ലീഡർ കാണിച്ച സ്നേഹവാത്സല്യങ്ങൾ എന്നും ഉമ്മൻ ചാണ്ടിയും കാണിച്ചിരുന്നു.

രമേശ് ചെന്നിത്തല (കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.