ഇപ്പോഴും എന്‍റെ കൂടെയുണ്ട്...
Thursday, July 18, 2024 2:02 AM IST
തോമസ് വർഗീസ്
ഒരു മഹാവൃക്ഷത്തിന്‍റെ തണലിൽ പതിറ്റാണ്ടുകളോളം ജീവിച്ച് ഒരു ദിനം ആ തണൽ നഷ്ടപ്പെട്ടപ്പോൾ മുന്നിൽ അന്ധകാരം മാത്രമായിരുന്നു. ജീവിതത്തിലെ കരുതലാണ് ഇല്ലാതായിപ്പോയത്. എന്നും എപ്പോഴും പുഞ്ചിരിക്കുന്ന കേരളീയരുടെ ഉമ്മൻ ചാണ്ടി, എന്‍റെ സ്വന്തം ‘കുഞ്ഞ്’ ഒരിക്കലും താൻ കാരണം മറ്റൊരാളുടെ മുഖത്ത് സങ്കടം ഉണ്ടാവരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. ജീവിതത്തിലുടനീളം അത് എല്ലാ മേഖലകളിലും പാലിക്കപ്പെട്ടു. എതിരാളികൾ ഒരു മനുഷ്യനു താങ്ങാവുന്നതിലും അപ്പുറം ആരോപണങ്ങൾ ഉന്നയിച്ച് ദ്രോഹിച്ചപ്പോഴും ബാവേ എനിക്കെതിരേയുള്ള ഈ ആരോപണങ്ങളൊന്നും കേരളജനത വിശ്വസിക്കില്ലെന്ന് പുഞ്ചിരിച്ചുകൊണ്ടു കുഞ്ഞ് പറയുമായിരുന്നു.

കേരളത്തിന്‍റെ ഉമ്മൻ ചാണ്ടിക്കു ഭാര്യ മറിയാമ്മ ഉമ്മൻ ‘ബാവ’യും മറിയാമ്മ ഉമ്മന് ഉമ്മൻ ചാണ്ടി ‘കുഞ്ഞു’മായിരുന്നു. ഉമ്മൻ ചാണ്ടിയുടെ വേർപാടിന്‍റെ ഒരാണ്ടു തികയുന്പോൾ ഉമ്മൻ ചാണ്ടിയെക്കുറിച്ചുള്ള ഓർമകൾ മറിയാമ്മ ഉമ്മൻ പങ്കുവയ്ക്കുന്നു.

ഉമ്മൻ ചാണ്ടിയില്ലാത്ത ഒരു വർഷം

അദ്ദേഹം പോയപ്പോഴാണ് ഉമ്മൻ ചാണ്ടിയില്ലാത്ത ഞാൻ എത്ര നിസഹായ ആണെന്നു ബോധ്യപ്പെട്ടത്. മുന്നിൽ അന്ധകാരം മാത്രമെന്ന തോന്നൽ. അത്താണിയാണ് നഷ്ടപ്പെട്ടതെന്നോർക്കുന്പോൾ വിതുന്പലടക്കാൻ കഴിഞ്ഞിരുന്നില്ല. ഭർത്താവെന്ന നിലയിൽ ഏറെ കരുതലായിരുന്നു തന്നിരുന്നത്. ചക്കരേ, തേനേ, പൊന്നേ എന്നൊന്നും പറയുന്ന ആളല്ല. എന്നാൽ കുടുംബമെന്നാൽ അദ്ദേഹത്തിന് എല്ലാമായിരുന്നു. എത്രമാത്രം ദേഷ്യപ്പെട്ടു സംസാരിച്ചാലും തിരിച്ച് ഒരു ചെറുപുഞ്ചിരിയായിരുന്നു സമ്മാനിക്കുക. ക്ഷമയുടെ പര്യായത്തിന് ഏറ്റവും നല്ല വാക്ക് ഉമ്മൻ ചാണ്ടി എന്നാകും.

ഉമ്മൻ ചാണ്ടിയുടെ വേർപാടിനെക്കുറിച്ച്...

തികഞ്ഞ ദൈവവിശ്വാസിയായതിനാൽ അദ്ദേഹം ഇപ്പോഴും എന്‍റെ കൂടെയുണ്ടെന്നാണു വിശ്വസിക്കുന്നത്. അദ്ദേഹത്തിന്‍റെ അദൃശ്യസാന്നിധ്യം നൽകുന്ന കരുത്താണ് ജീവിക്കാനുള്ള പ്രേരകശക്തി. ബാവേ എന്നുള്ള വിളി ഓർമയിൽ എപ്പോഴും കരുത്താകുന്നു. ആരെയും ഒന്നിനും സംശയിക്കാത്ത പ്രകൃതം. ഒരിക്കലും താൻ എന്ന ഭാവത്തോടെ പെരുമാറാൻ കഴിയുമായിരുന്നില്ല. വീട്ടിൽ ആരെങ്കിലും മറ്റൊരാളെക്കുറിച്ച് എന്തെങ്കിലും കുശുന്പ് പറഞ്ഞാൽ അപ്പോൾ ഇടപെടും. അങ്ങനെ പറയരുതേ എന്ന് പുഞ്ചിരിയോടെ ഉപദേശിക്കും.

ഔദ്യോഗിക തിരക്കിനിടയിൽ വളരെക്കുറച്ചു സമയം മാത്രം വീട്ടിൽ ചെലവഴിച്ചിരുന്ന മനുഷ്യൻ. സത്യം പറയാമല്ലോ, ഞങ്ങൾ തമ്മിൽ ഒരുമിച്ചു യാത്രകൾ പോലും അപൂർവമായിരുന്നു. ഈ തിരക്കുകൾക്കിടയിൽ മാസത്തിൽ ഒരു ഞായറാഴ്ച എങ്കിലും വീട്ടിൽ ചെലവഴിക്കരുതോ എന്നു ചോദിക്കുന്പോഴും ഒരു ചിരി മാത്രം മറുപടി. അപ്പോൾ ആറുമാസത്തിൽ ഒരു ഞായറാഴ്ചയെങ്കിലും വീട്ടിലിരിക്കണമെന്നു നിർബന്ധിച്ചു. പക്ഷേ, മറുപടി ആദ്യം ചോദിച്ചപ്പോൾ തന്ന അതേ പുഞ്ചിരി. സഹികെട്ട് വർഷത്തിൽ ഒരു ഞായറാഴ്ചയെങ്കിലും കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. മറുപടി പുഞ്ചിരി മാത്രം. അപ്പോൾ ദേഷ്യത്തിൽ കുഞ്ഞിനോട് എന്തൊക്കെയോ പറഞ്ഞു. എന്നാൽ, തിരിച്ച് അതേ പുഞ്ചിരി മാത്രം. എത്ര ദേഷ്യപ്പെട്ടാലും തിരിച്ചു ദേഷ്യപ്പെടാത്ത ഉമ്മൻ ചാണ്ടിയുടെ സ്വഭാവത്തിനു മുന്നിൽ കീഴടങ്ങുകയേ വഴിയുണ്ടായുള്ളൂ.

ആ ആഘാതത്തിൽനിന്നു പുറത്തേക്കു വന്നത്


ഉമ്മൻ ചാണ്ടിയുടെ വേർപാടിന്‍റെ‍ ആഘാതത്തിൽനിന്ന് ഇന്നും പൂർണമായും മോചിതരായിട്ടില്ല. യാഥാർഥ്യം ഉൾക്കൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. വേർപാടിനു ശേഷമുള്ള ആദ്യമാസങ്ങളിൽ ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. സാധാരണ ഒരു ഭാര്യ വിധവ ആകുന്നതു വല്ലാത്തൊരു ദുഃഖമാണ്. ഭർത്താവിന്‍റെ കുടുംബക്കാർ അകലും, ബന്ധുക്കൾ കുറയും, മക്കൾ പലവഴിക്ക് പോകും. എന്നാൽ, അതിൽനിന്നെല്ലാം ദൈവം എന്നെ കാത്തു. ജനങ്ങളും കോണ്‍ഗ്രസ് പാർട്ടിയും എന്നെ സ്നേഹത്തോടും സന്തോഷത്തോടുംകൂടി ചേർത്തുപിടിച്ചു. ഉമ്മൻ ചാണ്ടിയുടെ ഊർജം സാധാരണയിൽ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവർത്തകരായിരുന്നു. അവരെ ഉമ്മൻ ചാണ്ടി സ്നേഹിച്ചതിന്‍റെ ആയിരം മടങ്ങാണ് അവർ ഇപ്പോൾ തിരിച്ചുതരുന്നത്.

മരണത്തിനു ശേഷം അഞ്ചാറു മാസത്തോളം പ്രാർഥിക്കാൻ പോലും പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ മത്സരിക്കുന്പോൾ പോലും മാനസികമായി പൊരുത്തപ്പെട്ടിരുന്നില്ല. എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് വിവിധ ജില്ലകളിൽ മക്കളോടൊത്തു പ്രചാരണത്തിനു പോയപ്പോൾ പ്രവർത്തകരിൽനിന്നും പൊതുജനങ്ങളിൽനിന്നും ലഭിച്ച സ്നേഹവും കരുതലും വലിയ ഒരു ഊർജമായിരുന്നു. ഉമ്മൻ ചാണ്ടി അവർക്ക് ആരായിരുന്നു എന്ന് ഓരോ പ്രചാരണ സ്ഥലങ്ങളിൽ ചെന്നപ്പോഴും വ്യക്തമായി.

ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്തെ ആഗ്രഹം

രോഗമെല്ലാം ഭേദമായ ശേഷം ആന്‍റണിയെയും ഹസനെയും കെ.സി. ജോസഫിനെയും വി.എം. സുധീരനെയും വിളിച്ച് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞിരുന്നു. കൂടാതെ, എല്ലാവരുമായി ചേർന്ന് കന്യാകുമാരി മുതൽ കാസർഗോഡ് വരെ യാത്ര ചെയ്യണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. ജനങ്ങളെ കണ്ടുകൊണ്ടിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിക്ക് പകുതി ആശ്വാസമാകുമായിരുന്നു. രോഗം മൂർച്ഛിച്ച സമയത്ത് പുതുപ്പള്ളിയിലായിരുന്നെങ്കിൽ എന്ന് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചിട്ടുണ്ട്. അവസാന സമയങ്ങളിൽ ഏറെ ടെൻഷൻ ഉണ്ടായിരുന്നു. ബാവേ എനിക്ക് ഒത്തിരി വിഷമങ്ങൾ ഉണ്ട്. ബാവയോടു പറഞ്ഞാൽ അതു ബാവയ്ക്ക് താങ്ങാനാവില്ലെന്നു പറയാറുണ്ടായിരുന്നു.

നിസഹായത തോന്നിയ നിമിഷം

ജീവിതത്തിൽ ഏറ്റവുമധികം നിസഹായത തോന്നിയ നിമിഷം ഉമ്മൻ ചാണ്ടിക്കെതിരേ അടിസ്ഥാനമില്ലാത്ത ഒരു ആരോപണം ഒരു സ്ത്രീയുടെ ഭാഗത്തുനിന്നു വന്നപ്പോഴാണ്. ഒരു കുടുംബത്തിനും താങ്ങാവുന്ന തരത്തിലുള്ള ആരോപണങ്ങളായിരുന്നില്ല ഉന്നയിക്കപ്പെട്ടത്. 24 മണിക്കൂറും ജനങ്ങൾക്കൊപ്പം നില്ക്കുന്ന അദ്ദേഹത്തെക്കുറിച്ച് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചതു ചിലപ്പോൾ ലക്ഷ്യങ്ങൾ നേടിയെടുക്കാൻവേണ്ടിയായിരുന്നിരിക്കും. ആരോപണങ്ങൾ രൂക്ഷമായ സമയത്ത് ഒരിക്കൽ അദ്ദേഹത്തോട് നേരിട്ടു ചോദിച്ചു: കുഞ്ഞേ, വിവിധ മേഖലകളിൽ ഒത്തിരി സുഹൃത്തുക്കൾ ഉണ്ടല്ലോ? ഇത്തരം ആരോപണങ്ങൾക്കെതിരേ അവർക്കാർക്കെങ്കിലും പ്രതികരിച്ചുകൂടേ എന്ന്. എന്നാൽ അപ്പോൾ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നു പ്രതികരണങ്ങൾ ഒന്നുമുണ്ടായില്ല. ഇപ്പോൾ തോന്നുന്നു അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന്. കാരണം ഉമ്മൻ ചാണ്ടിയെ ഓരോ മലയാളിക്കും അറിയാം. മറ്റൊരാളുടെ സാക്ഷ്യപത്രം അതിനു വേണ്ടാത്തതുകൊണ്ടാവും അന്ന് അദ്ദേഹം പ്രതികരിക്കാതിരുന്നതെന്ന് ഇന്നു തോന്നുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.