പരിഹാരം ലളിതം; നിയമം നിയതമെങ്കിൽ
Wednesday, July 17, 2024 12:21 AM IST
പ്രഫ. പ്രസാദ് പോൾ
നമ്മുടെ നാട്ടിൽ മാലിന്യങ്ങളെ ജൈവം, അജൈവം, പ്ലാസ്റ്റിക്, ലോഹങ്ങൾ എന്നിങ്ങനെയൊക്കെ തരംതിരിച്ചുള്ള സംസ്കരണം ഇല്ലെന്നു തന്നെയല്ല, സംസ്കരണംപോലുമില്ലെന്നാണ് കേരളത്തിലെ സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

മാലിന്യങ്ങൾ തരംതിരിക്കാതെ ഒന്നായി ഒരിടത്ത് അനേകം നാൾ കൂട്ടിയിട്ടാൽ അതിന്‍റെ ഘനം കൂടുന്നതനുസരിച്ച് അടിഭാഗത്തുള്ളവയ്ക്ക് ഓക്സിജൻ ലഭ്യമാകാതെ വരികയും; തത്ഫലമായി അവിടെ ഓക്സിജന്‍റെ അഭാവത്തിലുള്ള വായുരഹിത വിഘടനം സംഭവിക്കുകയും ചെയ്യും. തത്ഫലമായി മാരകമായ പല രാസസംയുക്തങ്ങൾ ഉണ്ടാവുകയും അതെല്ലാം അന്തരീക്ഷത്തിലേക്കും ജലം, മണ്ണ് എന്നിങ്ങനെ സകലയിടങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും.

അത്തരത്തിലുണ്ടാവുന്ന രാസസംയുക്തങ്ങളിൽ ഏറ്റവും അപകടകാരികളാണ് ഡയോക്സിനുകൾ, ഫ്യുറാനുകൾ, പോളിക്ലോറിനേറ്റഡ് ബൈഫിനൈലുകൾ എന്നിയൊക്കെ. അവയെ മൊത്തത്തിൽ സ്ഥിരമായ ജൈവമലിനീകരണം (persistent organic pollutants -POP) എന്ന പേരിൽ വിളിക്കാൻ കാരണം, അവയെല്ലാം നശിക്കാത്തവയാണ് എന്നതുകൊണ്ടാണ്.

എന്തൊക്കെ ആരോഗ്യപ്രശ്നങ്ങളാണ് അവയുണ്ടാക്കുക എന്നതിന് കൃത‍്യമായ ഉത്തരം പറയുക എളുപ്പമല്ല. കാരണം, മനുഷ്യശരീരത്തിലെ ഏതാണ്ട് സകല വ്യവസ്ഥകളെയും തകിടം മറിക്കുന്ന പല പ്രശ്നങ്ങളും അവയുണ്ടാക്കും. ചുരുങ്ങിയ അളവിൽ, ചുരുങ്ങിയ കാലഘട്ടത്തേക്കാണെങ്കിൽപോലും കണ്ണെരിച്ചിൽ, ത്വക്കിൽ കുമിളകൾ, കറുത്ത പാടുകൾ, കരളിന്‍റെ പ്രവർത്തന തകരാർ, ശ്വസനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ ഉദാഹരണം. കൂടിയ അളവിൽ, കൂടുതൽ കാലഘട്ടത്തേക്ക് അവ ആഗിരണം ചെയ്താൽ നമ്മുടെ പ്രതിരോധശേഷിതന്നെ ദുർബലമാകും. ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകും. അന്തസ്രാവ ഗ്രന്ഥി വ്യവസ്ഥകൾ തകരാറിലാവുകയും പ്രത്യുത്പാദന വ്യവസ്ഥയെ ബാധിച്ച് വന്ധ്യതയ്ക്കു കാരണമാകുകയും ജനിതക വൈകല്യങ്ങൾവരെ ഉണ്ടാക്കുകയും ചെയ്യും. കാൻസറിനുവരെ ഇത്തരം മാലിന്യങ്ങൾ കരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

മോചനമാർഗം

ധാർമികത, സദാചാരം, സംസ്കാരം എന്നിവ സംബന്ധിച്ച് ചെറുപ്പത്തിലേ മനസിലാക്കിക്കൊടുക്കുന്ന അതേ ഗൗരവത്തോടെതന്നെ മാലിന്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പഠിപ്പിക്കേണ്ടിയിരിക്കുന്നു. മനുഷ്യന് ചെയ്യാവുന്ന ദുഷ്കർമങ്ങളിൽ ഏറ്റവും ദോഷകരമായ ഒന്നാണ് തോന്നിയിടത്തെല്ലാം അലംഭാവത്തോടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് എന്ന് മനസിലാക്കുകയും നമ്മുടെ കുട്ടികളെ അതു പഠിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ, ഇന്നുവരെ നമുക്കില്ലാതിരുന്ന ഒരു മാലിന്യസംസ്കാരം സൃഷ്ടിച്ചു പരിപാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുട്ടികൾക്ക് പ്രൈമറി ക്ലാസുകൾ മുതൽ ഒരു പ്രധാന വിഷയമായി മാലിന്യങ്ങൾ ഉണ്ടാക്കാവുന്ന പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മാലിന്യങ്ങൾ സംസ്കരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അതീവ ഗൗരവത്തോടെ പഠിപ്പിക്കണം. മുതിർന്നവർക്കു വേണ്ടവിധത്തിലുള്ള ബോധവത്കരണം നടത്തിയ ശേഷം മാലിന്യം അലക്ഷ്യമായി പൊതു ഇടങ്ങളിലോ ജലസ്രോതസുകളിലോ സ്വന്തം പരിസരത്തോ വലിച്ചെറിഞ്ഞാൽ ഭാരിച്ച പിഴ ഈടാക്കാനുള്ള വ്യവസ്ഥയും അത് മുഖം നോക്കാതെ നടപ്പാക്കാനുള്ള ആർജവവും തദ്ദേശ സ്വയംഭരണ വകുപ്പുകൾ കാട്ടണം.

തങ്ങളുടെ ചുറ്റുവട്ടത്തെ ആരുംതന്നെ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നില്ലെന്ന് ആ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഉറപ്പാക്കാനുള്ള സംവിധാനവും മൊബൈൽ ഫോണിൽ അത്തരത്തിലുള്ള പ്രവൃത്തികളുടെ ഫോട്ടോ, വീഡിയോകൾ എടുത്ത് അയച്ചുകൊടുത്താൽ തെറ്റു ചെയ്തയാൾക്ക് ശിക്ഷയുണ്ടാവുമെന്ന സ്ഥിതിയും നിർബന്ധമായും ഉറപ്പുവരുത്തണം.

മാലിന്യം ഒഴിവാക്കൽ


ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും മാലിന്യങ്ങളെ ജൈവം, പ്ലാസ്റ്റിക്, ലോഹം, രാസ, ഇലക്ട്രോണിക് എന്നിങ്ങനെ തരംതിരിക്കലാണ്. അത് വീടുകളിൽ നിർബന്ധമായും ചെയ്യാൻ നിയമം മൂലം നിഷ്കർഷിക്കണം. രണ്ടാമതായി, വീടുകളിലെ ജൈവമാലിന്യം വീടുകളിൽതന്നെ സംസ്കരിക്കാനുതകുന്ന തരത്തിലുള്ള കമ്പോസ്റ്റിംഗ് സംവിധാനങ്ങൾ ഉണ്ടെന്നും അവ ഉപയോഗിക്കുന്നുണ്ടെന്നും തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.

അല്ലെങ്കിൽ വാർഡ് തലത്തിൽ ഒരോ കമ്പോസ്റ്റിങ് കേന്ദ്രങ്ങൾ ഉണ്ടാക്കുകയും അതിലേക്ക് ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ജൈവമാലിന്യങ്ങൾ ശേഖരിച്ചെത്തിക്കാനുള്ള സംവിധാനം ഉറപ്പാക്കുകയും വേണം. അതുവഴി ലഭ്യമാകുന്ന കമ്പോസ്റ്റ് നല്ലൊരു വരുമാനമാർഗവും കൂടിയാണ്. സാധിക്കുമെങ്കിൽ ഇത് ഏതെങ്കിലും പ്രൈവറ്റ് ഏജൻസികളെ ഏൽപ്പിക്കാവുന്നതുമാണ്.

മൂന്നാമതായി എല്ലാ വാർഡിലും കൃത്യമായ ദൂരത്തിൽ ഇടവിട്ട് പ്ലാസ്റ്റിക്, ലോഹ മാലിന്യങ്ങൾ ശേഖരിക്കാനായി വലിയ ബിന്നുകൾ സ്ഥാപിച്ച്, അവ നിറയുമ്പോൾ എടുത്ത് പുനഃചംക്രമണത്തിനും പുനരുപയോഗത്തിനുമായി നൽകുകയും വേണം. ഓരോ വീട്ടിലെയും പ്ലാസ്റ്റിക്, ലോഹ മാലിന്യങ്ങൾ വീട്ടുകാർ തന്നെ വൃത്തിയാക്കി അതത് ബിന്നുകളിൽ സൂക്ഷിക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുശാസിക്കുക. അവ സിസിടിവിയിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കുക.

നാലാമതായി, രാസമാലിന്യങ്ങൾ (പെയിന്‍റ്, പെയിന്‍റ് ടിന്നറുകൾ, കീടനാശിനികൾ, മറ്റു രാസവസ്തുക്കൾ തുടങ്ങിയവ), ഇലക്‌ട്രോണിക് മാലിന്യങ്ങൾ തുടങ്ങിയവ ശേഖരിക്കാനായി ഒരു പ്രത്യേക സ്ഥലം ഓരോ വാർഡിലും നിശ്ചയിച്ച് കൃത്യമായ ഇടവേളകളിൽ അനുയോജ‍്യമായ രീതിയിൽ കൈകാര്യം ചെയ്യാൻ കെല്പുള്ള കേന്ദ്രീകൃത ഏജൻസികളെ ഏൽപ്പിക്കുക.

അഞ്ചാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായത്: കച്ചവടസ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവയിൽനിന്നുള്ള മാലിന്യങ്ങൾ തരംതിരിച്ചു സൂക്ഷിക്കാനും അവയെ അവിടെനിന്ന് ഓരോ തരത്തിലുള്ളതും അതതിനു യോജിച്ച രീതിയിൽ സംസ്കരിക്കുന്ന പ്രസ്ഥാനങ്ങളിൽ എത്തിക്കാനായി ആവശ്യമുള്ള ഫീസ് ഈടാക്കുക.

വർഷാവർഷം ലൈസൻസ് പുതുക്കുമ്പോൾ ഇതിന് വേണ്ടിവരുന്ന ഫീസുകൂടി അടച്ചാലേ ലൈസൻസ് തുടർന്ന് ലഭിക്കുകയുള്ളൂ എന്ന നിയമം ഉണ്ടാക്കുക. അവർക്ക് ആവശ്യമായ ബോധവത്കരണ ക്ലാസുകൾ നടത്തുക.

വാർഡ് മെംബർമാർ, കൗൺസിലർമാർ എന്നിവർ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സ്ഥലങ്ങളിൽ എവിടെയെങ്കിലും മാലിന്യങ്ങൾ കണ്ടാൽ ഉടനെ അതിന്‍റെ ഉറവിടത്തെപ്പറ്റി ഗൗരവവും ത്വരിതവുമായ അന്വേഷണം നടത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമായി കണക്കാക്കുക.

എല്ലാറ്റിനുമുപരി, മാലിന്യം മനുഷ്യരാശിയുടെ ഭാവിക്കും പരിസ്ഥിതിക്കും സാരമായ അപകടമാണെന്ന തിരിച്ചറിവ് ഉണ്ടാക്കാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും വേണ്ട നിയമ സംവിധാനങ്ങളും, അവ മുഖം നോക്കാതെ നടപ്പിലാക്കാനുള്ള ആർജവവും ഭരണനേതൃത്വത്തിനും പൗരന്മാർക്കും ഉണ്ടാക്കിയെടുക്കുക. ചുറ്റുപാടുകളിലെ മാലിന്യമാണ് വിദേശികൾ ഒരു നാട്ടിലെ മനുഷ്യരുടെ സംസ്കാരത്തെ അളക്കാനായി ഉപയോഗിക്കുന്ന അളവുകോൽ എന്ന് മനസിലാക്കുക.

ഇച്ഛാശക്തിയുണ്ടെങ്കിൽ നിഷ്പ്രയാസം നടപ്പിലാക്കാവുന്ന മേൽസൂചിപ്പിച്ച കാര്യങ്ങൾ ചെയ്താൽ മാത്രം മതി നമ്മുടെ നാട് സംസ്കാരസമ്പന്നരായ മനുഷ്യർ താമസിക്കുന്ന ഇടമാണെന്ന ബഹുമതി ലഭിക്കാൻ. നമ്മുടെ അനന്തര തലമുറകൾക്ക് ആരോഗ്യത്തോടെ ജീവിക്കാൻ. അതിനുള്ള തിരിച്ചറിവ് സകലർക്കും ഉണ്ടാകട്ടെ.

(പരിസ്ഥിതി ഗവേഷകനും റിട്ട. കെമിസ്ട്രി പ്രഫസറുമാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.