പാന്പിനു മുന്നിൽ പതറരുത്!
Tuesday, July 16, 2024 12:13 AM IST
റെനി ആർ. പിള്ള
ഇന്നു ലോക പാന്പു ദിനാചരണം>

വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന സ്ഥിതി ഇന്നു കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണല്ലോ. വനത്തിനോടു ചേർന്നും അല്ലാതെയുമൊക്കെ കാട്ടുപന്നി, ആന, പുള്ളിപ്പുലി, കടുവ തുടങ്ങിയ മൃഗങ്ങളിറങ്ങുന്നതും വിപത്തുകളുണ്ടാകുന്നതും നിരന്തരം വാർത്തകളാണ്. എന്നാൽ, ഇതിനിടയിൽ അധികം ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒരു വില്ലനുണ്ട്. പാമ്പുകളാണവ.

പാന്പുകളുടെ വാസം

വലിയ മൃഗങ്ങൾക്കു വിശാലമായ, തുടർച്ചയുള്ള കാടുകൾ നിലനിൽപ്പിന് ആവശ്യമായി വരുമ്പോൾ പാമ്പുകൾക്കു പറമ്പിലെ മാളങ്ങളോ മതിലിലെ വിടവോ പാറക്കൂട്ടങ്ങളിലെ വിള്ളലോ കൽക്കൂനകളിലെ തണുപ്പോ ഒക്കെ മതിയാകും. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതു വഴിയും പറമ്പിലും മറ്റും പണിയെടുക്കുമ്പോൾ കൈയുറകളും ബൂട്സുമൊക്കെ ധരിക്കുന്നതു വഴിയും പാന്പുകടിയേൽക്കുന്നത് ഒരു പരിധിവരെ ഒഴിവാക്കാം. രാത്രികാലങ്ങളിലെ സഞ്ചാരങ്ങളിൽ പുലർത്തേണ്ട സൂക്ഷ്മതയും ഇതിനോടു ചേർത്തുവായിക്കാം.

എങ്കിലും പാമ്പു കടിയേറ്റാൽ പലരും വെപ്രാളപ്പെടുന്നതു സ്വാഭാവികമാണ്. എന്നാൽ, നിലവിലെ നിയമങ്ങൾ പ്രകാരം പാമ്പിനെ കണ്ടെത്തി കൊല്ലുന്നതു പരിഹാരമല്ലെന്നു മാത്രമല്ല, കുറ്റകരവുമാണ്. ഭക്ഷ്യശൃംഖലയിൽ പാമ്പിന്‍റെ സ്ഥാനവും അവ ഭക്ഷണമാക്കുന്ന എലികളുടെ എണ്ണവും അതുവഴി നമ്മുടെ കൃഷിക്കുണ്ടാകുന്ന നേട്ടവുമൊന്നും പാമ്പുകടിയേറ്റ് തളർന്നവശരായ ആളോടു പറയേണ്ടതല്ല; പക്ഷേ, സമൂഹം അറിയേണ്ടതാണ്.

കൃഷി സംരക്ഷിക്കുന്നതിനൊപ്പം, പ്ലേഗു പോലെ പല സാംക്രമിക രോഗങ്ങൾ ഒഴിവാക്കുന്നതിലും പാമ്പുകൾ പ്രധാനികളാണ്. കാൻസർ പ്രതിരോധവും ചികിത്സയുമുൾപ്പെടെയുള്ള പല മെഡിക്കൽ ഗവേഷണങ്ങളിലും പാമ്പിൻവിഷം ഒരു പ്രധാന ഘടകമാണ്. കൂടാതെ പാമ്പിൻമുട്ടയും പാമ്പുകളുമൊക്കെ മറ്റ് പല ജീവികളുടെയും ഭക്ഷണവുമാണ്. ചുരുക്കത്തിൽ അവരും ഭൂമിയുടെ അവകാശികളാണ്.

പാമ്പുകടിയേറ്റാൽ

പാമ്പുകടിയേറ്റെന്ന് ഉറപ്പായാൽ ഏതിനം പാന്പാണെന്നു മനസിലാക്കുന്നതിൽ തെറ്റില്ല. പക്ഷേ, അതിനായി സമയം ചെലവഴിച്ചു കടിയേറ്റയാൾക്കു ചികിത്സ വൈകാൻ പാടില്ല. ഏറ്റവും അടുത്ത പാന്പിൻവിഷത്തിനു ചികിത്സ ലഭ്യമായ ആശുപത്രിയിൽ എത്രയും വേഗം എത്തിക്കണം. ചികിത്സയെന്നോ പരിഹാരമെന്നോ പറഞ്ഞുകേൾക്കുന്ന ഒരു നാട്ടുവൈദ്യവും പാമ്പുകടിയുടെ കാര്യത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ അങ്ങനെയുള്ള ഘട്ടങ്ങളിൽ മരണം സംഭവിക്കാത്തതിന് ഒരൊറ്റ കാരണമേയുള്ളൂ. കടിച്ചത് ഏതെങ്കിലും വിഷമില്ലാത്ത പാമ്പാകാം. അല്ലെങ്കിൽ കടിയിലൂടെ മതിയായ അളവിൽ വിഷം ശരീരത്തിൽ കടന്നിട്ടില്ലാത്തതുമാകാം.

പാമ്പുകടിയേൽക്കുമ്പോഴും എന്തിന് പറമ്പിലോ പൊതുയിടങ്ങളിലോ ഒക്കെ വെറുതെ കാണുമ്പോൾ പോലും ഭീതിയോടെയും വെറുപ്പോടെയും പാമ്പുകളെ തല്ലിക്കൊല്ലാറായിരുന്നു മുൻകാലങ്ങളിലെ പതിവ്. ആനയ്ക്കും കടുവയ്ക്കുമൊപ്പം സംരക്ഷണ പ്രാധാന്യമുള്ളവയാണ് മൂർഖനും രാജവെമ്പാലയും പെരുമ്പാമ്പുമൊക്കെ.

പലപ്പോഴും കേൾവികേട്ട പാമ്പുപിടിത്തക്കാരുടെ ഇടപെടൽ മൂലം വളരെയധികം പാമ്പുകളെ പിടികൂടി രക്ഷിക്കാനും ജനവാസമില്ലാത്ത സുരക്ഷിതസ്ഥലങ്ങളിൽ തുറന്നുവിടാനും സാധിച്ചിട്ടുമുണ്ട്. ചിലപ്പോഴൊക്കെ ഇവരിൽ ചിലർ കൈവിട്ട കളിയിലൂടെ അപകടവും വിളിച്ചുവരുത്തിയിട്ടുണ്ട്.


പേടിക്കേണ്ടത് നാലു പേരെ



കേരളത്തിലാകെയുള്ള ഏതാണ്ട് നൂറിനം പാമ്പുകളിൽ നാലിനത്തിനു മാത്രമേ ഭയപ്പെടേണ്ടത്ര വിഷമുള്ളൂ. മൂർഖൻ(Cobra), രാജവെമ്പാല (King Cobra), വെള്ളിക്കെട്ടൻ/ശംഖുവരയൻ (Krait), അണലി (Russell’s Viper) എന്നീ ഇനങ്ങളാണ് നമ്മുടെ നാട്ടിലെ ശരിക്കുള്ള വിഷപ്പാന്പുകൾ. ഇതിൽത്തന്നെ രാജവെമ്പാല വന്യആവാസ മേഖലകളിലാണ് സാധാരണ കണ്ടുവരുന്നത്. ഈ വിഷപ്പാമ്പുകളെ കൃത്യമായി തിരിച്ചറിയാനായാൽ ഇതുമായി ബന്ധപ്പെട്ട പല പ്രശനങ്ങളും ഒഴിവാക്കാനോ ലഘൂകരിക്കാനോ സാധിക്കും.

പാമ്പുകളെക്കുറിച്ച് അവബോധമുണ്ടാക്കാനും പാമ്പുകടി മൂലമുള്ള അപകടങ്ങൾ കുറയ്ക്കാനും പാമ്പുകളെ ശാസ്ത്രീയമായും അപകടരഹിതമായും പിടികൂടി സ്വാഭാവിക ആവാസവ്യവസ്ഥയിൽ തുറന്നുവിട്ടു രക്ഷിക്കുന്നതിനുമായാണ് വനം വകുപ്പ് പാമ്പുപിടിത്തത്തിന് 2020 ഒാഗസ്റ്റിൽ പരിശീലനം നൽകിയത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവരെ അംഗീകൃത പാന്പ് രക്ഷാപ്രവർത്തകർ (Certified Snake Rescuers) ആയി അംഗീകരിച്ചു.

2020ൽ SARPA (Snake Awareness Rescue & Protection App) എന്ന ആപ്പിനു രൂപംനൽകി. ഓരോ ജില്ലയിലെയും അംഗീകൃത പാന്പു പിടിത്തക്കാരെക്കുറിച്ചുള്ള വിവരങ്ങളും പാമ്പിനങ്ങളെ തിരിച്ചറിയാനുള്ള സൂചനകളും ചികിത്സ ലഭ്യമായ ആശുപത്രികളെ സംബന്ധിച്ച വിവരങ്ങളുമൊക്കെ ഗൂഗിൾ പ്ലേ സ്റ്റോറിലുള്ള ഈ ആപ്പിൽ ലഭ്യമാണ്.

ഇതുവരെ 34,727 പേർ സർപ്പ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 732 അംഗീകൃത രക്ഷാപ്രവർത്തകർ സർപ്പ ടീം ആയി പ്രവർത്തിക്കുന്നുണ്ട്. പാമ്പുകളുടെ പ്രാധാന്യം മനസിലാക്കി, പൂർണമായ സന്നദ്ധസേവനമാണ് ഇവർ സമൂഹത്തിനു നൽകുന്നത്.

എന്നാൽ, ഇപ്പോഴും ഇങ്ങനെയൊരു ആപ്പിനെക്കുറിച്ചോ പാമ്പുകടിയേറ്റാൽ തുടർപരിചരണം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചോ കൂടുതലറിയാത്തവർ ധാരാളമുണ്ട്. സർപ്പ ആപ്പ് പ്രയോജനപ്പെടുത്താൻ ലോക പാമ്പു ദിനാചരണം ഒരു പ്രേരണയാവട്ടെ.


പാമ്പുകടിയേറ്റാൽ…ചെയ്യേണ്ടത്/ചെയ്യാൻ പാടില്ലാത്തത്

1. വെപ്രാളപ്പെടാതെ ശാന്തരായിരിക്കുക. അംഗീകൃത റെസ്ക്യുവർമാർ അല്ലാത്തവർ പാമ്പുകളെ പിടികൂടരുത്.

2. കടിയേറ്റ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ചു കഴുകുക. മുറിഭാഗം കെട്ടുകയോ മുറിക്കുകയോ ചെയ്യരുത്.

3. ആയാസരഹിതമായ നിലയിൽ കിടക്കുകയോ ഇരിക്കുകയോ ചെയ്യുക. മുറിവേറ്റ ഭാഗത്തുനിന്നു വിഷം വലിച്ചുകുടിക്കാൻ ശ്രമിക്കരുത്.

4. ശരീരത്തിൽനിന്ന് ഇറുകിച്ചേർന്ന ബെൽറ്റ്, വാച്ച്, മോതിരം തുടങ്ങിയവ ഊരിമാറ്റുക. മുറിഭാഗത്ത് ഐസ് വയ്ക്കുകയോ വെള്ളത്തിൽ മുക്കിവയ്ക്കുകയോ അരുത്.

5. മുറിവ് വൃത്തിയായി മൂടിക്കെട്ടുക. വേദനസംഹാരികൾ കഴിക്കരുത്.

6. കടിച്ച പാമ്പിന്‍റെ ഇനം തിരിച്ചറിയാൻ കഴിയുമെങ്കിൽ ഒരു ഫോട്ടോ എടുക്കുക. നാട്ടുചികിത്സയ്ക്കു മുതിരരുത്. ലക്ഷണങ്ങൾക്കായി കാത്തിരിക്കാതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി ചികിത്സ തേടുക.

വിവരങ്ങൾക്കു കടപ്പാട്: സർപ്പ. (കേരള വനംവകുപ്പ്
വൈൽഡ് ലൈഫ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.