ധന്യനായ മാർ ഈവാനിയോസ്
Monday, July 15, 2024 12:19 AM IST
ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് (സിബിസിഐ സഭൈക്യ സംവാദ കമ
നിത്യപ്രകാശവും നീതിസൂര്യനുമായ ക്രിസ്തുവിന്‍റെ രക്ഷാകര സഭാ സംവിധാനത്തിൽ സർവരും ഒരുമയോടെ വ്യാപരിക്കണമെന്ന ഏക ലക്ഷ്യത്തോടെ, മലങ്കരയിൽ കർമനിരതനായി എരിഞ്ഞുനിന്ന സൂര്യതേജസാണ് ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് പിതാവ്. മാവേലിക്കര മേടയിൽ, പണിക്കർ വീടിന്‍റെ കുലീനമായ കുടുംബ പശ്ചാത്തലവും പുത്തൻകൂർ സമുദായത്തിന്‍റെ സമ്പന്നമായ സഭാ പാരമ്പര്യവും അനിതര സാധാരണമായ വ്യക്തിപ്രാഭവവും ദൈവദാസനെ വ്യത്യസ്തനാക്കി.

മാവേലിക്കര സിഎംഎസ് സ്കൂൾ വിദ്യാർഥി, കോട്ടയം പഴയ സെമിനാരി വിദ്യാർഥി, എംഡി സെമിനാരി പ്രിൻസിപ്പൽ, സെറാമ്പുർ കോളജ് പ്രഫസർ, പെരുനാട് മുണ്ടൻമലയിലെ ആബോ ഗീവർഗീസ്, ബഥനി മെത്രാൻ, തിരുവനന്തപുരം ആർച്ച്ബിഷപ്, വിദ്യാഭ്യാസ വിചക്ഷണൻ, നവോത്ഥാന നായകൻ, പാർശ്വവത്കരിക്കപ്പെട്ടവരെ നെഞ്ചോടു ചേർത്തു നിർത്തിയ ഹൃദയാലുവായ മഹാചാര്യൻ തുടങ്ങിയ വ്യത്യസ്തങ്ങളായ കർമമണ്ഡലങ്ങളിൽ ശോഭിച്ചപ്പോഴും അഗാധമായ ആധ്യാത്മികത പിതാവിന്‍റെ ജീവിതത്തെ പ്രകാശപൂരിതമാക്കി.

സത്യാന്വേഷിയായിരുന്ന പിതാവ്, പുസ്തകങ്ങളിലും സഹപ്രവർത്തകരിലും കണ്ടുമുട്ടിയവരിലും മഹാമുനികളിലും സത്യത്തെ കണ്ടെത്താനും കണ്ടുമുട്ടിയ സത്യത്തിന്‍റെ സ്ഥിരീകരണം ദിവ്യകാരുണ്യ സന്നിധിയിൽ നടത്താനും ശ്രദ്ധിച്ചു. കണ്ടെത്തിയ സത്യം സ്വായത്തമാക്കാൻ ജീവിതപദവികളും ഭദ്രതയും സ്വാധീനങ്ങളും സംവിധാനങ്ങളും പിതാവ് ധീരതയോടെ ത്യജിച്ചു. നിഷ്കാമിയായ സന്യാസിയായി, സത്യത്തിന്‍റെ ദാസനും വാഹകനുമായി ശൂന്യവത്കരണത്തിന്‍റെ പാത പിതാവ് സ്വയം സ്വീകരിച്ചു.

പ്രകൃതിയോടിണങ്ങിയ താപസജീവിതം

ആത്മത്യാഗത്തെ ആധ്യാത്മികതയുടെ അന്തർധാരയാക്കിയ പിതാവ് ആർഷഭാരത ആധ്യാത്മികതയ്ക്കു ക്രൈസ്തവഭാഷ്യം നൽകി. ആർഷഭാരത തനിമയിൽ സന്യാസ ആശ്രമം, സന്യാസ ധർമം, സന്യാസ ജീവിതരീതി എന്നിവ ഉൾകൊണ്ട പിതാവ്, കാവിവസ്ത്രം ധരിക്കുകയും മൺപാത്രത്തിൽ സസ്യാഹാരം കഴിക്കുകയും കഴുത്തിൽ തടിക്കുരിശു വഹിച്ച് നിഷ്പാദുകനായി സഞ്ചരിക്കുകയും ചെയ്തു. മൺകുടിലിൽ താമസിച്ച് പ്രകൃതിയോട് ഇണങ്ങി താപസജീവിതം നയിച്ച ആബോ ഗീവർഗീസ് ഗിരിപ്രഭാഷണ ചൈതന്യം സ്വജീവിതത്തിലൂടെ പ്രാവർത്തികമാക്കി. ബഥനി മലയിലെ മൺകുടിലിൽ അഗാധമായ മനനത്തിലൂടെ തിരുവചനത്തിന്‍റെ സമ്പന്നത പിതാവ് തന്‍റെ ജീവിതത്തിൽ ആവാഹിച്ചു.

ഭാരത തത്വ ദർശനങ്ങളുടെ അന്തഃസത്ത പഠിക്കുകയും ടാഗോറിന്‍റെ വിശ്വഭാരതിയും ഗാന്ധിജിയുടെ സബർമതിയും സന്ദർശിക്കുകയും ചെയ്തു. ആത്മശരീരങ്ങളെ ഉൾക്കൊള്ളുന്നതും ദൈവിക അടിത്തറയുള്ളതും മനുഷ്യരുടെ സമഗ്ര വിമോചനം ലക്ഷ്യം വയ്ക്കുന്നതുമായ വിദ്യാഭ്യാസദർശനം പിതാവ് മുന്നിൽകണ്ടു. ക്രൈസ്തവമൂല്യങ്ങളിൽ അടിയുറച്ചതും സമൂഹത്തിന്‍റെ നവോത്ഥാനത്തിന് ചാലകമാകുന്നതുമായ വിദ്യാഭ്യാസം തന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പകർന്നുനൽകാൻ പിതാവ് ശ്രദ്ധിച്ചു.

വിദ്യാഭ്യാസ ശുശ്രൂഷ

പുത്തൻകൂർ സമുദായത്തിന്‍റെ വികസനത്തിനും മുൻപോട്ടുള്ള കുതിപ്പിനും സമഗ്രവും കാലോചിതവുമായ ഉന്നത വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് പിതാവ് തിരിച്ചറിഞ്ഞു. സെറാമ്പുർ, ബാരിസോൾ എന്നിവിടങ്ങളിലേക്ക് പുത്തൻകൂർ സമുദായത്തിലെ യുവതീയുവാക്കളെ അയച്ച് ഉന്നത വിദ്യാഭ്യാസം നൽകി. സമൂഹത്തിന്‍റെ ഉന്നത ശ്രേണിയിലേക്ക് അവർ എത്തുകയും സമുദായത്തിന്‍റെ പരിഷ്കർത്താക്കളായി മാറുകയും ചെയ്തു. അവികസിത മേഖലകളിൽ ലാഭനഷ്ടക്കണക്കുകൾ നോക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുകയും പാർശ്വവത്കരിക്കപ്പെട്ട അനേകർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുകയും ചെയ്തു.


പുരാതന ഭാഷകളായ സുറിയാനി, ഹിബ്രു എന്നിവ പഠിക്കുവാനും, ക്രൈസ്തവസംസ്കാരത്തിൽ അവ നൽകുന്ന വലിയ പങ്ക് ഭാരതത്തിലെ പൊതുസമൂഹത്തെ ധരിപ്പിക്കാനും ശ്രദ്ധിച്ചു. വിദ്യാഭ്യാസ അവകാശങ്ങൾ നേടിയെടുക്കാനും ന്യൂനപക്ഷ അവകാശങ്ങൾ വെല്ലുവിളിക്കുന്നവരെ ചെറുക്കാനും നിശബ്ദരാക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. മതബോധനം, കുടുംബപ്രാർഥന, ഭക്താനുഷ്ഠാനങ്ങൾ എന്നിവ ഫലപ്രദമായി നടത്താൻ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകി. സാമൂഹിക ക്ഷേമ പദ്ധതികൾ കൂടുതലായി ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് നൽകി അവരെ മുഖ്യധാരയിലേക്ക് നയിച്ചു. സുവിശേഷത്തിന്‍റെ ദിവ്യവെളിച്ചം പകർന്നുകൊടുക്കാൻ കൂടുതൽ പ്രേഷിതരെ മിഷൻ പ്രദേശങ്ങളിൽ അയച്ചു.

അജപാലന വെല്ലുവിളികൾ

1653ലെ കൂനൻ കുരിശ് സത്യത്തോടെ വിഭജിതമായ കേരളസഭയിൽ ഐക്യപരിശ്രമങ്ങൾ കാലാകാലങ്ങളിൽ നടന്നു. സത്യാന്വേഷിയായ വന്ദ്യ പിതാവ് ക്രൈസ്തവ വിശ്വാസത്തിന്‍റെ ആധികാരികതയും തനിമയും ആഴത്തിൽ പഠിച്ചു. സത്യസഭ ഏതെന്നു മനസിലാക്കിയ പിതാവ് അതിനെ പുൽകാൻ ധീരമായ നിലപാടെടുത്തു. ജനിച്ചുവളർന്ന സമുദായം, ഉറ്റവർ, ബന്ധുമിത്രാദികൾ, ഗുരുഭൂതർ, സഭാ പിതാക്കന്മാർ, നേതാക്കന്മാർ, സമുദായ പ്രമാണികൾ... എല്ലാവരെയും വേദനയോടെ പിതാവിന് ഉപേക്ഷിക്കേണ്ടിവന്നു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ബാലാരിഷ്ടതകൾ അഭിമുഖീകരിക്കാനും പുതിയ മിഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുമ്പോൾ നേരിട്ട വെല്ലുവിളികൾ ഏറ്റെടുക്കാനും പിതാവ് ധീരതയോടെ മുന്നിട്ടുനിന്നു. സാമ്പത്തിക ബുദ്ധിമുട്ട്, വസ്തുവിന്‍റെ അപര്യാപ്തത, മറ്റു സമുദായങ്ങൾ ഉണ്ടാക്കിയ വെല്ലുവിളികൾ, പരിശീലനം ലഭിച്ച വൈദികരുടെ അഭാവം, കാര്യപ്രാപ്തിയുള്ള അല്മായരുടെ കുറവ് തുടങ്ങി പിതാവ് നേരിട്ട അജപാലന വെല്ലുവിളികൾ നിരവധിയായിരുന്നു.
ദൈവസന്നിധിയിൽ മാറത്തടിച്ചു നിലവിളിച്ച ഈ മഹാ ആചാര്യൻ വിശുദ്ധ കുർബാന കേന്ദ്രീകൃതമായി ജീവിതത്തെ രൂപീകരിച്ച ആത്മീയ നേതാവായിരുന്നു. ദൈവസ്നേഹം നാം അനുഭവിക്കുന്നതും ദൈവത്തോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കുന്നതും സഹോദരങ്ങളിലൂടെയാണെന്നു വിശ്വസിച്ച പിതാവ് ദൈവഹിതം തിരിച്ചറിയാനും പ്രാവർത്തികമാക്കാനും സദാ പ്രാർഥനാപൂർവം ജാഗരൂകനായിരുന്നു. യേശുവിന്‍റെ സഹനത്തിന്‍റെ അർഥവും ഉള്ളടക്കവും സ്നേഹം മാത്രമാണെന്ന് മാർ ഇവാനിയോസ് പിതാവ് തിരിച്ചറിഞ്ഞു.

ഭാരതമക്കളുടെ സുവിശേഷവത്കരണം

ഭാരതത്തിൽ ക്രൈസ്തവ ജീവിതവും സുവിശേഷ പ്രഘോഷണവും ഭാരതീയ സാംസ്കാരിക മത പാരമ്പര്യങ്ങൾക്ക് അനുയോജ്യമായ വിധത്തിലായിരിക്കണമെന്ന് പിതാവ് ആഗ്രഹിച്ചു. ഭാരതത്തിൽ സുവിശേഷ പ്രചാരണത്തിനുള്ള പ്രധാന തടസം ക്രിസ്ത്യാനികൾ തമ്മിലുള്ള അനൈക്യമാണെന്ന് പിതാവ് മനസിലാക്കി. ബഥനിസന്യാസ സന്യാസിനീ, മേരിമക്കൾ സമൂഹങ്ങൾ എന്നിവയുടെ സ്ഥാപനലക്ഷ്യമായി പിതാവ് കണ്ടത് ഭാരതമക്കളുടെ സുവിശേഷവത്കരണമായിരുന്നു.

സഭൈക്യവഴിയിലെ സത്യദർശിയായി ദൈവോന്മുഖ, തീർഥാടനയാത്രയിൽ നമുക്ക് പ്രചോദനവും മാർഗദർശിയുമായി പിതാവ് നമ്മെ അനുഗ്രഹിക്കുന്നു. വിശുദ്ധിയുടെ ആൾരൂപമായ പിതാവ് സ്വർഗീയ പിതാവിന്‍റെ സന്നിധിയിൽ ഇരുന്നുകൊണ്ട് മലങ്കരയ്ക്ക് അനുഗ്രഹങ്ങൾ ചൊരിയുകയാണ്. വന്ദ്യ പിതാവ് കാണിച്ച സത്യവിശ്വാസത്തിന്‍റെ പാതയിലൂടെ അടിപതറാതെ നമുക്ക് മുന്നോട്ടു നീങ്ങാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.