ജാമ്യത്തിലും ജയിലിലാകുന്ന കേസ്!
Saturday, July 13, 2024 12:16 AM IST
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
കേന്ദ്ര അന്വേഷണ ഏജൻസികൾ എന്നതിലേറെ സിബിഐയും ഇഡിയും രാഷ്‌ട്രീയ വാർത്തകൾ സൃഷ്ടിക്കുന്നവരായി. മൂന്നു മാസത്തെ ജയിൽ വാസം പൂർത്തിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് സുപ്രീംകോടതി ഇന്നലെ ജാമ്യം അനുവദിച്ചെങ്കിലും ജയിലിൽ തുടരുമെന്നതാണു പുതിയ സംഭവം.

രാജ്യത്തെ പരമോന്നത കോടതി ജാമ്യം നൽകിയെങ്കിലും ജയിലിൽനിന്നു പുറത്തിറങ്ങാൻ കഴിയില്ല. ഇഡി അറസ്റ്റ് ചെയ്ത അതേ ഡൽഹി മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്തു റിമാൻഡിൽ കഴിയുന്നതിനാലാണു കേജരിവാളിനെ വിട്ടയയ്ക്കാത്തത്.

ഒരേ കേസിൽ രണ്ടു കേന്ദ്ര ഏജൻസികളുടെ രണ്ടു കേസും രണ്ട് അറസ്റ്റും ഒരു ജയിലുമെന്നതു വിചിത്രമാണെങ്കിലും വാസ്തവമാണ്. വിവാദ ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രിയെ ഒരു കോടതിയും ഇനിയും ശിക്ഷിച്ചിട്ടില്ല. പക്ഷേ ജയിലിൽ 90 ദിവസം പൂർത്തിയാക്കിയിട്ടും സുപ്രീംകോടതി ജാമ്യം നൽകിയിട്ടും ഇപ്പോഴും ഭരണത്തിലുള്ള മുഖ്യമന്ത്രി ആയിട്ടും കേജരിവാൾ ജയിലിൽതന്നെ കഴിയണം.

കേസുകൾ രാഷ്‌ട്രീയ ആയുധം!

രാജ്യത്തെ നിയമ, നീതിന്യായ സംവിധാനങ്ങളിൽ ചില പ്രശ്നങ്ങളുണ്ടെന്നു കോടതിക്കുപോലും മനസിലാകുന്നതാണ് മുഖ്യമന്ത്രിമാരായ കേജരിവാളിന്‍റെയും ഹേമന്ത് സോറന്‍റെയും അടക്കമുള്ള കേസുകൾ. തന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്തു കേജരിവാൾ നൽകിയ ഹർജി വിശാല ബെഞ്ചിന്‍റെ പരിഗണനയ്ക്കു വിടാൻ ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ ഇന്നലെ തീരുമാനിച്ചതും പ്രസക്തമാണ്. അറസ്റ്റിന്‍റെ ആവശ്യകത പ്രത്യേക കാരണമായി പ്രതിക്ക് ഉന്നയിക്കാൻ കഴിയുമോ എന്ന ചോദ്യവും വലിയ ബെഞ്ചാകും ഇനി തീരുമാനിക്കുക.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് നിർദേശം നൽകാൻ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. രാജിവയ്ക്കണമോയെന്ന് കേജരിവാൾ തന്നെയാണു തീരുമാനിക്കേണ്ടതെന്ന കോടതിയുടെ നിലപാട് പ്രധാനമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെയും മുഖ്യമന്ത്രിമാരെയും കേസിൽ കുടുക്കി അധികാരത്തിൽനിന്നു തെറിപ്പിക്കുന്ന രീതിയോടു പരമോന്നത കോടതി വിയോജിച്ചുവെന്നതാണു പ്രധാനം. പ്രവർത്തനക്ഷമതയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിയാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനോട് കോടതിക്കു നിർദേശിക്കാനാവില്ലെന്ന് ജസ്റ്റീസ് ഖന്ന ചൂണ്ടിക്കാട്ടി.

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പായി ഇഡി അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയത് അടുത്ത ദിവസമാണ്. അറസ്റ്റിലാകുന്നതിനു മുന്പ് രാജിവച്ച മുഖ്യമന്ത്രിസ്ഥാനത്ത് സോറൻ തിരികെയെത്തുകയും ചെയ്തു. വീണ്ടും മുഖ്യമന്ത്രിയായി ഗവർണർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തതിനു പിന്നാലെ സോറന് ഹൈക്കോടതി അനുവദിച്ച ജ്യാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

സുപ്രീംകോടതി വിമർശനം

ഭീകരാക്രമണ കേസിലെ പ്രതിയെ കൈകാര്യം ചെയ്യുന്ന രീതിയിൽ രാഷ്‌ട്രീയ, ഭരണ നേതാക്കളുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചിടുന്നതിനെതിരേ കേജരിവാളിന്‍റെ കേസിൽ തന്നെ സുപ്രീംകോടതി കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിചാരണക്കോടതികൾ അനുവദിച്ച ജാമ്യ ഉത്തരവുകൾ നിസാരമായി സ്റ്റേ ചെയ്യുന്ന ഉന്നത കോടതികളുടെ നടപടിയെ സുപ്രീംകോടതി അപലപിച്ചു, പ്രത്യേകിച്ചും പ്രതി തീവ്രവാദിയോ സമൂഹത്തിന് ഭീഷണിയോ ആയി കണക്കാക്കാത്തപ്പോൾ.

ഡൽഹി മദ്യനയ കേസിൽ മുഖ്യമന്ത്രി കേജരിവാളിന് വിചാരണക്കോടതി നൽകിയ ജാമ്യം ഡൽഹി ഹൈക്കോടതി കഴിഞ്ഞ ജൂണ്‍ 21ന് ഒരു വർഷത്തേക്കു സ്റ്റേ ചെയ്തതിനെതിരേയാണ് സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയത്. ജാമ്യം അനുവദിക്കുന്നതിനുള്ള വിശദമായ കാരണങ്ങൾ വിചാരണക്കോടതി പറഞ്ഞിട്ടും വ്യക്തമായ കാരണങ്ങളൊന്നും നിരത്താതെയാണ് വിചാരണക്കോടതിയുടെ ജാമ്യം 24 മണിക്കൂറിനകം ഹൈക്കോടതി സ്റ്റേ ചെയ്തതെന്നതും ഗുരുതര പിഴവാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. ഡൽഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് കേജരിവാളിന്‍റെ ജാമ്യം ഒരു വർഷത്തേക്ക് സ്റ്റേ ചെയ്തത്.

“ഇതെന്താണു സംഭവിക്കുന്നത്? ഒരു വ്യക്തിക്കു ജാമ്യം ലഭിച്ചു. അതിനെതിരേ നിങ്ങൾ (എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) ഹൈക്കോടതിയെ സമീപിച്ചു. നിങ്ങളുടെ ആവശ്യപ്രകാരം മാത്രമാണ് ജാമ്യം അനുവദിച്ച ഉത്തരവ് ഒരു വർഷത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തത്. അന്വേഷണ ഏജൻസിയുടെ അപേക്ഷയിൽ മാത്രം ഒരു ജാമ്യം എങ്ങനെ സ്റ്റേ ചെയ്യാം? പ്രതി തീവ്രവാദിയോ സമൂഹത്തിനു ഭീഷണിയോ അല്ലാത്തപക്ഷം ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യുന്നതിന്‍റെ ചോദ്യം എവിടെയാണ്? എല്ലാറ്റിനുമുപരി ഇതൊരു സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നമാണ്. ഞെട്ടിക്കുന്നതാണിത്’’- ഡൽഹി ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സുപ്രീംകോടതിയിൽ ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജി. മസിഹ് എന്നിവരുടെ ബെഞ്ച് കഴിഞ്ഞ വ്യാഴാഴ്ച പറഞ്ഞതാണിത്.


അദ്യം അറസ്റ്റ്, തെളിവ് പിന്നീട്

നൂറു കോടി രൂപയുടെ അഴിമതി ഉണ്ടായെന്ന കേസിൽ നേരിട്ടുള്ള പങ്കാളിത്തത്തിന് കൃത്യമായ തെളിവില്ലാതെ മുഖ്യമന്ത്രിയായിരിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു മൂന്നു മാസത്തിലേറെ ജയിലിൽ അടയ്ക്കാമെന്ന തോന്നൽ പോലും ജനാധിപത്യത്തിൽ നടുക്കമുണ്ടാക്കുന്നതാണ്. കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് ഗുരുതരമായ പിഎംഎൽഎ കേസിൽ കേജരിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതെന്നും വ്യക്തം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പ് 19 പ്രകാരം കേജരിവാളിനെ അറസ്റ്റ് ചെയ്യാനുള്ള ഏക അടിസ്ഥാനം ചോദ്യംചെയ്യലിന്‍റെ ആവശ്യകത അല്ലെന്ന് ഇന്നലെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

പിഎംഎൽഎയുടെ കീഴിലുള്ള അറസ്റ്റിന് പ്രത്യേക മാനദണ്ഡങ്ങൾ പരിശോധിച്ചു നിരത്തേണ്ടതുണ്ടെന്നാണ് ജസ്റ്റീസ് ഖന്ന ഇഡിയോടു പറഞ്ഞത്. കോടതിയുടെ വിവേചനാധികാരം ഉൾപ്പെടുന്ന നിയമത്തിലെ വകുപ്പ് 45 പ്രകാരം നിയമപരമായ ജാമ്യം അനുവദിക്കുന്നതിൽനിന്ന് വ്യത്യസ്തമായി അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആത്മനിഷ്ഠ അഭിപ്രായ പ്രകാരമാണ് നിലവിൽ പിഎംഎൽഎ പ്രകാരമുള്ള അറസ്റ്റ് ആരംഭിച്ചതെന്നും സു്പ്രീംകോടതി ചൂണ്ടിക്കാട്ടി.

ഇഡിയില്ലെങ്കിൽ സിബിഐ?

ഇഡി എതിർത്താലും ഡൽഹി മുഖ്യമന്ത്രിക്കു ജാമ്യം കിട്ടുമെന്ന സൂചന വന്നതോടെ, ഇതേ കേസിൽ മറ്റൊരു കേന്ദ്ര ഏജൻസിയായ സിബിഐ കേജരിവാളിനെ അറസ്റ്റ് ചെയ്തുവെന്നതു നിസാരമല്ല. എക്സൈസ് നയവുമായി ബന്ധപ്പെട്ട് അഴിമതിനിരോധന നിയമപ്രകാരം ജൂണ്‍ 25നാണ് സിബിഐ കേജരിവാളിനെ പ്രത്യേകം അറസ്റ്റ് ചെയ്തത്. ഈ കേസിൽ കേജരിവാളിന്‍റെ ജാമ്യാപേക്ഷ ജൂലൈ 17ന് ഹൈക്കോടതിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിബിഐ അറസ്റ്റിനെ ചോദ്യം ചെയ്ത് കേജരിവാളിന്‍റെ റിട്ട് ഹർജിയും അടുത്ത ബുധനാഴ്ചയാണു പരിഗണിക്കുക.

കുറ്റാരോപിതരായവരിൽ ചിലർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കണ്‍വീനറുമായ കേജരിവാളിന്‍റെ അറസ്റ്റ്. പ്രതികളുടെ മൊഴിയല്ലാത്ത മറ്റൊരു തെളിവുകളും കോടതിയിൽ ഹാജരാക്കാൻ ഇഡിക്കു കഴിഞ്ഞിട്ടില്ലെന്നു വിചാരണക്കോടതി കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി കഴിഞ്ഞ മേയ് പത്തിന് കേജരിവാളിന് ആദ്യ താത്കാലിക ജാമ്യം നൽകിയതാണ് ഇതിനിടെയുണ്ടായ കാര്യം. തെരഞ്ഞെടുപ്പു പ്രചാരണം പൂർത്തിയായ ഉടൻ ജൂണ്‍ രണ്ടിന് കോടതി നിർദേശം പാലിച്ച് കേജരിവാൾ കീഴടങ്ങുകയും ചെയ്തു.

ഭീകരരോടില്ലാത്ത വൈരം

മണിപ്പുരിൽ രണ്ടു സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിച്ച ശേഷം കൂട്ടബലാത്സംഗം നടത്തിയ പ്രതികളുടെ കാര്യത്തിൽ പോലും ഇല്ലാത്ത അമിത താത്പര്യം മറ്റു ചില കേസുകളിൽ ഉണ്ടാകുന്നതിൽ രാഷ്‌ട്രീയ ദുരുദ്ദേശ‍്യം ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. ഭീകരാക്രമണ കേസുകൾ മുതൽ കൊലപാതക, ബലാത്സംഗ കേസുകളിലെ വരെ പ്രതികൾ രാജ്യത്ത് സ്വൈരമായി വിലസുന്പോഴാണ് മുഖ്യമന്ത്രിമാരെ വരെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും കേജരിവാളിനെയും സോറനെയും നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവുകൾ കോടതിയിൽ സമർപ്പിക്കാൻ ഇഡിക്കും സിബിഐക്കും കഴിഞ്ഞിട്ടില്ല.

ചോദ്യമാകുന്ന ചായ്‌വുകൾ

രാജ്യത്തെ ഏറ്റവും സുപ്രധാനമായ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണ് കേജരിവാളിനെയും സോറനെയും മാസങ്ങളായി നിലവിലുണ്ടായിരുന്ന കേസുകളിൽ അറസ്റ്റ് ചെയ്തത്.

ഡൽഹി മദ്യനയത്തിൽ അഴിമതി ആരോപിച്ച് 2023 ഓഗസ്റ്റിലാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ഒന്നര വർഷത്തിന് ശേഷം പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുന്പായാണ് കേജരിവാളിനെ അറസ്റ്റ് ചെയ്തത്. തെളിവുണ്ടെങ്കിൽ പിന്നെന്തിനാണ് കേജരിവാളിനെ അറസ്റ്റ് ചെയ്യാൻ 2023 ജൂലൈ മുതൽ 2024 മാർച്ച് വരെ ഇഡി കാത്തിരുന്നതെന്ന അദ്ദേഹത്തിന്‍റെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വിയുടെ ചോദ്യം ഇപ്പോഴും കൃത്യമായ ഉത്തരമില്ലാതെ ശേഷിക്കുന്നു. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന അന്വേഷണ ഏജൻസികളുടെ രാഷ്‌ട്രീയം അപകടകരമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.