ഇറാനിൽ പരിഷ്കരണവാദത്തിന് മുൻതൂക്കം
Saturday, July 13, 2024 12:08 AM IST
അഡ്വ. ജി. സുഗുണൻ
കഴിഞ്ഞയാഴ്ച നടന്ന ഇറാൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരിഷ്കരണവാദിയായ മസൂദ് പസെഷ്കിയാന് വൻ വിജയം നേടാൻ കഴിഞ്ഞിരിക്കുന്നു. കടുത്ത യാഥാസ്ഥിതികനായ സയീദ് ജലീലിയെ പിൻതള്ളിയാണ് പസെഷ്കിയാൻ പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയത്. പസെഷ്കിയാൻ 53.3 ശതമാനവും ജലീലി 44.3 ശതമാനവും വോട്ട് നേടി.

കഴിഞ്ഞ ജൂണ്‍ 28നു നടന്ന ആദ്യറൗണ്ട് തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് രണ്ടാംഘട്ടം വോട്ടെടുപ്പിലേക്കു കടന്നത്. യാഥാസ്ഥിതികനായിരുന്ന പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി മേയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്. ഒന്നാം ഘട്ടത്തിൽ മത്സരിച്ച നാലു സ്ഥാനാർഥികളിൽ പസെഷ്കിയാൻ ഒഴികെയുള്ളവർ യാഥാസ്ഥിതികരായിരുന്നു. ആരും അന്പതു ശതമാനത്തിനു മുകളിൽ വോട്ട് നേടാതിരുന്നതിനാലാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയ പസെഷ്കിയാനും ജലീലിയും തമ്മിൽ രണ്ടാം ഘട്ടം വേണ്ടിവന്നത്.

ആഭ്യന്തരമന്ത്രാലയം വിജയം പ്രഖ്യാപിക്കുന്നതിനു മുന്പുതന്നെ പസെഷ്കിയാന്‍റെ അനുയായികൾ ടെഹ്റാനിലും മറ്റു നഗരങ്ങളിലും ആഘോഷങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ അനുയായികളിൽ ഭൂരിഭാഗവും യുവാക്കളാണ്. മുൻ ആരോഗ്യവകുപ്പു മന്ത്രിയും ഹൃദയശസ്ത്രക്രിയാ വിദഗ്ധനുമായ പസെഷ്കിയാൻ ഇറാൻ സദാചാര പോലീസിന്‍റെ കടുത്ത വിമർശകൻകൂടിയാണ്. ഇറാനിൽ ഐക്യവും ഒത്തുചേരലും ഉണ്ടാക്കുമെന്നു വാഗ്ദാനം ചെയ്ത അദ്ദേഹം രാജ്യത്തിന്‍റെ നയതന്ത്ര ഒറ്റപ്പെടൽ അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഉപരോധങ്ങൾ ലഘൂകരിക്കുന്നതിനു പകരമായി, 2015ലെ ആണവകരാർ പുതുക്കുന്നതിന് പാശ്ചാത്യശക്തികളുമായി ചർച്ചകൾ നടത്താനും പസെഷ്കിയാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇസ്രയേലിൽനിന്നും അവരുടെ പാശ്ചാത്യസഖ്യരാഷ്‌ട്രങ്ങളിൽനിന്നും ഇറാൻ കടുത്ത വെല്ലുവിളി നേരിടുന്ന കാലത്താണ് പസെഷ്കിയാൻ അധികാരത്തിലെത്തുന്നത്. മധ്യേഷ്യയിൽ ഇസ്രയേൽ-ഹമാസ് സംഘർഷം യുദ്ധത്തിന്‍റെ സാഹചര്യത്തിലേക്കു നീങ്ങിയതോടെ ഇറാൻ ഹമാസിനൊപ്പമാണ് നിലകൊണ്ടത്. ആണവപദ്ധതിയുമായി ഇറാൻ മുന്നോട്ടു പോകുന്നതിൽ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾക്ക് കടുത്ത ആശങ്കയും എതിർപ്പുമുണ്ട്. എന്നാൽ, അന്താരാഷ്‌ട്ര സമൂഹവുമായി രാജ്യം സമവായത്തിൽ എത്തണമെന്ന വാദക്കാരനാണ് പസെഷ്കിയാൻ.

കടുത്ത പാശ്ചാത്യവിരുദ്ധനും ആണവകരാർ പുനഃസ്ഥാപിക്കുന്നതിനെതിരായ നിലപാടുള്ള നേതാവുമാണ് പസെഷ്കിയാന്‍റെ എതിരാളിയായിരുന്ന സൈദ് ജലീലി. യാഥാസ്ഥിതിക സമൂഹത്തിൽ ശക്തമായ പിന്തുണയുമുണ്ട്. ആദ്യറൗണ്ടിൽ വോട്ട് ചെയ്യാതിരുന്നവർ ജലീലി പ്രസിഡന്‍റാവുന്നത് തടയാൻ രണ്ടാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയെന്നു വേണം കരുതാൻ. ജലീലിയുടെ വിജയത്തോടെ ഇറാൻ പുറംലോകവുമായി കൂടുതൽ ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നും ഇറാൻ കൂടുതൽ ഒറ്റപ്പെടുമെന്നും വോട്ടർമാർ ആശങ്കപ്പെടുന്നതായി നേരത്തേ നടന്ന അഭിപ്രായ സർവേകളിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

പസെഷ്കിയാന്‍റെ വിജയരഹസ്യം

പുതിയ പ്രസിഡന്‍റിനെ കണ്ടെത്താൻ ജൂണ്‍ 28നു നടന്ന തെരഞ്ഞെടുപ്പിൽ 39.92 ശതമാനമായിരുന്നു പോളിംഗ്. എന്നാൽ, രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ അത് 49.8 ശതമാനമായി ഉയർന്നു. ഈ വ്യത്യാസത്തിലുണ്ട് പരിഷ്കരണവാദിയായ മസൂദ് പസെഷ്കിയാന്‍റെ വിജയരഹസ്യം. പോളിംഗ് ഇത്ര ഉയർന്നില്ലായിരുന്നെങ്കിൽ തീർച്ചയായും യാഥാസ്ഥിതികനായ സയീദ് ജലീലി തന്നെ വിജയിക്കുമായിരുന്നു. കാരണം, രണ്ടാം ഘട്ടത്തിലെ മത്സരം ഒന്നാംഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലായിരുന്നു. അപ്പോൾ പിൻതള്ളപ്പെട്ട മൂന്നും, നാലും സ്ഥാനക്കാരായ യാഥാസ്ഥിതിക സ്ഥാനാർഥികൾക്കു ലഭിച്ച വോട്ടും ജലീലിക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാൽ ഉദ്ദേശിച്ചയത്ര വോട്ടുവർധന അദ്ദേഹത്തിനുണ്ടായില്ല.


വിദേശനയത്തിൽ മാറ്റമുണ്ടാകില്ല

ആരു പ്രസിഡന്‍റായാലും ഇറാന്‍റെ വിദേശനയത്തിൽ കാര്യമായ മാറ്റമുണ്ടാകില്ല. ലാറ്റിൻ അമേരിക്കയിൽ അടക്കം ഇടതുപക്ഷ സർക്കാരുകളുമായി ബന്ധം ഏറ്റവും ശക്തമാക്കിയത് യാഥാസ്ഥിതികനായ അഹ‌്മദി നിജാദ് (2005-2013) പ്രസിഡന്‍റായപ്പോഴാണ്. എന്നാൽ, ആഭ്യന്തരനയത്തിൽ പരിഷ്കരണവാദിയായ പ്രസിഡന്‍റായിരിക്കും കൂടുതൽ ജനപക്ഷ, കാലോചിത നിലപാടുകൾ തീരുമാനിക്കുക. സ്ത്രീകൾക്കും യുവജനങ്ങൾക്കും തൊഴിലാളികൾക്കും മസൂദ് പസെഷ്കിയാന്‍റെ നേതൃത്വത്തിൽ കൂടുതൽ പരിഗണന കിട്ടിയേക്കും.

എന്നാൽ, ഇറേനിയന്‍ പാർലമെന്‍റിൽ നിലവിൽ കടുത്ത യാഥാസ്ഥിതികർക്കാണ് വൻ ഭൂരിപക്ഷം. ഇക്കാര്യങ്ങളിലും പസെഷ്കിയാന് വെല്ലുവിളികൾ ഏറെയുണ്ട്. ഇറാന്‍റെ പരമാധികാരം അംഗീകരിച്ച് ഏകപക്ഷീയമായ ഉപരോധങ്ങൾ അവസാനിപ്പിക്കാൻ പാശ്ചാത്യരാജ്യങ്ങൾ തീരുമാനിച്ചാൽ ഇറാനിലും ലോകത്തിലും നിശ്ചയമായും അത് സമാധാനത്തിനു സഹായകരമാകും.

നിലവിൽ നിലനിൽക്കുന്ന പരിമിതികൾ മനസിലാക്കി പ്രായോഗികവും മധ്യമവുമായ നിലപാട് സ്വീകരിച്ചതാണ് പസെഷ്കിയാനെ വ്യത്യസ്തനാക്കുന്നത്. അതേ നിലപാടിൽ പ്രസിഡന്‍റ് പദവി വഹിച്ചാൽ വലിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കാൻ അദ്ദേഹത്തിനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു വ്യാഴവട്ടക്കാലമായി പാർലമെന്‍റിനകത്തും പുറത്തും നടത്തിയ ഇടപെടലുകൾ അതിനെ സാധൂകരിക്കുന്നുണ്ട്. 2018ൽ രാജ്യത്തെ സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ ജനകീയ പ്രക്ഷോഭകാലത്ത് അദ്ദേഹം സമരക്കാരോടൊപ്പം നിലയുറച്ചു.

2022ൽ മഹ്സ അമീനി വിവാദകാലത്തും അദ്ദേഹം സമരക്കാർക്കൊപ്പം തന്നെയായിരുന്നു. ഈ രണ്ട് സന്ദർഭത്തിലും ഇറാന്‍റെ ഭരണ നേതൃത്വത്തെയും ഭരണകൂട വ്യവസ്ഥയെയും വെല്ലുവിളിച്ചില്ല. രാജ്യത്തെ ആത്മീയ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടുതന്നെ മാറ്റങ്ങൾ സാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ നിലപാടുകൾക്കുള്ള സ്വീകാര്യതകൂടിയാണ് തെരഞ്ഞെടുപ്പു ഫലം. ഈ സമീപനത്തിലൂടെ ആണവകരാർ അടക്കമുള്ള വിഷയങ്ങളിൽ പാശ്ചാത്യരാജ്യങ്ങളുമായി ധാരണയിലെത്താൻ അദ്ദേഹത്തിനു കഴിയുമോ എന്നതാണ് പ്രധാനം. ഇറാനിലെ ഭാഷാ, സാംസ്കാരിക, നൂനപക്ഷങ്ങളുടെ പിന്തുണയും പുതിയ പ്രസിഡന്‍റിന് ലഭിച്ചിട്ടുണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.

മതമൗലികവാദികളുടെ ശക്തമായ സ്വാധീനം എല്ലാ മേഖലയിലും നിലവിലുള്ള ഇറാനിൽ മസൂദ് പസെഷ്കിയാന് വളരെ എളുപ്പം മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കില്ല. ഇറാനിൽ പ്രസിഡന്‍റ് അല്ല രാജ്യത്തിന്‍റെ എക്സിക്യൂട്ടീവ് തലവൻ. അത് ഉന്നതസ്ഥാനത്തുള്ള ആയത്തുള്ള അലി ഖമനെയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ പ്രസിഡന്‍റിന് മൗലികമായ മാറ്റങ്ങളിലേക്ക് രാജ്യത്തെ എത്തിക്കാൻ സാധിക്കുകയുമില്ല. പോലീസിന്‍റെ നിയന്ത്രണങ്ങൾപോലും അവിടെ ഇസ്‌ലാമിക് റെവലൂഷണറി കോർപ്സിന്‍റെ കൈകളിലാണ്. പോലീസും പട്ടാളവുമെല്ലാം ആയത്തുള്ള ഖമനെയ്യോട് മാത്രം കടപ്പെട്ടിരിക്കുന്നു.

ഇതൊക്കെയാണെങ്കിലും ഇറാനിൽ പരിവർത്തനത്തിന്‍റെ ഇളംകാറ്റ് കടന്നുവരുന്നുവെന്നതിന്‍റെ സൂചനയായി പുതിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ കാണാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.