പ്രതിഭാശാലിയുടെ വജ്രതൂലിക
Friday, July 12, 2024 12:21 AM IST
ഡോ. പോൾ മണലിൽ
പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകങ്ങളിൽ കൈരളീസപര്യ ആരംഭിച്ച ഒ.എം. ചെറിയാൻ വ്യാപരിച്ച മേഖലകൾ വൈവിധ്യമാർന്നതായിരുന്നു. നോവലിസ്റ്റ്, നിരൂപകൻ, കഥാകൃത്ത്, ഉപന്യാസകാരൻ, വിവർത്തകൻ, വേദശാസ്ത്രജ്ഞൻ, ഭാഷാശാസ്ത്രജ്ഞൻ, ശാസ്ത്രസാഹിത്യകാരൻ, മതചിന്തകൻ, പ്രബന്ധകാരൻ, ബാലസാഹിത്യകാരൻ, ചരിത്രകാരൻ എന്നിങ്ങനെ ഗദ്യത്തിൽ അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല.

ഒ.എം. ചെറിയാൻ സാഹിത്യചരിത്രത്തിൽ ഏറെ അറിയപ്പെടുന്നത് "ഹൈന്ദവധർമസുധാകരം' എന്ന കൃതിയുടെ കർത്താവ് എന്ന നിലയിലാണ്. ഹൈന്ദവധർമത്തെ മുൻനിർത്തിയുള്ള ഒരു സമഗ്രപര്യവേക്ഷണമായിരുന്നു ലക്ഷ്യമാക്കിയത്. ഹൈന്ദവതത്ത്വശാസ്ത്രവും ബ്രഹ്മജ്ഞാനവും പുരാവൃത്തവിജ്ഞാനവും കാലഗണനാശാസ്ത്രവും എല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം "ഹൈന്ദവധർമസുധാകരം' എഴുതിയത്. ഭാഗവതം, രാമായണം, മഹാഭാരതം എന്നിവയുടെ മൂലപാഠങ്ങളെ സവിശേഷമായും മറ്റു പുരാണങ്ങളെ സാമാന്യമായും ഗദ്യത്തിൽ പുനരാവിഷ്കരിച്ചുകൊണ്ട് ഭാരതീയ ഇതിഹാസപുരാണ പാരന്പര്യത്തിലേക്കു വായനക്കാരെ അദ്ദേഹം നയിച്ചു. പത്തു ഭാഗങ്ങളിലായി എഴുതിയ "ഹൈന്ദവധർമസുധാകരം' പൂർണമായി വെളിച്ചം കണ്ടിട്ടില്ല. 1934, 1939, 1941 വർഷങ്ങളിൽ ഇതിന്‍റെ മൂന്നു ഭാഗങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.

ഹൈന്ദവധർമസുധാകരത്തിന്‍റെ മാതൃകയിൽ വേദശാസ്ത്രം, തത്ത്വചിന്ത, ധർമശാസ്ത്രം എന്നിവയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവധർമത്തെപ്പറ്റി ഒ.എം. ചെറിയാൻ എഴുതിയ ഗ്രന്ഥമാണ് "ക്രൈസ്തവധർമനവനീതം'. 15 വാല്യങ്ങളിലായി ഈ കൃതി സന്പൂർണമായി പ്രസിദ്ധീകരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ, ഇതിന്‍റെ ഒരു ഭാഗം മാത്രമേ 1943ൽ പുറത്തുവന്നുള്ളൂ.

അധ്യാപകൻ

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ 1874 ജൂലൈ 12ന് ഒറ്റപ്ലാക്കൽ കുടുംബത്തിൽ ചെറിയാൻ മാത്തുവിന്‍റെ പുത്രനായി ജനിച്ച ഒറ്റപ്ലാക്കൽ മാത്യു ചെറിയാൻ ചെറുപ്പത്തിൽ സംസ്കൃതം പഠിച്ചു. പുതുപ്പള്ളി സർക്കാർ സ്കൂളിലും കോട്ടയം സിഎംഎസ് കോളജ് ഹൈസ്കൂളിലും സിഎംഎസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. സിഎംഎസ് കോളജിൽനിന്ന് എഫ്എ പരീക്ഷ പാസായ ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിഎ ചരിത്ര കോഴ്സിനാണ് പഠിച്ചത്.

1895ൽ ബിഎ ബിരുദം സന്പാദിച്ചതിനെത്തുടർന്ന് അധ്യാപക പരിശീലനത്തിനു സെയ്ദ്പട്ട് ട്രെയിനിംഗ് കോളജിൽ ചേർന്നു. എൽടി ബിരുദവും സന്പാദിച്ചു. കോട്ടയം മാർത്തോമാ സെമിനാരി സ്കൂൾ, കോയന്പത്തൂർ എൽഎംഎസ് ഹൈസ്കൂൾ, തിരുവനന്തപുരം മഹാരാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.

1896ൽ പ്രസിദ്ധീകരിച്ച "നദി' എന്ന കവിതയാണ് ഒ.എം. ചെറിയാന്‍റെ പ്രസിദ്ധീകരിക്കപ്പെട്ട ഒന്നാമത്തെ കവിത. കാവ്യജീവിതത്തിന്‍റെ പ്രഥമഘട്ടത്തിൽ ചെറിയാൻ എഴുതിയ പതിനാറ് കവിതകളിലും കാല്പനികപൂർവ മനോഭാവം പ്രകടമാണ്. അദ്ദേഹത്തിന്‍റെ കവിതകൾ എല്ലാം പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന്‍റെ കാവ്യജീവിതത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് ഒൗദ്യോഗിക സേവനങ്ങൾക്കു ശേഷമാണ്. അക്കാലത്തു ബൈബിൾ വിഷയങ്ങളെ മുൻനിർത്തി എഴുതിയ കവിതകളുടെ സമാഹാരമാണ് "മിശിഹാഭക്തിലഹരി'.

സാഹിത്യജീവിതം

തിരുവനന്തപുരം മഹാരാജാസ് ഹൈസ്കൂളിൽ 1900 മുതൽ ഒന്പതു വർഷത്തെ അധ്യാപക ജീവിതമാണ് അദ്ദേഹത്തിന്‍റെ സാഹിത്യപ്രവർത്തനങ്ങൾക്ക് അരങ്ങൊരുക്കിയത്. എ.ആർ. രാജരാജവർമ, ഉള്ളൂർ, കേരള വർമ വലിയകോയിത്തന്പുരാൻ, പി.കെ. നാരായണപിള്ള, കെ.സി. കേശവപിള്ള എന്നിവരുമായുള്ള സൗഹൃദം തുടങ്ങിയതും അക്കാലത്താണ്.

ഒ.എം. ചെറിയാന്‍റെ "ഭൂവിവരണസിദ്ധാന്ത സംഗ്രഹം' (1905) എന്ന ഗ്രന്ഥത്തിന് എ.ആർ. രാജരാജവർമയാണ് അവതാരിക എഴുതിയത്. സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി 1902ൽ "ഏഷ്യാവിവരണം' എന്ന ഭൂമിശാസ്ത്രവിവരണ ഗ്രന്ഥവും രണ്ടു ഭാഗങ്ങളായി രചിച്ചു. 1913ൽ അദ്ദേഹം "ഗളിവേഴ്സ് ട്രാവൽസ്' വിവർത്തനം ചെയ്തത് രണ്ടാം ഫോറത്തിൽ പാഠപുസ്തകമായിരുന്നു.


ജോണ്‍ സ്റ്റുവർട്ട് ബ്ലാക്കിയുടെ "സെൽഫ് കൾച്ചർ' ആത്മസംസ്കാരം എന്ന പേരിലും വിവർത്തനം ചെയ്തു. ജീവിതവിജയം കൈവരിക്കാൻ പ്രജ്ഞാസംസ്കാരം, ശരീരസംസ്കാരം, ആചാരസംസ്കാരം എന്നീ ഉപാധികൾ വിവരിക്കുന്ന ഈ ഗ്രന്ഥം ബിഎ ക്ലാസിൽ പാഠപുസ്തകമായിരുന്നു.

മനഃശാസ്ത്രതത്വങ്ങൾ വിവരിക്കുന്ന അദ്ദേഹത്തിന്‍റെ "മനസിന്‍റെ മാനദണ്ഡം' (1920) ട്രെയിനിംഗ് സ്കൂൾ വിദ്യാർഥികൾക്കു പാഠപുസ്തകമായിരുന്നു. കുഞ്ചൻ നന്പ്യാരുടെ കൃതികളിലേക്കുള്ള പ്രവേശകമായ "സാഹിത്യവിഹാരം’, സന്മാർഗകഥകൾ അടങ്ങിയ "ബാലാലാപം’ എന്നീ കൃതികൾ കുട്ടികൾക്കുവേണ്ടി എഴുതിയതാണ്.

മഹാരാജാസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്പോൾ 1906ൽ മദ്രാസ് സർവകലാശാല അദ്ദേഹത്തെ അസിസ്റ്റന്‍റ് എക്സാമിനർ ആയും 1908ൽ തിരുവിതാംകൂർ ഗവണ്‍മെന്‍റ് രാജകൊട്ടാരത്തിലെ ട്യൂട്ടറായും നിയമിച്ചു.

1911ൽ തിരുവനന്തപുരം ട്രെയിനിംഗ് കോളജിൽ സീനിയർ ലക്ചറർ ആയി നിയമനം ലഭിച്ചു. വിദ്യാഭ്യാസവകുപ്പിൽ റേഞ്ച് ഇൻസ്പെക്ടർ തസ്തികയിൽ കോട്ടയത്തും കൊല്ലത്തും പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലത്തു പുതിയ സ്കൂളുകൾ തുടങ്ങാൻ അദ്ദേഹം നേതൃത്വം നൽകി.

ഒന്നാം ലോകമഹായുദ്ധകാലത്ത് 1914ൽ റിക്രൂട്ടിംഗ് ഓഫീസറായി അദ്ദേഹത്തെ ഗവണ്‍മെന്‍റ് നിയോഗിച്ചു. തിരുവിതാംകൂറിന്‍റെ വിവിധ ഭാഗത്തു ക്യാന്പുകൾ തുടങ്ങിയാണ് സൈനികസേവനത്തിലേക്ക് ആളുകളെ അദ്ദേഹം റിക്രൂട്ട് ചെയ്തത്. അതിനായി ലേഖനങ്ങൾ എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.

റിക്രൂട്ടിംഗ് ഓഫീസറായി നടത്തിയ മികച്ച സേവനങ്ങളെ മുൻനിർത്തിയാണ് ബ്രിട്ടീഷ് റസിഡന്‍റ് അദ്ദേഹത്തിനു റാവുസാഹിബ് ബഹുമതി നൽകിയത്. വെർണാക്കുലർ സ്കൂൾ ചീഫ് ഇൻസ്പെക്ടർ ആയിട്ടാണ് അദ്ദേഹം സർക്കാർ ജോലിയിൽനിന്നു 1929ൽ വിരമിച്ചത്. തുടർന്നു നിവർത്തന പ്രക്ഷോഭത്തിലും സമുദായ പ്രവർത്തനങ്ങളിലും മറ്റും പങ്കാളിയായി.

1944 ഫെബ്രുവരി ഒന്നിന് റാവു സാഹിബ് ഒ.എം. ചെറിയാന്‍ അന്തരിച്ചു. പുതുപ്പള്ളി കന്നുകുഴിയില്‍ കൊച്ചുതൊമ്മന്‍ അപ്പോത്തിക്കിരിയുടെ മകള്‍ അച്ചാമ്മയാണ് ഭാര്യ. മക്കള്‍: പരേതരായ പ്ലാന്‍റര്‍ ഒ.സി. മാത്യു, മറിയാമ്മ, അന്നാമ്മ, അച്ചാമ്മ.

ആദ്യ ഡിറ്റക്‌ടീവ് നോവൽ

ഒ.എം. ചെറിയാന്‍റെ മിസ്റ്റർ കെയ്‌ലി, കാലന്‍റെ കൊലയറ തുടങ്ങിയ രചനകൾ മലയാളത്തിൽ ഒരു നവീന സാഹിത്യപ്രസ്ഥാനത്തിന്‍റെ തുടക്കമായിരുന്നെങ്കിലും നോവൽ സാഹിത്യചരിത്രങ്ങളിലൊന്നും അദ്ദേഹത്തിന്‍റെ നാമം പരാമർശിക്കപ്പെട്ടില്ല.

"മിസ്റ്റർ കെയ്‌ലി'യാണ് മലയാളത്തിലെ ആദ്യത്തെ ഡിറ്റക്ടീവ് നോവൽ. ഭാഷാപോഷിണിയിൽ 1076ൽ (1900) കന്നി മുതൽ കുംഭം വരെയുള്ള ആറു ലക്കങ്ങളിലായിട്ടാണ് ഈ കുറ്റാന്വേഷണ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത്.

ഈ അപസർപ്പകകഥ ഇന്നത്തെ നോവൽ രൂപമുള്ള ഒരു നീണ്ടകഥയാണ്. മലയാളത്തിൽ പത്തൊന്പതാം നൂറ്റാണ്ടിൽ കുറ്റാന്വേഷണകഥകളും സംഭ്രമജനകമായ കഥകളും രചിക്കപ്പെട്ടു കാണാത്തതുകൊണ്ട്, സർ ആർതർ കൊണൻ ഡോയൽ ഷെർലക് ഹോംസിനെ നായകനാക്കി രചിച്ച കുറ്റാന്വേഷണ കഥകളെ അനുകരിച്ച്, ഒ.എം. ചെറിയാൻ മിസ്റ്റർ കെയ്‌ലിയെ മലയാളത്തിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. മറ്റൊരു കഥാപാത്രത്തെ നായകനാക്കി ഒ.എം. ചെറിയാൻ പിന്നീട് ഒരു ഡിറ്റക്ടീവ് നോവൽ കൂടി എഴുതി, "കാലന്‍റെ കൊലയറ'എന്ന പേരിൽ. ഒരു ഇംഗ്ലീഷ് കഥയെ അനുകരിച്ചാണ് അദ്ദേഹം ഈ നോവൽ എഴുതിയത്.

സരസ്വതി നദിയുടെ അന്തർവാഹിനിയെ കണ്ടിട്ടുള്ള കാലപുരോഹിതന്മാരെ ചുറ്റിപ്പറ്റി നൂർജിഹാൻപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണ് "കാലന്‍റെ കൊലയറ'. പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമായി ഇത്തരത്തിലുള്ള നവീനഗദ്യപരിശ്രമങ്ങൾ ഒ.എം. ചെറിയാൻ നടത്തിയതു മലയാള ഗദ്യത്തിന്‍റെ വളർച്ചയെയും സ്വാധീനിച്ചു.

ഡിറ്റക്ടീവ് നോവൽ ക്ലാസിക്കൽ മൂല്യങ്ങൾ നിലനിർത്തുന്ന സാഹിത്യരൂപമാണെന്നാണ് അദ്ദേഹം തെളിയിച്ചത്. മലയാള സാഹിത്യത്തിൽ പുതുപാതകൾ വെട്ടിത്തുറന്ന പ്രതിഭാശാലിയായ റാവു സാഹിബ് ഒ.എം. ചെറിയാന് അർഹമായ അംഗീകാരം നൽകാന്‍ ഇനിയും അമാന്തിക്കുന്നതു കൃതഘ്നതയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.