കേരള സഹകരണ ഭേദഗതി നിയമം 2022കേരള നിയമസഭ പാസാക്കിയ സഹകരണ നിയമം 2022ന്, ഗവർണർ അംഗീകാരം ഏപ്രിൽ 2024ൽ നല്കിയത് വിശദീകരണങ്ങൾ, വിമർശനങ്ങൾ, തിരുത്തലുകൾ എന്നിവയ്ക്കു ശേഷമായിരുന്നു. 56 ഭേദഗതികളാണ് വന്നത്.
സുപ്രധാന ഭേദഗതികൾ1. ഭരണസമിതി അംഗങ്ങൾക്കു പരമാവധി 3 ടേം
2. വായ്പ നൽകുന്ന സംഘങ്ങളുടെ നിർവചനം ഏകീകരിക്കുക
3. യുവജനസംഘം രൂപീകരിക്കാനുള്ള വ്യവസ്ഥകൾ
4. ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡറുകൾ
എന്നിവർക്കായി പ്രത്യേക സംഘങ്ങൾ
5. നിശ്ചിത ഓഡിറ്റ് ഭരണസംവിധാനങ്ങൾ
6. പുതിയ ഡാറ്റാ സോഫ്റ്റ് വെയറുകൾ
7. കംപ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗ്, ഒാഡിറ്റ് സംവിധാനങ്ങൾ എന്നിവ ഏകീകരിക്കുക.
8. നാലു മുഖ്യ"ഫെഡ്'കളിലെ നിയമനം പിഎസ്സിക്ക്.
എന്നാൽ, സ്ഥിതിവിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇത്തരം മാറ്റങ്ങൾ നടപ്പാകാൻ ഇനിയും സമയമെടുത്തേക്കാം.
സഹകരണ ഡിജിറ്റൽ യുഗംസഹകരണ ബാങ്കിംഗ് സേവന മേഖല സന്പൂർണമായി കംപ്യൂട്ടർവത്കരിക്കണം. വീട്ടുമുറ്റത്തു ബാങ്കിംഗ് സേവനങ്ങൾ, കുറഞ്ഞ പലിശ, ചെറിയ തുക, ത്വരിത വായ്പകൾ, കൂടിയ- ലളിത തിരിച്ചടവ് തവണകൾ, അനുസ്യൂത വായ്പാ- പണലഭ്യത എന്നിവ ഗ്രാമീണമേഖലയ്ക്കു വലിയ തുണയാണ്. എന്നാൽ, അഴിമതിയും ഭരണവൈകല്യങ്ങളും മറികടക്കാൻ സന്പൂർണ ഇലക്ട്രോണിക് സാധ്യതകൾ, ഗ്രേഡിംഗ് മോഡ്യൂളുകൾ, സോഫ്റ്റ്വെയർ നെറ്റ് വർക്കുകൾ എന്നിവ ഏർപ്പെടുത്തുന്നതു വൈകരുത്. സഹകാർ സെ സമൃദ്ധിയിലൂടെ ഇതിനുള്ള ശ്രമങ്ങൾ നടത്തണം.
കേരള മോഡൽ അപര്യാപ്തം
കേരള സഹകരണ സൊസൈറ്റീസ് (ഭേദഗതി) ബിൽ 2022 നല്കിയിട്ടുളള സുപ്രധാന നിർദേശങ്ങൾ നടപ്പിലാക്കാൻ വൈകരുത്. സന്പൂർണ കംപ്യൂട്ടർവത്കരണവും ഡിജിറ്റൈസേഷനും ത്വരിതഗതിയിൽ നടപ്പാക്കണം. കേരള സഹകരണ മോഡൽ വികസനം സംസ്ഥാനത്തിന്റെ പുരോഗതിക്കു പ്രയോജനപ്പെടുത്താൻ നവ ജിഡിറ്റൽ/ ഇലക്ട്രോണിക് സങ്കേതങ്ങൾ അനിവാര്യമാണ്. ആധുനികവത്കരണത്തിലേക്കു ചുവടുവയ്ക്കാൻ "സഹകാർ സെ സമൃദ്ധി' പ്രയോജനപ്പെടട്ടെ.
(അവസാനിച്ചു)