അടിമുടി മാറുമോ മനുഷ്യൻ?
Wednesday, July 10, 2024 12:27 AM IST
സജീവ് മണക്കാട്ടുപുഴ
ശരാശരി 1.4 കിലോഗ്രാമുള്ള (മൂന്നു പൗണ്ട്) മസ്തിഷ്കം മനുഷ്യശരീരത്തിന്‍റെ മൊത്തം ഭാരത്തിൽ രണ്ടു ശതമാനം വരുന്നു. മനുഷ്യശരീരത്തിലെ ഏറ്റവും സുപ്രധാനമായ ഈ അവയവം ശരീരത്തിന്‍റെ നിയന്ത്രണകേന്ദ്രമാണ്. മനുഷ്യന്‍റെ ചിന്ത, ഓർമ, വികാരങ്ങൾ, സ്പർശം, നടത്തം, ഓട്ടം, ചാട്ടം തുടങ്ങിയ പ്രവൃത്തികൾ, ശ്വസനം, ഊഷ്മാവ്, വിശപ്പ് തുടങ്ങി എല്ലാ പ്രക്രിയകളെയും നിയന്ത്രിക്കുന്ന അതിസങ്കീർണ അവയവം. നമ്മുടെ നാഡീവ്യവസ്ഥയുടെ കേന്ദ്രം, സുഷുമ്നാ നാഡിയുമായി ചേർന്ന് അതു കേന്ദ്ര നാഡീവ്യവസ്ഥയെ രൂപപ്പെടുത്തുന്നു. അദ്ഭുതമാണ് മനുഷ്യശരീരത്തിലെ ബുദ്ധികേന്ദ്രമായ തലച്ചോറ്. അതുകൊണ്ടുതന്നെ അതിനെ കേന്ദ്രീകരിച്ചു പഠനങ്ങളും ഗവേഷണങ്ങളും സജീവം.

ട്രാൻസ്ഹ്യുമനിസ്റ്റുകൾ

മനുഷ്യന്‍റെ തലച്ചോറിന്‍റെ പ്രവർത്തനം മാതൃകയാക്കി മനുഷ്യബുദ്ധി കൃത്രിമമായി സൃഷ്‌ടിച്ച് അതു യന്ത്രങ്ങളിലേക്കു സന്നിവേശിപ്പിച്ച് അതീവ ബുദ്ധിമാനായ മനുഷ്യനെ രൂപപ്പെടുത്തിയെടുക്കാനുള്ള തീവ്രശ്രമങ്ങൾ ലോകമെന്പാടുമുണ്ട്. ഈ ഗവേഷകരെ ട്രാൻസ്ഹ്യുമനിസ്റ്റുകൾ എന്നാണു വിളിക്കുന്നത്. എഐ സാങ്കേതികവിദ്യകളും ഇവർ പ്രയോജനപ്പെടുത്തുന്നുണ്ട്.

മനുഷ്യന് ദീർഘായുസ്‌ പ്രദാനം ചെയ്യുക, അറിവ് വർധിപ്പിക്കുക, ക്ഷേമം ഉറപ്പാക്കുക തുടങ്ങിയ പ്രയോജനങ്ങൾ ലഭ്യമാക്കാനുതകുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനായി നിലകൊള്ളുന്ന ദാർശനിക ബൗദ്ധിക ആശയമാണ് ട്രാൻസ്ഹ്യുമനിസം. ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും സംഘമാണ് ട്രാൻസ്ഹ്യുമനിസ്റ്റുകൾ. സംരംഭകരുടെയും പിന്തുണയുണ്ട്.

അടിസ്ഥാനപരമായി ഏറ്റവും ഉന്നതമായ ബുദ്ധി മനുഷ്യനാണുള്ളതെങ്കിലും ജൈവശാസ്ത്രപരമായ പരിമിതികളുണ്ട്. ആ പരിമിതികളെയും വെല്ലുവിളികളെയും നമ്മുടെ ബുദ്ധിശക്തി പ്രയോജനപ്പെടുത്തി മറികടക്കാൻ കഴിയുമെന്ന് ഇക്കൂട്ടർ കരുതുന്നു. അതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലാണ് അവരുടെ ശ്രദ്ധ.

ലക്ഷ്യങ്ങൾ

കൂടുതൽ കഴിവുകളുള്ള ജീവികളായി മനുഷ്യനെ രൂപാന്തരപ്പെടുത്താമെന്ന് ഇവർ കരുതുന്നു. പ്രകൃത്യാ സംഭവിക്കുന്നതും നാം കാരണം ഉണ്ടാകുന്നതുമായ എല്ലാ ഭൗതിക ആഘാതങ്ങൾക്കും അനന്തര ദൂഷ്യഫലങ്ങൾക്കുമെതിരായ സംരക്ഷണം നേടുക, യുവത്വം നിലനിർത്തുക, വാർധക്യം തടയുക തുടങ്ങിയ മോഹങ്ങളും സഫലമാക്കാൻ സാധിക്കുമെന്നും പ്രത്യാശയുണ്ട്. അരിസ്റ്റോട്ടിലിന്‍റെ പുരാതന തത്വചിന്തകളും റോജർ ബേക്കന്‍റെ ശാസ്ത്രീയ പാരമ്പര്യവും ട്രാൻസ് ഹ്യുമനിസ്റ്റുകൾ പിന്തുടരുന്നു.

ഇംഗ്ലീഷ് ജീവശാസ്ത്രജ്ഞനും തത്വചിന്തകനുമായ ജൂലിയൻ ഹക്സ്‌ലിയാണ് ഈ ദാർശനിക ബൗദ്ധിക പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്. 1957ലായിരുന്നു അദ്ദേഹം ആശയം മുന്നോട്ടുവച്ചത്. ചാൾസ് ഡാർവിന്‍റെ ഒറിജിൻ ഓഫ് സ്പീഷീസ് ദാർശനിക അടിത്തറയായി ഇവർ സ്വീകരിച്ചു. ജീവശാസ്ത്രപരമായ പരിമിതികൾ മറികടന്ന് മനുഷ്യന്‍റെ കഴിവുകളും ശേഷികളും വികസിപ്പിക്കുക എന്നതാണ് ഈ സിദ്ധാന്തത്തിന്‍റെ കാതൽ. ഇതിന് മൂന്ന് അടിസ്ഥാന ശിലകളാണുള്ളത്. ഉയർന്ന ബുദ്ധിശക്തി, വളരെ നീണ്ട കാലയളവ്, മികച്ച ക്ഷേമം എന്നിവയാണവ. ലോകത്താകെ രണ്ടു ദശലക്ഷത്തോളം ട്രാൻസ്ഹ്യുമനിസ്റ്റുകൾ ഉണ്ടെന്നാണു കണക്കാക്കുന്നത്.


ഭാവനാശേഷി, സഹാനുഭൂതി, മനസിനു സന്തോഷം നൽകുന്ന അനുഭവങ്ങൾ തുടങ്ങിയവ വ്യക്തിത്വവികസന പരിശീലനങ്ങളിലൂടെ ഉത്തേജിപ്പിക്കാമെന്നും വ്യക്തിയുടെ മസ്തിഷ്കത്തിലുള്ള എല്ലാ കാര്യങ്ങളും കംപ്യൂട്ടറിന്‍റെ കൃത്രിമ തലച്ചോറിലേക്കു പകർത്താൻ സാധിക്കുമെന്നും ഈ സിദ്ധാന്തത്തിന്‍റെ വക്താക്കൾ വിശ്വസിക്കുന്നു. മനുഷ്യന്‍റെ സർവ ആഗ്രഹങ്ങളും പൂർത്തീകരിക്കാനുള്ള സാങ്കേതികവിദ്യയായി ട്രാൻസ്ഹ്യുമനിസത്തെ ഇവർ നോക്കിക്കാണുന്നു. അസുഖങ്ങളും വേദനയുമില്ലാത്ത മനുഷ്യജീവിതം ഇവർ സ്വപ്നം കാണുന്നു. അതു കുറച്ചുകൂടി കടന്ന്, ശാസ്ത്ര-സാങ്കേതിക വിദ്യകളിലൂടെ മരണത്തെ വരെ മറികടക്കാമെന്ന അതിമോഹവും അവർ വച്ചുപുലർത്തുന്നു.

മനുഷ്യരെപ്പോലെ!

മനുഷ്യരെപ്പോലെ പെരുമാറുന്ന യന്ത്രമനുഷ്യർ (പോസ്റ്റ്ഹ്യുമൻസ്) ആയിരിക്കും ഭാവിയിലുണ്ടാകാൻ പോകുന്നതെന്നാണ് ഇവരുടെ പ്രതീക്ഷ. ജനിതകവൈകല്യങ്ങൾ ഇല്ലാതാക്കാനും ശാരീരിക-മാനസിക സ്വഭാവസവിശേഷതകൾ കൂട്ടാനും മറ്റുമുള്ള സാങ്കേതികവിദ്യാ ശാസ്ത്രം വികസിപ്പിച്ചു കഴിഞ്ഞതായി ട്രാൻസ്ഹ്യുമനിസ്റ്റുകൾ പറയുന്നു. പോസ്റ്റ്ഹ്യുമൻ സൃഷ്‌ടിക്കൽ സംബന്ധിച്ച ഗവേഷണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇവർ ആവേശത്തോടെ നടത്തുകയാണ്. നെഗറ്റീവ് സ്വഭാവസവിശേഷതകൾ നിയന്ത്രിക്കാനുള്ള ‘മരുന്നുകളും’ വികസിപ്പിക്കാൻ തീവ്രമായ ആഗ്രഹത്തോടെ ശ്രമിക്കുന്നു.

എതിർക്കുന്നവർ നിരവധി

ഈ ദാർശനിക ബൗദ്ധികപ്രസ്ഥാനത്തിന്‍റെ ആശയങ്ങളെ എതിർക്കുന്നവരും സജീവമാണ്. മതപരമായ വിയോജിപ്പുകൾ എടുത്തുപറയേണ്ടതാണ്. മനുഷ്യന്‍റെ പ്രകൃതിദത്തമായ അവസ്ഥയെ മാറ്റിയെഴുതുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുറവുകളില്ലാത്ത മനുഷ്യനിലേക്കു മാത്രമാണ് ഈ സാങ്കേതിക ആശയത്തിന്‍റെ നോട്ടം. ട്രാൻസ്ഹ്യുമനിസത്തെ, യൂജെനിക്സിലൂടെ മനുഷ്യരാശിയെ മെച്ചപ്പെടുത്താനുള്ള നാസി പദ്ധതിയുമായി ചിലർ താരതമ്യപ്പെടുത്തുന്നു. എന്നാൽ, ഇതിനെ തത്വചിന്തകനായ സ്റ്റെഫാൻ ലോറൻസ് സോർഗ്‌നർ എതിർക്കുന്നു. നാസികൾ ഏകാധിപത്യ രാഷ്‌ട്രീയ വ്യവസ്ഥയെ അനുകൂലിക്കുമ്പോൾ, ട്രാൻസ്ഹ്യുമനിസ്റ്റുകൾ ലിബറൽ ജനാധിപത്യത്തിന്‍റെ മൂല്യമാണ് ഉയർത്തിപ്പിടിക്കുന്നതെന്നതാണ് അദ്ദേഹം അവകാശപ്പെടുന്നത്.

പരിവർത്തനങ്ങളോടുകൂടിയ മനുഷ്യനെയാണ് ട്രാൻസ്ഹ്യുമനിസം വിഭാവനം ചെയ്യുന്നത്. ജനറ്റിക് എൻജിനിയറിംഗ്, ബയോ ടെക്നോളജി, റീജനറേറ്റീവ് മെഡിസിൻ തുടങ്ങിയവയുടെ സഹായത്തോടെ ദീർഘായുസിനോ മരണത്തെ വരെ മറികടക്കാനോ സാധിക്കുമെന്നു കരുതുന്ന പുത്തൻ ശാസ്ത്ര-സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള യത്നത്തിലാണ് ട്രാൻസ്ഹ്യുമനിസ്റ്റുകൾ. കൃത്രിമബുദ്ധി (എഐ)യും അവർ പ്രയോജനപ്പെടുത്തുന്നു.

(ലേഖകൻ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്‌ടറും ജില്ലാ പോലീസ് മീഡിയ സെല്ലിന്‍റെ ചുമതല വഹിക്കുന്നയാളുമാണ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.