മാറുന്ന തൊഴിൽവിപണിയും എൻജിനിയറിംഗ് കോഴ്സുകളും
Monday, July 8, 2024 12:33 AM IST
ഡോ. ഷൈൻ ജോർജ്
ഇന്ത്യയുടെ ‌സമ്പദ്‌വ‍്യവസ്ഥ ദ്രുതഗതിയിൽ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. അടിസ്ഥാനസൗകര്യങ്ങൾ, ഉത്പാദനം എന്നീ മേഖലകളിലെ സമഗ്ര മുന്നേറ്റം തൊഴിലവസരങ്ങളുടെ എണ്ണത്തിലും സ്വഭാവത്തിലും ഉണ്ടാക്കുന്ന ചലനങ്ങൾ പ്രവചനാതീതമെന്നിരിക്കേ സാങ്കേതികവിദ്യാഭ്യാസമേഖലയിൽ ഉണ്ടാകുന്ന അനുരണനങ്ങൾ പഠനാർഹമാണ്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ യുവാക്കളുടെ അനുപാതം ഏറ്റവും കൂടുതലുള്ള രാജ്യമായ ഇന്ത്യയിൽ ജനസംഖ്യയുടെ 27.2 ശതമാനം, അതായത് ഏതാണ്ട് 37.2 കോടി 15-29 പ്രായപരിധിയിലുള്ളവരാണ്. ഈ സാധ്യത മുതലെടുക്കാൻ കൃത്യതയോടെയുള്ള പഠന-പരിശീലന സമ്പ്രദായം സാങ്കേതികവിദ്യാഭ്യാസരംഗത്ത് ഉരുത്തിരിയേണ്ടിയിരിക്കുന്നു.

ആഭ്യന്തര ഉത്പാദനശേഷി വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന സാമ്പത്തിക നയപരിഷ്കരണങ്ങൾ "ആത്മനിർഭർ ഭാരത്', "മെയ്ക്ക് ഇൻ ഇന്ത്യ' തുടങ്ങിയ പദ്ധതികളിലൂടെ കേന്ദ്രം മുന്നോട്ടുവയ്ക്കുമ്പോൾ അനുബന്ധ വികസന-ഗവേഷണ മേഖലകളിൽ വൻ കുതിപ്പിനുള്ള സാധ്യതകളേറെയാണ്. കൃഷി, ഉത്പാദനം, അടിസ്ഥാനസൗകര്യങ്ങൾ, സാങ്കേതികവിദ്യ, പ്രതിരോധം എന്നീ മേഖലകളിൽ അനവധി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമ്പോൾ പരമ്പരാഗത എൻജിനിയറിംഗ് കോഴ്സുകളായ സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എന്നിവയ്ക്ക് പ്രസക്തി ഏറിവരികയാണ്.

സോഫ്റ്റ്‌വേർ മേഖല

കംപ്യൂട്ടർ സയൻസ് ബിരുദധാരികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ എൻട്രിലെവൽ ജോലികൾക്കായുള്ള മത്സരം തീവ്രമാകാനിടയുണ്ട്. ആർട്ടിഫിഷൽ ഇന്‍റലിജൻസ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിംഗ്, ബ്ലോക് ചെയ്ൻ എന്നീ ഡൊമൈനുകളിൽ വൈദഗ്ധ്യമുള്ളവർക്ക് ജനറിക് പ്രോഗാമിംഗ് കഴിവുകളുള്ളവരേക്കാൾ മികച്ച അവസരങ്ങളുണ്ടെന്നിരിക്കിലും നിരന്തരമായി, കാലാനുസൃതമായി സ്വയം അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാകും.

എങ്കിലും ഐടി മേഖലയിലെ തൊഴിലവസരങ്ങളുടെ ഇടിവ് ഒരു ചാക്രിക പ്രതിഭാസമായി വേണം കാണാൻ. ദ്രുതഗതിയിലുള്ള നൂതന സാങ്കേതികമുന്നേറ്റങ്ങൾ, ആഗോള സാമ്പത്തികചലനങ്ങൾ, മാറിവരുന്ന ബിസിനസ് മോഡലുകൾ, പുത്തൻ പ്രവണതകൾ എന്നിവയുടെ സ്വാധീനം എല്ലാക്കാലത്തും എന്നപോലെ തുടരും. തന്നെയുമല്ല ആർട്ടിഫിഷൽ ഇന്‍റലിജൻസ്, ഓട്ടമേഷൻ എന്നീ സങ്കേതങ്ങൾ ഐടി മേഖലയിലും തൊഴിൽഘടന പാടേ മാറ്റുകയാണ്.

യൂറോപ്യൻ രാജ്യങ്ങളും ഇതര തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും കുറഞ്ഞ നിരക്കിൽ ഐടി ടാലന്‍റ് പൂളുകളും ഔട്സോഴ്സിംഗ് സേവനങ്ങളും മത്സരിച്ച് വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിൽ വിപണിയിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻ ഐടി കമ്പനികൾ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകിയേ മതിയാകൂ.

എൻജിനിയറിംഗ് മേഖലയിലെ തൊഴിൽവിപണി

വരുംകാലങ്ങളിൽ സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങൾ പ്രത്യേകിച്ച് ഇൻഡസ്ട്രി 4.0, ഡിജിറ്റൈസേഷൻ എന്നിവ പരമ്പരാഗത എൻജിനിയറിംഗ് മേഖലകളിലെ തൊഴിലവസരങ്ങൾ ക്രമാനുഗതമായി വർധിപ്പിക്കും. ടെക്നോളജി ട്രാൻസിഷൻ മൂലം തൊഴിൽ പ്രൊഫൈലുകൾ മാറുന്നുണ്ടെങ്കിലും 11 ശതമാനംവരെ അധികം അവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രൊഡക്‌ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പോലുള്ള സർക്കാർ നയങ്ങൾ രാജ്യത്തെ ഉത്പാദന മേഖലയിൽ വൻതോതിൽ നിക്ഷേപം ആകർഷിക്കുമ്പോൾ സെമികണ്ടക്‌ടർ ഇൻഡസ്ട്രിയിലുൾപ്പെടെ കൂടുതൽ നിർമാണയൂണിറ്റുകൾ സ്ഥാപിക്കുകവഴി ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, മെക്കാനിക്കൽ എൻജിനിയറിംഗ് മേഖലകളിൽ അനവധി തൊഴിലവസരങ്ങൾ ഉണ്ടാകും.

രാജ്യത്തെ എൻജിനിയറിംഗ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് വിപണിമൂല്യം 2025ൽ 63 ബില്യൺ ഡോളറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓട്ടമോട്ടിവ്, കൺസ്യൂമർ ഇലക്‌ട്രോണിക്സ്, എയ്റോസ്പേസ്, ഊർജം, സെമികണ്ടക്‌ടർ, ടെലികമ്യൂണിക്കേഷൻ എന്നീ മേഖലകളിലെ ആഗോളസംരംഭങ്ങളും ഈ വളർച്ചയെ ത്വരിതപ്പെടുത്തുന്നുണ്ട്.

കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗും പരമ്പരാഗത എൻജിനിയറിംഗ് ശാഖകളും തമ്മിലുള്ള സമന്വയത്തിൽനിന്ന് ഉരുവാകുന്ന സാങ്കേതികമുന്നേറ്റങ്ങളാണ് രാജ്യത്തിന്‍റെ വികസനപ്രക്രിയയ്ക്ക് ആധാരം. ഇവയുടെ പൂരകസ്വഭാവം അതിനാൽത്തന്നെ തൊഴിൽവിപണിയിൽ ചലനങ്ങൾ സൃഷ്‌ടിക്കാൻ കെൽപുള്ളതുമാണ്.

അടിസ്ഥാനസൗകര്യ വികസന മേഖല

2024 സാമ്പത്തികവർഷത്തിൽ ഇന്ത്യൻ ജിഡിപിയുടെ 3.3 ശതമാനം അടിസ്ഥാനസൗകര്യ മേഖലയ്ക്കു നീക്കിവച്ചിരിക്കേ അനുബന്ധ മന്ത്രാലയങ്ങൾക്കായുള്ള മൊത്തം ബജറ്റ് വിഹിതം ഏകദേശം 3.7 ലക്ഷം കോടി രൂപയിൽനിന്ന് അഞ്ചു ലക്ഷം കോടി രൂപയായി ഉയർന്നിരിക്കുന്നു.
2020ൽ തുടങ്ങിയ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ലൈൻ (എൻഐപി) 2020-25 കാലയളവിൽ 111 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു വിഭാവനം ചെയ്യുന്നത്. അതേവിധം, വരുംവർഷങ്ങളിൽ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ 1.4 ട്രില്യൺ ഡോളർ നിക്ഷേപവും 6.8 ശതമാനം വളർച്ചയുമാണ് നിലവിലുള്ള സർക്കാർ പ്രഖ്യാപനങ്ങളെയും ബജറ്റ് വിഹിതങ്ങളെയും അടിസ്ഥാനമാക്കി പ്രവചിക്കപ്പെടുന്നത്. വിവിധ സാമ്പത്തികമേഖലകളിൽ മൾട്ടിമോഡൽ കണക്‌ടിവിറ്റി ഇൻഫ്രാസ്ട്രക്ചർ വികസനം ലക്ഷ്യമാക്കുന്ന "പ്രധാനമന്ത്രി ഗതിശക്തി നാഷണൽ മാസ്റ്റർപ്ലാൻ' (എൻഎംപി) നടപ്പിലാക്കിയ മുറയ്ക്ക് 2388.93 ബില്യൺ ഡോളർ വിലമതിക്കുന്ന 15,580 പദ്ധതികൾ വിവിധ ഘട്ടങ്ങളിൽ എത്തിനിൽക്കുന്നതായി ഇന്ത്യ ഇൻവെസ്റ്റ്മെന്‍റ് ഗ്രിഡ് ഡേറ്റാബേസ് സൂചിപ്പിക്കുന്നു.


സ്മാർട്ട് സിറ്റികൾ, ഹൈവേകൾ, പാലങ്ങൾ, വ്യവസായ-റെയിൽ ഇടനാഴികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിങ്ങനെ രാജ്യത്തെ സുസ്ഥിര അടിസ്ഥാനസൗകര്യങ്ങളുടെ രൂപകല്പന, ആസൂത്രണം, നിർമാണം എന്നിവ സിവിൽ എൻജിനിയറിംഗ് മേഖലയ്ക്ക് സമ്മാനിക്കുന്ന തൊഴിലവസരങ്ങൾ അനവധി. അനുബന്ധമായി ജലവിതരണം, മാലിന്യസംസ്കരണം, ഗതാഗത ശൃംഖല എന്നീ സംവിധാനങ്ങളിലുൾപ്പെടെ 20 ശതമാനം അധിക തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു എന്നാണു കണക്കാക്കുന്നത്. അതിലുപരി, പൊതുമേഖലാസ്ഥാപനങ്ങളായ റെയിൽവേ, ദേശീയപാതാ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പുകൾ, മുനിസിപ്പൽ കോർപറേഷനുകൾ എന്നിവ വിവിധ പദ്ധതികൾക്കും അറ്റകുറ്റപ്പണികൾക്കും തുടർച്ചയായി സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ എൻജിനിയർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

ഉത്പാദന മേഖല

യുക്രെയിൻ പ്രതിസന്ധിയുടെയും അനുബന്ധ പ്രക്ഷുബ്‌ധതയുടെയും പശ്ചാത്തലത്തിൽ ഉത്പാദനരംഗത്ത്, പ്രത്യേകിച്ച് ഉരുക്കുനിർമാണ മേഖലയിൽ വിപുലീകരണപ്രവർത്തനങ്ങൾ താത്കാലികമായി മുടങ്ങിയെങ്കിലും ജിൻഡാൽ, ടാറ്റ തുടങ്ങിയ പ്രമുഖർ വീണ്ടും രംഗത്തുണ്ട്.
സിമന്‍റ് നിർമാണമേഖലയിലും ഗണ്യമായ വിപുലീകരണം നടക്കുന്നു. ഇന്ത്യൻ റെയിൽവേയിലെ സാങ്കേതികനവീകരണം റോളിംഗ് സ്റ്റോക്ക് മേഖലയ്ക്കും പുത്തനുണർവ് സമ്മാനിക്കുന്നു. ആഡിറ്റിവ് മാനുഫാക്ചറിംഗ്, റോബോട്ടിക്സ്, എയ്റോസ്പേസ് എൻജിനിയറിംഗ് എന്നിവയിലെ മുന്നേറ്റങ്ങൾ മെക്കാനിക്കൽ എൻജിനിയർമാർക്ക് പുതിയ കവാടങ്ങൾ തുറക്കുകയാണ്.

തദ്ദേശീയ ഉത്പാദനം പ്രോത്സാഹിപ്പിക്കുക വഴിയും വിദേശനിക്ഷേപം ആകർഷിക്കുക വഴിയും ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതോടെ ജിഡിപിയിലേക്കുള്ള ഉത്പാദനമേഖലയുടെ സംഭാവന 25 ശതമാനമായി അടുത്ത വർഷത്തോടെ ഉയരുമെന്നാണു പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഉത്പാദനമേഖലയിലെ കുതിച്ചുചാട്ടവും അടിസ്ഥാനസൗകര്യവികസനത്തിന് ചെലവഴിക്കപ്പെടുന്ന മൂലധനവും വളർച്ചാഗുണിതങ്ങൾ സൃഷ്‌ടിക്കാൻ തുടങ്ങിയിരിക്കുന്നതായി കരുതാം.

ഊർജ മേഖല

ഊർജ മേഖലയിലും ആശാവഹമായ മാറ്റങ്ങളാണു കാണുന്നത്. ദ്രുതഗതിയിലുള്ള നഗരവത്കരണവും വ്യവസായവത്കരണവും വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർത്തുന്ന മുറയ്ക്ക് പരമ്പരാഗത വൈദ്യുതോത്പാദനമേഖലയും റിന്യൂവബിൾ ഊർജോത്പാദന മേഖലയും ഒരുപോലെ മുന്നേറേണ്ടത് ആവശ്യമായി വരുന്നു.

വൈദ്യുതോത്പാദന ഇൻഫ്രാസ്ട്രക്ചറുകളുടെ രൂപകല്പന, പരിപാലനം, നവീകരണം എന്നിങ്ങനെ നേരിട്ടുള്ള തൊഴിലവസരങ്ങളും ഇതുമൂലം ജനിക്കുകയാണ്. മാത്രവുമല്ല സ്മാർട്ട് സിറ്റികൾ, ഗതാഗത ശൃംഖലകൾ, വ്യവസായ സമുച്ചയങ്ങൾ എന്നിവയുടെ ഇലക്‌ട്രിക്കൽ പവർ ഡിസ്ട്രിബ്യൂഷൻ, ലൈറ്റിംഗ്, ഓട്ടമേഷൻ, കൺട്രോൾ സിസ്റ്റങ്ങൾ എന്നീ സംവിധാനങ്ങളുടെ രൂപകല്പനയിലും പരിപാലനത്തിലും ധാരാളം തൊഴിൽസാധ്യതകൾ നിലവിൽവരും.

റിന്യൂവബിൾ എനർജി മേഖലയിലാകട്ടെ സൗരോർജപ്ലാന്‍റുകൾ, കാറ്റാടി ഫാമുകൾ, ഊർജസംഭരണ സംവിധാനങ്ങൾ എന്നിവയുടെ അനുബന്ധ പദ്ധതികളിൽ വിദഗ്ധരായ ഇലക്‌ട്രിക്കൽ എൻജിനിയർമാർക്ക് ഗണ്യമായ തോതിൽ അവസരങ്ങൾ ഉണ്ടാകും. സോളാർ ഫോട്ടോവോൾട്ടായിക് സാങ്കേതികവിദ്യ, കാറ്റാടി ടർബൈൻ ഇവയുടെ ഡിസൈനിലും ഊർജസംഭരണത്തിലുമുള്ള മുന്നേറ്റങ്ങൾ റിന്യൂവബിൾ ഊർജമേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുക മാത്രമല്ല ഗണ്യമായ തോതിൽ ചെലവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. 80 ബില്യൺ ഡോളറാണ് ഈ മേഖലയിൽ പ്രവചിക്കപ്പെടുന്ന നിക്ഷേപം.

പ്രതീക്ഷ നൽകുന്ന തൊഴിൽവിപണി

തദ്ദേശീയ ഉത്പാദനവും അനുബന്ധ വ്യവസായ-ഗവേഷണ സാധ്യതകളും പുരോഗമിക്കുമ്പോൾ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച ഉത്തേജിതമാകുക മാത്രമല്ല തൊഴിലവസരങ്ങൾ കൂടുതലായി സൃഷ്‌ടിക്കപ്പെടുകയും സംരംഭകത്വത്തിന് അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകുകയും ചെയ്യും. കൂടാതെ രാജ്യത്തിന്‍റെ വലിയ ആഭ്യന്തരവിപണിയും മാനവവിഭവശേഷിയും ചൈന പ്ലസ് വൺ തന്ത്രത്തിന് നെടുംതൂണായി നിലകൊള്ളുന്നുമുണ്ട്. സ്വാശ്രയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ രാജ്യത്തിന്‍റെ ഉത്പാദനശേഷി വർധിച്ചേ മതിയാകൂ.

നമുക്കായുള്ളത് നാം ഉത്പാദിപ്പിക്കുമ്പോൾ വ്യവസായങ്ങളും കയറ്റുമതിയും വിദേശനിക്ഷേപങ്ങളും അഭിവൃദ്ധി പ്രാപിക്കും. സാങ്കേതികപരിജ്ഞാനവും സർഗാത്മകതയും പ്രശ്നപരിഹാരശേഷിയും കൊണ്ട് വിവിധ മേഖലകളിലെ സങ്കീർണമായ വെല്ലുവിളികളെ നേരിടാൻ സജ്ജരായ എൻജിനിയർമാർക്ക് രാഷ്‌ട്രനിർമാണത്തിൽ സംഭാവന നൽകാനുള്ള സുവർണാവസരമാണുള്ളത്. സുസ്ഥിര വികസനപാതയിൽ രാജ്യം കാലൂന്നിനിൽക്കുമ്പോൾ ഉത്പാദനം, അടിസ്ഥാനസൗകര്യം, ഊർജം എന്നീ സുപ്രധാന മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ എൻജിനിയർമാരുടെ പങ്ക് നിർണായകംതന്നെ.

ചുരുക്കത്തിൽ അടുത്ത ദശകം വാഗ്ദാനം ചെയ്യുന്നത് പ്രതീക്ഷയുടെ പുതുനാമ്പുകളാണ്. രാജ്യത്തിന്‍റെ വികസനലക്ഷ്യങ്ങളാൽ നയിക്കപ്പെടുന്ന ഇന്ത്യൻ തൊഴിൽവിപണി അതിവിപുലവും വൈവിധ്യമാർന്നതും പ്രതീക്ഷ നൽകുന്നതുമാണ്.

(വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളജിൽ സിവിൽ എൻജിനിയറിംഗ് വിഭാഗം
മേധാവിയാണ് ലേഖിക)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.