സംസ്ഥാന വനംവകുപ്പിന്റെ കൈവശമുള്ള 2,07,694 ഹെക്ടർ വനേതര ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
വനംവകുപ്പ് വനേതര ആവശ്യത്തിനുപയോഗിക്കുന്ന 2,07,694 ഹെക്ടറിൽ 90,223 ഹെക്ടർ തേക്കാണ്. 10,549 ഹെക്ടറിൽ അക്കേഷ്യ, 6821 ഹെക്ടറിൽ യൂക്കാലി തോട്ടങ്ങളുമാണ്.
ഉദ്യോഗസ്ഥരല്ല, ജനപ്രതിനിധികളാകണം ഭരണകർത്താക്കൾകേരളത്തിൽ ഇതുവരെ നടപ്പാക്കിയിരിക്കുന്ന ഭൂപരിഷ്കരണ മിയമങ്ങൾ അതിന്റെ ലക്ഷ്യത്തിലെത്താത്തതിന്റെ പ്രധാന കാരണങ്ങൾ അധികാരത്തിലിരുന്നവരുടെ ഇച്ഛാശക്തയില്ലായ്മയും ഉദാസീനതയുമാണ്. ഈ വിഷയത്തിൽ കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നടക്കുന്നത് ജനാധിപത്യ വിരുദ്ധമായ കാര്യങ്ങളാണെന്ന് പറയാതെവയ്യ. ഭരിക്കുന്ന സർക്കാരിന്റെ നയങ്ങൾ രൂപീകരിക്കുന്നതുപോലും ഉദ്യോഗസ്ഥരാകുന്ന അവസ്ഥ ജനാധിപത്യപരമല്ല. ജനാധിപത്യം ഉദ്യോഗസ്ഥാധിപത്യത്തിന് കീഴിലാകുന്നതിന്റെ അപകടം വളരെ വലുതാണ്.
സംസ്ഥാനത്ത് നിയമസഭയ്ക്കാണ് നിയമം രൂപീകരിക്കാനും നയം രൂപീകരിക്കാനും അധികാരമുള്ളത്. നിയമരൂപീകരണത്തിലോ നയരൂപീകരണത്തിലോ നിയമപരമായും നയപരമായും തെറ്റുണ്ടെങ്കിൽ അത് തിരുത്തുക എന്നതു മാത്രമാണ് കോടതികളുടെയും ന്യായാധിപന്മാരുടെയും ഉത്തരവാദിത്വം. രാഷ്ട്രീയ പാർട്ടികളുടെ തീരുമാനങ്ങളും നയങ്ങളുമാണ് ജനാധിപത്യ ഭരണനിർവഹണത്തിൽ തെളിഞ്ഞുനിൽക്കേണ്ടത്. നിർമിക്കുന്ന നിയമങ്ങൾ ലക്ഷ്യത്തിലെത്തുന്നുണ്ടോയെന്ന് കൃത്യമായി വിലയിരുത്തുകയും വേണം. കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങളുടെ കാര്യത്തിൽ ഇതൊന്നും നടന്നിട്ടില്ല.
കേരളത്തിലെ വനഭൂമിയുടെ ഉപയോഗം 2021 മാർച്ച് 31ലെ കണക്കനുസരിച്ച്
വനഭൂമി തരം വിസ്തൃതി (ഹെക്ടറിൽ)
ഇടതൂർന്ന വനം 9,06,385.00
തോട്ടങ്ങൾ 1,56,204.00
പാട്ടത്തിന് കൊടുത്തത് 51,490.00
തരംമാറ്റിയത് 38,412.00
ആകെ 11,52,491.00
(അവസാനിച്ചു)