ചതിക്കുഴികളൊരുക്കി ഓണ്‍ലൈന്‍ വായ്പാ ആപ്പുകൾ
Friday, July 5, 2024 2:11 AM IST
വിലക്കയറ്റവും തൊഴില്‍ നഷ്ടവും സാമ്പത്തിക ദുരിതവും പലരെയും എളുപ്പത്തില്‍ ലോണ്‍ കിട്ടുന്ന തട്ടിപ്പുകാരുടെ വലയില്‍ ചെന്ന് ചാടാന്‍ പ്രേരിപ്പിക്കുകയാണ്. സാധാരണക്കാരുടെ ഡിജിറ്റല്‍ നിരക്ഷരത മുതലെടുത്താണ് ലോണ്‍ ആപ്പുകള്‍വഴി വന്‍തട്ടിപ്പ് നടത്തുന്നത്.

ഒരിടവേളയ്ക്കുശേഷം ഇത്തരം ചതിക്കുഴികളില്‍ വീണ് ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം ഉയരുന്നതോടെയാണ് അനധികൃത ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പോലീസും മുന്നറിയിപ്പ് നല്‍കുന്നത്.

പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള ഭൂരിഭാഗം വായ്പാദാതാക്കള്‍ക്കും ആര്‍ബിഐയുടെ എന്‍ബിഎഫ്സി (നോണ്‍ ബാങ്കിംഗ് ഫിനാൻഷ്യല്‍ കമ്പനി) ലൈസന്‍സ് ഇല്ലാത്തവയാണ്. ഏഴു ദിവസം മുതല്‍ ആറുമാസം വരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകള്‍ക്ക് 20 ശതമാനം മുതല്‍ 40 ശതമാനം വരെയുള്ള കൊള്ളപ്പലിശയും 10 മുതല്‍ 25 ശതമാനം പ്രോസസിംഗ് ചാര്‍ജുമാണ് ഈടാക്കുന്നത്. പണം ലഭിക്കാന്‍ ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ കോപ്പി മാത്രമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ബാങ്കുകളിലേത് പോലെയുളള വിവിധ കടമ്പകള്‍ ഇല്ലാത്തതിനാല്‍തന്നെ പലരും വേഗത്തില്‍ ലോണ്‍ ലഭ്യമാകുമെന്നതിനാലാണ് ഓണ്‍ലൈന്‍ ആപ്പുകളെ സമീപിക്കുന്നത്. എന്നാല്‍ ഇഎംഐ മുടങ്ങുന്നതോടെയാണ് ഇവരുടെ തനിനിറം വെളിവാകുന്നത്.

ആദ്യം ഭീഷണി. പിന്നീട്, ആപ് ഇന്‍സ്റ്റാള്‍ ചെയ്ത സമയത്ത് ഫോണ്‍ ഉടമ സമ്മതിച്ച ഉറപ്പിന്‍ പ്രകാരം വായ്പയ്ക്ക് ഇരയായവരുടെ കോണ്ടാക്ട് വിവരങ്ങള്‍ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്പറുകളിലേക്ക് മെസേജ് അയയ്ക്കുകയും വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതിനൊപ്പം അശ്ലീല ചിത്രങ്ങളും കൈമാറും. കൂടാതെ തിരിച്ചടവ് വീഴ്ചയ്ക്ക് ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ പിഴത്തുക ഈടാക്കുന്നതും ഇവരുടെ മറ്റൊരു തട്ടിപ്പ് രീതിയാണ്.

തട്ടിപ്പിനിരയാവുന്നവര്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് യാതൊന്നും ശ്രദ്ധിക്കാതെ വായ്പാ ആപ്പുകൾ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ നല്‍കുകയാണ്. ഇതുവഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോണ്‍ പോലും വിദൂര നിയന്ത്രണത്തിലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിക്കുമെന്ന് സൈബര്‍ വിദഗ്ധരും പോലീസും പറയുന്നു.

നിയമസഹായമുണ്ട്

ലോണ്‍ ആപ് ചതിക്കുഴികളില്‍പ്പെടുന്നവര്‍ക്ക് നിയമ സഹായം വാഗ്ദാനം ചെയ്യുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സൈബര്‍ സുരക്ഷാ ഫൗണ്ടേഷന്‍. ഇരയാക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കുന്നതിന്‍റെ ആദ്യപടിയായി പോലീസ് പരാതി കൊടുപ്പിക്കും.


പരാതി സ്വീകരിച്ച് രസീത് ഇത്തരം കേസുകളില്‍ നല്‍കുന്നില്ലെന്നതാണ് പോലീസിനെതിരേയുള്ള പ്രധാന ആരോപണം. അതിന് അറുതി വരുത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ മുഖേന നിയമ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സൈബര്‍ സുരക്ഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ അഡ്വ. ജിയാസ് ജമാല്‍ പറയുന്നു.

ഇവ ഒഴിവാക്കാം

► ഫോണില്‍ എപ്പോഴും ലോണിനായി തെരച്ചില്‍
►അംഗീകാരമില്ലാത്ത ബാങ്കുകളുടെ ആപ്പുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുക
►ആവശ്യമില്ലാത്ത ആപ്പുകളില്‍ കയറിയുള്ള ഗെയിം കളി
►നിങ്ങളുടെ നിക്ഷേപ ആപ്പില്‍ പൊങ്ങിവരുന്ന പരസ്യങ്ങള്‍ സന്ദര്‍ശിക്കുക
►സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ സന്ദര്‍ശിക്കുക.

വിപത്തിൽ വീഴാതെ...

റിസര്‍വ് ബാങ്ക് പരിശോധിച്ച് അനുവാദം നല്‍കിയ ആപ്പുകളുടെ വിവരങ്ങള്‍ ബാങ്കിന്‍റെ വെബ് സൈറ്റില്‍ പരിശോധിക്കാം. ആപ് വഴി വായ്പ എടുക്കുന്നതിന് മുമ്പ് ആ ആപ്പിന് റിസര്‍വ് ബാങ്കിന്‍റെ അനുവാദമുണ്ടോ എന്ന് നിര്‍ബന്ധമായും നോക്കണം. അത്തരം ആപ്പുകള്‍ വഴി മാത്രമേ ഇടപാടു നടത്താവൂ. വായ്പ ലഭിക്കാന്‍ അപേക്ഷകന് ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍, ഓരോ ആപ്പിനും എത്ര തുക വരെ വായ്പ നല്‍കാന്‍ കഴിയും, പലിശ ശതമാനം എത്ര വരെയാകാം, പലിശ കൂടാതെയുള്ള മറ്റു ഫീസുകളും ചാര്‍ജുകളും എങ്ങനെ ആയിരിക്കണം, എന്തെല്ലാം രേഖകളാണ് വായ്പ ലഭിക്കാന്‍ നല്‍കേണ്ടത് എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം മനസിലാക്കി മാത്രം വായ്പാ ആപ്പുകളില്‍നിന്ന് വായ്പയെടുത്താല്‍ വലിയ ചതിയിലും വിപത്തിലും ചെന്നെത്താതിരിക്കാം.

“അനധികൃത ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ വഴി പണം സ്വീകരിച്ചാല്‍ വഞ്ചിക്കപ്പെടുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും ഇത്തരം വഴികളിലൂടെ വീണ്ടും പണം നേടാനുള്ള ശ്രമം ഒരുതരം മാനസിക തകര്‍ച്ചയുടെ ലക്ഷണമാണ്. പണം കൈയില്‍ വരുന്നതിന്‍റെ സന്തോഷം മൂലം ഇരകളാകുന്ന പലരും ആലോചനയോ വീണ്ടുവിചാരമോ ഇല്ലാതെയാണ് ഇതിലേക്ക് എത്തപ്പെടുന്നത്. ഇത്തരം മാനസികാവസ്ഥ ഉള്ളവരെ ലക്ഷ്യം വച്ചാണ് അനധികൃത ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.” - ഡോ. സി.ജെ. ജോണ്‍ മനശാസ്ത്ര വിദഗ്ധന്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.