പരാതി സ്വീകരിച്ച് രസീത് ഇത്തരം കേസുകളില്‍ നല്‍കുന്നില്ലെന്നതാണ് പോലീസിനെതിരേയുള്ള പ്രധാന ആരോപണം. അതിന് അറുതി വരുത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ മുഖേന നിയമ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സൈബര്‍ സുരക്ഷ ഫൗണ്ടേഷന് സ്ഥാപകന്‍ അഡ്വ. ജിയാസ് ജമാല്‍ പറയുന്നു.
ഇവ ഒഴിവാക്കാം► ഫോണില്‍ എപ്പോഴും ലോണിനായി തെരച്ചില്‍
►അംഗീകാരമില്ലാത്ത ബാങ്കുകളുടെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
►ആവശ്യമില്ലാത്ത ആപ്പുകളില്‍ കയറിയുള്ള ഗെയിം കളി
►നിങ്ങളുടെ നിക്ഷേപ ആപ്പില്‍ പൊങ്ങിവരുന്ന പരസ്യങ്ങള്‍ സന്ദര്‍ശിക്കുക
►സമൂഹമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ സന്ദര്‍ശിക്കുക.
വിപത്തിൽ വീഴാതെ...റിസര്‍വ് ബാങ്ക് പരിശോധിച്ച് അനുവാദം നല്കിയ ആപ്പുകളുടെ വിവരങ്ങള്‍ ബാങ്കിന്റെ വെബ് സൈറ്റില്‍ പരിശോധിക്കാം. ആപ് വഴി വായ്പ എടുക്കുന്നതിന് മുമ്പ് ആ ആപ്പിന് റിസര്‍വ് ബാങ്കിന്റെ അനുവാദമുണ്ടോ എന്ന് നിര്‍ബന്ധമായും നോക്കണം. അത്തരം ആപ്പുകള്‍ വഴി മാത്രമേ ഇടപാടു നടത്താവൂ. വായ്പ ലഭിക്കാന്‍ അപേക്ഷകന് ഉണ്ടായിരിക്കേണ്ട യോഗ്യതകള്‍, ഓരോ ആപ്പിനും എത്ര തുക വരെ വായ്പ നല്കാന് കഴിയും, പലിശ ശതമാനം എത്ര വരെയാകാം, പലിശ കൂടാതെയുള്ള മറ്റു ഫീസുകളും ചാര്‍ജുകളും എങ്ങനെ ആയിരിക്കണം, എന്തെല്ലാം രേഖകളാണ് വായ്പ ലഭിക്കാന്‍ നല്‍കേണ്ടത് എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം മനസിലാക്കി മാത്രം വായ്പാ ആപ്പുകളില്‍നിന്ന് വായ്പയെടുത്താല്‍ വലിയ ചതിയിലും വിപത്തിലും ചെന്നെത്താതിരിക്കാം.
“അനധികൃത ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ വഴി പണം സ്വീകരിച്ചാല്‍ വഞ്ചിക്കപ്പെടുമെന്ന് മുന്‍കൂട്ടി അറിഞ്ഞിട്ടും ഇത്തരം വഴികളിലൂടെ വീണ്ടും പണം നേടാനുള്ള ശ്രമം ഒരുതരം മാനസിക തകര്‍ച്ചയുടെ ലക്ഷണമാണ്. പണം കൈയില്‍ വരുന്നതിന്റെ സന്തോഷം മൂലം ഇരകളാകുന്ന പലരും ആലോചനയോ വീണ്ടുവിചാരമോ ഇല്ലാതെയാണ് ഇതിലേക്ക് എത്തപ്പെടുന്നത്. ഇത്തരം മാനസികാവസ്ഥ ഉള്ളവരെ ലക്ഷ്യം വച്ചാണ് അനധികൃത ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.” -
ഡോ. സി.ജെ. ജോണ്‍ മനശാസ്ത്ര വിദഗ്ധന്‍