മരമാണെങ്കിലും ഒരു മര്യാദ വേണ്ടേ?
Wednesday, June 26, 2024 12:09 AM IST
സിജുമോൻ ഫ്രാൻസിസ്
പ്രകൃതിസംരക്ഷണം എന്നാൽ മരം നടീൽ എന്ന പ്രക്രിയയായി ചുരുങ്ങിയതാണ് ഇപ്പോൾ കേരളത്തിലെ കാഴ്ച. മരം ഒരു വരം എന്നു നഴ്സറി ക്ലാസുകൾ മുതൽ ആചാരം പോലെ പഠിപ്പിക്കുന്നു. എന്നാൽ, പ്രകൃതിസംരക്ഷണം അതു മാത്രമാണോയെന്നു ചോദിച്ചാൽ മറുപടിയില്ല.

2012 മുതൽ പത്തു വർഷം വനംവകുപ്പ് കേരളത്തിൽ വനവത്കരണത്തിനായി നട്ട മരങ്ങളുടെ എണ്ണവും അതിനു ചെലവാക്കിയ തുകയും കേട്ടാൽ ആരും ഞെട്ടും, 110 കോടി രൂപ. പത്തു വർഷം മുന്പ് നട്ട കുഴിയിൽ തന്നെയാണ് പിന്നീടുള്ള വർഷങ്ങളിലും മരം നടീൽ എന്നതാണ് വലിയ തമാശ. ഈ മരങ്ങളെല്ലാം സംരക്ഷിക്കപ്പെട്ടിരുന്നെങ്കിൽ ഇന്നു കേരളം ആമസോൺ കാട് പോലെ ആയേനെ.

നമ്മുടെ പാഴ്, അവരുടെ പുളി

പതിറ്റാണ്ടുകളായി വനം വകുപ്പും സന്നദ്ധ സംഘടനകളും പരിസ്ഥിതി ദിനത്തിൽ വഴിയോരത്തും പുറമ്പോക്കിലും മരങ്ങൾ നടുന്നത് ഒരു ആചാരമായി കൊണ്ടുനടക്കുകയാണ്. നമ്മുടെ അധ്യാപകരും ഇതിനു പിന്നാലെയാണെന്നതാണ് സങ്കടകരം. ഈ മരങ്ങൾ വളർന്ന് അടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈദ്യുത ലൈനിന്‍റെയും മുകളിൽ വീഴുമെന്നായാലും വെട്ടണമെങ്കിൽ നൂലാമാലകൾ നൂറുകൂട്ടം.

ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിട്ടാലും വനംവകുപ്പും സോഷ്യൽ ഫോറസ്ട്രിയും വിലങ്ങിടും. കഴിഞ്ഞ വർഷം കോഴിക്കോട് മടവൂർ, വില്ലിയേരി യുപി സ്കൂൾ അധ്യാപകൻ മുഹമ്മദ് ഷെറീഫിൻ (38) സ്കൂട്ടറിന്‍റെ മുകളിലേക്കു വഴിയരികിലെ മരം ഒടിഞ്ഞുവീണു ദാരുണമായി മരിച്ചത് ഇന്നും കണ്ണീരോർമയാണ്. പത്തു വർഷങ്ങളായി ഈ മരം മുറിക്കാൻ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങുന്നുവെന്ന് അന്ന് ടിവി ചാനലുകളിൽ അയൽക്കാരൻ നെഞ്ചുപൊട്ടി പറഞ്ഞത് മറന്നിട്ടില്ല. പത്തനംതിട്ടയിൽ മനു മോഹൻ എന്ന സ്കൂട്ടർ യാത്രക്കാരനും മരം വീണു മരിച്ചു. കഴിഞ്ഞ ദിവസം നേര്യമംഗലത്തിനു സമീപം കൂറ്റൻ മരം കാറിനു മീതെ വീണു ഗൃഹനാഥൻ മരിച്ചു.

വഴിയോരത്തെ മരം വീണുള്ള അപകടങ്ങൾ ദിനംപ്രതി കേരളത്തിൽ വാർത്തയാണ്. അയൽസംസ്ഥാനമായ തമിഴ്നാടും വഴിയോരത്തു മരം വച്ചുപിടിപ്പിച്ചിട്ടുണ്ട്. എന്നാൽ, മറിഞ്ഞുവീണ് അപകടങ്ങൾ തീരെയില്ല. കാരണം, അവർ വാളൻപുളി മരമാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്. കൊടുങ്കാറ്റ് വീശിയാലും ഒടിഞ്ഞ് വീഴില്ല. മാത്രമല്ല, ഒാരോ വർഷവും ലേലം ചെയ്തുകൊടുത്ത് ഖജനാവിലേക്കു പണവും സമാഹരിക്കുന്നു. നമ്മളോ... പാഴ് മരങ്ങൾ വച്ചുപിടിപ്പിച്ച് ദുരന്തം വിലയ്ക്കു വാങ്ങുന്നു.

ഇരകൾ കുഞ്ഞുങ്ങൾ

പലപ്പോഴും വഴിയോരത്തെ മരംവീഴ്ചയുടെ ഇരകൾ കുഞ്ഞുങ്ങളാണ്. കോതമംഗലം ഊന്നുകല്ലിൽ വേദവിദ്യാ സ്കൂൾ ബസിന്‍റെ മുകളിൽ മരം വീണ് അഞ്ചു പിഞ്ചുകുഞ്ഞുങ്ങൾ ദാരുണമായി കൊല്ലപ്പെട്ടു. ആലുവയിൽ സഹപാഠികളോടൊപ്പം സൈക്കിൾ ചവിട്ടിനടന്ന മുഹമ്മദ് ഇർഫാൻ എന്ന എട്ടുവയസുകാരൻ മരം വീണ് മരിച്ചു; കാസർഗോഡ് അങ്ങാടിമോഗർ സ്കൂൾ വിദ്യാർഥിനി ആയിഷത്ത് മിൻഹ വീട്ടിലേക്കുള്ള മടക്കയാത്രയിൽ മരം വീണു മരിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും നമുക്ക് പാഠങ്ങളാവുന്നില്ല. ഒാരോ സംഭവമുണ്ടാകുന്പോഴും വിദ്യാഭ്യാസമന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടും; അത്രമാത്രം.


മരംവെട്ടിലെ നൂലാമാലകൾ

കേരളത്തിൽ നട്ടുവളർത്തുന്ന മരങ്ങൾ പോലും മുറിക്കാൻ അവകാശമില്ലാത്ത ഒരു ജനതയുടെ പോരാട്ടത്തിന്‍റെ കഥ നാം ഏറെ കേട്ടിട്ടുണ്ട്. പട്ടയം കൊടുത്തിരിക്കുന്ന ഭൂമിയിലെ മരങ്ങളുടെ അവകാശം പോലും സർക്കാരിനാണത്രേ. കർഷകൻ നട്ടുപിടിപ്പിക്കുന്ന മരങ്ങൾ മുറിക്കാൻ നിബന്ധന വയ്ക്കുന്ന സർക്കാർ പ്ലാന്‍റേഷനുകളിൽ നട്ടിരിക്കുന്ന തേക്കും മാഞ്ചിയവും യൂക്കാലിയും അക്കേഷ്യയുമൊക്കെ മുറിക്കുന്നതിനു യാതൊരു തടസങ്ങളും കാണുന്നുമില്ല. അതേസമയം, ജീവനു ഭീഷണിയായി വഴിയോരത്തു നിൽക്കുന്ന മരം മുറിക്കണമെങ്കിലും, ചില്ല ഇറക്കണമെങ്കിൽ പോലും തടസങ്ങളുടെ ഘോഷയാത്രയാണ്.

ഓടയിലെ മരം

എന്തുകൊണ്ടാണ് തിരുവനന്തപുരം ഉള്ളൂർ കേശവദാസപുരം റോഡിൽ, ഉള്ളൂർ ജംങ്ഷനിൽ ഓട നിറഞ്ഞു നിൽക്കുന്ന മൂന്ന് ആൽമരങ്ങൾ വെട്ടിമാറ്റാത്തതെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിയമസഭയിൽ വനംമന്ത്രിയോടു ചോദിച്ചു.വെള്ളം ഒഴുകിപ്പോകാൻ വേറെ വഴിയുള്ളതിനാൽ വെട്ടാനാവില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതിലുണ്ട് നമ്മുടെ പ്രതിബദ്ധത. ഇത്തരം പ്രതിസന്ധി ഏറ്റവും കൂടുതൽ നേരിടുന്ന ജില്ലയാണ് ഇടുക്കി. ദേശീയപാതാ വികസനം പോലും ഇത്തരം നൂലാമാലകളിൽ കുരുങ്ങിയിട്ടുണ്ട്.



കാടു വെട്ടാനും വിലക്ക്

റോഡിന്‍റെ വശങ്ങളിൽ കാഴ്ച മറച്ചു വളർന്നുകയറുന്ന കാട് വെട്ടിമാറ്റുന്നതിൽ വരെ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയവരാണ് നമ്മുടെ നിയമസഭാ പരിസ്ഥിതി കമ്മിറ്റി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ, 2203-2024 ൽ ഇറക്കിയ ഉത്തരവിൻപ്രകാരം പാതയോരങ്ങളിലെ കാടു വെട്ടുന്നതുപോലും നിരാകരിക്കപ്പെട്ടിരിക്കുന്നു. ഇത്തരം നയങ്ങളാണ് നമ്മുടെ അധികാരികൾ പിന്തുടരുന്നതെങ്കിൽ നേര്യമംഗലത്ത് നടന്നതുപോലെയുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും. ഓരോ മരണം നടന്നുകഴിയുമ്പോഴും ഞെട്ടൽ രേഖപ്പെടുത്തുന്ന ഭരണാധികാരികളെയല്ല; മറിച്ച്, ഇനിയും അത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ നട്ടെല്ലുള്ള ഭരണാധികാരികളെയാണ് ഈ നാടിന് ആവശ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.