പ്രീതി എന്നാൽ പ്രചോദനം...
Wednesday, June 26, 2024 12:04 AM IST
പകുത്തേകിയ ജീവിതങ്ങൾ -2 / സിജോ പൈനാടത്ത്
എനിക്കു ജീവിക്കണം... അതിനായി മെഡിക്കല്‍ സയന്‍സിലെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തണം; ഡോക്ടര്‍മാരുടെ ആത്മവിശ്വാസവും പ്രിയപ്പെട്ടവരുടെ പിന്തുണയും ഒപ്പം അനേകരുടെ പ്രാര്‍ഥനകളും ചേരുമ്പോള്‍ ഈ ശസ്ത്രക്രിയ വിജയകരമാവുകതന്നെ ചെയ്യും.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനി പ്രീതി ഉണാലെ തന്‍റെ 23-ാം വയസില്‍ ഡോക്ടര്‍മാരോടു പറഞ്ഞ വാക്കുകളാണിത്. ഗുരുതരമായ ഹൃദ്രോഗം ബാധിച്ചതിനെത്തുടര്‍ന്നു ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗമില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതോടെ, തെല്ലും തളരാതെ ആ ചെറുപ്പക്കാരി തന്‍റെ അതിജീവനത്തിന് അവിടെ തുടക്കമിടുകയായിരുന്നു.

ഹൃദയമാറ്റ ശസ്ത്രക്രിയ ഇന്ത്യയില്‍ അധികമൊന്നും നടന്നിട്ടില്ലാത്തതിനാല്‍, അത്തരമൊരു പരീക്ഷണത്തിനൊരുങ്ങുന്നതില്‍നിന്നു ഡോക്ടര്‍മാരായ ബന്ധുക്കള്‍ പോലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു പ്രീതിയുടെ ശക്തമായ വാക്കുകള്‍. അവളുടെ ആത്മവിശ്വാസത്തോടെയുള്ള അതിജീവനയാത്ര രാജ്യത്തെ ആരോഗ്യമേഖലയില്‍ പുതുചരിത്രമായി.

ഇന്ത്യയില്‍ ആദ്യമായി വിജയകരമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിത എന്ന ഖ്യാതി പ്രീതിക്കു സ്വന്തം. 2000ല്‍ ഡല്‍ഹി എയിംസിലായിരുന്നു ശസ്ത്രക്രിയ.

പുതുഹൃദയം, 24 വര്‍ഷം

പ്രീതിയുടെ ത്രസിപ്പിക്കുന്ന കഥ അവിടെ തീരുന്നില്ല; 24 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാമത്തെ ഹൃദയവുമായി പൂര്‍ണ ആരോഗ്യത്തോടെ ഭര്‍ത്താവ് പ്രകാശ് ഉണാലെയ്‌ക്കൊപ്പം ഡല്‍ഹിയിലാണ് പ്രീതിയുടെ താമസം. ഇന്ന് അറിയപ്പെടുന്ന ബാഡ്മിന്‍റണ്‍ കളിക്കാരികൂടിയാണു പ്രീതി.

അടുത്തിടെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്‍റ് ഗെയിംസില്‍ പങ്കെടുക്കാന്‍ പ്രീതിയെത്തി. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്‍റണ്‍ മത്സരങ്ങള്‍ നടന്ന നാലാം നിലയിലേക്ക് ഓടിക്കയറാനും വിശ്രമമില്ലാതെ തുടര്‍ച്ചയായി ജയിച്ചുകയറാനും പ്രീതി ഉണ്ടായിരുന്നു. ബാഡ്മിന്‍റണിനു പുറമേ, 200 മീറ്റര്‍ ഓട്ടത്തിലും കാരംസിലും പ്രീതി മത്സരിച്ചു. രണ്ടു സ്വര്‍ണമെഡലുമായാണ് അന്നു പ്രീതി മടങ്ങിയത്. മാറ്റിവച്ച ഹൃദയവുമായി ഇന്ത്യയില്‍ ഏറ്റവുമധികം കാലം ജീവിക്കുന്ന (24 വര്‍ഷം) വ്യക്തിയും പ്രീതി തന്നെ.

കുടുംബം കട്ട സപ്പോര്‍ട്ട്

വിവാഹിതയായി തൊട്ടടുത്ത വര്‍ഷമാണ് പ്രീതി ഹൃദ്രോഗബാധിതയായത്. ഭര്‍ത്താവിന്‍റെയും കുടുംബാംഗങ്ങളുടെയും പൂര്‍ണപിന്തുണ ഹൃദയം മാറ്റിവയ്ക്കുന്നതിനും തുടര്‍പരിചരണത്തിലും ഉണ്ടായതാണ് തനിക്കു ശക്തി പകര്‍ന്നതെന്നു പ്രീതി പറയുന്നു. ഇപ്പോള്‍ എനിക്ക് എല്ലാവരെയും പോലെ സാധാരണ ജീവിതം നയിക്കാനാവുന്നു.

അണുബാധ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അവയവം മാറ്റിവച്ചാല്‍ ശുചിത്വമുള്ള ജീവിതം പ്രധാനമാണ്. ആരുടെ ഹൃദയമാണ് എന്നില്‍ വച്ചുപിടിപ്പിച്ചതെന്ന് ഇപ്പോഴും അറിയില്ല. എന്നെങ്കിലും അതറിയാനായാല്‍, ആ കുടുംബത്തോടു നന്ദി പറയാന്‍ നേരിട്ടു പോകണമെന്നുണ്ട്. ആ ദിനത്തിനായി കാത്തിരിക്കുന്നു.... പ്രീതി പറഞ്ഞു നിര്‍ത്തി.

ജീവന്‍ തുടിക്കുന്ന ഹൃദയങ്ങള്‍


അപകടങ്ങളില്‍പ്പെട്ടും മറ്റു കാരണങ്ങളാലും ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്ന വ്യക്തിയുടെ അവയങ്ങള്‍, കുടുംബാംഗങ്ങളുടെ സമ്മതത്തോടെ നിശ്ചിത സമയത്തിനുള്ളില്‍ മറ്റു രോഗികളുടെ ശരീരത്തിലേക്കു മാറ്റിവയ്ക്കാന്‍ സാധിക്കും.

ഇത്തരത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ചവരുടെ ഹൃദയം ഉള്‍പ്പടെയുള്ള അവയവങ്ങള്‍, നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി അവയവത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികളില്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കുന്നതിന് ഇന്നു കേരളത്തില്‍ പ്രധാന ആശുപത്രികളില്‍ സജ്ജീകരണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷന്‍റെ (കെ സോട്ടോ) മാര്‍ഗനിര്‍ദേശങ്ങളുടെയും അനുമതികളുടെയും വെളിച്ചത്തിലാണ് ഇത്തരം അവയവമാറ്റം നടക്കുക.

ജീവിതത്തിനായി കാത്തിരിപ്പ്

അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ രോഗി നിയമപരമായി കെ സോട്ടോയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഉചിതമായ ദാതാവ് ആകുമ്പോള്‍, രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയിലേക്കു കെ സോട്ടോയില്‍നിന്നു വിവരം കൈമാറും. നടപടി പൂര്‍ത്തിയാക്കി അവയവമാറ്റ ശസ്ത്രക്രിയ നടത്തും.

സംസ്ഥാനത്തെ വൃക്കരോഗികളില്‍ 2,867 പേര്‍ അടിയന്തരമായി വൃക്കകളിലൊന്നെങ്കിലും മാറ്റിവയ്‌ക്കേണ്ട സ്ഥിതിയിലുള്ളവരാണെന്നു കെ സോട്ടോയുടെ കണക്കുകള്‍ പറയുന്നു.

കേരളത്തില്‍ കരള്‍ കിട്ടാന്‍ കാത്തിരിക്കുന്നത് 415 രോഗികള്‍. 72 പേരാണു ഹൃദയം ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൈ മാറ്റിവയ്ക്കാന്‍ 11 പേര്‍ ദാതാവിനെ കാത്തിരിക്കുന്നു. പാന്‍ക്രിയാസ് 10, ശ്വാസകോശം മൂന്ന് എന്നിങ്ങനെയാണു വിവിധ അവയവങ്ങള്‍ക്കായി കെ സോട്ടോയില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവരുടെ എണ്ണം.

അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കാത്തിരിക്കുന്നവരുടെ ജീവിതം സങ്കടങ്ങളുടേതാണ്. ദാതാവിനെ കിട്ടാത്തത്, നിയമനടപടികളുടെ സങ്കീര്‍ണതകള്‍, സാമ്പത്തിക പരാധീനതകള്‍.... ശരീരത്തിന്‍റെ കഠിനമായ വേദനകള്‍ക്കു പുറമേയാണ് ഇത്തരം നൂലാമാലകള്‍ നല്‍കുന്ന ആധികള്‍. അതേക്കുറിച്ചു നാളെ.

അബദ്ധധാരണകള്‍ തടസമെന്നു വിദഗ്ധര്‍

മസ്തിഷ്‌ക മരണത്തെക്കുറിച്ചും അവയവമാറ്റത്തെക്കുറിച്ചുമെല്ലാം പൊതുസമൂഹത്തില്‍ ശാസ്ത്ര പിന്‍ബലമില്ലാത്ത ധാരണകളും അഭിപ്രായങ്ങളും ഏറെയുണ്ടെന്നു കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്.

മസ്തിഷ്‌കമരണം സംഭവിച്ച രോഗി നിയമപരമായും വൈദ്യശാസ്ത്ര പ്രകാരവും മരിച്ചതായാണു കണക്കാക്കുന്നത്. തെറ്റായ ധാരണകളും പ്രാചാരണങ്ങളും മൂലം മസ്തിഷ്‌ക മരണത്തിന്‍റെ ഘട്ടത്തിലുള്ള വ്യക്തികളുടെ അവയവമാറ്റങ്ങളുടെ എണ്ണത്തില്‍ ഇന്നു വലിയ കുറവ് സംഭവിച്ചിട്ടുണ്ട്- ഡോ. നോബിള്‍ പറഞ്ഞു.




അവലംബം- കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷന്‍ ഇയര്‍ലി സ്റ്റാറ്റിസ്റ്റിക്‌സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.