നല്‍കുന്നതാണു നന്മ... എന്നു സ്വന്തം കേരളം
Tuesday, June 25, 2024 12:11 AM IST
2007 ഏപ്രില്‍ 6. ഡല്‍ഹി രജീന്ദര്‍ നഗറിലെ ശ്രീ ഗംഗാറാം ആശുപത്രിയില്‍ ഡോ. സോയനിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം സുപ്രധാനമായ ഒരു ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഓപ്പറേഷന്‍ തിയറ്ററിലെ ടേബിളുകളില്‍ രണ്ടു പേരെ കിടത്തിയിട്ടുണ്ട്. പ്രാര്‍ഥനകളും പ്രതീക്ഷകളും നിറഞ്ഞ മനസോടെ ബന്ധുക്കള്‍ പുറത്തുണ്ട്. പുലര്‍ച്ചെ ഏഴിനാരംഭിച്ച ശസ്ത്രക്രിയ നീണ്ടത് അഞ്ചു മണിക്കൂറോളം. 21കാരന്‍റെ കരള്‍ പതിനാറുകാരിയുടെ ശരീരത്തിലേക്കു വിജയകരമായി പകുത്തുവച്ചു.

നടന്നതു ഡല്‍ഹിയിലെങ്കിലും കേരളത്തെ സംബന്ധിച്ച് അതൊരു ചരിത്രദിനമായിരുന്നു. കരള്‍ദാനം എന്ന വലിയ നന്മ ആദ്യമായി ഒരു മലയാളി സ്വന്തം പേരില്‍ കുറിച്ച ദിനം. ഗുരുവായൂര്‍ ഇടപ്പുള്ളി സ്വദേശി അന്‍ഷാദ് ഗുരുവായൂര്‍ കേരളത്തിലെ ആദ്യ കരള്‍ദാതാവായി മാറുകയായിരുന്നു. കേരളത്തില്‍ മെഡിക്കല്‍ ബോര്‍ഡ് കരള്‍ദാനത്തിന് ആദ്യം എന്‍ഒസി നല്‍കിയത് അന്‍ഷാദിനായിരുന്നു. അന്ന് അദ്ദേഹത്തിന് വയസ് 21. പതിനേഴു വര്‍ഷങ്ങള്‍ക്കിപ്പുറം അന്‍ഷാദ് ആരോഗ്യത്തോടെ കുടുംബജീവിതം നയിക്കുന്നു. ഒപ്പം പ്രഫഷനിലും സജീവം. കരള്‍ സ്വീകരിച്ച യുവതിക്കും സംതൃപ്ത ജീവിതം.

ആദ്യം അന്‍ഷാദ്

അവയവദാനത്തെക്കുറിച്ചു പൊതുസമൂഹത്തില്‍ കൃത്യമായ അവബോധം രൂപപ്പെട്ടിട്ടില്ലാത്ത കാലത്താണ് ദീര്‍ഘമായ ആലോചനകള്‍ക്കും ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്കുമൊടുവില്‍ അതിന്‍റെ നന്മ തിരിച്ചറിഞ്ഞ് അന്‍ഷാദ് ദാതാവാകാന്‍ നിശ്ചയിച്ചത്. അന്നു കേരളത്തിലെ ആശുപത്രികളില്‍ കരള്‍മാറ്റിവയ്ക്കലിനു സംവിധാനങ്ങള്‍ ഇല്ലായിരുന്നെന്ന് അന്‍ഷാദ്.

കരള്‍ദാനത്തിനു ശേഷം അബുദാബിയില്‍ ദീര്‍ഘകാലം ജോലി ചെയ്ത അന്‍ഷാദ് ഇപ്പോള്‍ കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രഫര്‍ കൂടിയാണ്. മലയാളത്തിലും മറ്റു ഭാഷകളിലും പ്രമുഖ മാഗസിനുകളില്‍ കവര്‍ചിത്രം പകര്‍ത്തിയിട്ടുള്ള ഇദ്ദേഹത്തിനു കോഴിക്കോട്ട് വിപുലമായ ഫോട്ടോഷൂട്ട് ഫ്‌ളോറുണ്ട്.

വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കരള്‍ പകുത്തുനല്‍കാനായത് ഇന്നും അഭിമാനമായി കാണുന്നുവെന്ന് അന്‍ഷാദ്. കരളും മറ്റ് അവയവങ്ങളും ദാനം ചെയ്യുന്നത് അപകടമാണെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നതിനു തന്‍റെ ജീവിതം ഉദാഹരണമാണെന്നും ഈ 39കാരന്‍ പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹമുണ്ട്.

അതുല്യം ഈ നന്മ

അവയദാനം എന്ന മഹാനന്മയ്ക്കു പകരം വയ്ക്കാന്‍ മറ്റൊന്നില്ല. വിവിധ രോഗങ്ങളുടെ പിടിയിലമര്‍ന്ന്, അവയവങ്ങളിലൊന്നു മാറ്റിവയ്‌ക്കേണ്ട സ്ഥിതിയിലുള്ള ആയിരക്കണക്കിനു രോഗികളാണു കേരളത്തിലുള്ളത്. സംസ്ഥാനത്തു വൃക്കരോഗികളില്‍ ഗുരുതര ആരോഗ്യനിലയുള്ള 2,867 പേര്‍ അടിയന്തരമായി വൃക്കകളിലൊന്നെങ്കിലും മാറ്റിവയ്‌ക്കേണ്ട സ്ഥിതിയിലാണ്.

അവയവദാനത്തിന്‍റെ നിയമപരമായ നടപടി ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷനില്‍ (കെ സോട്ടോ) വൃക്ക ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നവരുടെ മാത്രം കണക്കാണിത്. ആഴ്ചയില്‍ രണ്ടോ മൂന്നോ ഡയാലിസിസിനു വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ കൂടിയാണിവര്‍ എന്നുകൂടി അറിയുമ്പോള്‍, എത്രമേല്‍ ഗുരുതരമാണു സ്ഥിതിയെന്നു മനസിലാകും. ഈ കണക്കില്‍പ്പെടാത്ത വൃക്കരോഗികളും ഏറെ.


ഇതുപോലെ അവയങ്ങള്‍ കാത്ത് ദീര്‍ഘകാലമായി ആശുപത്രി കിടക്കകളിലും വീടുകളിലും ബുദ്ധിമുട്ടനുഭവിക്കുന്നവരെ നമ്മുടെ ജീവിതപരിസരങ്ങളിലേക്കൊന്നിറങ്ങിയാല്‍ കാണാം. അവരിലൊരാളെ ഒരുവട്ടമെങ്കിലും കണ്ടുമുട്ടിയവര്‍ക്ക്, ഒപ്പമിരുന്ന് ആകുലതകള്‍ കേട്ടവര്‍ക്ക്, അവയവദാനത്തിന്‍റെ മഹത്വം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

പ്രകാശം പരത്തിയവര്‍

കേരളത്തിലും പുറത്തും വൃക്കദാനത്തിനു ജീവിതംകൊണ്ടു വലിയ സ്വീകാര്യതയും പ്രചാരവും പകര്‍ന്ന ഫാ. ഡേവിസ് ചിറമ്മലിനെപ്പോലെ, കരള്‍ ആദ്യം പകുത്തു നല്‍കിയ മലയാളി അന്‍ഷാദിനെപ്പോലെ, ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും അവയവങ്ങള്‍ ദാനം ചെയ്ത അനേകം മനുഷ്യസ്‌നേഹികളെപ്പോലെ നൂറുകണക്കിനു നന്മവെളിച്ചങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. എത്രയോ ജീവിതങ്ങളിലാണ് അവരിലൂടെ പ്രത്യാശയുടെ പ്രകാശം പരന്നത്, എത്രയോ പേര്‍ക്കാണ് അക്ഷരാര്‍ഥത്തില്‍ പുതുജന്മമുണ്ടായത്.

അതേക്കുറിച്ചു നാളെ

അവയവദാനം എന്ത് ? എങ്ങനെ?

ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്‍റെ പഠനം വ്യക്തമാക്കുന്നത് ഇപ്രകാരമാണ്- ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നതു മൂലം പ്രതിവര്‍ഷം അഞ്ചു ലക്ഷം പേര്‍ രാജ്യത്തു മരിക്കുന്നു.

പ്രവര്‍ത്തനം നിലച്ച അവയവം മാറ്റിവയ്ക്കാനായാല്‍ (ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍) ഇതില്‍ 80 ശതമാനം പേരുടെയും ജീവന്‍ നിലനിര്‍ത്താനാകും. രക്തദാനം പോലെ ആരോഗ്യമുള്ള ഒരാള്‍ക്കു നടപടിക്രമങ്ങള്‍ പാലിച്ച്, തന്‍റെ വൃക്ക, കരള്‍ എന്നിവ മറ്റൊരാള്‍ക്കു ദാനം ചെയ്യാം.

രണ്ട് രീതികളിലായാണ് അവയവദാനം നടക്കുക. ഒന്ന് ദാതാവ് ജീവിച്ചിരിക്കുമ്പോള്‍ നടത്തുന്നത് (ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്‍റ്). രണ്ടാമത്തേത് മസ്തിഷ്‌ക മരണം സംഭവിച്ചതിനു ശേഷം ദാനം ചെയ്യുന്നത് (ഡിസീസ്ഡ് ഡോണര്‍ ട്രാന്‍സ്പ്ലാന്‍റ്). മരണാനന്തര അവയവദാനം കെ സോട്ടോ നടപടിക്രമങ്ങള്‍ പാലിച്ചാവണം.

മനുഷ്യാവയവങ്ങളുടെയും ശരീരകലകളുടെയും മാറ്റിവയ്ക്കല്‍ സംബന്ധിച്ച കേന്ദ്രനിയമം (1994), ഇതിന്‍റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ചട്ടങ്ങള്‍ (2014) എന്നിവയുടെ അടിസ്ഥാനത്തിലാണ് ചികിത്സാവശ്യങ്ങള്‍ക്കുള്ള അവയവം മാറ്റിവയ്ക്കല്‍ നടപടികള്‍ നിര്‍ണയിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.