തിരുത്താൻ ഇതാണു സമയം
Tuesday, June 25, 2024 12:07 AM IST
പ്രഫ. പി.ജെ. തോമസ് പത്തിൽച്ചിറ
കഴിഞ്ഞ മെഡിക്കൽ നീറ്റ് പരീക്ഷയിലുണ്ടായ അഴിമതിയും പരാജയവും ഈ രംഗത്ത് ഒരു അഴിച്ചുപണിയും തിരുത്തലും അനിവാര്യമാണെന്ന സന്ദേശമാണു നൽകുന്നത്. തിരുത്തലുകൾ വരുത്താൻ ഏറ്റവും അനുയോജ്യമായ സമയാണിത്. ഏതു പ്രതിസന്ധിയും ഒരു അവസരമാണല്ലോ. നീറ്റ് പരീക്ഷാ നടത്തിപ്പിൽ മാത്രമല്ല, നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസത്തിൽത്തന്നെ ചില വീണ്ടുവിചാരങ്ങൾക്കു സമയമായിട്ടുണ്ട്.

പ്രായം ഇതാണോ?

പ്ലസ് ടു കഴിഞ്ഞപാടെ, വെറും പതിനെട്ടാം വയസിൽ ഗൗരവമായ മെഡിക്കൽ വിദ്യാഭ്യാസം തുടങ്ങുന്നത് അനുയോജ്യമോ എന്നുള്ളതാണ് ആദ്യത്തെ ചോദ്യം. ലോകത്തു പലേടത്തും അങ്ങനെയല്ല. അമേരിക്ക ഉദാഹരണമാണ്. ഈ അമേരിക്കയിലേക്കാണല്ലോ നമ്മുടെ നേതാക്കളും പണമുള്ളവരും ചികിത്സയ്ക്കായി പോകുന്നത്. ഗൾഫ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മെഡിക്കൽ വിദ്യാഭ്യാസം തുടങ്ങാനുള്ള അറിവോ അഭിരുചിയോ ഇല്ലാത്ത പ്രായത്തിലാണ് നമ്മുടെ കുട്ടികൾ അതിനായി തയാറെടുക്കുന്നത്. കൂടുതലും ഡോക്ടർ എന്ന സ്റ്റാറ്റസ് മാത്രം ആയിരിക്കും കുട്ടികളുടെ മനസിൽ. അതുകൊണ്ട് അവരെ തല്ലി പഴുപ്പിക്കുന്നതിനു തുല്യമാണിതെന്നു പറയാം. ഇതു നമ്മുടെ ആരോഗ്യ മേഖലയെത്തന്നെ എത്ര അപകടകരമായി ബാധിക്കുമെന്നതു തിരിച്ചറിയേണ്ടതുണ്ട്. മെഡിക്കൽ രംഗത്തെ കിടമത്സരവും അധാർമിക പ്രവർത്തനങ്ങളും ഒക്കെത്തന്നെ ഇതുമായി ബന്ധപ്പെടുത്തി വേണം മനസിലാക്കാൻ. മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് സെന്‍ററുകൾ വലിയ ഒരു വ്യവസായമായി അനിയന്ത്രിതമായി വളരുന്നതാണ് മറ്റൊരു അപകടം. കോച്ചിംഗ് സെന്‍ററുകൾ തമ്മിലുള്ള കിടമത്സരവും ലാഭം മാത്രം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളും പരിധിവിടുന്നു. ഇതു മുതലെടുത്ത് അഴിമതിക്കാരും ഈ രംഗത്തേക്കു വരുന്നത് പരീക്ഷാത്തട്ടിപ്പുകൾക്കും സാധ്യത കൂട്ടും. അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

ആവശ്യത്തിലേറെ

നമ്മുടെ സമൂഹം മറ്റു മേഖലകൾക്കുപരിയായി മെഡിക്കൽ വിദ്യാഭാസത്തിനു കൊടുക്കുന്ന അനാവശ്യ പ്രാധാന്യമാണ് മറ്റൊരു പ്രശ്നം. ഏതു വിധേനയും ഡോക്ടർ ആകുക /ആക്കുക എന്നതാണ് പലരുടെയും താത്പര്യം. അനാവശ്യ മത്സരങ്ങൾക്കും അഴിമതിക്കും ഇതു വഴിവയ്ക്കും. നമ്മുടെ മെഡിക്കൽ രംഗത്തിന്‍റെ ഭാവിയെക്കുറിച്ച് ആശങ്ക വർധിപ്പിക്കുന്നതുകൂടിയാണ് ഇങ്ങനെയുള്ള സമീപനം. ഈ അടുത്ത കാലത്ത് ഇന്ത്യയിലെതന്നെ ഏറ്റവും നല്ലതെന്ന് അവകാശപ്പെടാവുന്ന കേരള മോഡൽ വൈദ്യരംഗത്തുനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ട ചില സർജറികളുടെ നിലവാരം നമ്മൾ കണ്ടതാണ്. വയറ്റിൽ കത്രിക ഉപേക്ഷിച്ചുപോന്നതും വിരലിനു പകരം നാവിൽ സർജറി നടത്തിയതുമെല്ലാം മറക്കാറായിട്ടില്ല. നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള വൈദ്യരംഗത്തെ അനാസ്ഥകളെക്കുറിച്ച് റിപ്പോർട്ടുകളോ പഠനങ്ങളോ നടത്തുന്നില്ലെന്നുള്ളതും ഡാറ്റാ ശേഖരണം നടത്തുന്നില്ലെന്നതും നമ്മൾ ഗൗരവമായി കാണണം.

മറ്റു രാജ്യങ്ങളിൽ

മറ്റു പല രാജ്യങ്ങളിലും ഉള്ളതുപോലെ ഒരു പ്രീമെഡിക്കൽ അണ്ടർ ഗ്രാജുവേറ്റ് സയൻസ് പഠനത്തിനു ശേഷം വേണം മെഡിക്കൽ എൻട്രൻസ് ടെസ്റ്റ്‌ എഴുതാൻ. കൂടാതെ, സയൻസ് പഠിക്കാത്ത എന്നാൽ, മെഡിക്കൽ വിദ്യാഭാസത്തിനു ശരിയായ അഭിരുചിയുണ്ടെന്നു പിന്നീട് കണ്ടെത്തുന്ന വിദ്യാർഥികൾക്കും ആവശ്യമായ സയൻസ് പഠനത്തിനു ശേഷം ഈ ടെസ്റ്റിൽ പങ്കെടുക്കാൻ അവസരം ഒരുക്കേണ്ടതുണ്ട്. ഇതു നമ്മുടെ മെഡിക്കൽ വിദ്യാർഥികൾക്ക് എത്രമാത്രം പക്വതയും പാകതയും നൽകുമെന്നോർക്കുക. അതുപോലെ നമ്മുടെ കോളജുകളിലെ അടിസ്ഥാന സയൻസ് കോഴ്സുകൾക്കും ഇതു വലിയ അവസരമാകും. എത്രയോ വിദഗ്ധരായ സയൻസ് അധ്യാപകരും അവർ നേതൃത്വം കൊടുക്കുന്ന ലബോറട്ടറി സൗകര്യങ്ങളുമാണ് പഠിക്കാൻ വിദ്യാർഥികളില്ലാതെ പാഴായി പോകുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ അടിസ്ഥാന സയൻസ് വിഷയങ്ങൾ വിശദമായി കുട്ടികൾ പഠിക്കുന്നത് മെഡിക്കൽ രംഗത്തെ ഗുണനിലവാരത്തോടൊപ്പം ഗവേഷണ സാധ്യതയും വർധിപ്പിക്കും.


പല വിദേശ രാജ്യങ്ങളിലും മാനവിക വിഷയങ്ങളും ഒാൾട്ടർനേറ്റീവ് മെഡിക്കൽ പരിശീലനവും ഉൾപ്പെടുത്തി സമഗ്ര വൈദ്യശാസ്ത്ര പഠനത്തിനായി ശ്രമിച്ചു മുന്നേറുമ്പോൾ നമ്മളും അതൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോൾ നമ്മുടെ ഡോക്ടർമാർക്കു ക്ലിനിക്കൽ രംഗത്തുള്ള താത്പര്യവും വൈദഗ്ധ്യവും ഗവേഷണരംഗത്തില്ല എന്നതും ഒാർക്കുക. നമ്മുടെ മെഡിക്കൽ രംഗത്തു രോഗിയുടെ മരണകാരണം പോലും കൃത്യമായി രേഖപ്പെടുത്തുകയോ ഡാറ്റാ ശേഖരണം നടത്തുകയോ അതുപയോഗിച്ചു ഗവേഷണങ്ങൾ നടത്തി അതിന്‍റെ ഫലം പ്രസിദ്ധീകരിക്കുകയോ ചെയ്യാറില്ല. അമേരിക്കയിൽ എല്ലാ മരണങ്ങളുംതന്നെ ഓട്ടോപ്സി നടത്തി മരണകാരണം കണ്ടുപിടിക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ ഡാറ്റാ ശേഖരണം നടത്തുകയും അതു ഗവേഷണത്തിന് ഉപയോഗിക്കുകയും ചെയുന്നുണ്ട്. ഇതെല്ലാം നമ്മുടെയും മെഡിക്കൽ രംഗം കൂടുതൽ മെച്ചപ്പെടണമെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കാര്യക്ഷമത കൂട്ടാൻ

കൂടാതെ, മെഡിക്കൽ സേവനത്തിന് എംബിബിഎസ് എന്ന ഒറ്റ സാധ്യതയ്ക്കപ്പുറം മറ്റു രാജ്യങ്ങളിൽ ഉള്ളതുപോലെ ഫിസിഷ്യൻ അസിസ്റ്റന്‍റ് (PA), നഴ്സിംഗ് പ്രാക്ടീഷ്ണർ (NP)തുടങ്ങിയ അവസരങ്ങളും ഒരുക്കേണ്ടതുണ്ട്. ഇത്തരം വിവിധ കോഴ്സുകൾ ഈ രംഗത്തുള്ള അനാരോഗ്യ മത്സരത്തെ ഇല്ലാതാക്കാൻ സഹായിക്കും. വൈദ്യരംഗത്തു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന എന്നാൽ, എംബിബിഎസ് നേടാൻ സാധിക്കാത്തവരെക്കൂടി ഉൾപ്പെടുത്താനും സാധിക്കും. അതുപോലെ നമ്മുടെ രാജ്യത്തെ ഡോക്ടർ-രോഗി അനുപാതം കുറയ്ക്കാനും സാധിക്കും.

ഇനി നീറ്റിന്‍റെ കാര്യമെടുത്താൽത്തന്നെ ഇത്രയും വൈവിധ്യവും വിസ്തീർണ്ണവുമുള്ള നമ്മുടെ രാജ്യത്ത് ഇത്തരം ടെസ്റ്റുകൾ കേന്ദ്രീകരിച്ചു നടത്തുന്നതിനു പകരം സംസ്ഥാന തലത്തിൽ വികേന്ദ്രീകരിച്ചു നടത്തിയാൽ അഴിമതിയും തട്ടിപ്പും കുറയ്ക്കാൻ കഴിയും. സംസ്ഥാനങ്ങളിൽ ഇതു ശരിയായി നടത്തപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഒരു കേന്ദ്ര മേൽനോട്ട സമിതിയും ആവശ്യമാണ്. എന്തായാലും ഒരു സമൂഹത്തിന്‍റെ ഏറ്റവും പ്രധാന സേവനമാണ് മെഡിക്കൽ രംഗം. അതു ഗുണനിലവാരമുള്ളതും അഴിമതിരഹിതവും ആകേണ്ടതുണ്ട്. സർക്കാരും പൊതുസമൂഹവും സഹകരിച്ച് അഴിമതിയും തട്ടിപ്പും ഒഴിവാക്കേണ്ടതും കാര്യക്ഷമത വർധിപ്പിക്കേണ്ടതുമാണ്.

(ചങ്ങനാശേരി എസ്ബി കോളജ് റിട്ട. അസോസിയറ്റ് പ്രഫസറും ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായ ലേഖകൻ ഹൂസ്റ്റണിലെ എംഡി ആൻഡേഴ്സൺ കാൻസർ സെന്‍ററിലെ ക്ലിനിക്കൽ - പാസ്റ്ററൽ കൗൺസിലറുമായിരുന്നു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.