വർക്കിച്ചൻ ചിരവപ്പുറത്തുണ്ട്!
Monday, June 24, 2024 12:21 AM IST
കെ.ആർ. പ്രമോദ്
വർക്കിച്ചന് ഒരു മകളുണ്ട്. എലിസബത്ത് എന്ന ഏലിക്കുട്ടി. പഠിക്കാൻ മിടുമിടുക്കി. നന്നായി പ്രസംഗിക്കും, വായിക്കും. മാത്രമല്ല, ദില്ലിയിലുള്ള പേരെടുത്ത സർവകലാപശാലയിലെ വിദ്യാർഥിനിയും ഫാസിസ്റ്റ് വിരുദ്ധയും ഫെമിനിസ്റ്റ് പുലിയുമാണവൾ.

കഴിഞ്ഞദിവസം ഏലിക്കുട്ടി ഒരു മാസത്തെ അവധിക്ക് വീട്ടിൽ വന്നു. ലാപ്ടോപ്പും ഒരു പെട്ടി നിറയെ പുസ്തകങ്ങളുമായാണ് പെൺകോത എത്തിയത്.

“നിനക്കിവിടെ എന്താണിത്ര പണി?”

വർക്കിച്ചന്‍റെ ഭാര്യയായ മേരിക്കുട്ടിക്ക് ദിവസവും പിടിപ്പതു പണിയാണ്. വെളുപ്പിനെ കോഴികൂവുന്നതിനുമുമ്പ് എഴുന്നേൽക്കണം. അരി അടുപ്പത്തിടണം. കാപ്പിയും ചായയും കറികളും ഉണ്ടാക്കണം. മൂന്നുനേരം ഭക്ഷണം വിളമ്പണം. തുണിയലക്കണം.

കോഴിയുടെയും പശുവിന്‍റെയും പന്നിയുടെയും വർക്കിച്ചന്‍റെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കണം, മുറികൾ അടിച്ചുതുടയ്ക്കണം. തുണികൾ അലക്കിത്തേച്ച് മടക്കിവയ്ക്കണം. ഈവിധം എല്ലുമുറിയെ പണികൾ ചെയ്യുന്നതിൽ മേരിക്കുട്ടിക്ക് തെല്ലും മടിയില്ലെങ്കിലും വർക്കിച്ചന്‍റെ പെരുമാറ്റത്തിൽ അവർക്ക് വല്ലാത്ത ഖേദമുണ്ട്. ആത്മാർഥമായി വേലചെയ്താലും ഒരുനേരം ചായയുടെ ചൂടുകുറഞ്ഞാൽ വർക്കിച്ചൻ കോപത്തോടെ ചോദിക്കും: “ഒരു ചൂടുചായപോലും സമയത്ത് കിട്ടുന്നില്ല! നിനക്കിവിടെ എന്താണിത്ര പണി?”

അടുക്കളയിലെ പടയൊരുക്കം

അവധിക്കുവന്ന മകളോട് മേരിക്കുട്ടി തന്‍റെ സങ്കടങ്ങൾ പങ്കുവച്ച് കണ്ണീർപൊഴിച്ചപ്പോൾ ഫെമിനിസ്റ്റും ബുദ്ധിജിവിയും വിപ്ലവസിംഹിണിയുമായ മകൾ ചിരിച്ചു. “ഈ ആണുങ്ങൾ ഇങ്ങനെയാണ്! പക്ഷേ, കാലം മാറി. ഇനി നമ്മളവരെ വരച്ചവരയിൽ നിർത്തും. ആണുങ്ങൾക്ക് കാലത്തിന്‍റെ ചുവരെഴുത്ത് കാണാതിരിക്കാനാകില്ല!” - അമ്മയെ ഏലിക്കുട്ടി ഇപ്രകാരം ആശ്വസിപ്പിച്ചശേഷം ഇരുവരും ചേർന്ന് ഗൃഹനാഥനെ ഒതുക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനായി ‘ഓപ്പറേഷൻ കിച്ചൺ’ എന്ന പ്രത്യേക ആക്‌ഷൻപ്ലാൻ വീട്ടിൽ നിലവിൽവന്നു.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ!

പിറ്റേന്നു രാവിലെ മകൾ ഒരു പുസ്തകവുമായി വർക്കിച്ചന്‍റെ മുറിയുടെ വെളിയിൽ പ്രത്യക്ഷയായി.
പുസ്തകം മറ്റൊന്നുമല്ല, മൂന്നാംക്ലാസിലെ പുതിയ മലയാളം ടെക്സ്റ്റ്!

അതിലെ ഒരു പാഠം തുറന്ന് ഒരു അടുക്കളയുടെ പടം വർക്കിച്ചന് അവൾ കാണിച്ചുകൊടുത്തു
- ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ! പുസ്തകത്തിലെ ചിത്രത്തിൽ മാതാപിതാക്കളും ഒരു പെൺകുട്ടിയുമുണ്ട്. പിതാവ് ചിരവയുടെ പുറത്തിരുന്ന് തേങ്ങ ചുരണ്ടുന്നു. മാതാവ് മീൻകറി വയ്ക്കുന്നു!
“ഇതേതു പുസ്തകമാണ്?” - വർക്കിച്ചൻ ഒരു മന്ദനെപ്പോലെ ചോദിച്ചു.

അതിനുത്തരം പറയാതെ മകൾ പുസ്തകത്തിലെ പാഠഭാഗം ഉറക്കെ വായിച്ചു: “വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള. അവിടെ എല്ലാവർക്കും തുല്യ പങ്കാളിത്തമുണ്ട്. അച്ഛൻ വിറകുവെട്ടും, വെള്ളം കോരും, തേങ്ങ ചിരണ്ടും, പാത്രങ്ങൾ കഴുകും!”

മകളുടെ അതിരാവിലെയുള്ള സ്റ്റഡിക്ലാസ് കേട്ടപ്പോൾ വർക്കിച്ചന് ആദ്യം ദേഷ്യം വന്നെങ്കിലും അവളുടെ ഗൗരവം കണ്ടപ്പോൾ എല്ലാമൊരു തമാശയായിട്ടാണു തോന്നിയത്.

“ഞാൻ അടുക്കളപ്പണി ചെയ്താൽ എന്‍റെ വിശപ്പു കെട്ടുപോകും! വിശപ്പില്ലാതിരുന്നാൽ വായ്ക്കു രുചിയില്ലാതെ പട്ടിണികിടന്നു മരിക്കും!” - മൂപ്പർ നിസഹായനായി, നിഷ്കളങ്കത നടിച്ചു.
പ്രഭാതത്തിൽ പതിവുള്ള ബ്ലാക്ക്കോഫി പ്രതീക്ഷിച്ച് വർക്കിച്ചൻ കട്ടിലിൽത്തന്നെ കിടന്നു. പക്ഷേ, തലയിൽ വെയിലുദിച്ചിട്ടും തൊണ്ട നനയ്ക്കാൻ ഒരിറ്റു ചൂടുവെള്ളം കിട്ടിയില്ല.
കിടന്നുമടുത്തപ്പോൾ അദ്ദേഹം മുറിക്കു പുറത്തുവന്ന് അടുക്കളയിലേക്കു പാളിനോക്കി.

അവിടെ, അമ്മയും മകളും ഒരുമിച്ചിരുന്ന് ചൂടുചായ കുടിക്കുന്നു! തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു!


വർക്കിച്ചന്‍റെ തല കണ്ട മാത്രയിൽ മകൾ ഉറക്കെപ്പറഞ്ഞു: “ബെഡ്കോഫി വേണമെങ്കിൽ അടുക്കളയിലെ കാപ്പിപ്പാത്രത്തിൽനിന്നെടുത്ത് കുടിച്ചോണം!”

വർക്കിച്ചൻ നിരാശയോടെ ഒരു ബീഡിയെടുത്ത് കത്തിച്ച് ധൈര്യം സംഭരിച്ചു. എന്നിട്ട്, അടുക്കളയിൽ ആരുമില്ലാത്ത സമയം നോക്കി പതുങ്ങിച്ചെന്ന് അടുക്കളയിൽ കയറി കാപ്പിമോന്തി. വിറകുപുരയുടെ വാച്ച് ടവറിൽ ബൈനോക്കുലറിലൂടെ എല്ലാം വീക്ഷിച്ചു നിൽക്കുകയായിരുന്ന ഏലിക്കുട്ടി വെടിപൊട്ടുംപോലെ പറഞ്ഞു: “അവനവന്‍റെ പാനപാത്രം അവനവൻതന്നെ കഴുകിവയ്ക്കണം!”

വർക്കിച്ചൻ അടുക്കളയിലെ വാഷ്ബേസിനിൽ കാപ്പിപ്പാത്രം കമഴ്ത്താനൊരുങ്ങവേ, ഭാര്യയുടെ ശബ്‌ദം: “അടുക്കളയിലെ വാഷ്ബേസിനിൽ പാത്രങ്ങൾ കഴുകി കത്തി കേടാക്കിയാൽ ഞങ്ങൾ കൊല്ലും! പാത്രം കഴുകാൻ വേറെ സ്ഥലമുണ്ട്! ഇത്രയും പ്രായമായിട്ടും അതൊന്നുമറിയില്ലേ?”
കാപ്പിപ്പാത്രം ഉപേക്ഷിച്ച് വർക്കിച്ചൻ ഒരുവിധം രക്ഷപ്പെട്ടു.

രാത്രി അത്താഴം കഴിഞ്ഞപ്പോൾ തന്‍റെ പാത്രങ്ങൾ വർക്കിച്ചന് മറ്റൊരു വാഷ്ബേസിനിൽ കഴുകേണ്ടിവന്നു. ക്ലീനിംഗ് ശരിയായില്ലെന്ന് മകളും ഭാര്യയും അഭിപ്രായപ്പെട്ടതോടെ അവ പലതവണ വൃത്തിയാക്കേണ്ട ഗതികേടുമുണ്ടായി.

ഒരു പ്രാക്‌ടിക്കൽ പരീക്ഷ

പിറ്റേന്ന് പതിവുപോലെ പ്രഭാതം വിരിഞ്ഞു.
പ്രിയപുത്രി ഏലിക്കുട്ടി ഒരു ചൂലുമായിച്ചെന്ന് വർക്കിച്ചനെ കിടക്കപ്പായയിൽനിന്ന് വിളിച്ചുണർത്തി. പെണ്ണിന്‍റെ കൈയിലെ ചൂൽ കണ്ടപ്പോൾ ചൂരൽ കണ്ട സ്കൂൾകുട്ടിയെപ്പോലെ വർക്കിച്ചൻ വിരണ്ടു.

ചൂൽ നിലത്തിട്ടശേഷം മകൾ ഇപ്രകാരം ആജ്ഞാപിച്ചു: “മാറാലയും പൊടിയും ബീഡിക്കുറ്റികളും നിറഞ്ഞ ഈ മുറി ഒന്നടിച്ചുവാരണം, മിസ്റ്റർ! ഇനിമുതൽ ഈ വീട്ടിൽ കൂട്ടുമുന്നണി ഭരണമാണ്!”

മകളുടെ ഗൗരവം കണ്ടപ്പോൾ വർക്കിച്ചന് ചിരിവന്നു. ഒരു തമാശയ്ക്ക് ചൂൽ കൈയിൽവാങ്ങി അദ്ദേഹം മുറി വൃത്തിയാക്കാൻ തുടങ്ങി.

വൈകുന്നേരം അമ്മയും മകളും ചേർന്ന് വർക്കിച്ചനായി മറ്റൊരു പ്രാക്‌ടിക്കൽപരീക്ഷ നടത്തി. ഒരു ഓംലറ്റുണ്ടാക്കാനായിരുന്നു നിർദേശം. പക്ഷേ, ഗ്യാസ്കുറ്റി തുറക്കാനോ, സ്റ്റൗ കത്തിക്കാനോ പോലും മൂപ്പർക്ക് കഴിഞ്ഞില്ല. ആദ്യമെടുത്ത മുട്ട താഴെവീണു പൊട്ടിച്ചിതറി. രണ്ടാമത്തെ മുട്ട വളരെ ശ്രമങ്ങൾക്കുശേഷം ഓംലറ്റായി മാറിയെങ്കിലും അതു കഴിച്ച മകളുടെ തൊണ്ടയിൽ മുട്ടത്തോടിന്‍റെ അംശങ്ങൾ കുടുങ്ങിയതോടെ പരീക്ഷയിൽ വർക്കിച്ചൻ മുട്ടപോലെ പൊട്ടിയതായി അടുക്കളജൂറികൾ വ്യക്തമാക്കി. ഇതോടെ വർക്കിച്ചൻ ശരിക്കും കീഴടങ്ങി.

ക്ഷീണിതനായി ചാരുകസേരയിലേക്കു വീണ ഗൃഹനാഥൻ ദയനീയമായി അഭ്യർഥിച്ചു: “തേങ്ങ ചുരണ്ടുക, വെള്ളംകോരുക, വിറകുവെട്ടുക, മീൻകറി ഇളക്കുക തുടങ്ങിയ വകുപ്പുകൾ മാത്രം എനിക്കു തന്നാൽ മതി! അല്ലെങ്കിൽ, ഞാൻ ഹോട്ടലിൽനിന്നു മൂന്നുനേരം കഴിച്ചുകൊള്ളാം!”
മകളായ ഏലിക്കുട്ടി തെല്ലുനേരം ആലോചിച്ചു. എന്നിട്ട് അമ്മയെ അർത്ഥഗർഭമായി നോക്കിയശേഷം പറഞ്ഞു: “മീൻകറിയും ഉണ്ണിയപ്പവുമൊക്കെ ഉണ്ടാക്കുന്ന അപ്പനെയാണ് എനിക്കിഷ്‌ടം. സാരമില്ല, തൽക്കാലം അപ്പൻ ചിരവപ്പുറത്തുകയറിയാൽ മാത്രം മതി! ഇനിയെങ്കിലും പെണ്ണുങ്ങൾക്ക് വീട്ടിലെന്താണിത്ര പണിയെന്ന് ചോദിക്കരുത്!” തെല്ലുനേരത്തേയ്ക്ക് വീട്ടിൽ നിശബ്‌ദത പരന്നു.

മൂന്നാം ക്ലാസിലെ പാഠപുസ്തത്തിലുള്ള ചിത്രം മറക്കാൻ ശ്രമിച്ചുകൊണ്ട് മുറിവേറ്റ സിംഹത്തെപ്പോലെ വർക്കിച്ചൻ ചാരുകസേരയിൽക്കിടന്ന് മുരണ്ടു: ‘ചിരവപ്പുറത്തു കയറിയ അപ്പൻ!’

- [email protected]

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.