ശൈലിയും മുഖ്യമന്ത്രിയും
Sunday, June 23, 2024 12:14 AM IST
അനന്തപുരി /ദ്വിജൻ
ഭരണമുന്നണി രക്ഷപ്പെടണമെങ്കിൽ മുഖ്യമന്ത്രിയുടെ ശൈലി മാറണമെന്ന ആവശ്യം മുന്നണിയിൽതന്നെ ഉയരുന്നതും അതു നിരസിക്കപ്പെടുന്നതും കേരളത്തിൽ ആദ്യ സംഭവമല്ല. തുല്യരിൽ ഒന്നാമനായ മുഖ്യമന്ത്രി തിരുവായ്ക്ക് എതിർവാ സമ്മതിക്കാത്ത ഏകാധിപതിയാകുന്പോഴാണ് പലപ്പോഴും ഈ മുറവിളി ഉയരുന്നത്.

1960ലെ പട്ടം താണുപിള്ളയുടെ ശൈലി മുന്നണിക്കാർക്കു തലവേദനയായിരുന്നു. അദ്ദേഹം സഹമന്ത്രിമാരുമായി നേരിട്ടു സംസാരിക്കാതെ ഫയലുകളിലൂടെ മാത്രം ഇടപെട്ടു. അദ്ദേഹത്തെ പഞ്ചാബ് ഗവർണറായി നിയമിച്ചുകൊണ്ടാണ് പ്രശ്നം തീർത്തത്. അതോടെ അദ്ദേഹത്തിന്‍റെ പാർട്ടിക്കു മുഖ്യമന്ത്രിസ്ഥാനവും പോയി. ശേഷം വന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി ആർ. ശങ്കറിനെ മാറ്റിയില്ലെങ്കിൽ തങ്ങൾ അവിശ്വാസപ്രമേയത്തെ പിന്താങ്ങുമെന്ന് കോണ്‍ഗ്രസിലെ 15 എംഎൽഎമാർ ഭീഷണിപ്പെടുത്തി. കോണ്‍ഗ്രസ് വഴങ്ങിയില്ല. 15 എംഎൽഎമാരുടെ പിന്തുണയോടെ അവിശ്വാസം പാസായി. ശങ്കറും അവകാശപ്പെട്ടിരുന്നു തന്‍റെ നട്ടെല്ലാണ് പ്രശ്നമെന്ന്. 1967ലെ സിപിഎം ഐക്യമുന്നണിയിലും ഇതേ ആവശ്യം ഉയർന്നു. സാക്ഷാൽ ഇഎംഎസ് ആയിരുന്നു മുഖ്യമന്ത്രി. അദ്ദേഹം കുലുങ്ങിയില്ല. അന്ന് ഏകാധിപത്യ ശൈലിയേക്കാൾ സിപിഎം തോന്ന്യാസമായിരുന്നു വിഷയം. മുന്നണിയിൽ കുറുമുന്നണി ഉണ്ടായി. 1969ൽ ആ സർക്കാർ നിലംപൊത്തി. പുതിയ ശൈലിക്കാരുടെ സർക്കാർ ഉണ്ടായി.

വീണ്ടും 1993ലാണ് ഇത്തരമൊരു ആവശ്യം കേട്ടത്. മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ ശൈലി മാറ്റണമെന്നായിരുന്നു ആവശ്യം. പാർട്ടിയിലെതന്നെ ആന്‍റണി കോണ്‍ഗ്രസുകാരായിരുന്നു ആവശ്യക്കാർ. രാജീവ്ഗാന്ധിയുടെ മരണത്തെത്തുടർന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് ദുർബലമായ കാലം. മുഖ്യമന്ത്രിയെയോ വിമതരെയോ നിയന്ത്രിക്കാനുള്ള ആജ്ഞാശക്തി ഹൈക്കമാൻഡിന് ഇല്ലാതെപോയി. അന്നത്തെ ഡൽഹി കളികളിൽ കരുണാകരന്‍റെ പിന്തുണ പ്രധാനമന്ത്രി നരസിംഹ റാവുവിനു വേണ്ടിയിരുന്നു. കരുണാകരൻ തനിക്കു തോന്നിയപോലെ തീരുമാനങ്ങളെടുത്തു മുന്നേറി. ഈ പ്രായത്തിൽ തനിക്കു ശൈലി മാറ്റാനൊന്നും ആവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, 1995 ആയപ്പോഴേക്കും പടം മടക്കേണ്ടിവന്നു. പകരം, കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി. രാജീവ് ഗാന്ധിയുടെ മരണംകൊണ്ട് കിട്ടിയ ഭരണം അങ്ങനെ കരുണാകരൻ തച്ചുടച്ചു. 1996ൽ ഇടതുമുന്നണി ഭരണം തിരിച്ചുപിടിച്ചു.

ഇപ്പോൾ പിണറായി ശൈലി മാറ്റണമെന്ന് ഇടതുനേതാക്കൾതന്നെ പറയുന്നു. ഒറ്റ ദിവസംകൊണ്ടു മുഖ്യമന്ത്രിയുടെ ശൈലി എങ്ങനെ മാറ്റുമെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിക്കുന്നു. ശൈലി മാറില്ലെന്നു ചുരുക്കം. തെരഞ്ഞെടുപ്പു തോൽവിയുടെ അടിസ്ഥാനത്തിൽ ജനമനസ് അറിഞ്ഞു പ്രവർത്തിക്കുമെന്ന് അതേ വായ്കൊണ്ട് അദ്ദേഹം പറയുകയും ചെയ്യുന്നു. എന്തൊരു പൊരുത്തക്കേട്?

◄നന്നായി തോറ്റവർ►

ഞങ്ങൾ തോറ്റു, നന്നായി തോറ്റു, ലോക്സഭാ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയ പരസ്യപ്രതികരണം അർഥഗർഭമായിരുന്നു. 25.82 ശതമാനം വോട്ടാണ് സിപിഎമ്മിനു കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിനു കിട്ടിയത്. സംസ്ഥാന കമ്മിറ്റി ഗൗരവതരമായ വിലയിരുത്തൽ നടത്തിയതായാണ് പത്രവാർത്തകൾ. തോമസ് ഐസക്കിനെ പോലുള്ളവരുടെ പ്രതികരണം അതിനു ബലം നൽകി. മുഖ്യമന്ത്രി ചോദ്യംചെയ്യപ്പെട്ടതായും വാർത്തകൾ വന്നു. അങ്ങനെയെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതു നല്ല കാര്യമെന്നു നിരീക്ഷകരും പറഞ്ഞു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശൈലി, ഭരണത്തിലെ വീഴ്ച, തെരഞ്ഞെടുപ്പു കാലത്തെ മുഖ്യമന്ത്രിയുടെ വിദേശയാത്ര, മൈക്കിനോടു പോലും കയർക്കുന്ന അസഹിഷ്ണുത, മുഖ്യമന്ത്രിക്കു മറ്റ് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇല്ലാതിരുന്നത്, പാർട്ടിയുടെ തണുപ്പൻ രീതി... എല്ലാം സഖാക്കൾ ചൂണ്ടിക്കാണിച്ചത്രേ. ക്ഷേമപെൻഷൻ കൊടുക്കാനില്ലാത്ത സർക്കാർ നവകേരള സദസ് നടത്തി, സർക്കാരിൽനിന്ന് ഒന്നും കിട്ടുന്നില്ലെന്ന ചിന്ത ജനങ്ങളിൽ ശക്തം, വെള്ളാപ്പള്ളിയുടെ കുടുംബം ഇടതുവിരുദ്ധ പക്ഷത്ത്, എസ്എഫ്ഐയിൽ അനഭിലഷണീയ പ്രവണതകൾ, വെറ്ററിനറി കോളജ് സംഭവങ്ങൾ... അങ്ങനെ എല്ലാം വിനയായി. ഒപ്പം മുസ്‌ലിം ഏകീകരണത്തിന്‍റെ പ്രയോജനം കോൺഗ്രസ് കൊണ്ടുപോയെന്നും സഖാക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ, സംസ്ഥാന സമിതിയുടെ തീരുമാനങ്ങൾ വിവരിച്ച സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾ "എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവില്ല'' എന്ന പ്രതീതിയാണ് ഉണ്ടാക്കിയത്.

◄ഇടതുമുന്നണി കുലുങ്ങി►

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭീകര തോൽവി ഇടതു മുന്നണിയെ വല്ലാതെ കുലുക്കിയെന്നാണ് സൂചനകൾ. നാലിടത്തും തോറ്റ സിപിഐ, മുന്നണി തങ്ങൾക്കു ശാപമായി എന്ന നിഗമനത്തിലാണ്. ഇത്തരം ഒരു നിഗമനം പുറത്തുവിടാൻ ധൈര്യമുള്ള ഏക ഘടകകക്ഷിയും അവരാണ്.

സിപിഎം, ബിജെപിക്കു വോട്ടു മറിച്ചെന്നു വരെ സിപിഐയുടെ ജില്ലാ സമ്മേളനങ്ങളിൽ വിലയിരുത്തലുകളുണ്ട്. തൃശൂരിലെ തെരഞ്ഞെടുപ്പു പ്രചാരണ കമ്മിറ്റി തലവനായി എം.കെ. കണ്ണനെ നിയമിച്ചതടക്കം സിപിഐക്കു പിടിക്കാത്ത കാര്യങ്ങൾ നിരവധി. ഇടുക്കിയിലും കോട്ടയത്തും ചേർന്ന അവരുടെ ജില്ലാ കമ്മിറ്റികൾ കേരള കോണ്‍ഗ്രസിനെതിരേയും തിരിഞ്ഞു. മറ്റുള്ളവരുടെ ചെലവിൽ തങ്ങൾക്കു ജയിക്കാനായില്ല എന്ന സങ്കടമാണ് ആ വിലാപങ്ങൾക്കു പിന്നിലെ ഒരു പ്രേരണയെന്നു നിരീക്ഷകർക്കറിയാം.


കേരള കോണ്‍ഗ്രസ് -എമ്മും തോൽവിയുടെ ആഘാതത്തിൽ വല്ലാതെ ഞെട്ടി. ഒരു ലക്ഷം വോട്ടിന് 2019ൽ ജയിച്ച പാർട്ടി 85,000 വോട്ടിനു തോറ്റു. ക്രൈസ്തവർക്കെതിരേ നടക്കുന്ന അതിക്രമങ്ങൾ, മണിപ്പുർ, പ്രണയക്കെണി അടക്കമുള്ള ക്രൈസ്തവ വിഷയങ്ങൾ ലോക്സഭയിൽ ഉന്നയിച്ച തോമസ് ചാഴികാടൻ ക്രൈസ്തവ കേന്ദ്രത്തിൽ തോറ്റത് എങ്ങനെയെന്ന് ഉൾക്കൊള്ളാൻ പാർട്ടിക്കാവുന്നില്ല. ദേശീയ നേതൃത്വം എൻഡിഎയിലേക്കു പോയതോടെ ജനതാദൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്നു.

ഈഴവസമുദായത്തിലേക്കു ബിജെപി കടന്നുകയറുന്നതായുള്ള കണ്ടെത്തൽ സിപിഎമ്മിനെയും ഇടതു മുന്നണിയെയും വല്ലാത ഉലയ്ക്കുന്നു. സിപിഎമ്മിനു കിട്ടിക്കൊണ്ടിരുന്ന ഈഴവ വോട്ടുകൾ ചോർന്നിരിക്കുന്നുവെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം തന്നെ ചൂണ്ടിക്കാട്ടി.

◄വീഴാതിരിക്കാൻ നോക്കട്ടെ►

നിൽക്കുന്നവർ വീഴാതിരിക്കാൻ നോക്കട്ടെ! ജനാധിപത്യമുന്നണി ഒാർക്കേണ്ടത് അതാണ്. 2019ലും 19 സീറ്റ് കിട്ടിയവരാണ് 2021ൽ പ്രതിപക്ഷമായത്. ഇപ്പോഴത്തെ കാരണങ്ങൾകൊണ്ട് 2026ൽ ജയിക്കണമെന്നില്ല. അഥവാ പാലക്കാട്, ചേലക്കര സീറ്റുകളിൽകൂടി ജയിച്ചാലും അഹങ്കരിക്കരുത്. 2025ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്പോൾത്തന്നെ ചിത്രം മാറും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണിക്ക് അനുകൂലമായുണ്ടായ മുസ്‌ലിം ഏകീകരണം ഇനിയും അങ്ങനെതന്നെ പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. കേരളത്തിൽ സിപിഎം വരുന്നതാണ് നല്ലതെന്നു കരുതുന്ന മുസ്‌ലിംകൾ ഉണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം അടിമുടി അഴിച്ചുപണിയണമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പലേടത്തും സംഘടനാ സംവിധാനം വളരെ മോശമായിരുന്നതായി സ്ഥാനാർഥികൾ പരാതിപ്പെട്ടിരുന്നു. ഗ്രൂപ്പുകളിയുടെ പശ്ചാത്തലത്തിൽ വല്ലതും നടക്കുമോയെന്നു കണ്ടറിയണം. മരിക്കുന്നതു വരെ സ്ഥാനംവിടില്ലെന്ന സമീപനം പുതിയ തലമുറയുടെ വരവ് അസാധ്യമാക്കുന്നു.

◄പ്രിയങ്കയുഗം►

കോണ്‍ഗ്രസിലെ പ്രിയങ്കയുഗത്തിനു വയനാട്ടിൽ തുടക്കം കുറിക്കുന്നു. റായ്ബറേലിയും അമേത്തിയും പോലെ വയനാടും നെഹ്റുകുടുംബം വകയാവുകയാണ്. പ്രിയങ്കയുടെ പാർലമെന്‍ററി പ്രവർത്തനം കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നിരീക്ഷകർ. രാഹുലിന് 54 കഴിയുന്നതുകൊണ്ട് ഇനി വിവാഹമോ മക്കളോ എന്നതു നടക്കാനിടയില്ലെന്നു കരുതുന്നവരുണ്ട്. പ്രിയങ്കയുടെ മക്കൾക്കു വഴി ഒരുക്കാനാണ് പ്രിയങ്ക വരുന്നതെന്ന് ഇപ്പോൾ പറയുന്നതു കോണ്‍ഗ്രസിന്‍റെ ശത്രുക്കളാണ്. വയനാട്ടിൽനിന്ന് എംപി ആയാൽ അവർ കൂടുതൽ സമയം കേരളത്തിൽ ഉണ്ടാകാനും ഇവിടത്തെ സംഘടനാ പ്രവർത്തനങ്ങളിൽ ഇടപെടാനും ഇടയുണ്ട്.

◄വെള്ളാപ്പള്ളിയുടെ കണക്കുകൾ►

ഇടതു-വലതു മുന്നണികൾ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന വിലയിരുത്തലുമായി എസ്എൻഡിപി യോഗത്തിന്‍റെ മുഖപത്രമായ യോഗനാദത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കുറെ കണക്കുകൾ പറയുന്നുണ്ട്. കേരളത്തിലെ ഒന്പത് രാജ്യസഭാംഗങ്ങളിൽ അഞ്ചുപേർ മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണെന്ന് വെള്ളാപ്പളളി പറയുന്നത് തെറ്റാണെന്ന് ആരും പറയുന്നില്ല. പകരം, അദ്ദേഹം വർഗീയത പറയുന്നു എന്നാണ് ആരോപണം. ക്രൈസ്തവരുടെ പ്രതിഷേധം മൂലമാണ് തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതു സിപിഎം സംസ്ഥാന സമിതിയും അംഗീകരിച്ചു.

കോഴിക്കോട്, ആലപ്പുഴ, ആറ്റിങ്ങൽ, തൃശൂർ എന്നിവിടങ്ങളിൽ ഈഴവ വോട്ടുകൾ പ്രകടമായി ബിജെപിക്കു പോയെന്നും എസ്എൻഡിപി വഴി ബിജെപി ഈഴവരിലേക്കു കടക്കുന്നതായും പാർട്ടി സമ്മതിച്ചു. ശബരിമല വിവാദത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടാക്കിയ നവോത്ഥാന സമിതിയിൽനിന്നു മുസ്‌ലിം നേതാവ് ഹുസൈൻ മടവൂർ രാജിവച്ചു. സർക്കാർ മുസ്‌ലിംകൾക്കു വഴി വിട്ട് ആനുകൂല്യങ്ങൾ നൽകുന്നെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് രാജി. ഈ വിഷയത്തിൽ വെള്ളാപ്പള്ളിക്കെതിരേ എത്ര മുസ്‌ലിം നേതാക്കൾ പരസ്യമായി രംഗത്തുവന്നുവെന്നു നോക്കൂ. മുസ്‌ലിം സമുദായബോധത്തിന്‍റെ അടയാളം. ഇതാണ് ക്രൈസ്തവ നേതാക്കളും മുസ്‌ലിം നേതാക്കളും തമ്മിലുള്ള വ്യത്യാസം. സമുദായത്തിനെതിരായി ആരു പറഞ്ഞാലും ക്രൈസ്തവ നേതാക്കൾ പ്രതികരിക്കില്ല. സമുദായത്തിന്‍റെ പ്രശ്നം വന്നാൽ ഇവർ വായ് തുറക്കില്ല. പൂഞ്ഞാർ സംഭവംതന്നെ ഉദാഹരണം. പത്തനംതിട്ടയിൽ മത്സരിച്ച തോമസ് ഐസക് ക്രൈസ്തവ നേതാവായി ചിത്രീകരിക്കപ്പെടുന്നു. പക്ഷേ, അദ്ദേഹം പൂഞ്ഞാർ സംഭവത്തിൽ എന്താണ് പ്രചരിപ്പിച്ചത്?

ജെ.ബി. കോശി കമ്മിഷന്‍റെ റിപ്പോർട്ട് തന്നെ എടുക്കുക. ഒരു ക്രൈസ്തവ രാഷ്‌ട്രീയ നേതാവും ഇതേക്കുറിച്ചു വായ് തുറക്കുന്നില്ല, പ്രതിഷേധം സംഘടിപ്പിക്കുന്നില്ല. സർക്കാർ നിശബ്ദം. സമുദായത്തിനുവേണ്ടി പ്രതികരിക്കുന്നവരോടു ക്രൈസ്തവർ പ്രത്യേക കൂറ് പ്രകടിപ്പിക്കാറില്ലെന്നതും യാഥാർഥ്യം. മാറ്റങ്ങൾ ഏറെ വരാനുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.