സിവിൽ എൻജിനിയറിംഗ്: ആശങ്കകളും സാധ്യതകളും
Friday, June 21, 2024 12:47 AM IST
സിവിൽ എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയ്ക്ക് ഇതെന്തു പറ്റി? ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത് രാജ്യത്താകെ ഏതാനും കൊല്ലങ്ങളായി സിവിൽ എൻജിനിയറിംഗ് തെരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ 50 ശതമാനത്തിലേറെ കുറവു വന്നിട്ടുണ്ടെന്നാണ്.

കോഴ്സിൽ എൻറോൾ ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാച്ചുകൾ വെട്ടിക്കുറച്ചു പകരം കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷൽ ഇന്‍റലിജൻസ്, ഡാറ്റ സയൻസ് എന്നീ കോഴ്സുകൾക്കു പ്രാമുഖ്യം നൽകുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. എന്നാൽ, രക്ഷിതാക്കളും വിദ്യാർഥികളും ഇന്നു ലോകത്തിൽ ഏറ്റവും കൂടുതൽ ജോലി ഒഴിവുകൾ രേഖപ്പെടുത്തുന്ന സിവിൽ എൻജിനിയറിംഗ് മേഖലയെയും അതിന്‍റെ ഭാവിസാധ്യതകളെയും മനസിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം.

എല്ലാ സാങ്കേതിക വിദ്യകളുടെയും മാതാവ് എന്നറിയപ്പെടുന്ന എൻജിനിയറിംഗ് മേഖലയാണ് സിവിൽ എൻജിനിയറിംഗ്. ഭൂമിയിൽ മനുഷ്യവാസം ഉള്ളിടത്തോളം സിവിൽ എൻജിനിയറിംഗ് മേഖലയിൽ തൊഴിലസരങ്ങൾ ഉണ്ടായിരിക്കുമെന്നത് അതിശയോക്തിയല്ല. ഇന്നു സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ വാഗ്ദാനം ചെയ്യുന്ന ഒരു സാങ്കേതികമേഖലകൂടിയാണിത്.

നാഗരികതയുടെ പ്രാരംഭഘട്ടത്തിൽ പാർപ്പിടനിർമാണം, ജലസേചനം, റോഡ് നിർമിതി എന്നിവയ്ക്കായി രൂപപ്പെട്ട സാങ്കേതികവിദ്യ ഇന്ന് അംബരചുംബിയായ ബുർജ് ഖലീഫയോ കിലോമീറ്ററുകളോളം നീളുന്ന അടൽ സേതു പോലുള്ള കടൽപ്പാലങ്ങളോ നിർമിക്കുന്നതരത്തിലേക്കു വളർന്നുകഴിഞ്ഞു.

മാറ്റങ്ങളുടെ കാലം

എല്ലാ മേഖലകളെയും പോലെ സിവിൽ എൻജിനിയറിംഗ് മേഖലയിലും അടിമുടി മാറ്റങ്ങളുടെ കാലമാണ്. ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ്, ഐഒടി സെൻസർ ടെക്നോളജി, റോബോട്ടിക്സ്, റിമോട്ട് സെൻസിംഗ്, 3ഡി പ്രിന്‍റിംഗ്, ഡ്രോൺ ടെക്നോളജി തുടങ്ങിയ നിരവധി നൂതന സാങ്കേതികവിദ്യകളാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ സിവിൽ എൻജിനിയറിംഗ് മേഖലയുടെ അവിഭാജ്യഘടകങ്ങളായി മാറിയത്. ഒരു പദ്ധതി വിഭാവനം ചെയ്യുന്നതു മുതൽ അതു നടപ്പിലാക്കുന്നതു വരെ ഇത്തരം സാങ്കേതികവിദ്യകൾ സിവിൽ എൻജിനിയറിംഗ് മേഖലയുടെ ഭാഗമായിക്കഴിഞ്ഞു.

ഇതുമൂലം ലോകത്തെ പല യൂണിവേഴ്സിറ്റികളിലും സിവിൽ എൻജിനിയറിംഗ് പാഠ്യപദ്ധതികളിൽ പരിഷ്കാരങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. കേരള സാങ്കേതിക സർവകലാശാലയുടെ സിവിൽ എൻജിനിയറിംഗ് പാഠ്യപദ്ധതിയിൽ അടുത്ത കാലത്തു വരുത്തിയിട്ടുള്ള മാറ്റങ്ങളും മൈനർ വിഷയമായി മറ്റ് എൻജിനിയറിംഗ് മേഖലകളിലെ അറിവു നേടാനുള്ള സാഹചര്യങ്ങളും ഈ മാറ്റങ്ങളെ അതിജീവിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നവയാണ്.

തൊഴിലവസരങ്ങൾ

ഈ മാറ്റങ്ങൾ വരുന്ന ദശകത്തിൽ വൻതോതിൽ തൊഴിലവസരങ്ങളാണ് നവ സിവിൽ എൻജിനിർമാർക്കു വാഗ്ദാനം ചെയ്യുന്നത്. ഐക്യരാഷ്‌ട്രസഭയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2050 ആകുന്നതോടെ ലോകത്തെ 68 ശതമാനത്തോളം ജനങ്ങളും നഗരവാസികളാവുമെന്നാണ്.


ഇതിനുവേണ്ട ഇൻഫ്രാസ്ട്രക്ചറും സർവീസുകളും ഉണ്ടാക്കിയെടുക്കാൻ സിവിൽ എൻജിനിയമാരുടെ സേവനം കൂടിയേ മതിയാകൂ. ഇതു മുൻകൂട്ടിക്കണ്ട് ഇന്ത്യയിൽ കൊണ്ടുവന്നിട്ടുള്ള നാഷണൽ ഇൻഫ്രാസ്ട്രക്ടർ പൈപ്പ് ലൈൻ പോലുള്ള സംരംഭങ്ങൾ, ഈ രംഗത്തു വൻതോതിലുള്ള നിക്ഷേപങ്ങളും തൊഴിലും സാധ്യമാക്കുന്നു.

വികസിത രാജ്യങ്ങളുടെ കാര്യം എടുത്താൽ വർധിച്ച കുടിയേറ്റവും അതുമായി ബന്ധപ്പെട്ട നിർമാണമേഖലകളിലെ വളർച്ചയും ആഗോളതലത്തിൽ സിവിൽ എൻജിനിയറിംഗ് രംഗത്തെ തൊഴിലവസരങ്ങൾ വർധിക്കാൻ കാരണമാണ്. ഇത് അത്തരം രാജ്യങ്ങളിലേക്കു കുടിയേറുന്ന സാങ്കേതിക വിദഗ്ധരിൽ സിവിൽ എൻജിനിയർമാർക്കു പ്രത്യേക പരിഗണന ലഭിക്കാൻ സഹായിക്കും.

അമേരിക്കയിലെ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് 2021 മുതൽ 2031 വരെയുള്ള കാലഘട്ടത്തിൽ സിവിൽ എൻജിനിയറിംഗ് തൊഴിലുകൾ ഏഴു ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് കണക്കാക്കുന്നു. ഇതു മറ്റു തൊഴിലുകളുടെ ശരാശരി കണക്കുകളേക്കാൾ മുകളിലാണ്. കാലാവസ്ഥാ വ്യതിയാന കെടുതികളും അതിജീവന പദ്ധതികളും ആഗോള ടൂറിസം വളർച്ചയും സിവിൽ എൻജിനിയറിംഗ് മേഖലയ്ക്ക് അവസരങ്ങൾ തുറക്കും.

സിവിൽ എൻജിനിയറിംഗ് രംഗത്തെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ യുവത്വത്തിനു സാധിക്കുന്നില്ലെന്നത് ആശങ്കാജനകമാണ്. ഈ മേഖലയിലെ തൊഴിൽ സാധ്യതകളെക്കുറിച്ചോ പരിശീലനം നേടേണ്ട നൂതന സാങ്കേതികവിദ്യകളെക്കുറിച്ചോ വിദ്യാർഥികളിലും രക്ഷിതാക്കളിലും ഉള്ള അറിവില്ലായ്മയായിരിക്കാം ഒരു പരിധിവരെ ഇതിനു കാരണം. സിവിൽ എൻജിനിയർമാരുടെ എണ്ണത്തിൽ ഉണ്ടാവാനിടയുള്ള കുറവ് ഇപ്പോഴുള്ള എൻജിനിയർമാരുടെയും പുതുതായി പഠിച്ചിറങ്ങുന്നവരുടെയും ഡിമാൻഡ് വർധിപ്പിച്ചേക്കാം.

എന്നാൽ, ആഗോളതലത്തിൽ ഈ മേഖലയ്ക്കു വേണ്ട മാനവികശേഷി കുറയുന്നതു വലിയ പദ്ധതികളെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. ഈ വർഷത്തെ കാമ്പസ് പ്ലേസ്മെന്‍റ് റിക്കാർഡ് നോക്കിയാൽ ഐടി രംഗത്തുള്ള കമ്പനികളേക്കാൾ കൂടുതൽ നിർമാണമേഖലയിലെ കമ്പനികൾ യുവ എൻജിനിയർമാരെ തേടുന്നുവെന്നു കാണാം.

കൂടുതൽ സമർഥരായ വിദ്യാർഥികളെ സിവിൽ എൻജിനിയറിംഗ് പോലുള്ള കോർ ബ്രാഞ്ചുകളിലേക്ക് ആകർഷിക്കാൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ പ്രതിവർഷം 18,000 രൂപ ലഭിക്കുന്ന യശ്വസി സ്കോളർഷിപ് പോലുള്ള സംരംഭങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഒന്നുറപ്പാണ്; വരുന്ന ദശകത്തിൽ സിവിൽ എൻജിനിയറിംഗ് വിദ്യാഭ്യാസം നേടി പുറത്തുവരുന്ന യുവജനതയെ കാത്തിരിക്കുന്നത് എക്കാലത്തെയും മികച്ച തൊഴിലവസരങ്ങളായിരിക്കും.

(ലേഖകൻ കറുകുറ്റി എസ്സിഎംഎസ് എൻജിനിയറിംഗ് കോളജ് സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവിയും കേരള സാങ്കേതിക സർവകലാശാല സിവിൽ എൻജിനിയറിംഗ് ബോർഡ് ഓഫ് സ്റ്റഡീസ് മുൻ അംഗവുമാണ്).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.