മതികെട്ടാൻ ഒരു നൊമ്പരം
Tuesday, June 18, 2024 11:55 PM IST
അഡ്വ. നോബിൾ മാത്യു
ഉടുമ്പൻചോല താലൂക്കിൽ തോണ്ടിമല കരയിൽ നാനൂറിലധികം കുടിയേറ്റ കർഷകരെ ക്രൂരമായും പൈശാചികമായും ഇറക്കിവിട്ട സർക്കാർ ക്രൂരത നടന്നിട്ട് മേയ് 10ന് 22 വർഷം പിന്നിട്ടു. ഈ പ്രദേശം 5,901 ഏക്കറാണുള്ളത്. ഏലത്തിന് അനുയോജ്യമായ 840ലധികം ഏക്കറുകളിൽ മലയോര കർഷകർ പൊന്നു വിളയിച്ച ഭൂമി. 2400 ഏക്കർ ഏലം കൃഷിക്കു യോഗ്യമല്ലായിരുന്നു. അവിടെ ചില റവന‍്യു, വനം ഉദ്യോഗസ്ഥരുടെ രഹസ്യ അനുമതിയോടുകൂടി ദേശദ്രോഹികൾ കഞ്ചാവ് കൃഷി ചെയ്തു.

കൃഷിഭൂമി കവർന്ന്

ഏലം കൃഷിക്കു യോഗ്യമല്ലാത്തതായ 2400 ഏക്കർ പട്ടയമുള്ള റവന്യു പുറമ്പോക്കായിരുന്നു. 2001ലെ ആന്‍റണി സർക്കാരിന്‍റെ കാലത്തു മുത്തങ്ങ സമരവും മറ്റും ഒത്തുതീർപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തു ഭൂമിയില്ലാത്ത ആദിവാസികൾക്കും വനവാസികൾക്കും ഭൂമി നൽകുമെന്നു പ്രഖ്യാപനമുണ്ടായി. അന്നത്തെ ഇടുക്കി ജില്ലാ കളക്ടർ പട്ടയം കൊടുക്കാൻ പറ്റിയ സ്ഥലമായി ഇടുക്കി ജില്ലയിൽ 2,400 ഏക്കർ സർക്കാർ പുറമ്പോക്കുണ്ടെന്നു റിപ്പോർട്ട് നൽകി. റിപ്പോർട്ട് കൊടുക്കേണ്ട താമസം, അത്യാഗ്രഹികളായ ചില സർക്കാർ ഉദ്യോഗസ്ഥരും ധന, മസിൽ പവറുകളുള്ള ചില പ്രധാന വ്യക്തികളും ആ സ്ഥലം കൈയേറി. ആദിവാസികളുടെ ഭൂമി വിതരണം തടസപ്പെട്ടെന്നു മാത്രമല്ല ഈ മേഖലയിലെ യഥാർഥ കർഷകരെക്കൂടി ഇറക്കിവിടാനുള്ള ഒരു മാർഗമായി കണ്ണിൽചോരയില്ലാത്ത ഭരണാധികാരികൾ ഈ നീക്കത്തെ മുതലെടുത്തു. സത്യമറിയാതെ ചില മാധ്യമങ്ങളും കുടിയേറ്റക്കാർക്കെതിരേ പ്രചാരണം നൽകി. കൃഷിഭൂമിയായിരുന്ന 842 ഏക്കറിൽ കണ്ണുനട്ട് സർക്കാർ രൂപീകരിച്ച ചന്ദ്രശേഖരൻ നായർ കമ്മിറ്റി റിപ്പോർട്ടിന്‍റെ പിൻബലത്തിൽ 150ലധികം കുടുംബങ്ങളാണ് വഴിയാധാരമായത്.

കമ്മിറ്റി മുമ്പാകെ തങ്ങളുടെ രേഖകൾ ബോധ്യപ്പെടുത്താനും തെളിവുകൾ സമർപ്പിക്കാനും 2002 മേയ് ഒന്ന്, പത്ത്, പതിനൊന്ന് തീയതികളിൽ കർഷകർ ഹാജരായി. ഉന്നത ഉദ്യോഗസ്ഥരുടെ മുമ്പിൽ നീതിക്കുവേണ്ടി അടരാടിയ സമയത്ത് കൊള്ളക്കാരും അഴിമതിക്കാരുമായ ചില വനം ഉദ്യോഗസ്ഥർ യഥാർഥ കർഷകരുടെ പശുത്തൊഴുത്തുകൾ നശിപ്പിച്ചു, കുടിലുകൾ തകർത്തു, ഏലക്ക ഉണക്കുന്ന ഷെഡ്ഡുകൾ തരിപ്പണമാക്കി, ഏലം വെട്ടി നശിപ്പിച്ചു. കർഷകർക്കുവേണ്ടി ശബ്ദമുയർത്താൻ വിരലിലെണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ചില രാഷ്‌ട്രീയ നേതാക്കളാകട്ടെ നീതിവിരുദ്ധ നടപടികൾക്കു കൂട്ടുനിന്നു. അവസാനം ചില കർഷകർ കേരള ഹൈക്കോടതിയെ സമീപിച്ചു. ചില കേസുകളിൽ സിവിൽ കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു. കീഴ്‌കോടതികളെ സമീപിച്ച പാവം കർഷകരുടെ വഞ്ചി തിരുനക്കരതന്നെ.

നിയമയുദ്ധം

ഒരു കേസിൽ തങ്ങളുടെ സ്വന്തം ഭൂമിയിൽ അവകാശമില്ലെന്നു പറഞ്ഞു കട്ടപ്പന സബ്കോടതി കർഷകർക്കെതിരേ വിധിച്ചു. അപ്പീലിൽ തൊടുപുഴ ജില്ലാ കോടതി കർഷകരെ അവിടെ കുടിയിരുത്തണമെന്ന് വിധിച്ചു. ഇതിനിടെ, 2003 ഓഗസ്റ്റ് ആറിന് ഇടുക്കി ജില്ലാ കളക്ടർ കർഷകർക്കു തങ്ങളുടെ ഭൂമിയിൽ ഒരവകാശവുമില്ലെന്ന് ഉത്തരവിറക്കി. ആ ഉത്തരവ് പരിഗണിച്ച് കേരള ഹൈക്കോടതി 2023 ഫെബ്രുവരി 25ന് കർഷകർക്കെതിരേ വിധിച്ചു.

മറ്റൊരു കേസിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2003 ജൂൺ 12ന് കർഷകരെ ഒരു മാസത്തിനകം അവരുടെ സ്ഥലത്തു കുടിയിരുത്തണമെന്നു വിധിച്ചു. ആ വിധി നിലനിൽക്കുമ്പോഴാണ് കളക്ടർ കർഷകരെ ഒഴിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. എന്നാൽ, ഹൈക്കോടതിയിൽ കേസിന്‍റെ വാദമധ്യേ അന്നത്തെ അഡീഷണൽ അഡ്വക്കറ്റ് ജനറൽ പറഞ്ഞത്, 2002 ഒക്ടോബർ 17ലെ റവന്യു ഭൂമി വനംവകുപ്പിനു വിട്ടുകൊടുത്തുകൊണ്ടുള്ള മന്ത്രിസഭയുടെ ഉത്തരവ് വഴിയാണ് കർഷകരെ അവരുടെ ഭൂമിയിൽനിന്ന് ഇറക്കിവിട്ടതെന്നാണ്. എന്നാൽ, ഒക്ടോബർ 17ന് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് വളരെ മുമ്പുതന്നെ 2002 മേയ് 10ന് കർഷകരെ ഭൂമിയിൽനിന്ന് ഇറക്കിവിട്ടെന്ന യാഥാർഥ്യം നിലനിൽക്കുന്നു. അന്നത്തെ അഡീഷണൽ അഡ്വക്കറ്റ് ജനറൽ കോടതിയിൽ പറഞ്ഞത് കർഷകരെ 2002 ഏപ്രിൽ മാസത്തിൽത്തന്നെ ഇറക്കിവിട്ടു എന്നാണ്. ഇതെല്ലാം വിലയിരുത്തിയ ശേഷമാണ് ഹൈക്കോടതി 2003 ജൂൺ 12ന് 2002 ഒക്ടോബർ 17ലെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.


ചില കേസുകൾ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിട്ടുണ്ട്. നിയമവിരുദ്ധമായ ചന്ദ്രശേഖരൻ നായർ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിട്ട് 21-ാംവർഷമാണ് സർക്കാർ അതു ഹാജരാക്കിയത്. ഇതിനു പിന്നിൽ ഗൂഢാലോചനയോ കുറ്റകരമായ അനാസ്ഥയോ ഇല്ലേ? ഇപ്പോൾ സർക്കാരിന്‍റെ അവകാശവാദം ഈ ഭൂമി നേരത്തെതന്നെ റിസർവ് വനമായിരുന്നു എന്നാണ്.

നഷ്ടപരിഹാരമെവിടെ?

മതികെട്ടാനിലെ ക്രൂരമായ കുടിയിറക്ക് ഭരണകൂട ഭീകരതയുടെ പൈശാചിക മുഖം, ജനങ്ങളെ അനാഥരും അത്താഴ പട്ടിണിക്കാരുമാക്കി മാറ്റിയതിന്‍റെ മകുടോദാഹരണമാണ്. ഉടുമ്പൻചോല താലൂക്കിൽ തോണ്ടിമല താവളം അടക്കം നിരവധി പ്രദേശങ്ങൾ 1822ൽ രാജകീയ വിളംബരത്തിലൂടെ ഏലമലക്കാടായി റിസർവ് ചെയ്തിരിക്കുന്നു. കാർഡമം റിസർവിലെ, റിസർവ് എടുത്തുകൊണ്ട് ഇത് റിസർവ് വനം ആകുമെന്നാണ് വനം വകുപ്പിന്‍റെ വാദം. എന്നാൽ, കേരളത്തിൽ റിസർവ് വനം പ്രഖ്യാപിച്ചുള്ള അറിയിപ്പു വന്നത് 1897ലാണ്. 2023ലെ വനസംരക്ഷണ ഭേദഗതി നിയമപ്രകാരം 1996ന് മുമ്പ് വനേതരമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങൾ മുഴുവൻ റിസർവ് വനത്തിന്‍റെ പരിധിയിൽപ്പെടില്ല.

ഇപ്പോൾ ഈ പ്രദേശം വന്യജീവി ഉദ്യാനമാണ്. വന്യജീവി ഉദ്യാനമായി പ്രഖ്യാപിക്കുമ്പോൾ നിയമമനുസരിച്ച് അവിടെ വിയർപ്പ് ചിന്തിയ കർഷകർക്കു ന്യായമായ നഷ്ടപരിഹാരം നൽകേണ്ടതില്ലേ?

നേരത്തേതന്നെ റിസർവ് വനമാണെന്ന സർക്കാരിന്‍റെ വാദം ശരിയാണെങ്കിൽ1977 ജനുവരി ഒന്നിന്നു മുമ്പ് അവിടെ കുടിയേറി കൃഷി നടത്തിയിരുന്ന കർഷകർക്കു ന്യായമായ നഷ്ടപരിഹാരത്തിന് അവകാശമില്ലേ? കാർബൺ പുറംതള്ളുന്നത് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വനവത്കരണം നടത്തിയാൽ അവിടെ കൃഷിചെയ്ത കർഷകന്‍റെ കഷ്ടപ്പാടിനു പകരംവയ്ക്കാൻ തത്തുല്യമായ സ്ഥലം വിട്ടുകൊടുക്കേണ്ടേ? പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ കൃഷിചെയ്തിരുന്നവർക്കും സ്ഥലമുടമകൾക്കും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാരിനു ബാധ്യതയുണ്ട്. മതികെട്ടാനെന്ന പേരിൽ ഉടുമ്പൻചോല താലൂക്കിൽനിന്നു കുടിയിറക്കപ്പെട്ട കർഷകർക്കു നീതി ലഭിക്കാൻ ഈ വൈകിയ വേളയിലെങ്കിലും കേരളത്തിലെ മനുഷ്യസ്നേഹികൾ കൈകോർക്കണം.

(ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.