മണിപ്പുര്‍ വരെ...
Tuesday, January 23, 2024 2:18 AM IST
ജോര്‍ജ് കള്ളിവയലില്‍

ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ ക്രൈസ്തവ ദേവാലയങ്ങളും ആയിരക്കണക്കിനു വീടുകളും കത്തിയമരുകയും ചെയ്ത മണിപ്പുരിലെ കലാപത്തില്‍ വംശീയതയോടൊപ്പം കൃത്യമായ ക്രൈസ്തവവേട്ടയും കാണാനാകും. ഇനിയും തീയണയാത്ത മണിപ്പുര്‍ കലാപം രാജ്യത്തു പടരുന്ന വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും വര്‍ഗീയതയുടെയും നേര്‍ചിത്രമാണ്. അവശതയും അവഗണനയും നേരിടുന്ന ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭൂമിയിലും വിദ്യാഭ്യാസ, തൊഴില്‍ അവകാശങ്ങളിലും കടന്നുകയറാനുള്ള ഭൂരിപക്ഷത്തിന്‍റെ കുതന്ത്രങ്ങളും ഒപ്പമുണ്ട്.

മണിപ്പുര്‍ മറ്റൊരു സാധാരണ കലാപമല്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത കൊടിയ ക്രൂരതകളുടെയും ഗോത്രവര്‍ഗ, ക്രൈസ്തവ ന്യൂനപക്ഷ വേട്ടകളുടെയും സാക്ഷ്യപത്രമാണ്. 2023 മേയ് മൂന്നിനു തുടങ്ങിയ കലാപം 2024 ജനുവരിയിലും രൂക്ഷമായി തുടരുന്നുവെന്നത് ഇന്നേവരെ ഇന്ത്യയില്‍ സംഭവിക്കാത്ത ദുരന്തമാണ്. ജനുവരി 16നു ശേഷം മാത്രം രണ്ടു പോലീസുകാര്‍ അടക്കം ചുരുങ്ങിയത് 12 പേര്‍ കൊല്ലപ്പെട്ടു. ബിഎസ്എഫ് ഭടന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റു.

സര്‍ക്കാരിന്‍റെ കറുത്ത കരങ്ങള്‍

കലാപകാരികള്‍ക്കു പോലീസിന്‍റെ ആയുധപ്പുരയിലെ തോക്കും വെടിയുണ്ടകളും സ്‌ഫോടകവസ്തുക്കളും കിട്ടിയത് സര്‍ക്കാരിന്‍റെ ഒത്താശയിലല്ലാതെ നടക്കില്ല. കലാപത്തിനിടെ 5,668 തോക്കുകളും 6,64,002 വെടിയുണ്ടകളും 14,825 സ്‌ഫോടക വസ്തുക്കളും കൊള്ളയടിക്കപ്പെട്ടതായി മണിപ്പുര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഐ.കെ. മുയിവാ കഴിഞ്ഞ സെപ്റ്റംബര്‍ 14ന് അറിയിച്ചിരുന്നു. ഇതില്‍ വെറും 1,329 തോക്കുകളും 15,050 വെടിയുണ്ടകളും 400 സ്‌ഫോടക വസ്തുക്കളും മാത്രമാണ് ഇതുവരെ വീണ്ടെടുത്തത്. പോലീസിന്‍റെയും സൈന്യത്തിന്‍റെയും ആയുധപ്പുരകളില്‍ സൂക്ഷിച്ചിരുന്ന 4,339 തോക്കുകളും 6,48,852 വെടിയുണ്ടകളും 14,425 സ്‌ഫോടക വസ്തുക്കളും ഇപ്പോഴും കലാപകാരികളുടെ പക്കലുണ്ട്. സ്വന്തം സഹോദരങ്ങളെ പരസ്പരം വെടിവച്ചുകൊല്ലാന്‍ കലാപകാരികള്‍ക്കു കഴിയുന്നതിന്‍റെ പിന്നില്‍ സര്‍ക്കാരിന്‍റെ കറുത്ത കരങ്ങള്‍ കാണുന്നവരെ കുറ്റപ്പെടുത്താനാകില്ല.

കലാപത്തിന്‍റെ മറവില്‍ ചിലരെ ജീവനോടെ ചുട്ടെരിച്ചു, ചിലരെ വെടിവച്ചു കൊന്നു, ചിലരെ കല്ലെറിഞ്ഞു കൊന്നു, ചിലര്‍ മരിക്കാന്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടു, ചിലര്‍ മാനംഭംഗം ചെയ്യപ്പെട്ടു. മണിപ്പുരിലെ ബിജെപി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ പരാജയമാണ് ഒമ്പതാം മാസത്തിലേക്കു കടന്നിട്ടും ശമിക്കാത്ത കലാപം എന്നതില്‍ സംശയമില്ല. പക്ഷേ കലാപത്തിന്‍റെ മുഖ്യ ഉത്തരവാദികള്‍ അഹന്തയോടെ അധികാരത്തില്‍ തുടരുന്നു. കലാപകാരികളെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച മുഖ്യമന്ത്രി എന്‍. ബിരേന്‍സിംഗിനെതിരേ ചെറുവിരലനക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും തയാറായില്ല.


ക്രൈസ്തവ വേട്ടയുടെ നേര്‍ചിത്രം

വംശീയകലാപത്തിന്‍റെ മറവില്‍ നൂറുകണക്കിനു ക്രൈസ്തവ ദേവാലയങ്ങളും ഭവനങ്ങളുമാണു മണിപ്പുരില്‍ തകര്‍ത്തു തീയിട്ടത്. കലാപം തുടങ്ങി 36 മണിക്കൂറിനകം 249 പള്ളികള്‍ കത്തിച്ചതായി ഇംഫാലിലെ അന്നത്തെ ആര്‍ച്ച്ബിഷപ് ഡോ. ഡൊമിനിക് ലുമോണ്‍ പറഞ്ഞിരുന്നു. വലുതും ചെറുതുമായ 360 ക്രൈസ്തവ പള്ളികള്‍ മെയ്‌തെയ്കള്‍ തകര്‍ത്തുവെന്നാണു കുക്കികളുടെ 2024 ജനുവരിയിലെ വാര്‍ത്താപത്രിക പറയുന്നത്. ഇതില്‍ നാമമാത്രമായ ജൂത സിനഗോഗുകളുമുണ്ട്. കലാപത്തില്‍ 158 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇരുനൂറിലേറെ കുക്കി ഗ്രാമങ്ങള്‍ കത്തിച്ചു. 7,000ത്തിലേറെ ക്രൈസ്തവ ഭവനങ്ങള്‍ അഗ്നിക്കിരയാക്കി. കലാപത്തില്‍ ഭവനരഹിതരായ അര ലക്ഷത്തിലേറെ പേരില്‍ ബഹുഭൂരിപക്ഷം വരുന്ന 41,425 പേരും ക്രൈസ്തവ ഗോത്രജനതയാണെന്നും കുക്കി ഇരകളുടെ കണക്കെന്ന പേരില്‍ പ്രസിദ്ധീകരിച്ച പത്രികയില്‍ വിശദീകരിക്കുന്നു.

മണിപ്പുര്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെയും കത്തിച്ച വീടുകളുടെയും ആരാധനാലയങ്ങളുടെയും കൃത്യമായ കണക്ക് ആര്‍ക്കുമറിയില്ല. മെയ്‌തെയ് അനുകൂല മാധ്യമങ്ങളും സര്‍ക്കാരും പുറത്തുവിടുന്ന കണക്കുകളുടെ വിശ്വാസ്യത സംശയിക്കാതെ തരമില്ല. 2023 ജൂലൈ നാലു വരെ മാത്രം മണിപ്പുരില്‍ 142 പേര്‍ കൊല്ലപ്പെട്ടതായും 5,053 കത്തിക്കുത്തു കേസുകളുണ്ടായതായും സുപ്രീംകോടതിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറി വിനീത് ജോഷി നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അന്ന് 54,488 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതായും കോടതിയെ അറിയിച്ചിരുന്നു.

ന്യൂനപക്ഷ സംരക്ഷണം പ്രധാനം

നൂറ്റാണ്ടിനു മുമ്പേ ക്രൈസ്തവ മതം സ്വീകരിച്ച മണിപ്പുരിലെ ഗോത്രവിഭാഗത്തിനും അവരുടെ ദേവാലയങ്ങള്‍ക്കുമെതിരേ വളരെ ആസൂത്രിതമായ അക്രമമാണ് ഭൂരിപക്ഷ മെയ്‌തെയ് ജനത അഴിച്ചുവിട്ടത്. സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയിലും അടിസ്ഥാനസൗകര്യ വികസനത്തിലും നൂറ്റാണ്ടുകളായി തഴയപ്പെട്ട ഗോത്രജനതയ്ക്കു നേരേയാണ് ഭൂരിപക്ഷ സമൂഹം ക്രൂരമായ അക്രമവും നുണപ്രചാരണങ്ങളും നടത്തിയതെന്നത് അതീവഗുരുതരമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.