അയോധ്യയും രാമക്ഷേത്രവും
Saturday, January 20, 2024 12:06 AM IST
ഡൽഹഡയറി / ജോർജ് കള്ളിവയലിൽ

അയോധ്യയിലെ രാമക്ഷേത്രം ഏതുവിധത്തിലായാലും ചരിത്രമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നടത്തുന്ന ശ്രീരാമന്‍റെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് (പ്രാണ്‍ പ്രതിഷ്ഠ എന്ന പ്രാണ പ്രതിഷ്ഠ) രാജ്യത്താകെ തത്‌സമയ സംപ്രേഷണം ചെയ്തു വൻ സംഭവമാക്കാൻ സർക്കാരും ബിജെപിയും ദേശീയ, പ്രാദേശിക മാധ്യമങ്ങളും മൽസരിക്കുകയാണ്.

കോവിഡ് മഹാമാരിയുടെ കാലത്ത് 2020 ഓഗസ്റ്റ് അഞ്ചിന് മോദിതന്നെ തറക്കല്ലിട്ട രാമക്ഷേത്രമാണ് രണ്ടു വർഷം കഴിഞ്ഞുള്ള ജനുവരി 22ന് അദ്ദേഹംതന്നെ ഉദ്ഘാടനം ചെയ്യുന്നത്. ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ സ്ഥാപിച്ച പുതിയ രാമവിഗ്രഹത്തെ ചൊല്ലിയും രാഷ്‌ട്രീയനേതാവും ഭരണാധികാരിയുമായ മോദി പ്രതിഷ്ഠ നിർവഹിക്കുന്നതിനെച്ചൊല്ലിയും ഉടലെടുത്ത വിവാദങ്ങൾ ഉടനെ കെട്ടടങ്ങില്ല.

രാമന്‍റെ ജന്മസ്ഥലമായി കണക്കാക്കുന്ന അയോധ്യ ഹിന്ദുക്കളുടെ പുണ്യഭൂമിയാണ്. ഹിന്ദുഭൂരിപക്ഷ ഇന്ത്യയിലെ ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമായി അയോധ്യയെ മാറ്റുന്നതിനാവശ്യമായ നിർമിതികളും പ്രചാരണങ്ങളുമാണുണ്ടായത്. നല്ലതുതന്നെ. ഹൈന്ദവരുടെ തീർഥാടനകേന്ദ്രമായി അയോധ്യ വളരുന്നത് രാജ്യത്തിനാകെ പലതരത്തിൽ നേട്ടമാകും. മതസാഹോദര്യത്തിന്‍റെയും ഇന്ത്യയുടെ ആത്മീയതയുടെയും പ്രതീകമാകണം അയോധ്യ. എന്നാൽ വിശ്വാസവും രാഷ്‌ട്രീയവും കൂട്ടിക്കുഴയ്ക്കുന്നതും ഭൂരിപക്ഷ-ന്യൂനപക്ഷ വിഭജനം ഉണ്ടാക്കുന്നതും തീർത്തും തെറ്റും അപകടകരവുമാണ്. മതത്തിന്‍റെയും രാഷ്‌ട്രീയത്തിന്‍റെയും വിഷമിശ്രിതമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതര പ്രശ്നങ്ങളിലൊന്ന്.

ആപത്തായി വോട്ടുരാഷ്‌ട്രീയം

നിർണായകമായ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പായി തിരക്കിട്ട് രാമക്ഷേത്ര ഉദ്ഘാടനം പ്രധാനമന്ത്രിതന്നെ നിർവഹിക്കുന്നതിലെ രാഷ്‌ട്രീയലാക്ക് വ്യക്തം. ബിജെപിയുടെ കെണിയിൽ വീഴാതെ രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുതന്നെ മോദിയുടെ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോണ്‍ഗ്രസ് അടക്കമുള്ള മിക്ക പ്രതിപക്ഷ പാർട്ടികളുടെയും തന്ത്രവും മനസിലാകും. രാമക്ഷേത്രം സന്ദർശിക്കാൻ വിശ്വാസികളെക്കാളേറെ നേതാക്കളാകും വരുംദിവസങ്ങളിൽ മൽസരിക്കുക. ഹിന്ദുഭൂരിപക്ഷ വോട്ടുകളിലാണു രാഷ്‌ട്രീയനേതാക്കളുടെ കണ്ണ്.

തികച്ചും വിശ്വാസപരമായ രാമക്ഷേത്രം പോലും വിവാദങ്ങളിൽ നിറയുന്നതാണ് പുതിയകാല ഇന്ത്യയുടെ ആപത്ത്. ബാബറി മസ്ജിദ് തകർത്തതു ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിന് ഉപയോഗപ്പെടുത്തിയതും രാജ്യം കണ്ടു. വിദ്വേഷം വളർത്തി മുതലെടുപ്പിനുള്ള ശ്രമങ്ങൾ കൂടിവരികയുമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രവും ന്യൂനപക്ഷ രാഷ്‌ട്രീയവുമെല്ലാം കൂട്ടിക്കുഴച്ചു ജനങ്ങളെ വിഡ്ഢികളാക്കുന്നതിൽ രാഷ്‌ട്രീയക്കാർ വിജയിക്കുന്നു. ശരിയായ ജനാധിപത്യ, മതേതര സങ്കൽപ്പങ്ങളും ഭരണഘടനാ മൂല്യങ്ങളും കടലിലെറിയപ്പെടുന്നു! സ്വന്തം രാജ്യത്ത് ഒരുവിഭാഗം ജനങ്ങൾ പലതരത്തിൽ പാർശ്വവത്കരിക്കപ്പെടുന്നു.

വ്യക്തിപൂജയും മതപൂജയും!

ഇന്ത്യൻ ഭരണകൂടത്തിന്‍റെ നാലു തൂണുകളും ദൗർഭാഗ്യവശാൽ രാഷ്‌ട്രീയവത്കരിക്കപ്പെടുകയും മതവത്കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നരേന്ദ്ര മോദി മാത്രമല്ല, ബിജെപിയിൽതന്നെ അമിത് ഷാ മുതൽ യോഗി ആദിത്യനാഥ് വരെയുള്ളവർ കുറേക്കൂടി ശക്തമായി ഹിന്ദുത്വരാഷ്‌ട്രീയം പയറ്റുന്നു. വോട്ടുബാങ്ക് രാഷ്‌ട്രീയം കളിച്ചിരുന്ന കോണ്‍ഗ്രസ് മുതൽ ആം ആദ്മി പാർട്ടി വരെയുള്ള പ്രതിപക്ഷപാർട്ടികളും ഭൂരിപക്ഷ, ന്യൂനപക്ഷ, പിന്നാക്ക, ദളിത് വോട്ടുകൾക്കായുള്ള കളികളിൽ പിന്നാക്കമല്ല. ചരിത്രം രചിച്ച ഭാരത് ജോഡോ പദയാത്രയ്ക്കുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കലാപത്തീയിൽ വെന്തുരുകുന്ന മണിപ്പുരിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്രയും തെരഞ്ഞെടുപ്പിനുള്ള ഒരുക്കം കൂടിയാകും.

പക്ഷേ, വ്യക്തിപൂജയും മതപൂജയും രാഷ്‌ട്രീയത്തിൽ തകർത്താടുന്പോൾ സാധാരണ ജനങ്ങളും വലിയൊരു വിഭാഗം യുവജനങ്ങളും അങ്കലാപ്പിലും ആശങ്കയിലുമാണ്. നാനാത്വത്തിൽ ഏകത്വവും സർവമത സാഹോദര്യവും ശക്തിയേകിയ രാജ്യത്ത് ഇന്നു മതതീവ്രവാദവും രാഷ്‌ട്രീയാന്ധതയും വളരുന്നു. വൈവിധ്യമാർന്ന സമൂഹത്തിന് ആത്മഹത്യാപരമാണു പലതും. ന്യൂനപക്ഷങ്ങളും ആദിവാസികളും ദളിതരും പാവപ്പെട്ടവരും അടക്കമുള്ള ഒരു വിഭാഗം ആളുകൾ ഇരുളടഞ്ഞ ഭാവി മുന്നിൽ കാണുന്നതു നല്ലതല്ല.

രാജ്യത്തിന്‍റെ നേതാക്കളുടെ പോക്കിൽ മനം മടുത്ത യുവാക്കളിൽ പലരും മറ്റു വഴികളില്ലാതെ രാജ്യം വിട്ടുപോകുന്നു. ഒരുവിഭാഗം തീവ്ര മതവാദത്തിലേക്കും വർഗീയതയിലേക്കും തിരിയുന്പോൾ വലിയൊരു വിഭാഗം ഇത്തരം പോക്കിനെതിരേ പ്രതികരിക്കാൻ പോലുമാകാതെ തരിച്ചുനിൽക്കുകയാണ്. ഇവരിൽ പലരും അരാഷ്‌ട്രീയവാദികളും മതവിദ്വേഷികളും വിശ്വാസംതന്നെ നഷ്‌ടപ്പെട്ടവരുമായി മാറുന്നു.

വേണ്ടിനി പുറകോട്ടു നടത്തം

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തെ രാഷ്‌ട്രീയവത്കരിച്ചതാകും തെറ്റ്. സത്യാന്വേഷണത്തിനും ഈശ്വരാന്വേഷണത്തിനുമുള്ള ഇടങ്ങളാണു ക്ഷേത്രങ്ങളെന്ന് ഫാ. വർഗീസ് വള്ളിക്കാട്ട് ഫേസ്ബുക്കിൽ കുറിച്ചതാണു ശരി. ഭാരതീയർക്കാകെ അഭിമാനമാകുന്ന ക്ഷേത്രനഗരിയാകണം അയോധ്യ എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രാമക്ഷേത്രം ഇന്ത്യൻ സംസ്കാരത്തിന്‍റെയും വാസ്തുവിദ്യയുടെയും അഭിമാനപ്രതീകമാകട്ടെ. ശ്രീരാമനും സീതയും ശ്രീകൃഷ്ണനും രാധയും ശിവനും പാർവതിയും അയ്യപ്പസ്വാമിയുമെല്ലാം ഭാരതീയരുടെ മതബോധത്തിന്‍റെ മാത്രമല്ല സാംസ്കാരികബോധത്തിന്‍റെയും ഭാവനയുടെയും ഭാഷയുടെയുമെല്ലാം അന്തർധാരയും ആവിഷ്കാരങ്ങളും കൂടിയാണ് എന്നതിൽ അഭിമാനം കൊള്ളാത്ത ആരുണ്ടെന്നാണ് ഫാ. വർഗീസ് ചോദിക്കുന്നത്.


മുറിവേറ്റ ഓർമകളും ഇന്നലെകളുടെ മുറിപ്പാടുകളും മാഞ്ഞുപോകട്ടേയെന്നത് ആശംസയിൽ ഒതുങ്ങരുത്. പുറകോട്ടു നടന്നു ചരിത്രം തിരുത്തിക്കുറിക്കാമെന്നു വ്യാമോഹിക്കരുതല്ലോ. മലയാളിയായ പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദിന്‍റെ കണ്ടെത്തലുകൾ രാമഭക്തരെങ്കിലും മറന്നേക്കില്ലെന്ന ഓർമപ്പെടുത്തലും നന്നായി. ദേവാലയങ്ങൾ ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍റേതോ, ജാതിയുടേതോ മാത്രമാക്കി പരിമിതപ്പെടുത്തുന്പോൾ മാത്രമാകും ഈശ്വരസാന്നിധ്യം നഷ്‌ടമാകുക. എല്ലാ വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും ആദരവോടെ കാണുന്നതാണ് ഭാരതീയ സംസ്കാരം.

സർവമത സമഭാവനയിൽ വളരാം

കൂറ്റൻ ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്കുകൾ, പ്രതിമകൾ എന്നിവയെക്കാളേറെ പുതുതലമുറയുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലുമാകട്ടെ മുതൽമുടക്ക്. രാജ്യത്തിന്‍റെ സമാധാനവും സുരക്ഷയും കാക്കുന്നതിലും സാന്പത്തികവളർച്ചയുടെ നേട്ടങ്ങൾ പാവങ്ങൾക്കുകൂടി എത്തിക്കുന്നതിലുമാകണം ഇനിയുള്ള മുൻഗണന. അയോധ്യയിലെ ശ്രീരാമക്ഷേത്രം യാഥാർഥ്യമായതിലൂടെ മതവിദ്വേഷത്തിന്‍റെ അധ്യായം അടയ്ക്കട്ടെ. സർവമത സമഭാവനയിലും തുല്യനീതിയിലും പൗരസ്വാതന്ത്ര്യത്തിലും ആകട്ടെ ഇന്ത്യയുടെ അഭിമാനം. രാജ്യപുരോഗതിക്കും ഭാവി സമാധാനത്തിനും സൗഹാർദത്തിനും ഇനി എല്ലാവരും കൂട്ടായി ശ്രമിക്കട്ടെ.

ശ്രീരാമക്ഷേത്രത്തെ അറിയുക

ഇന്ത്യൻ വാസ്തുവിദ്യയോടെ പരന്പരാഗത നാഗർ ശൈലിയിലാണ് 360 അടി നീളവും (കിഴക്ക്-പടിഞ്ഞാറ്) 235 അടി വീതിയും 161 അടി ഉയരവുമുള്ള രാമക്ഷേത്രം നിർമിച്ചിരിക്കുന്നത്. 20 അടി ഉയരം വീതമുള്ള മൂന്നു നിലകളിലാണ് ക്ഷേത്രം. സങ്കീർണവും മനോഹരവുമായ കൊത്തുപണികളുള്ള 392 തൂണുകളും 44 വാതിലുകളുമുണ്ട്. രാജസ്ഥാനിലെ ഏറ്റവും നല്ല മാർബിൾ, പിങ്ക് മണൽക്കല്ല് (സാൻഡ്സ്റ്റോണ്‍) എന്നിവയും കാന്പുള്ള തേക്കുതടിയും ഉപയോഗിച്ചാണ് ക്ഷേത്രം പണിതത്. ആകെ 57,400 ചതുരശ്ര അടിയാണ് ക്ഷേത്രത്തിന്‍റെ വിസ്തൃതി.

കിഴക്കുനിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. മൊത്തം 12 വാതിലുകൾ. ഭക്തർ 32 പടികൾ കയറണം. ഭിന്നശേഷിക്കാരുടെയും പ്രായമായവരുടെയും സൗകര്യാർഥം റാന്പുകളും ലിഫ്റ്റുകളുമുണ്ട്. നൃത്ത മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ചു ഹാളുകളുണ്ട്. കോന്പൗണ്ടിന്‍റെ നാലു കോണുകളിലായി നാലു ക്ഷേത്രങ്ങളുണ്ട് - സൂര്യദേവൻ, ഭഗവതി, ഗണേശൻ, ശിവൻ എന്നിവരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വടക്കുഭാഗത്ത് മാ അന്നപൂർണ ക്ഷേത്രവും തെക്കുവശത്ത് ഹനുമാൻ ക്ഷേത്രവുമാണ്.

ക്ഷേത്രത്തിൽ ഒരിടത്തും ഇരുന്പ് ഉപയോഗിച്ചിട്ടില്ലെന്ന് ട്രസ്റ്റ് പറയുന്നു. 14 മീറ്റർ കനത്തിലുള്ള റോളർ-കോംപാക്‌റ്റഡ് കോണ്‍ക്രീറ്റിന്‍റെ (ആർസിസി) പാളി ഉപയോഗിച്ചാണു ക്ഷേത്രം നിർമിച്ചത്. രാമക്ഷേത്രത്തിന്‍റെ അടിസ്ഥാനത്തിന് കൃത്രിമ പാറയുടെ രൂപം നൽകിയിട്ടുണ്ട്. ഭൂമിയിലെ ഈർപ്പം സംരക്ഷിക്കുന്നതിനായി ഗ്രാനൈറ്റ് ഉപയോഗിച്ച് 21 അടി ഉയരമുള്ള തൂണും നിർമിച്ചിട്ടുണ്ട്. പരിസ്ഥിതി-ജല സംരക്ഷണത്തിന് പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചു.

ക്ഷേത്രത്തിനായി 1,800 കോടി

രണ്ടായിരം കോടി രൂപയോളം ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര നിർമാണത്തിനു ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്. 1,800 കോടി രൂപ ചെലവാകുമെന്ന് 2022ൽ ക്ഷേത്ര ട്രസ്റ്റ് കണക്കാക്കിയിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് കേന്ദ്രസർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് 2.7 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്രത്തിന്‍റെ നിർമാണത്തിന് മേൽനോട്ടം വഹിച്ചത്. എന്നാൽ ചുറ്റിലുമുള്ള 70 ഏക്കർ സ്ഥലത്താണ് രാമക്ഷേത്ര സമുച്ചയം രൂപകല്പന ചെയ്തിരിക്കുന്നത്. ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റാണു ക്ഷേത്രത്തിന്‍റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

രാമക്ഷേത്രത്തിനു പുറമെ അയോധ്യയുടെ സമഗ്ര വികസനത്തിനായി 30,670 കോടി രൂപയുടെ 187 പദ്ധതികൾ യുപി സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് അയോധ്യ വികസന അഥോറിറ്റിയുടെ (എഡിഎ) കണക്കുകൾ വ്യക്തമാക്കുന്നു.

പത്തു വർഷം കൊണ്ട് 85,000 കോടി രൂപ സർക്കാരുകൾ 1,200 ഏക്കറിലായുള്ള ഹിന്ദുക്കളുടെ വിശുദ്ധ നഗരമായ അയോധ്യയുടെ വികസനത്തിനായി ചെലവഴിക്കുമെന്ന് കഴിഞ്ഞ മാസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുപി മുഖ്യമന്ത്രി ആദിത്യനാഥ് അയോധ്യയിൽ കഴിഞ്ഞവർഷം നടത്തിയ ദീപോത്സവത്തിൽ 22.23 ലക്ഷം മണ്‍വിളക്കുകൾ കത്തിച്ചിരുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ 17 ലക്ഷം വിളക്കുകൾ കത്തിച്ചതിന്‍റെ സ്വന്തം റിക്കാർഡാണ് മുഖ്യമന്ത്രി മെച്ചപ്പെടുത്തിയത്.

രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റീസായിരിക്കേ 2019 നവംബർ ഒന്പതിനാണ് നൂറ്റാണ്ടിലേറെ നീണ്ട തർക്കത്തിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്‍റെ അന്തിമവിധി പുറപ്പെടുവിച്ചത്. രാമക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കിയ വിധിക്കു പിന്നാലെ രാജ്യസഭാംഗത്വം നൽകി മോദിസർക്കാർ ഗൊഗോയിയെ ആദരിച്ചിരുന്നു. തകർത്ത ബാബറി മസ്ജിദിനു പകരമായി അയോധ്യയിൽ മറ്റൊരിടത്ത് പുതിയൊരു മസ്ജിദ് പണിയാൻ അഞ്ചേക്കർ സ്ഥലം കണ്ടെത്തണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.