ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ എട്ടു വിക്കറ്റ് നഷ്ടത്തിൽ 158 റണ്‍സെടുത്തു. ഓപ്പണർ ജോസ് ബട്ലറിന്റെ ബാറ്റിംഗാണ് രാജസ്ഥാനു ഭേദപ്പെട്ട സ്കോർ നൽകിയത്. ബട്ലർ ഒന്‍പതു ബൗണ്ടറികളും ഒരു സിക്സറും പറത്തി. സഞ്ജു സാംസണ്(22), ബെൻ സ്റ്റോക്സ്(14), സ്റ്റ്യുവർട്ട് ബിന്നി(11) എന്നിവരാണ് രാജസ്ഥാൻ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാൻമാർ.
പഞ്ചാബിനായി ആൻഡ്രൂ ടൈ 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി. ഇതിൽ മൂന്നു വിക്കറ്റുകൾ അവസാന ഓവറിലാണു വീണത്. മുജീബ് ഉർ റഹ്മാൻ രണ്ടു വിക്കറ്റും മാർകസ് സ്റ്റോയിനിസ് ഒരു വിക്കറ്റും നേടി.