കൈവിട്ടു കളഞ്ഞ ഉമേഷ് യാദവ് തന്നെ റായിഡുവിനെമികച്ചൊരു ത്രോയിലൂടെ പുറത്താക്കിയത് ബാംഗ്ലൂരിന് പ്രതീക്ഷ നൽകിയെങ്കിലും ധോണി തോൽക്കാൻ തയാറല്ലായിരുന്നു. സിക്സിനായി ആർത്തുവിളിച്ച ഗാലറികൂട്ടത്തിനിടയിലേക്ക് സിക്സർ പറത്തി കളി കൂളായി അവസാനിപ്പിച്ചു. എംഎസ്ഡി സ്റ്റൈലിൽ. 34 പന്തിൽ ഏഴ് സിക്സും ഒരു ഫോറും പറത്തിയാണ് ധോണി 70 റൺസെടുത്തത്.
നേരത്തെ ബാംഗ്ലൂർ എബി ഡിവില്ലിയേഴ്സിന്റെയും ക്വിന്റൻ ഡികോക്കിന്റെയും അർധ സെഞ്ചുറി മികവിലാണ് 205 റൺസ് സ്വന്തമാക്കിയത്. ഡിവില്ലിയേഴ്സ് 30 പന്തുകളിൽ 68 റൺസും ഡികോക്ക് 37 പന്തിൽ 53 റൺസും എടുത്തു പുറത്തായി. ക്യാപ്റ്റൻ വിരാട് കോഹ്ലി (15 പന്തിൽ 18)വേഗം പുറത്തായതോടെ ക്രീസിൽ ഒത്തുചേർന്ന ഡി ഡബിൾ വെടിക്കെട്ടിനു തിരികൊളുത്തുകയായിരുന്നു.