റായിഡു പുറത്തായതിനു പിന്നാലെ റെയ്ന അർധസെഞ്ചുറി തികച്ചു. അവസാന ഓവറുകളിൽ നായകൻ ധോണിയും തകർത്തടിച്ചതോടെ 182 റണ്‍സ് ഇന്നിംഗ്സിൽ കുറിക്കാൻ ചെന്നൈക്കു കഴിഞ്ഞു. റെയ്ന 43 പന്തിൽനിന്ന് 54 റണ്‍സ് നേടിയപ്പോൾ ധോണി 12 പന്തിൽനിന്ന് 25 റണ്‍സുമായി പുറത്താകാതെനിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് മുൻനിര തകർന്നതോടെ 22/3 എന്ന നിലയിലേക്കു കൂപ്പുകുത്തി. റിക്കി ഭുയി(0), മനീഷ് പാണ്ഡെ(0), ദീപക് ഹൂഡ(1) എന്നിങ്ങനെയായിരുന്നു മുൻനിരയുടെ സംഭാവന.
ഇതിനുശേഷം ഷക്കിബ് അൽ ഹസൻ (24), യൂസഫ് പത്താൻ എന്നിവർക്കൊപ്പം വില്ല്യംസണ് വിജയത്തിനു ശ്രമിച്ചെങ്കിലും 17-ാം ഓവറിന്റെ അവസാന പന്തിൽ വില്ല്യംസണ് പുറത്തായി.
51 പന്തിൽനിന്ന് 84 റണ്‍സ് അടിച്ചുകൂട്ടിയ നായകൻ അഞ്ചുവീതം ബൗണ്ടറികളും സിക്സറും പറത്തി. വില്ല്യംസണിനുശേഷമെത്തി നാലു പന്തിൽനിന്നു 17 റണ്‍സ് നേടിയ റാഷിദ് ഖാനാണ് മത്സരം അവസാന പന്തിലേക്കു നീട്ടിയത്.
15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ചഹറിനു പുറമേ ശർദുൾ താക്കുർ, കരണ്‍ ശർമ, ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് നേടി.