സ്കോർ 144ൽ റെയ്നയുമായുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന റണ്ണൗട്ടായി റായിഡു മടങ്ങി. 37 പന്തിൽനിന്ന് ഒന്‍പതു ബൗണ്ടറികളും നാലു സിക്സറുകളും ഉൾപ്പെടെ 79 റണ്‍സായിരുന്നു റായിഡുവിന്റെ സന്പാദ്യം. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 112 റണ്‍സ് കൂട്ടിച്ചേർത്തു.
റായിഡു പുറത്തായതിനു പിന്നാലെ റെയ്ന അർധസെഞ്ചുറി തികച്ചു. അവസാന ഓവറുകളിൽ നായകൻ ധോണിയും തകർത്തടിച്ചതോടെ 182 റണ്‍സ് ഇന്നിംഗ്സിൽ കുറിക്കാൻ ചെന്നൈക്കു കഴിഞ്ഞു.
റെയ്ന 43 പന്തിൽനിന്ന് 54 റണ്‍സ് നേടിയപ്പോൾ ധോണി 12 പന്തിൽനിന്ന് 25 റണ്‍സുമായി പുറത്താകാതെനിന്നു.