38 പന്തിൽ അർധ സെഞ്ചുറി കുറിച്ച ഗെയ്ൽ (1 x 4, 5 x 6) സെഞ്ചുറി നേടാനെടുത്തത് 19 പന്തുകൾ മാത്രമായിരുന്നു. ഗെയ്ലിന്റെ വിളയാട്ടത്തിൽ കൂടുതൽ തല്ലുവാങ്ങിയത് റാഷിദ് ഖാൻ ആയിരുന്നു. ആശാൻ നാല് ഓവറിൽ 55 റൺസ് ആണ് വഴങ്ങിയത്.
റാഷിദിന്റെ ഒരു ഓവറിൽ ഗെയ്ൽ തുടർച്ചയായി നാല് സിക്സറുകൾ പറത്തി. ഗെയ്ലിന്റെ ആറാം ഐപിഎൽ സെഞ്ചുറി ആയിരുന്നു ഇത്.
കെ.എൽ രാഹുലും (21 പന്തിൽ 18) ഗെയ്ലും ആവേശമില്ലാതെയാണ് തുടങ്ങിയത്. രാഹുൽ പുറത്തായ ശേഷം മായങ്ക് അഗർവാൾ (ഒമ്പത് പന്തിൽ 18) ആണ് സൺരൈസേഴ്സിനെതിരെ വാൾ ഓങ്ങിത്തുടങ്ങിയത്. ഇതോടെ ഗെയ്ലും ആവേശത്തിലായി.
മായങ്ക് പുറത്തായ ശേഷം കരുൺ നായരെ കൂട്ടുപിടിച്ചായിരുന്നു ഗെയ്ലിന്റെ വിളയാട്ടം. കരുൺ 21 പന്തിൽ 31 റൺസെടുത്ത് ഭുവനേശ്വറിന് വിക്കറ്റ് നൽകി മടങ്ങി.